298 ബില്യൺ ഡോളർ ആസ്തി; ടിവിഎസിലും പിരമലിലും എസ്ബിഐയിലും റിലയൻസിന്റെയും ബോണ്ട് നിക്ഷേപം നടത്തിയ കനേഡിയൻ ഫണ്ടിങ് സ്ഥാപനം; കമ്പനിയുടെ ദക്ഷിണേഷ്യൻ തലപ്പത്തുള്ളത് മലയാളിയായ സാമ്പത്തിക വിദഗ്ധ അനിതാ ജോർജ്ജ്; ലാവലിൻ ബന്ധം ആരോപിച്ച് ചെന്നിത്തല എടുത്തുചാടിയ സി.ഡി.പി.ക്യു കമ്പനി കനേഡിയൻ സർക്കാർ അംഗീകൃത സ്ഥാപനം; കിഫ്ബിയിൽ നിക്ഷേപം ഇറക്കിയത് ആഗോള സാമ്പത്തിക രംഗത്ത് കേരളത്തിന് നേട്ടമാകും; ഇന്ത്യയിൽ കമ്പനി നടത്തിയത് 31,00 കോടി രൂപയുടെ നിക്ഷേപം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ലാവലിൻ ബന്ധം ആരോപിച്ച് ബിജെപിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് കിഫ്ബിക്കെതിരെ രംഗത്തെത്തിയിരുന്നു. മസാലാ ബോണ്ട് വഴി കിഫ്ബിയിലേക്ക് 2,150 കോടി രൂപയുടെ നിക്ഷേപം എത്തിയ ഘട്ടത്തിലാണ് ചെന്നിത്തല ഈ ആരോപണവുമായി രംഗത്തെത്തിയത്. ഈ വിഷയത്തിൽ എന്നാൽ, ചെന്നിത്തലയ്ക്ക് പിഴച്ചു എന്നാണ് സാമ്പത്തിക രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നത്. ആഗോള തലത്തിൽ വിവിധ കമ്പനികളിലും പദ്ധതികളിലും ഫണ്ട് ഇറക്കുന്ന ഫണ്ട് മാനേജറാണ് ചെന്നിത്തല ലാവലിൻ ബന്ധം ആരോപിച്ച സി.ഡി.പി.ക്യു. ഈ കമ്പനി വഴി പണം മുടക്കിയ സ്ഥാപനങ്ങൾ കേരളത്തിൽ അടക്കം പ്രവർത്തിക്കുന്നുമുണ്ട്.
298 ബില്യൺ അമേരിക്കൻ ഡോളർ ആസ്തിയുള്ള ആഗോള സ്ഥാപനമാണ് സി.ഡി.പി.ക്യു. ഇന്ത്യയിൽ ഇതിനോടകം 31,00 കോടി രൂപയുടെ നിക്ഷേപം വിവിധ കമ്പനികളിൽ ഇവർ നിക്ഷേപിച്ചു കഴിഞ്ഞു. കേരളത്തിൽ കിഫ്ബിയിലേക്കാണ് ഇവർ ഫണ്ട് നിക്ഷേപിക്കുന്നത്. ഇതിന് മുമ്പായി ടിവി എസ് മോട്ടോഴ്സ്, പിരമൽ ഗ്രൂപ്പു, എസ്ബിഐ, മുകേഷ് അംബാനിയുടെ റിലയൻസ് തുടങ്ങിയ കമ്പനികളിലും ഇവർ ബോണ്ട് വഴി നിക്ഷേപം നടത്തി. ഇങ്ങനെ പ്രമുഖ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തിയ സ്ഥാപനം കിഫ്ബി പോലുള്ള സംരംഭവത്തിലും പണം മുടക്കുമ്പോൾ അത് വലിയ നേട്ടമായി മാറുകയാണ്. ഈ നേട്ടമാണ് ലാവലിൻ ബന്ധം ആരോപിച്ച് പ്രതിപക്ഷ നേതാവ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.
കിഫ്ബി വഴി വിറ്റഴിച്ച മസാല ബോണ്ടിൽ വലിയ തിരിമറി നടന്നുവെന്ന ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി കെ.വി തോമസും രംഗത്തെത്തിയിട്ടുണ്ട്. പ്രമുഖ ഗ്ലോബൽ ഫണ്ടിങ് സ്ഥാപനമായ സി.ഡി.പി.ക്യു കമ്പനിക്ക് ലാവലിനുമായി ബന്ധമില്ലെന്ന് തോമസ് ഐസക് വ്യക്തമാക്കി. കനേഡിയൻ സർക്കാർ അംഗീകരിച്ച കമ്പനിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ പല നിക്ഷേപങ്ങളും കമ്പനി നടത്തിയിട്ടുണ്ട്. കിഫ്ബിയുടെ പ്രലവർത്തനം അമ്പരിപ്പിച്ചതുകൊണ്ടാണ് പ്രതിപക്ഷം ആരോപണം നടത്തുന്നതെന്നും ഐസക് വ്യക്തമാക്കി.
മലയാളിയായ അനിതാ ജോർജ്ജാണ് സി.ഡി.പി.ക്യുയുടെ ദക്ഷിണേഷ്യൻ തലപ്പത്തുള്ളത്. ഇവരുടെ ഇടപെടലും കേരളത്തിൽ നിക്ഷേപം ഇറക്കാൻ സഹായകരമായെന്ന വിലയിരുത്തലും പുറത്തുവരുന്നുണ്ട്. കിഫ്ബി വഴി വിറ്റഴിച്ച മസാല ബോണ്ട് എസ്.എൻ.സി ലാവലിന്റെ പങ്കാളിയായ പ്രമുഖ ഗ്ലോബൽ ഫണ്ടിങ് സ്ഥാപനം സി.ഡി.പി.ക്യു വാങ്ങിയതിൽ ദുരൂഹതയുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. കിഫ്ബിയുടെ ധനസമാഹരണത്തിന്റെ ഭാഗമായി 2,150 കോടി രൂപയുടെ മസാല ബോണ്ടാണ് വിദേശത്ത് സർക്കാർ വിറ്റഴിച്ചത്. കാനഡയിലെ കമ്പനിയെന്ന നിലയിൽ സി.ഡി.പി.ക്യു ബോണ്ട് ഇഷ്യു ചെയ്തതിന് പുറമേ അബുദാബി ഇൻവെസ്റ്റ്മെന്റ് കമ്പനവിയും സിംഗപ്പൂർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടമാസ്ക്ക് ഹോൾഡിങ് കമ്പനിയുമാണ് കിഫ്ബിയുടെ മസാല ബോണ്ട് വാങ്ങിയത്.
ചുരുക്കത്തിൽ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പുകമറ സൃഷ്ടിക്കലായിരുന്നു പ്രതിപക്ഷ നേതാവ് ലക്ഷ്യമിട്ടത്. കാനഡയിലെ പെൻഷൻ മണി മാനേജറാണ് സിഡിപിക്യു. അതുകൊണ്ട് തന്നെ ഈ കമ്പനി മറ്റേതു കമ്പനികളിലേതും പോലെയാണ് കേരളത്തിലും നിക്ഷേപം നടത്തിയത്. കണ്ണൂർ വിമാനത്താവളത്തിലെ ലോജിസ്റ്റിക് പാർക്ക് അടക്കമുള്ളവയുടെ വികസനമാണ് സിഡിപിക്യു വഴി നടപ്പിലാക്കുക. ആഗോള ഫണ്ടിങ് ഏജൻസികൾ കേരളത്തിൽ വികസന ആവശ്യങ്ങൾക്കായി പണമിറക്കുന്നു എന്നത് നേട്ടമുള്ള കാര്യമാണ്. ഇതിന്റെ പിന്നാലെ മറ്റു വലിയ കമ്പനികളും കേരളത്തെ തേടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ കടപ്പത്ര വിപണിയിൽ പ്രവേശനം നേടുന്ന ആദ്യ സംസ്ഥാനമാണ് കേരളം എന്ന നേട്ടം സംസ്ഥാനം കൈവരിച്ചിരുന്നു.
കേരള അടിസ്ഥാന വികസന നിക്ഷേപ ബോർഡ് (കിഫ്ബി) പുറത്തിറക്കിയ മസാലബോണ്ട് വഴി 2150 കോടി രൂപ സംസ്ഥാനത്തിന് നേടാനായതോടെ കിഫ്ബി വഴി സമാഹരിച്ച തുക 7527 കോടിയായി ഉയർന്നിരുന്നു. വായ്പയായി ലഭിച്ച 2400 കോടിരൂപ കൂടിയാകുമ്പോൾ അടുത്ത ഒരുവർഷത്തേക്കുള്ള പണം മുൻകൂർ സമാഹരിക്കാനും കഴിഞ്ഞു. സമാഹരണം പൂർത്തിയായെങ്കിലും മറ്റ് ബോണ്ട് വഴി ഇനിയും പണം സമാഹരിക്കാൻ ഉദ്ദേശമുണ്ട്. 5000 കോടി രൂപയോളം ഈ ബോണ്ടുകൾ വഴി സമാഹരിക്കാമെന്നാണ് കണക്കൂകൂട്ടൽ. 9.723 ശതമാനമാണ് പലിശനിരക്ക്. കിഫ്ബി സിഇഒ. ഡോ. കെ.എം. എബ്രഹാം, ഡെപ്യൂട്ടി എം.ഡി. സഞ്ജീവ് കൗശിക് എന്നിവരുടെ നേതൃത്വത്തിൽ മാസങ്ങളായി നടന്നുവന്ന പരിശ്രമമാണ് ഇപ്പോൾ വിജയം കണ്ടത്.
2016-ലാണ് റിസർവ് ബാങ്ക് മസാല ബോണ്ട് സമ്പ്രദായത്തിന് അനുമതി നൽകിയത്. അതിനുശേഷമുള്ള മൂന്നാമത്തെ വലിയ സമാഹരണമാണിത്. ഇതുവരെ അന്താരാഷ്ട്ര റാങ്കിങ്ങിൽ 'എഎഎ' റേറ്റിങ്ങുള്ള ഏജൻസികൾക്ക് മാത്രമേ മസാല ബോണ്ടുമായി വിപണിയിലിറങ്ങാൻ കഴിഞ്ഞിട്ടുള്ളൂ. കേന്ദ്രസർക്കാരിന് 'ബിബിബി' റാങ്കാണുള്ളത്. ഇതിന് തൊട്ടുതാഴെയുള്ള 'ബിബി' റാങ്കിങ് നേടാൻ കിഫ്ബിക്ക് കഴിഞ്ഞു എന്നതും നേട്ടമാണ്. മാതൃരാജ്യത്തിന്റെ റേറ്റിങ്ങിനുതാഴെയുള്ള റാങ്കേ അതേ രാജ്യത്തുനിന്നുള്ള ഏജൻസിക്ക് ലഭിക്കൂ. അതിനാൽ ലഭിക്കാവുന്നതിൽവെച്ചേറ്റവും മികച്ച ഗ്രേഡാണ് കിഫ്ബിക്ക് നേടാനായത്.
കഴിഞ്ഞ സെപ്റ്റംബറിൽ ലണ്ടൻ, സിങ്കപ്പൂർ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ മസാല ബോണ്ട് ലിസ്റ്റ് ചെയ്തത്. കാനഡയിലെ ഏറ്റവും വലിയ പെൻഷൻ ഫണ്ടുകളിലൊന്നായ 'സി.ഡി.പി.ക്യു.'വാണ് മൂലനിക്ഷേപകർ. അവരുടെ സംഘം കേരളത്തിലെത്തി കിഫ്ബിയുടെ പ്രവർത്തനം, സമാഹരിക്കുന്ന പണത്തിന്റെ ചെലവിടൽ, തിരിച്ചടവ്, പാരിസ്ഥിതികവും സാമൂഹികവുമായ ഭരണനിർവഹണം, അക്കൗണ്ടിങ് തുടങ്ങിയവ വിശദമായി പഠിക്കുകയുണ്ടായിരുന്നു. അതിന് ശേഷമാണ് ഫണ്ട് വാങ്ങിയയത്.
മസാല ബോണ്ട് സംസ്ഥാനത്തിന് ബാധ്യതയാകില്ല
രാജ്യത്തിന്റെ സ്വന്തം കറൻസിയിൽത്തന്നെ വിദേശവിപണിയിൽ ബോണ്ട് ഇറക്കുന്നതിന് പറയുന്നത്. കിഫ്ബി ഇന്ത്യൻ രൂപയിൽത്തന്നെയാണ് ബോണ്ട് ഇറക്കിയത്. നിലവിലുള്ള സമ്പദ്ഘടനയെ ഒരുതരത്തിലും ബാധിക്കാത്ത തരത്തിൽ പണം തിരിച്ചടയ്ക്കുന്ന വിധമാണ് കൺട്രോൾഡ് ലിവറേജ് മാതൃക. മസാല ബോണ്ടിൽ ഈ മാതൃകയാണ് കേരളം അവലംബിച്ചിരിക്കുന്നത്. വാഹനനികുതിയിലെ ഒരു വിഹിതവും നിലവിലുള്ള ഇന്ധനസെസിലെ ഒരു വിഹിതവും ഓരോദിവസവും തിരിച്ചടവിലേക്ക് പോകുംവിധമാണിത്. അന്താരാഷ്ട്ര നിക്ഷേപകർക്ക് വിശ്വാസമർപ്പിക്കാവുന്ന ഇടമായി കേരളം മാറിയെന്നതും തിരിച്ചടവിന് കൺട്രോൾഡ് ലിവറേജ് സംവിധാനം ഏർപ്പെടുത്തിയത് നിർണായകമായിട്ടുണ്ട്. സംസ്ഥാനത്തിന്റെ അടിസ്ഥാനവികസന മേഖലയിൽ വലിയ മുന്നേറ്റങ്ങൾക്ക് ഇത് വഴിയൊരുക്കും. കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി വിദേശനിക്ഷേപങ്ങളെ ആകർഷിക്കുന്നതിന് സ്ഥാപിച്ച ബോർഡാണ് കിഫ്ബി.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍