തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഭയപ്പെടുത്തിയതാര്? മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും വാനോളം പുകഴ്ത്തി പ്രയാറും അജയ് തറയിലും: ശബരിമല തീർത്ഥാടന കാലം കഴിയും വരെ 'വെടിനിർത്ത'ലെന്നു വിശദീകരണം
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും തമ്മിലുള്ള ശീതസമരം പരിഹരിച്ചുവോ? സർക്കാർ സ്വീകരിച്ചത് ഭീഷണിയുടെ മാർഗമോ, അതോ അനുനയമോ?
ഇന്നലെ അബാൻ ടവറിൽ ദേവസ്വം ബോർഡ് വിളിച്ചുചേർത്ത പത്രസമ്മേളനത്തിനു ശേഷം മാദ്ധ്യമപ്രവർത്തകർ പരസ്പരം ചോദിച്ച ചോദ്യമിതാണ്. പരസ്പരം കടിച്ചു കീറാൻ വെമ്പി നിൽക്കുകയായിരുന്നു സർക്കാരും ദേവസ്വം ബോർഡും കഴിഞ്ഞയാഴ്ച വരെ. ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും വാനോളം പുകഴ്ത്തുകയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലും ചെയ്തത്.
സർക്കാരും ദേവസ്വം ബോർഡും തമ്മിലുള്ള ഭിന്നതയെ കുറിച്ച് ചോദിച്ചപ്പോൾ തങ്ങൾ ശബരിമല തീർത്ഥാടനകാലം കഴിയുന്നതുവരെ ഒന്നും മിണ്ടില്ലെന്നും വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണെന്നുമാണ് പ്രയാർ പറഞ്ഞത്. ശബരിമല സ്ത്രീ പ്രവേശനം, സർക്കാരും ബോർഡുമായുള്ള അഭിപ്രായഭിന്നത, ശബരിമലയിലെ പൂർത്തിയാകാത്ത മുന്നൊരുക്കം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള പ്രയാറിന്റെ പ്രതികരണമായിരുന്നു ഇത്. തീർത്ഥാടന കാലത്ത് എന്തെങ്കിലും വിവാദം ഉണ്ടായാലും മറുപടി മകരവിളക്ക് കഴിഞ്ഞതിന് ശേഷമേ ഉണ്ടാവുകയുള്ളോ എന്ന ചോദ്യത്തിന് അളമുട്ടിയാൽ ചേരയും കടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല മുന്നൊരുക്കത്തിന്റെ ഭാഗമായി പമ്പയിൽ നടന്ന അവലോകന യോഗത്തിൽ പിണറായിയും പ്രയാറും തമ്മിൽ പരസ്യമായി ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞയാഴ്ച പത്തനംതിട്ട കലക്ടറേറ്റിലും ശബരിമലയിലും നടന്ന അവലോകന യോഗങ്ങളിൽ ദേവസ്വം മന്ത്രി രൂക്ഷമായി ബോർഡിനെ വിമർശിച്ചിരുന്നു. ഇതിനെക്കുറിച്ചൊന്നും പ്രതികരിക്കില്ലെന്നാണ് പ്രയാർ പറഞ്ഞത്. വിവാദമായേക്കാവുന്ന ചോദ്യങ്ങൾ വന്നപ്പോൾ പ്രയാർ മറുപടി പറയാൻ തുനിഞ്ഞെങ്കിലും അജയ് തറയിൽ പിടിച്ചിരുത്തുന്നത് കാണാമായിരുന്നു.
14 ന് ദേവസ്വം ബോർഡിന്റെ ശബരിമല മുന്നൊരുക്കങ്ങൾ പൂർത്തിയാകും. 40 ലക്ഷം വീതം അപ്പവും അരവണയും സ്റ്റോക്കുണ്ടാകും. ആവശ്യം വരികയാണെങ്കിൽ സന്നിധാനം മുതൽ പമ്പ വരെ വഴിപാട് വിതരണത്തിന് പ്രത്യേകം കൗണ്ടർ തുറക്കും. തീർത്ഥാടകർക്ക് വന്നിറങ്ങുന്നതിനും അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനും നിലയ്ക്കലിൽ ഹെലിപാഡ് ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്ന് ഹെലികോപ്ടർ ടേക്ക് ഓഫ് ചെയ്യണമെങ്കിൽ 20,000 രൂപ ബോർഡിൽ കെട്ടിവയ്ക്കേണ്ടി വരും. സർക്കാരിന്റെ ഭാഗത്തു നിന്ന് ബോർഡിന് എല്ലാ സഹായവും ലഭ്യമാകുന്നുണ്ട്.
ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും ബോർഡിന്റെ പ്രവർത്തനങ്ങളെ അംഗീകരിച്ചിട്ടുണ്ട്. മുന്നൊരുക്കങ്ങളെ അവർ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി ഏഴിന് നടത്തുന്ന പമ്പാസംഗമത്തിൽ മുഖ്യമന്ത്രി പിണറായി പങ്കെടുത്തേക്കുമെന്ന് കരുതുന്നു. ശബരിമല സന്ദർശിക്കാൻ പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. സോപാനത്ത്നിന്ന് ദർശനം നടത്തുന്നവരെ നിയന്ത്രിക്കണമെന്നാണ് ആഗ്രഹം. അതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് വിജയിക്കണമെങ്കിൽ മാദ്ധ്യമങ്ങൾ കൂടി സഹകരിക്കണമെന്ന് പ്രയാർ പറഞ്ഞു.
സന്നിധാനത്ത് ഒരേ സമയം 2000 പേർക്ക് ഭക്ഷണം കഴിക്കാവുന്ന അന്നദാനമണ്ഡപം ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയും. ട്രോളിയിൽ ഭക്ഷണസാധനങ്ങൾ അടുത്തെത്തിച്ച് വിളമ്പി നൽകും. പമ്പയിൽ ആയിരം പേർക്ക് സദ്യ കഴിക്കാവുന്ന അന്നദാന മണ്ഡപത്തിന്റെ പണി പൂർത്തിയായിട്ടുണ്ട്. ഒരു ദിവസം ഒരു ലക്ഷം പേർക്ക് അന്നദാനത്തിനുള്ള ഒരുക്കങ്ങളാണ് പൂർത്തിയായിട്ടുള്ളത്. മൂന്നു മണിക്കൂർ ശുചീകരണത്തിനൊഴിച്ച് ബാക്കി മുഴുവൻ സമയവും അന്നദാനമണ്ഡപം പ്രവർത്തിക്കും. വൃശ്ചികം ഒന്ന് ദേവസ്വം ബോർഡ് ദിവ്യദിനമായി ആചരിക്കും. ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പ്രാർത്ഥനയുണ്ടാകും. മകരവിളക്ക് ദിവസം എല്ലാ ക്ഷേത്രങ്ങളിലും ദീപോത്സവം ആചരിക്കും. 500, 1000 നോട്ടുകളുമായി വരുന്ന അയ്യപ്പഭക്തന്മാർക്ക് സഹായം നൽകുന്നതിന് ക്ഷേത്രങ്ങളോട് ചേർന്ന് ഉപദേശക സമിതി കൗണ്ടർ ആരംഭിക്കും.
ഉപദേശകസമിതി ഭാരവാഹികളുടെ പേരും ഫോൺ നമ്പരും എഴുതിയ ബോർഡുകളും എല്ലാ ക്ഷേത്രങ്ങൾക്ക് മുന്നിലും സ്ഥാപിക്കും. ശബരിമലയിലെ വാർത്താ വിതരണത്തിനായി പ്രത്യേക ഏജൻസിയെ നിയോഗിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. പി.ആർ.ഡി ഡയറക്ടറോട് ഇതു സംബന്ധിച്ച് ഒരു പ്രൊജക്ട് ആവശ്യപ്പെട്ടിട്ട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ തവണ നാലുലക്ഷം രൂപയാണ് പി.ആർ.ഡിക്ക് ശബരിമല സേവനത്തിന് പ്രതിഫലമായി നൽകിയത്. കോടിക്കണക്കിന് വരുമാനം നേടിത്തരുന്ന ക്ഷേത്രത്തിന് വേണ്ടി കാര്യങ്ങൾ ചെയ്യാൻ പി.ആർ.ഡിയെ പ്രത്യേകം ചുമതലപ്പെടുത്തേണ്ട കാര്യമുണ്ടോയെന്ന് ബോർഡംഗം അജയ് തറയിൽ ചോദിച്ചു. എല്ലാ ദിവസവും രാവിലെ 11 മുതൽ 10 മിനിട്ട് നേരം നെയ്ത്തോണിയിലെ നെയ്യ് അയ്യപ്പസ്വാമിക്ക് അഭിഷേകം ചെയ്യും. നെയ്യഭിഷേകത്തിന് കാത്തു നിൽക്കാതെ മടങ്ങുന്ന ഭക്തരാണ് തേങ്ങ പൊട്ടിച്ച് നെയ്ത്തോണിയിൽ ഒഴിക്കുന്നത്. അവരെക്കൂടി കണക്കിലെടുത്താണ് ഇങ്ങനെ അഭിഷേകം നടത്തുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.
അയ്യപ്പന്മാർക്ക് സുഗമമായി ദർശനം നടത്താൻ കഴിയാതിരിക്കുമ്പോൾ ചിലർ മാത്രം സോപാനത്ത് കയറി തൊഴുത് മടങ്ങുന്നുണ്ട്. ശ്രീകോവിലിന്റെ തെക്ക് കിഴക്ക് ഭാഗത്തായുള്ള ബലിക്കല്ല് ചവിട്ടിയാണ് പല ഭക്തരും ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കയറുന്നത്. ഇതു കടുത്ത ആചാരലംഘനമാണെന്ന തന്ത്രിയുടെ അഭിപ്രായം മാനിച്ച് സോപാനത്തു കയറിയുള്ള ദർശനത്തിന് ബോർഡ് നിയന്ത്രണം ഏർപ്പെടുത്തും. എന്നാൽ, ഇത് എത്രമാത്രം വിജയിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് പ്രസിഡന്റ് പറഞ്ഞു. പ്രോട്ടോക്കോൾ അനുസരിച്ചുള്ള വി.ഐ.പികൾക്കും ദേവസ്വം ബോർഡ് മുൻപ്രസിഡന്റുമാർ, മെമ്പർമാർ, ഭാരവാഹികൾ, സ്പോൺസർമാർ, നിശ്ചിത പൂജകൾക്കായി ശീട്ട് എടുത്തിട്ടുള്ളവർ എന്നിവർക്ക് മാത്രമായി പ്രവേശനം നൽകും. പ്രത്യേക പരിഗണന അർഹിക്കുന്ന എല്ലാ ഭക്തർക്കും എക്സിക്യൂട്ടീവ് ഓഫീസർ നൽകുന്ന പാസ് ഉപയോഗിച്ച് ദർശനം നടത്താൻ സൗകര്യം ലഭിക്കും.
ഭക്തർക്ക് നെയ്യഭിഷേകത്തിന് കാത്തു നിൽക്കാതെ തന്നെ തങ്ങളുടെ നെയ്ത്തേങ്ങ ഉടച്ച് നെയ്ത്തോണിയിൽ ഒഴിച്ച് മലയിറങ്ങാനുള്ള അവസരം ലഭിക്കും. ഇത് സന്നിധാനത്തെ തിരക്ക് കുറയ്ക്കാൻ സഹായിക്കും. ഈ നെയ്യ് പിന്നീട് അഭിഷേകവും നടത്തും.
Stories you may Like
- ശമ്പളം വേണ്ട... നിയമനം മാത്രമതിയെന്ന് ശബരിമലയിലെ താക്കോൽ സ്ഥാനക്കാരൻ!
- തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറായി ദേവസ്വം ജീവനക്കാരനെത്തുമോ?
- പൊന്നമ്പല മേട്ടിൽ അതിക്രമിച്ച് കയറി പൂജ; വിഡിയോ പ്രചരിച്ചു, കേസെടുത്ത് വനംവകുപ്പ്
- ശബരിമലയിൽ വേണ്ടത് മക്ക മോഡൽ വികസനമോ?
- ഗുരുവായൂർ ദേവസ്വം ബോർഡിലെ പരിശോധന ശരിവച്ച് ആദായ നികുതി വകുപ്പ്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍