മോഹനൻ വൈദ്യർക്കെതിരെ ആരോഗ്യ മന്ത്രാലയത്തിന്റെ അന്വേഷണം; നടപടി മോഹനൻ വൈദ്യർ നടത്തുന്ന നിയമവിരുദ്ധ ചികിത്സ കൊണ്ടുണ്ടാകുന്നത് വിപരീത ഫലങ്ങളെന്ന ക്യാപ്സൂൾ കേരളയുടെ പരാതിയെ തുടർന്ന്; പിത്താശയ കല്ലിന് ഒറ്റമൂലി ചികിത്സയിലൂടെ രംഗത്തെത്തിയ നാട്ടുവൈദ്യന് വിനയാകുന്നത് ചികിത്സിച്ച രോഗികളുടെ വെളിപ്പെടുത്തലുകളും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നാട്ടുവൈദ്യൻ മോഹനൻ വൈദ്യർക്കെതിരെ അന്വേഷണവുമായി ആരോഗ്യമന്ത്രാലയം. ഇതിനായി സംസ്ഥാന ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. മോഹനൻ വൈദ്യരുടെ ചികിത്സ നിയമവിരുദ്ധമാണെന്നും ഇത് വിപരീത ഫലമാണ് ഉണ്ടാക്കുന്നതെന്നും കാണിച്ച് ക്യാപ്സൂൾ കേരള നൽകിയ പരാതിയിലാണ് അന്വേഷണം. ചികിത്സിച്ച രോഗികൾ തന്നെ മോഹനൻ നായർക്കെതിരെ രംഗത്തെത്തിയിരുന്നു. ആ വെളിപ്പെടുത്തലുകൾ കൂടി ഉൾപ്പെടുത്തിയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ ഹർഷ വർധന് പരാതി നൽകിയത്.
2018 ഏപ്രിൽ 13 ലെ സുപ്രീംകോടതി വിധി പ്രകാരം, നിയമപ്രകാരം ഉള്ള യാതൊരു യോഗ്യതയും ഇല്ലാതെ മോഹനൻ നായർ നടത്തുന്ന ചികിത്സ നിയമ വിരുദ്ധം ആണെന്ന് കാപ്സ്യൂൾ കേരളയുടെ പരാതിയിൽ പറയുന്നു. മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ഉള്ളവർക്ക് മാത്രമേ ചികിത്സിക്കാൻ അനുവാദമുള്ളു.
ജനകീയ നാട്ടു വൈദ്യശാല എന്ന പേരിലുള്ള മോഹനൻ നായരുടെ സ്ഥാപനത്തെ കരിമ്പട്ടികയിൽ പെടുത്തി ലൈസൻസ് നൽകാതിരിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴയിലെ കൃഷ്ണപുരം ഗ്രാമപഞ്ചായത്തിലും പരാതി നൽകിയിട്ടുണ്ട്. അംഗീകാരമുള്ള രണ്ട് ഡോക്ടർമാരാണ് ചികിത്സിക്കുന്നതെന്ന് കാണിച്ചാണ് ഹൈക്കോടതിയിൽ നിന്നും നേരത്തെ അനുകൂല ഉത്തരവ് നേടിയതെന്ന് കാപ്സ്യൂൾ കേരള ആരോപിക്കുന്നു. താനാണ് ചികിത്സിക്കുന്നതെന്നും പിന്നീട് മോഹനൻ നായർ വെളിപ്പെടുത്തിയതും പരാതിക്കാർ ചൂണ്ടിക്കാണിക്കുന്നു. രോഗികളെ പരിശോധിക്കുന്നതിനോ രോഗനിർണ്ണയം നടത്താനോ അനുവാദമില്ലാത്തതിനാൽ ജനസുരക്ഷയുടെ പേരിൽ നടപടിയെടുക്കണമെന്നാണ് പഞ്ചായത്തിന് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്.
പിത്താശയ കല്ലിന് ഒറ്റമൂലി ചികിത്സയാണ് മോഹനൻ വൈദ്യർക്ക് കൂടുതൽ ആരാധകരെ നേടിക്കൊടുത്തത്. യൂറോപ്പിൽനിന്നുപോലും ഇതിയായി കേരളത്തിലെത്തി ചികിൽസയെടുത്ത് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടവരെ കാണാം. ആയൂർവേദ ഒറ്റമൂലി എന്നാണ് ഇതിനെ മോഹനൻ വൈദ്യർ തന്നെ പറയുന്നത്. നല്ലെണ്ണയും നാരങ്ങാനീരും പിന്നെ രഹസ്യമായ ഒരു പൊടിക്കയ്യും ചേർത്താണ് ഔഷധം നിർമ്മിക്കുന്നത് എന്നാണ് വൈദ്യർ വ്യക്തമാക്കുന്നു. ഇന്ന് ഇന്ത്യയിൽ ഈ ചികിത്സാ രീതി വശമുള്ള ഓരേയൊരാൾ താനാണ് എന്നും ഇയാൾ അവകാശപ്പെടുന്നുണ്ട്.
പക്ഷേ സോപ്പ് നിർമ്മാണത്തിന്റെ അതേ രാസപ്രവർത്തനമാണ് ഇവിടെ നടക്കുന്നതെന്നും ഇത് ലളിതമായ ടെക്ക്നിക്ക് മാത്രമാണെന്നുമാണ് ഡോ. വിശ്വനാഥൻ ചാത്തോത്തിയെപ്പോലുള്ള സ്വതന്ത്ര ചിന്തകർ അഭിപ്രായപ്പെടുന്നത്. പിത്താശയ കല്ലിന് ആധുനിക ശാസ്ത്രം പറയുന്നത് മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ ചികിത്സയെ വേണ്ടെന്നാണ്. എണ്ണയും നാരാങ്ങാനീരും പിന്നൊരു പൊടിക്കയ്യും ചേർത്ത് പിത്താശയക്കല്ലിനെ മുഴുവൻ വെളിയിലെത്തിക്കുന്ന ഒറ്റമൂലി പരിപാടി സോപ്പ് ഫോർമമേഷൻ എന്ന സിമ്പിൾ ടെക്ക്നിക്കാണ്. മറ്റ് രാജ്യങ്ങളിൽ നല്ലെണ്ണക്കു പകരം ഒലീവ് എണ്ണ ഉപയോഗിക്കുന്നു എന്നു മാത്രം. എപ്സം സോൾട്ട് ഒലീവ് ഓയിൽ നാരാങ്ങ നീര് എന്നിവ കഴിച്ചാൽ മലശോധന വളരെ കൂടുതലാകും. ഇത് കഴുകി കല്ലുകൾ പെറുക്കിയെടുത്താൽ നൂറുകണക്കിന് വരും എന്നാണ് അനുഭവസ്ഥർ പറയുന്നത്. തട്ടിപ്പാണെങ്കിൽ പിന്നെ കല്ല് എവിടെനിന്നു വന്നു എന്ന ചോദ്യത്തിനുള്ള വിശദീകരണം കൂടിയായാലേ മോഹനന്റ ഒറ്റമൂലിയുടെ ടെക്നിക് പിടികിട്ടു.
ഇത്തരത്തിൽ ലഭിക്കുന്ന കല്ല് പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ അതിൽ സാധാരണ കാണുന്ന കൊളസ്ട്രോൾ, ബിലിറുബിൻ, കാൽസ്യം തുടങ്ങി ഒരു ഘടകങ്ങളും കണ്ടെത്താനാകില്ല. 75 ശതമാനം ഫാറ്റി ആസിഡും. തുടർന്നു നടത്തിയ പരീക്ഷണങ്ങളിൽ ഇവ സോപ്പ് സ്റ്റോൺ ആണെന്ന് ശാസ്ത്രം കണ്ടെത്തുകയായിരുന്നു. പൊട്ടാസ്യം കാർബോക്സിലേറ്റ്സുകളാണ് ഇവ. എല്ലാ എണ്ണകളിലും ഒരു ഗ്ലിസറോളും മൂന്നു ഫാറ്റി ആസിഡുകളുമാണ് അടങ്ങിയിരിക്കുന്നത്. ഇത് വയറ്റിലെത്തുമ്പോൾ പാൻക്രിയാസിലെ ലൈറ്റ് പേയസ് എന്ന എൻസൈമുകൾ ഇതിനെ ബ്രേക്ക് ചെയ്യുന്നു. അതോടെ ഫാറ്റി ആസിഡുകൾ ഫ്രീയാകുന്നു. വയറ്റിലെത്തുന്ന നാരങ്ങാനീരിലെ പൊട്ടാസ്യം കാർബോക്സിലേറ്റുകളായി മാറുന്നു. സോപ്പ് നിർമ്മാണത്തിന്റെ അതേ രാസപ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. തികച്ചും ശാസ്ത്രീയമായ അടിത്തറയുള്ള ഒരു രാസപ്രവർത്തനത്തെ തെളിവു നൽകുന്ന ഒറ്റമൂലിപ്രയോഗമായി വ്യാജ ചികിത്സകർ ലോക വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതിന്റെ ഇന്ത്യൻ പതിപ്പല്ല, വെറും പ്രാദേശിക പതിപ്പ് മാത്രമാണ് സ്വയം പ്രഖ്യാപിത വൈദ്യരായ മോഹനനെന്ന് ഡോ. വിശ്വനാഥൻ ചത്തോത്ത് പറയുന്നു. അതായത് പാൻക്രിയാസിൽ കല്ലുണ്ടെന്ന് പറഞ്ഞ് വ്രുന്ന രോഗിയുടെ കല്ല് അവിടെ തന്നെ കിടക്കുകയാണ്. പുറത്തുപോകുന്നത് സോപ്പായി രൂപം കൊണ്ട കൃത്രിമ കല്ലുകൾ മാത്രമാണ്.
മോഹനൻ വൈദ്യർ പങ്കുവെച്ചിട്ടുള്ള വിവരക്കേടുകളെ പലവുരു സോഷ്യൽ മീഡിയ പൊളിച്ചടുക്കിയിരുന്നു. മഞ്ഞപിത്തവും ഹൈപ്പറ്റീറ്റിസും ഇല്ലെന്ന് സ്ഥാപിക്കാനുള്ള മോഹനന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അൻപതോളം ആളുകൾ പങ്കെടുത്ത ഒരു പരിപാടിയിൽ ആണ് വൈദ്യർ മഞ്ഞപ്പിത്തമുള്ള രോഗിയെന്ന് അവകാശപ്പെടുന്ന ആളുടെ കയ്യിലെ രക്തം കുത്തിയെടുത്ത് കുടിച്ചത്. ഗൾഫിൽ പോകാൻ നേരത്തെ പരിശോധിച്ചപ്പോൾ ആണ് മഞ്ഞപ്പിത്തമാണെന്ന് മനസ്സിലായത് എന്ന് വീഡിയോയിൽ പറയുന്നു. ശേഷം കാണികളിൽ ഒരാളുടെ കയ്യിൽ നിന്ന് സേഫ്റ്റി പിൻ വാങ്ങി രോഗിയുടെ കയ്യിൽ നിന്ന് രക്തം കുത്തിയെടുത്ത് കുടിക്കുകയാണ് മോഹനൻ ചെയ്തത്. ശേഷം തന്റെ കയ്യിലും മുറിവുണ്ടാക്കി രോഗിയുടെ കയ്യിലെ മുറിവിൽ കലർത്തി. ഇതോടെ മഞ്ഞപ്പിത്തം ഇല്ലെന്ന് മനസ്സിലായല്ലോ എന്നാണ് ഇയാൾ ചോദിക്കുന്നത്.
നിപ്പബാധയിൽ കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ വൈറസ് ഇല്ലെന്ന് തെളിയിക്കാനുള്ള മോഹനൻ വൈദ്യരുടെ ശ്രമങ്ങൾ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. വവ്വാലുകളിൽ നിന്നാണ് ഈ വൈറസ് പകരുന്നതെന്ന വിലയിരുത്തലാണ് പൊതുവേ പുറത്തുവന്നത്. വവ്വാലുകളിൽ നിന്നാണ് വൈറസ് പടർന്നതെന്ന നിഗമനത്തിൽ ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നൽകിയിരുന്നു. വവ്വാൽ ഭക്ഷിച്ച പഴങ്ങൾ കഴിക്കരുതെന്നായിരുന്നു ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിനിടെ മോഹൻ ഒരു വീഡിയോയുമായി രംഗത്തെത്തി. വവ്വാൽ ചപ്പിയ മാമ്പഴം കഴിക്കുന്ന വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തുകൊണ്ടാണ് മോഹൻ രംഗത്തെത്തിയത്. സൈബർ ലോകത്ത് ഭൂരിപക്ഷം പേരും പൊങ്കാലയുമായി രംഗത്തെത്തി. നിപ്പ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മോഹനൻ വൈദ്യർ ചെയ്യുന്നതെന്ന വിമർശനമാണ് കൂടുതലുമുണ്ടായത്.
വൈദ്യരുടെ വാദം ഇങ്ങനെയാണ്
അലോപ്പതിയിൽ ഒരു മരുന്നും രോഗത്തെ തടയുകയോ പൂർണമായി ഭേദമാക്കുകയോ ചെയ്യുന്നില്ല. എന്നാണ് മോഹനൻ വാദിക്കുന്നത്. നേരത്തെ നിർണ്ണയിക്കുന്ന രോഗങ്ങൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്യുന്നത്. പണ്ടു കാലത്തെ വിദ്രഹി, മഹോദരം, ഗ്രന്ഥിവീക്കം, മുഴ എന്നീ രോഗങ്ങളാണ് ആധുനിക വൈദ്യശാസ്ത്രത്തിൽ കാൻസർ ആയി മാറിയത്. കുറുംതോട്ടി, കീഴാർനെല്ലി, നാല്പാമരം, വേപ്പ്, കറ്റാർവാഴ തുടങ്ങിയ പച്ചമരുന്നുകളാണ് ഈ രോഗങ്ങളുടെ ചികിത്സക്കായി ഉപയോഗിച്ചിരുന്നത്. പുതിയ രീതിയിലെ ആഹാരക്രമമാണ് രോഗങ്ങൾക്ക് പ്രധാന കാരണം. ജീവിതശൈലി മാറ്റുന്നതോടെ ഏറെക്കുറെ രോഗങ്ങളെ നിയന്ത്രിക്കാനാകും.
പ്രതിരോധ കുത്തിവെപ്പുകൾ കുട്ടികൾക്ക് പോലും നിർബന്ധമല്ലെന്ന് ആരോഗ്യ വകുപ്പ് തന്നെ പറയുന്നു എന്ന് മോഹനൻ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പോളിയോ തുള്ളിമരുന്ന് നിയമം മൂലം നിർബന്ധമാക്കിയിട്ടില്ല എന്നാണ് ഇയാൾ അതിന് പറയുന്ന ന്യായം. എന്നാൽ ഇതെല്ലാം ശുദ്ധ അസംബന്ധങ്ങൾ മാത്രമാണെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്.
ക്യാപ്സുൾ കേരള
അശാസ്ത്രീയ ചികിത്സയ്ക്കെതിരേ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച കൂട്ടായ്മയാണ് ക്യാപ്സുൾ കേരള. ക്യാപ്സൂൾ (കാമ്പയിൻ എഗനിസ്റ്റ് സ്യൂഡോ സയൻസ് യൂസിങ് ലോ ആൻഡ് എത്തിക്സ്) എന്നുപേരിട്ടിരിക്കുന്ന കൂട്ടായ്മ ഐ.എം.എ., കെ.എസ്.ജി.എ.എം.ഒ.എ., കെ.ജി.എ.എം.ഒ.എഫ്., ഇൻഫോക്ലിനിക്, മാജിക് അക്കാദമി, ഹീമോഫീലിയ സൊസൈറ്റി ഓഫ് കേരള, കെ.എം.എസ്.ആർ.എ., എ.എച്ച്.എം.എ., എ.കെ.ജി.എ.സി.എ.എസ്. എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നത്.
വ്യാജ ചികിത്സകളുടെ പരസ്യം, നിയമവിരുദ്ധമായ ചികിത്സ എന്നിവയ്ക്കെതിരേയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, ഇവയ്ക്കെതിരായ നിയമങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെ ബോധവത്കരണം നടത്തുക, വ്യാജ ചികിത്സയുടെ ഫലമായുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചു പഠിക്കുക എന്നിവയാണ് കൂട്ടായ്മയുടെ ലക്ഷ്യം.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്