വിക്രത്തിന് സംഭവിച്ചത് ഹാർഡ് ലാൻഡിങ് തന്നെയെന്ന് ഇസ്രോ സ്ഥിരീകരിക്കുമ്പോൾ ആശയവിനിമയം വീണ്ടെടുക്കാനുള്ള പരിശ്രമം വിജയിക്കാൻ സാധ്യത കുറവ്; സമയം കടന്നുപോകും തോറും ബന്ധം അകലുമെന്ന് ബഹിരാകാശ വിദഗ്ദ്ധർ; വിക്രം ലാൻഡ് ചെയ്തത് നാല് കാലിൽ അല്ലാത്തതുകൊണ്ട് തകരാറിനുള്ള സാധ്യത ഏറെ; ലാൻഡറിന്റെ ബന്ധം അറ്റത് 2.1 കിലോമീറ്റർ അകലെ വച്ചല്ല 350 മീറ്ററിൽ വച്ചായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ട്; പാക്കിസ്ഥാന് ഈ സങ്കീർണ ദൗത്യമൊന്നും മനസ്സിലാകില്ലെന്ന് ഡിആർഡിഒ ചെയർമാന്റെ മറുപടി
മറുനാടൻ ഡെസ്ക്
ബെംഗളൂരു: ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ഭാഗമായ ലാൻഡർ വിക്രമിനെ അതിവേഗം കണ്ടെത്തിയെങ്കിലും ആശയവിനിമയം പുനഃ സ്ഥാപിക്കാനുള്ള സാധ്യത വിരളം. 14 ദിവസത്തേക്ക് ലാൻഡറുമായുള്ള ബന്ധം വീണ്ടെടുക്കാൻ ഇസ്രോ ശ്രമം തുടരുമെന്നാണ് ചെയർമാൻ കെ.ശിവൻ ഞായറാഴ്ച അറിയിച്ചത്. എന്നാൽ, ആ ശ്രമത്തിന് ഫലം കാണാൻ സാധ്യത കുറവാണെന്ന് ബഹിരാകാശ ശാസ്ത്രജ്ഞർ തന്നെ വിലിയരുത്തുന്നു.
സോഫ്റ്റ് ലാൻഡിങ് അല്ല ഹാർഡ് ലാൻഡിങ് ആണ് സംഭവിച്ചതെന്നാണ് ഇസ്രോ ചെയർമാൻ വ്യക്തമാക്കിയത്. ലാൻഡറിന് തകരാർ സംഭവിച്ചുവോയെന്ന് ചോദിച്ചപ്പോൾ, അതറിയില്ലെന്നായിരുന്നു മറുപടി. എന്നാൽ, നിശ്ചയിച്ച വെലോസിറ്റിയിൽ ആയിക്കില്ല വിക്രം ലാൻഡ് ചെയ്തതെന്നും, അതുകൊണ്ട് തകരാർ സംഭവിച്ചിരിക്കാമെന്നും വിദഗ്ദ്ധർ പറയുന്നു. അത് നാല് കാലിൽ ആയിരിക്കില്ല ലാൻഡ് ചെയതത്. ആ ആഘാതത്തിൽ ലാൻഡറിന് തകരാർ സംഭവിച്ചിരിക്കാൻ സാധ്യത ഏറെയാണ്. സംവിധാനം നന്നായി പ്രവർത്തിക്കാതെ വരുമ്പോൾ, ലാൻഡർ ഇടിച്ചിറങ്ങിക്കാണമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.
ഏതായാലും സമയം കടന്നുപോകും തോറും ലാൻഡറുമായി ആശയവിനിമയം പുനഃ സ്ഥാപിക്കാനുള്ള സാധ്യതകൾ കുറയുകയാണ്. എന്നാൽ, ശരിയായ ക്രമീകരണം വഴി ലാൻഡറിന് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിഞ്ഞേക്കുമെന്നും സൗരോർജ്ജ പാനലുകളെ റീചാർജ് ചെയ്യാൻ ആയേക്കുമെന്നും ചിലർ പറയുന്നുണ്ട്. അതിനിടെ, ലാൻഡർ ചന്ദ്രന്റെ 350 മീറ്റർ വരെ അടുത്തെത്തിയെന്നും അവിടെ വച്ചാണ് ബന്ധം നഷ്ടമായതെന്നും കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ചന്ദ്രനിലേക്ക് സോഫ്റ്റ് ലാൻഡ് ചെയ്യുമ്പോൾ 2.1 കിലോമീറ്റർ അകലെ വച്ച് ഭൂമിയുമായുള്ള ബന്ധം അറ്റുവെന്നാണ് ഔദ്യോഗിക വിവരം. എന്നാൽ ഐഎസ്ആർഒയുടെ പരിശോധനയിൽ ചന്ദ്രോപരിതലത്തിന് 350 മീറ്റർ മുകളിൽ നിന്നാണ് ലാൻഡറിൽ നിന്നുള്ള അവസാനസന്ദേശം എത്തിയതെന്നാണ് പുതിയ വിവരം. അതുവരെയുള്ള സന്ദേശങ്ങൾ കൃത്യമായി ലഭിച്ചിട്ടുണ്ട്. അതിന് ശേഷം ലാൻഡർ നിയന്ത്രണം വിട്ട് നിലത്തുപതിച്ചെന്നാണ് കരുതുന്നത്.
100 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ 2379 കിലോഗ്രാം ഭാരമുള്ള ഓർബിറ്റർ ചന്ദ്രനെ വലംവെക്കുകയാണ്. ചന്ദ്രനെ കുറിച്ചുള്ള വിവരങ്ങൾ ഓർബിറ്ററിലുള്ള ഉപകരണങ്ങൾ ശേഖരിച്ച് ഭൂമിയിലെ കൺട്രോൾ റൂമിന് കൈമാറും. ചന്ദ്രോപരിതലത്തിന്റെ ത്രിമാന ചിത്രങ്ങളെടുക്കാനുള്ള കാമറയും ധാതുപഠനത്തിന് കോളിമേറ്റഡ് ലാർജ് അറേ സോഫ്റ്റ് എക്സ്റേ സ്പെക്ട്രോമീറ്ററും അന്തരീക്ഷഘടനയെ കുറിച്ച് പഠിക്കാൻ 'ചേസ് 2'വും സൂര്യനിൽ നിന്നുള്ള എക്സ്റേ വികിരണങ്ങളെപ്പറ്റി പഠിക്കാൻ സോളർ എക്സ്റേ മോണിറ്ററും ഓർബിറ്ററിലുണ്ട്. ഈ ഓർബിറ്ററാണ് വിക്രം ലാൻഡറിനേയും കണ്ടെത്തുന്നത്.
റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് ചന്ദ്രനെ സ്കാൻ ചെയ്യാൻ സിന്തറ്റിക് റഡാറും ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം അളക്കാൻ ഇമേജിങ് ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്ററും സ്ഥലം കൃത്യമായി അടയാളപ്പെടുത്താൻ ഓർബിറ്റർ ഹൈ റെസല്യൂഷൻ ക്യാമറയും ഓർബിറ്ററിൽ ഘടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിക്രം ലാൻഡറിനെ കുറിച്ച് വ്യക്തമായി തന്നെ പഠിക്കാനും നിരീക്ഷിക്കാനും ഇസ്രോയ്ക്ക് കഴിയും. ചിത്രങ്ങളിലൂടെ വിക്രം ലാൻഡറിനുണ്ടായ കേടുപാടുകൾ കണ്ടെത്താനാകും ഇസ്രോ ശ്രമിക്കുക. ഇതിന് ശേഷം ലാൻഡറിലേക്ക് ആശയ വിനിമയം സാധ്യമാക്കാനാകും പദ്ധതി. അങ്ങനെ പുതിയ പ്രതീക്ഷകളിലേക്ക് ഇസ്രോ മാറുകയാണ്. ചന്ദ്രയാൻ ഒന്നിൽ നിന്നും വ്യത്യസ്തമായി രണ്ടാമത്തെ ദൗത്യത്തിൽ രണ്ട് തരംഗദൈർഘ്യത്തിലുള്ള ഓർബിറ്ററുകളാണ് ഉപയോഗിച്ചത്. ഓർബിറ്ററുകളിലുള്ള പേലോഡുകളിൽ നിന്നും വരും വർഷങ്ങളിൽ നിരവധി വിവരങ്ങൾ നമുക്ക് ലഭിക്കും.
ശാസ്ത്രീയമായി നോക്കുമ്പോൾ ചന്ദ്രയാൻ രണ്ട് നൂറു ശതമാനവും വിജയമായിരുന്നു. എന്നാൽ സാങ്കേതികമായി മാത്രമാണ് പരാജയപ്പെട്ടത്. ഓർബിറ്ററിന് ഏഴര വർഷത്തോളം ചന്ദ്രനെ ഭ്രമണം ചെയ്യാൻ സാധിക്കും. നേരത്തെ അത് ഒരു വർഷമെന്നാണ് കണക്കാക്കിയിരുന്നത്. ഇതിലൂടെ ചന്ദ്രനെ പൂർണമായും നമ്മുടെ നിരീക്ഷണ വലയത്തിലാക്കാൻ സാധിക്കും. സെപ്റ്റംബർ ഏഴിന് സോഫ്റ്റ് ലാൻഡിങ്ങിനിടെ ചന്ദ്രനിൽ നിന്ന് 2.1 കിലോ മീറ്റർ അകലെവച്ചാണ് ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ശനിയാഴ്ച പുലർച്ചെ 1.52ഓടെ ലാൻഡിങ് പ്രക്രിയ തുടങ്ങിയെങ്കിലും പിന്നീട് സിഗ്നൽ ലഭിക്കാതാവുകയായിരുന്നു. 37 ശതമാനം മാത്രം വിജയസാധ്യത കണക്കാക്കിയ സോഫ്റ്റ് ലാൻഡിങ് (മൃദുവിറക്കം) ഏറെ ശ്രമകരമായ ഘട്ടമായിരുന്നു. ഇതിനിടെയാണ് പാളീച്ച പറ്റിയത്.
ഇതുവരെ ആരും കടന്നുചെല്ലാത്ത ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങൾ തേടിയുള്ള ചന്ദ്രയാൻ-രണ്ടിന്റെ വിക്ഷേപണത്തിനു ശേഷം 47 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ചന്ദ്രയാൻ 2 ലാൻഡിങ്ങിന് ശ്രമിച്ചത്. സോഫ്റ്റ് ലാൻഡിങ്ങിനായി ചന്ദ്രനിൽ നിന്ന് 35 കിലോമീറ്റർ പരിധിയിലാണ് ലാൻഡറിനെ എത്തിച്ചിരുന്നത്. മൈനസ് 13 ഡിഗ്രി ശരാശരി താപനിലയുള്ള ദക്ഷിണ ധ്രുവത്തിലെ മൻസിനസ് സി, സിംപിലിയൻ എൻ ഗർത്തങ്ങളുടെ മധ്യ ഭാഗത്താണ് ലാൻഡിങ് തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് പിഴവുണ്ടായത്. 48 ദിവസം നീണ്ട ചന്ദ്രയാൻ 2 ദൗത്യത്തിൽ ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയത്. ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ചന്ദ്രയാൻ രണ്ട് പേടകവുമായി ജിഎസ്എൽവി മാർക്ക് ത്രീ റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്.
ചാന്ദ്ര ദൗത്യം 90 മുതൽ 95 ശതമാനം വരെയാണ് ലക്ഷ്യം കണ്ടതെന്ന് ഇസ്രോ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇത് ചന്ദ്രനെക്കുറിച്ചുള്ള കൂടുതൽ പഠനത്തിന് ഓർബിറ്റർ സഹായകമാകും,മുൻ നിശ്ചയിച്ചതിൽ നിന്ന് വ്യത്യസ്തമായി ഓർബിറ്റർ ഏഴു വർഷം കൂടുതൽ ആയുസ് ലഭിക്കും. ഓർബിറ്ററിന് ഒരു വർഷത്തെ ആയുസാണ് നേരത്തെ കണക്കാക്കിയിരിക്കുന്നത്. സാങ്കേതികമായി ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ഈ ദൗത്യം. 'ആശങ്കയുടെ 15 മിനിറ്റുകൾ' എന്നാണ് ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ ലാൻഡിനു മണിക്കൂറുകൾക്ക് മുമ്പ് പ്രതികരിച്ചിരുന്നു. ചന്ദ്രന്റെ ഉപരിതലത്തിലെ ജലസാന്നിധ്യം, പാറകളുടെ ഘടന, രാസഘടന എന്നിവ പഠിക്കുക എന്ന ഉദ്ദേശ്യത്തോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡ് ചെയ്യിക്കുകയായിരുന്നു ലക്ഷ്യം.
പേടകത്തിൽ നിന്ന് വേർപ്പെട്ട ഉടനെ വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടമായത് ചന്ദ്രയാൻ ദൗത്യം പരാജയപ്പെടുമോ എന്ന ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ശുഭ പ്രതീക്ഷയുണ്ടെന്ന് ശാസ്ത്രലോകം പറയുന്നു. ഇനി വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ സാധിച്ചാൽ ദൗത്യത്തിന് പുതുജീവൻ ലഭിക്കും. ഇതിനുള്ള ശ്രമത്തിലാണ് ഐഎസ്ആർഒ. ദൗത്യം പരാജയപ്പെടുമോ എന്ന ആശങ്ക പരന്നതോടെ ഐഎസ്ആർഒ ചെയർമാൻ ശിവൻ വിങ്ങിപ്പൊട്ടിയതും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വസിപ്പിച്ചതും വൻ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രവൃത്തി ശാസ്ത്രജ്ഞരുടെ വീര്യം വർദ്ധിപ്പിക്കുന്നതായിരുന്നുവെന്ന് ഡിആർഡിഒ ചെയർമാൻ ഡോ.ജി.സതീഷ് റെഡ്ഡി പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഇസ്രോ ശാസ്ത്രജ്ഞർ പരിശോധിച്ചുവരികയാണ്. റോവറിനെയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പാക്കിസ്ഥാൻ മന്ത്രി ദൗത്യത്തെ പരിഹസിക്കുന്നതിൽ കഴമ്പില്ല. ചന്ദ്രയാൻ-2 സങ്കീർണമായ ദൗത്യമാണ്. ഇത്തരം ദൗത്യങ്ങൾ ഏറ്റെടുത്ത് ചെയ്തിട്ടുള്ളവർക്ക് മാത്രമേ അത് മനസ്സിലാക്കാൻ കഴിയില്ലെന്നും സതീഷ് റെഡ്ഡി തിരിച്ചടിച്ചു.
Dr G. Satheesh Reddy, Chairman of DRDO, on Pakistani ministers trying to ridicule Indian space programme: The people who haven't done anything of this class I don't think they can appreciate and probably they cannot understand the complexity of this mission. #Chandrayaan2 pic.twitter.com/CzlN64TgkE
— ANI (@ANI) September 8, 2019
Dr G Satheesh Reddy, Chairman of Defence Research&Development Organisation, on PM hugged&consoled ISRO Chief K Sivan after he(Sivan) broke down following #Chandrayaan2Landing: It's a great gesture by PM. It's great morale booster for scientists who saw last mile glitch in mission pic.twitter.com/Q8abhjONhL
— ANI (@ANI) September 8, 2019
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്