നിർമ്മാതാക്കളിൽ നിന്ന് കമ്മീഷൻ ഇനത്തിൽ കിട്ടാനുള്ളത് കോടികളുടെ കുടിശ്ശിക; സിമന്റ് വ്യാപാരികൾ സമരത്തിൽ; മുംബൈയിൽ 230 രൂപയുള്ള സിമന്റിന് കേരളത്തിൽ 410 രൂപയാവുന്നത് എങ്ങനെയെന്ന് വ്യാപാരികൾ; നിർമ്മാണമേഖല സ്തംഭനത്തിലേക്ക്
കെ വി നിരഞ്ജൻ
കോഴിക്കോട്: സിമന്റ് നിർമ്മാതാക്കളായ വൻ കമ്പനികൾ തങ്ങൾക്ക് തരാനുള്ള കോടികളുടെ കമ്മീഷൻ കുടിശ്ശികയാക്കിയതോടെ കേരളത്തിലെ സിമന്റ് വ്യാപാരികൾ സമരത്തിൽ. ഇതോടെ സംസ്ഥാനത്തെ നിർമ്മാണമേഖല പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്തിന്റെ പല ഭാഗത്തും സിമന്റ് കിട്ടാതായതോടെ നിർമ്മാണ പ്രവർത്തികൾ നിർത്തിവച്ചിരക്കയാണ്.
ഒമ്പതുലക്ഷം ടൺവരെയാണ് കേരളത്തിലേക്ക് പ്രതിമാസമുള്ള ശരാശരി സിമന്റ് ഇറക്കുമതി. അതിപ്പോൾ നാല് ടൺവരെയായി താഴ്ന്നു. ജൂൺ ഒന്നിനുശേഷം സിമന്റ് വരവ് നിലച്ചിരിക്കുകയാണ്. മൂന്നാഴ്ചയായി സംസ്ഥാനത്ത് സിമന്റിന് നേരിടുന്ന ക്ഷാമം സമരത്തോടെ രൂക്ഷമാകുമെന്ന ആശങ്കയിലാണ് നിർമ്മാണമേഖല. ചെറുകിട നിർമ്മാതാക്കളെയും സാധാരണക്കാരെയും പൊതുമരാമത്ത് കരാറുകാരെയുമാണ് ക്ഷാമം ദുരിതത്തിലാക്കിയിരിക്കുന്നത്. സിമന്റ് ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി ബുധനാഴ്ച മുതൽ സമരം ആരംഭിച്ചത്. ഇതോടെ സംസ്ഥാനത്തെ വിവിധ സിമന്റ് ഗുഡ്സ് ഷെഡുകളിലത്തെിയ വാഗണുകളിൽനിന്ന് സിമന്റ് ഇറക്കാനാവാത്തത് റെയിൽവേക്കും ബാധ്യതയായി.
തുക മുഴുവൻ മുൻകൂർ വാങ്ങിയാണ് വ്യാപാരികൾക്ക് നിർമ്മാതാക്കൾ സിമന്റ് നൽകുന്നത്. ഇതിൽനിന്ന് വ്യാപാരികൾക്കുള്ള കമ്മിഷൻ സാമ്പത്തിക വർഷാവസാനം ഒരുമിച്ച് നൽകുകയാണ് പതിവ്. ജൂൺവരെയുള്ള ക്രെഡിറ്റിൽ കമ്പനികളിൽനിന്ന് കമ്മിഷൻ ഇനത്തിലുള്ള തുക ലഭിക്കാതായതോടെയാണ് വ്യാപാരികൾ സമരത്തിനിറങ്ങിയത്. ആദ്യഘട്ടമായി വിദേശ കമ്പനികളായ എ.സി.സിയുടെ സിമന്റുകളാണ് ബഹിഷ്കരിച്ചത്. 20 മുതൽ സുവാരി കമ്പനിയുടെ സിമന്റും ബഹിഷ്കരിക്കുമെന്ന് കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ആർ. ഫ്രാൻസിസ് പറഞ്ഞു. സംസ്ഥാനത്തെ അയ്യായിരത്തോളം സിമന്റ് വ്യാപാരികൾക്കായി കോടികൾ ലഭിക്കാനുണ്ട്. ചെറുകിട വ്യാപാരികൾക്ക് മാത്രം 15 മുതൽ 40 ലക്ഷം രൂപവരെ കമ്മിഷൻ ഇനത്തിൽ കിട്ടാനുണ്ട്. വൻകിട വ്യാപാരികൾക്കിത് ഒരു കോടി രൂപ വരെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിലവർധ ലക്ഷ്യമിട്ട് സിമന്റ് നിർമ്മാതാക്കൾ കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും ആക്ഷേപമുണ്ട്. സിമന്റ് മാനുഫാക്ചേഴ്സ് അസോസിയേഷനിൽ അംഗങ്ങളായ വമ്പൻ കമ്പനികളാണ് കൃത്രിമക്ഷാമം ഉണ്ടാക്കുന്നതെന്ന് സിമന്റ് വ്യാപാരികൾ പറയുന്നു. ആവശ്യത്തിന് ആഭ്യന്തര ഉൽപാദനം നടന്നിട്ടുണ്ടെങ്കിലും അത് പൂഴ്ത്തിവച്ച് ക്ഷാമം സൃഷ്ടിച്ച് വിലവർധിപ്പിക്കാനാണ് ശ്രമം.
സിമന്റിന് നിലവിൽ രാജ്യത്ത് ഏറ്റവും ഉയർന്ന വിലയുള്ളത് കേരളത്തിലാണ്. കശ്മീരിൽ 285 രൂപ വിലയുള്ള സിമന്റിന് 335 മുതൽ 420 വരെയാണ് സംസ്ഥാനത്തെ വില. മുംബൈയിലും ആന്ധ്ര മാർക്കറ്റിലും സിമന്റിന് ചില്ലറ വിപണിയിൽ 50 കിലോ ചാക്കൊന്നിന് 230 മുതൽ 250 രൂപവരെമാത്രം വിലയുള്ളപ്പോഴാണ് കേരളത്തിൽ വലിയ വിലയും ക്ഷാമവും. മാർച്ച്വരെ 390 രൂപവരെയുണ്ടായിരുന്ന സിമന്റിന് ഇപ്പോൾ 410 രൂപയായി. 500 രൂപയിൽ എത്തിക്കാനാണ് നിർമ്മാണക്കമ്പനികളുടെ ശ്രമമെന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്.
അതേസമയം, ഉൽപാദകരുമായി സഹകരിച്ച് സിമന്റ് ക്ഷാമം സൃഷ്ടിച്ച് വിലക്കയറ്റത്തിനാണ് ഡീലേഴ്സ് അസോസിയേഷൻ സമരത്തിന്റെ ലക്ഷ്യമെന്നാണ് വ്യാപാരികളുടെ മറ്റൊരു സംഘടനയായ സ്റ്റേറ്റ് സിമന്റ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി സിറാജുദ്ദീൻ ഇല്ലത്തൊടി അറിയിച്ചു. സമരം കാരണം സിമന്റ് ലഭിക്കാത്തവർ തങ്ങളുടെ ജില്ലാ ഭാരവാഹികളുമായി ബന്ധപ്പെട്ടാൽ പരിഹാരം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമരം തുടങ്ങിയതുമൂലം കോഴിക്കോട് കല്ലായി ഗുഡ്സ് യാർഡിലടക്കം എത്തിയ സിമന്റ് വാഗൺ ഇന്നലെ ഇറക്കാനായില്ല. സമരക്കാർ സിമന്റ് ഇറക്കാൻ അനുവദിക്കാത്തതിനെതുടർന്ന് ബുധനാഴ്ച രാവിലെ കല്ലായിയിലത്തെിയ 42 വാഗൺ സിമന്റാണ് ഇറക്കാൻ സാധിക്കാത്തത്. 265 ലോറികളും നൂറിലധികം ചുമട്ടുതൊഴിലാളികൾക്കും ഇതോടെ തൊഴിലെടുക്കാനായില്ല.
വാഗണിൽനിന്ന് ചരക്ക് ഇറക്കാതെ നിർത്തിയിടുന്ന ഓരോ മണിക്കൂറിനും റെയിൽവേക്ക് ഭീമമായ തുക പിഴയിനത്തിൽ നൽകേണ്ടിവരുന്നത് സിമന്റിന്റെ വില വർധനക്കും ഇടയാക്കും. ഒരു മണിക്കൂർ വൈകിയാൽ ബോഗി ഒന്നിന് 150 രൂപയും അതിന്റെ 4.5 ശതമാനം തുക നികുതിയായും നൽകണം. ഇത്തരത്തിൽ 42 ബോഗികളടങ്ങുന്നതാണ് ഒരു റേക്ക് ഗുഡ്സ് ട്രെയിൻ. ഒരു ദിവസം മുഴുവൻ വാഗൺ പിടിച്ചിടേണ്ടിവന്നാൽ 1.60 ലക്ഷം രൂപ അധിക തുകയായി നൽകേണ്ടിവരും. വൈകീട്ട് മൂന്നുവരെയുള്ള സൗജന്യസമയത്തിന് ശേഷമുള്ള 12 മണിക്കൂർ സമയത്തിന് ഇതിന്റെ ഇരട്ടി തുകയാണ് നൽകേണ്ടത്.
ബുധനാഴ്ച സമരം തുടങ്ങിയതോടെ യാർഡിലെ ലോറികൾക്കും ചുമട്ട് തൊഴിലാളികൾക്കും തൊഴിലില്ലാത്ത അവസ്ഥയാണ്. കൂടാതെ വിവിധ സിമന്റ് വ്യാപാരികൾക്ക് എത്തിക്കേണ്ട ലോഡുകൾ മുടങ്ങിയതോടെ നിർമ്മാണമേഖലയിലെ ആയിരക്കണക്കിന് പേരും വലയും. കനത്ത മഴയെ തുടർന്ന് പൊതുവിൽ നിർമ്മാണമേഖലയിലെ പണി കുറഞ്ഞ സാഹചര്യത്തിലാണ് സിമന്റിന്റെ വരവ് കൂടി നിലച്ചത്. ഇത് തൊഴിലാളികൾക്കെന്നപോലെ ഫ്ളാറ്റ് ഉൾപ്പെടെയുള്ള വൻകിട നിർമ്മാണത്തെയും ബാധിക്കും. സമരം ഒത്തുതീർപ്പാകുന്നതവരെ ഗുഡ്സ് വാഗൺ മടക്കി അയക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് റെയിൽവേ അധികൃതരും. പിടിച്ചിട്ട വാഗൺ തിരിച്ചയച്ചാലേ അടുത്ത വാഗണുകൾക്ക് എത്താൻ കഴിയൂ എന്നതും പ്രതിസന്ധിക്കിടയാക്കുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍