കൊലയാളി ജീപ്പിന്റെ ഉടമസ്ഥാവകാശം സിപിഎമ്മിന് നൽകി മനോരമ; മണി ആശാനെ എഴുന്നള്ളിച്ചതും കോടാലിയിൽ ആയിരുന്നത്രേ; നാളെ ചെകുത്താന്റെ പിതൃത്വവും ഏറ്റെടുക്കേണ്ടി വന്നേക്കുമെന്ന് ആശങ്കപ്പെട്ട് എസ്എഫ്ഐ പിള്ളേർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് വിരോധം എങ്ങനെ കച്ചവടം ചെയ്യണമെന്ന് മനോരമയ്ക്ക് നന്നായിട്ട് അറിയാം. രാഷ്ട്രീയഭേദമന്യേ ജനവികാരം പ്രകടിപ്പിക്കുന്ന ഒരു സംഭവത്തിൽ പെട്ടന്ന് രാഷ്ട്രീയം കലർത്തി എങ്ങനെ മുതലെടുക്കാം എന്ന് മനോരമയെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. തിരുവനന്തപുരം സിഇടി കാമ്പസിൽ 'ചെകുത്താനും കൊലയാളി'യും നടത്തിയ തേർവാഴ്ച്ചയും അകാലത്തിൽ പൊലിഞ്ഞ ഒരു ജീവനും മലയാളികളുടെ മനസിൽ അസ്വസ്ഥമാക്കിയപ്പോൾ അതിനകത്തും മനോരമ സിപിഐ(എം) വിരോധം കുത്തിത്തിരുകിയതായി ആരോപണം ഉയരുന്നു. ഇന്നിറങ്ങിയ മനോരമയിലെ 'സിഇടിയിലെ രഹസ്യ ജീപ്പ് എം.എം. മണിയുടെ 'റോഡ് ഷോ'യ്ക്കും' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയാണ് മനോരമക്കെതിരെ വിമർശനത്തിന് കാരണമായിരിക്കുന്നത്.
സിപിഎമ്മിനെ കൊലയാളി പാർട്ടിയാക്കാൻ കിട്ടിയ അവസരമൊന്നും പാഴാക്കാത്ത മനോരമ ഈ സംഭനത്തിലും രാഷ്ട്രീയം കളിക്കുന്നതിൽ കടുത്ത അമർഷം രൂപപെട്ടിട്ടുണ്ട്. കോളേജിലെ കെ.എസ്.യു അനുഭാവികളാണ് മനോരമയ്ക്ക് കോടാലി ജീപ്പിൽ മണി ആശാനെ എഴുന്നെള്ളിക്കുന്ന ചിത്രം നൽകിയത്. ഇത് അതേപടി പ്രസിദ്ധീകരിച്ച് നിർവൃതി അടഞ്ഞിരിക്കയാണ് സിപിഐ(എം) വിരോധം തലയ്ക്കു പിടിച്ച മുത്തശ്ശിപത്രം. തസ്നിയുടെ മരണത്തിനിടയാക്കിയതിനു പൊലീസ് പിടിച്ചെടുത്ത സിഇടി ഹോസ്റ്റലിലെ രണ്ടു രഹസ്യ ജീപ്പുകളിലൊന്ന് മുൻപു സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന് ആഘോഷ വരവേൽപ്പിനു വാഹനമായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മനോരമ വാർത്ത.
പൊലീസ് പിടിച്ചെടുത്ത കെസിടി 2217 നമ്പറുള്ള തുറന്ന ജീപ്പിലാണു കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജയിച്ച എസ്എഫ്ഐ സംഘത്തിന്റെ ആഘോഷപരിപാടിയിൽ പങ്കെടുക്കാനായി കഴിഞ്ഞ ജനുവരിയിൽ എം.എം. മണിയെ കയറ്റി ഘോഷയാത്രയായി കൊണ്ടുവന്നത്. കോളജിലും ഹോസ്റ്റലിലും ഈ രണ്ടു ജീപ്പുകൾക്കും കർശന നിരോധനമുള്ളപ്പോഴായിരുന്നു വിവാദ പ്രസംഗനായകനായ മണിയുടെ റോഡ് ഷോ. കൊലയാളി ജീപ്പുമായി ബന്ധമില്ലെന്ന് എസ്എഫ്ഐ പറയുമ്പോൾ ഉണ്ടെന്നു തെളിയിക്കുന്നു അന്നത്തെ ദൃശ്യങ്ങൾ. മണി ജീപ്പിൽ സഞ്ചരിക്കുന്ന ചിത്രം ഇന്നലെ പെട്ടെന്ന് എസ്എഫ്ഐയുടെ ഫെയ്സ് ബുക്ക് പേജിൽ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തു.- ഇങ്ങനെ പോകുന്നു മനോരമയുടെ സിപിഐ(എം) വിരുദ്ധ വാർത്ത. മറ്റൊരു അർത്ഥത്തിൽ ജീപ്പിനും രാഷ്ട്രീയം തിരയുകയാണ് മനോരമ.
കാലാകാലങ്ങളായി സിഇടിയിലെ മെൻസ് ഹോസ്റ്റൽ കയ്യടക്കിവച്ചിരിക്കുന്നത് എസ്എഫ്ഐ ആണെന്നുമാണ് പത്രത്തിന്റെ മറ്റൊരു വാദം. അതുകൊണ്ട് മെൻസ് ഹോസ്റ്റലിൽ താമസിക്കുന്നവരെല്ലാം എസ്എഫ്ഐക്കാരാണെന്നും മനോരമ വാദിക്കുന്നു. ഇത് കൂടാതെ ജീപ്പ് രജിസ്റ്റർ ചെയ്തിരിക്കുന്നത് മുൻ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ പേരിൽ വാങ്ങിയ ജീപ്പ് ഇടിച്ചായിരുന്നു (നമ്പർ കെബിഎഫ് 7268) തസ്നിയുടെ മരണമെന്നും പത്രം ആവർത്തിക്കുന്നു. ഇതിനൊപ്പം ഹോസ്റ്റൽ സംഘം നൃത്തംചെയ്തു യാത്ര ചെയ്ത ജീപ്പാണു മുൻപു മണിയുടെ റോഡ് ഷോയ്ക്കായി ഉപയോഗിച്ചത്.
'എസ്എഫ്ഐ ഭരണസമിതി മാറുമ്പോൾ പുതിയ ഭാരവാഹിയുടെ പേരിലേക്കു ജീപ്പുകൾ മാറ്റുകയാണ് പതിവ്. രണ്ടു ജീപ്പുകളും ഹോസ്റ്റലിനു സമീപത്തെ കുറ്റിക്കാട്ടിലാണി സ്ഥിരമായി ഒളിപ്പിക്കുന്നത്. എല്ലാ ഓണത്തിനും സിഇടി ഹോസ്റ്റലിലെ ആഘോഷങ്ങൾക്കായി വിദ്യാർത്ഥിസംഘം പുറത്തു നിന്ന് ആന മുതൽ ജെസിബി വരെ എത്തിക്കാറുണ്ട്. ഇത്തവണ ലോറിയാണു വാടകയ്ക്കെടുത്തത്. ഹോസ്റ്റലിലെ ഓണാഘോഷം കോളജിനുള്ളിലേക്കു വ്യാപിപ്പിക്കരുതെന്നു നിർദേശമുണ്ടായിരുന്നെങ്കിലും അതു ലംഘിച്ചായിരുന്നു ജീപ്പുകളിലും ലോറിയിലും നൂറോളം ബൈക്കുകളിലുമായി വിദ്യാർത്ഥികളുടെ പ്രവേശനംടം- ഇങ്ങനെയാണ് മനോരമ ജീപ്പിന്റെ എസ്എഫ്ഐ ബന്ധം അരക്കിട്ടുറപ്പിക്കുന്നത്.
കോടാലി ജീപ്പിനെ കൂടാതെ ചെകുത്താൻ ലോറിയുടെ ഉടമസ്ഥാനകാശവും എസ്എഫ്ഐയുടെ തലയിൽ കെട്ടിവെക്കാൻ മനോരമ വ്യഗ്രത കൂട്ടുകയാണ്. ലോറിയിൽ ചെകുത്താൻ എന്നു പേരെഴുതിയ ഫ്ലെക്സ് കെട്ടി. ജീപ്പിനു മുന്നിലും പിന്നിലും ബോണറ്റിലും കയറിനിന്നു മുണ്ടുടുത്ത സംഘം നൃത്തംചെയ്തു. ജീപ്പിന്റെ ബോണറ്റിലെല്ലാം വിദ്യാർത്ഥികൾ കയറിനിന്നിരുന്നു. തസ്നി നടന്നുപോകുന്നതു ജീപ്പ് ഓടിച്ചിരുന്ന ബൈജു ബാലകൃഷ്ണനു കാണാൻ കഴിയാതെപോയത് അതുകൊണ്ടാകാമെന്നു പൊലീസ് കരുതുന്നതായും അതുകൊണ്ടാണ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതെന്നുമാണ് വിശദീകരണം.
തസ്നിയുടെ മരണത്തിന് ഇടയാക്കിയ ജീപ്പ് കോളജിലെ മുൻ വിദ്യാർത്ഥി മൂവാറ്റുപുഴ സ്വദേശിയുടേതാണെന്നു വ്യക്തമായെന്നും പത്രം ആവാർത്തിക്കുന്നുണ്ട്. കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന ശ്രീരാജിന്റെ പേരിലാണു ജീപ്പ്. ഇത് ചൂണ്ടിയാണ് എസ്എഫ്ഐക്കാരെ കൊലയാളികളാക്കാൻ മനോരമ ശ്രിക്കുന്നതും. പഠനം പൂർത്തിയാക്കി കോളജ് വിട്ടപ്പോഴാണു ശ്രീരാജ് ജീപ്പ് കൈമാറിയത്. എന്നാൽ രേഖകളിൽ ഇപ്പോഴും ഇയാളുടെ പേരിൽ തന്നെയാണു ജീപ്പ്. കോളജ് ഹോസ്റ്റലിൽ സ്ഥിരമായി ഉപയോഗിച്ചിരുന്ന ജീപ്പാണിത്. അതുകൊണ്ട് തന്നെ ഹോസ്റ്റലിൽ ഉള്ളവർ മുഴുവനും എസ്എഫ്ഐക്കാരാണെന്ന് സ്ഥാപിക്കുകയാണ് മനോരമ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍