പ്രക്ഷോഭത്തിൽ നിന്ന് പിന്മാറിയാൽ മാത്രം ശമ്പളം എന്ന് പറഞ്ഞപ്പോൾ സമരം നിർത്തി; മൂന്നു മാസമായി ലഭിക്കാത്ത ശമ്പളം നൽകാതെ വഞ്ചന തുടർന്ന് മാനേജ്മെന്റ്; മറുപടിയായി ലഭിച്ചത് യൂണിയൻ പ്രവർത്തനം നിരോധിച്ചുകൊണ്ടുള്ള കത്തും; പിരിഞ്ഞ് പോയവർക്ക് നൽകിയത് വണ്ടിച്ചെക്ക്; പത്രം നഷ്ടത്തിലായതിന് കാരണം മിഡിൽ മാനേജ്മെന്റിന്റെ പിടിപ്പുകേടും കൊള്ളരുതായ്മയുമെന്ന് മാധ്യമപ്രവർത്തകർ; ശമ്പളം നൽകണമെങ്കിൽ പത്രത്തിനെതിരെ നൽകിയ കേസുകൾ പിൻവലിക്കണമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പെരുന്നാൾ ദിനത്തിലും ശമ്പളമില്ലാതെ ലീഗ് മുഖപത്രം ചന്ദ്രികയിലെ മാധ്യമ പ്രവർത്തകർ. സാക്ഷാൽ പാണക്കാട് തങ്ങൾ മാനേജിങ് ഡയറക്ടറായ ചന്ദ്രിക പത്രത്തിലാണ് ഇത്തരം ഒരവസ്ഥ. മൂന്ന് മാസമായി ചന്ദ്രികയിൽ ശമ്പളം നൽകിയിട്ട്. ഓഗസ്റ്റ് 13 ന് ലീഗ് ഹൗസിൽ യോഗം വിളിച്ചു ചേർത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ലീഗ് നേതാക്കളായ ഇ.ടി.മുഹമ്മദ് ബഷീറും കെ.പി.എ മജീദും ചന്ദ്രികയിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പാടില്ലെന്ന് പറഞ്ഞതായാണ് വിവരം. മജീദിയ വേജ് ബോർഡ് നടപ്പാക്കിയതിലെ അപാകത ചൂണ്ടിക്കാട്ടിയ പത്രേതര ജീവനക്കാരുടെ ആവശ്യം വർഷങ്ങളോളം ലീഗ് നേതൃത്വം ചെവിക്കൊണ്ടില്ല.ഇത് മനസ്സിലാക്കി ജീവനക്കാർ പിന്നീട് നിയമത്തിന്റെ വഴിതേടി. മാനേജ്മെന്റിനെതിരെ കേസ് ഫയൽ ചെയ്തു.ഈ കേസ് അന്തിമഘട്ടത്തിൽ എത്തി നിൽക്കേയാണ് കേസ് പിൻവലിച്ചാലേ ശമ്പളം തരൂ എന്ന നിബന്ധന ലീഗ് നേതൃത്വം മുന്നോട്ട് വെച്ചത്.
ഇക്കാര്യം ചന്ദ്രികയുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്ന ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് മറുനാടൻ മലയാളിയോട് സ്ഥിരീകരിച്ചു. വിവിധ കേസുകൾ ജീവനക്കാർ ചന്ദ്രികയ്ക്ക് എതിരെ നൽകിയിട്ടുണ്ട്. ഈ കേസുകൾ പിൻവലിക്കാൻ തൊഴിലാളി സംഘടനകളോട് ചന്ദ്രിക മെോജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസുകൾ പിൻവലിച്ചാൽ ജീവനക്കാർക്ക് ശമ്പളം നൽകും-മജീദ് പറയുന്നു. എന്നാൽ പെട്ടെന്ന് ഈ കേസുകൾ പിൻവലിക്കാൻ കഴിയില്ലെന്നാണ് യൂണിയൻ നേതാക്കളുടെ നിലപാട്. അതുകൊണ്ട് തന്നെ ചന്ദ്രികയിലെ ജീവനക്കാർക്ക് ശമ്പളം കിട്ടാക്കനിയാവുകയാണ്. അതേസമയം ഈ കേസ് നിലനിൽക്കുമ്പോൾ ചന്ദ്രിക നിലനിൽക്കുന്ന 56 സെന്റ് സ്ഥലം വിൽക്കാൻ കഴിയില്ല. പി.എഫ് ഇനത്തിൽ അടക്കാൻ ബാധ്യതപ്പെട്ട മൂന്ന് കോടി രൂപ അടക്കാതെയും സ്ഥലം വിൽപന നടക്കില്ല. തൊഴിലാളികളുടെ പി.എഫും ഇ എസ് ഐതുകയും അടയ്ക്കാതെയും ശമ്പള കുടിശ്ശിക വരുത്തിയും കമ്പനിയെ പാപ്പരീകരിക്കാൻ നീക്കം നടത്തുകയാണ് ഫിനാൻസ് ഡയറക്ടർ .ചന്ദ്രികയുടെ സ്ഥലം ചുളുവില നൽകി കൈക്കലാക്കാൻ തക്കം പാർക്കുന്നവർക്ക് ഒത്താശ ചെയ്യുന്നവരാണ് ഇപ്പോഴത്തെ മാനേജ്മെന്റ് എന്നും ആക്ഷേപമുണ്ട്. അവർ തൊഴിലാളികളെ സമ്മർദ്ദത്തിലാക്കി വിൽപ്പനയ്ക്ക് കളമൊരുക്കിക്കഴിഞ്ഞതായാണ് പുറത്തു വരുന്ന വിവരം. ചന്ദ്രികയിലെ ജീവനക്കാരാണ് പ്രതിസന്ധിക്ക് കാരണമെന്ന് ലീഗ് അണികളെയും ചില നേതാക്കളെയും വിശ്വസിപ്പിക്കാനും ശ്രമമുണ്ട്. മിഡിൽ മാനേജ്മെന്റിൽ ഇതിന് ചരട് വലിക്കുന്നവർക്ക് വൻതുകയാണ് കമ്മീഷനായി ഓഫർ ചെയ്തിരിക്കുന്നത്. ഇക്കാര്യത്തിൽ എഡിറ്റർക്ക് നേരെയും ചിലർ വിരൽ ചൂണ്ടുന്നു. മുമ്പ് ചന്ദ്രികയുടെ സ്വന്തം സ്ഥലം കെ ടിസിക്ക് മറിച്ചു കൊടുത്ത് കമ്മീഷൻ കൈപ്പറ്റിയ രഹസ്യം ഇപ്പോൾ ചന്ദ്രികയിൽ പരസ്യമാണ്. സമാന അവസ്ഥയാണിപ്പോഴുമെന്ന് ജീവനക്കാർ പറയുന്നു.
പെരുന്നാൾ പട്ടിണി; ജനറൽ സെക്രട്ടറി ഹാരിസ് മടവൂർ രാജി വെച്ചു
ചന്ദ്രികയിലെ കൊള്ളരുതായ്മകൾ ചൂണ്ടിക്കാട്ടി വെച്ച ബോർഡുകൾ എടുത്തു മാറ്റി പ്രക്ഷോഭപാതയിൽ നിന്ന് പിൻതിരിഞ്ഞാൽ മാത്രം ശമ്പളം എന്ന് ലീഗ് നേതൃത്വം പറഞ്ഞപ്പോൾ ജീവനക്കാർ ബോർഡ് എടുത്തു മാറ്റി സമരപരിപാടി നിർത്തിവെച്ചു. എന്നാൽ ലീഗ് നേതൃത്വം വഞ്ചിച്ചു. ശമ്പളം നൽകിയില്ല. പെരുന്നാളിന് പട്ടിണി കിടന്ന് അനുഭവിക്കട്ടെ അവർ എന്ന നിലപാടാണ് ലീഗ് നേതൃത്വം കൈക്കൊണ്ടത്.ഇതിൽ പ്രതിഷേധിച്ച് കെ.യു.ഡബ്ല്യുജെ.ചന്ദ്രിക സെൽ ജനറൽ സെക്രട്ടറിയും മടവൂരിലെ ലീഗ് നേതാവുമായ ഹാരിസ് മടവൂർ ഇന്നലെ രാജിവെച്ചു. ഇതോടെ വിഷയം ലീഗ് അണികളിലേക്കെത്തി. പാണക്കാട് തങ്ങൾ നേതൃത്വം നൽകുന്ന പത്രത്തിൽ പെരുന്നാൾ പട്ടിണിയെന്ന അത്യപൂർവ സംഭവം ലീഗിലെ ഉന്നതർക്കെതിരെ തിരിയുമോ എന്ന ഭയം ചിലർക്കുണ്ട്.തങ്ങളെ ചന്ദ്രികയിലെ യഥാർത്ഥ പ്രശ്നങ്ങൾ അറിയിക്കുന്നതിൽ നിന്ന് വിലക്കുന്ന ഒരു ലോബി നിലവിലുണ്ട്.അവരാണ് തങ്ങളെ വെച്ച് ജീവനക്കാർക്കെതിരെ തിരിയുന്നത്. കാലങ്ങളായി കളവും ക്രമക്കേടും നടത്തിയ മാനേജ്മെന്റിന് കീഴിൽ ഇനി ഇതേപോലെ ജോലി ചെയ്യാനാവില്ലെന്നാണ് ജീവനക്കാർ പറയുന്നത്. വർഷങ്ങൾ ജോലി ചെയ്ത് പിരിഞ്ഞവർക്ക് പോലും ആനുകൂല്യം കൊടുക്കാതെ വണ്ടിച്ചെക്ക് നൽകി. അതുവഴി പാണക്കാട് കുടുംബത്തിന് ഹാനി വരുത്തി അറസ്റ്റ് ചെയ്യിക്കാനും ചിലർ ശ്രമിച്ചിരുന്നു. ചെക്ക് കേസ് കോടതിയിൽ നടക്കുകയാണ്.
യൂണിയൻ പ്രവർത്തനം നിരോധിച്ചു
ഓഗസ്റ്റ് 13 ന് കോഴിക്കോട്ടെ ലീഗ് ഹൗസിൽ കേരളത്തിലെ മുഴുവൻ ചന്ദ്രിക ജീവനക്കാരുടെയും യോഗം സംസ്ഥാന ലീഗ് നേതൃത്വം വിളിച്ചുകൂട്ടിയതോടെയാണ് സ്ഥാപനത്തിലെ പ്രശ്നങ്ങൾക്ക് പുതിയ വഴിത്തിരിവുണ്ടായത്. മാസങ്ങളായി ശമ്പളമില്ലാത്ത ജീവനക്കാർ കരുതിയത് പ്രതിസന്ധി തീർക്കാൻ പരിഹാര നിർദ്ദേശങ്ങളായിരിക്കും യോഗത്തിന്റെ അജണ്ട എന്നാണ്. പക്ഷേ സംഭവിച്ചത് മറിച്ചാണ്. ഉമ്മർ പാണ്ടികശാലയുടെ സ്വാഗതഭാഷണത്തിന് ശേഷം സംസാരിച്ച ലീഗിന്റെ അഖിലേന്ത്യാ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയാണ് സംസാരിച്ചത് എന്നാണ് ജീവനക്കാർ പറയുന്നത്. ഫിനാൻസ് ഡയറക്ടർ ഷമീറിന്റെ കൊള്ളരുതായ്മകൾ അക്കമിട്ട് നിരത്തി ചന്ദ്രികയുടെ പ്രവേശന കവാടത്തിൽ വെച്ച ബോർഡുകൾ എടുത്തു മാറ്റിയാൽ മാത്രം ചർച്ച, അരിയർ കേസ് പിൻവലിച്ചേ തീരൂ, സോഷ്യൽ മീഡിയ പ്രചാരണം പാടില്ല,ശമ്പളം ആറ് മാസത്തേക്ക് ഗഡുക്കളായേ തരൂ തുടങ്ങി തൊഴിലാളി വിരുദ്ധഭാഷണം തൊഴിലാളി സംഘടന നയിച്ച ഒരാളിൽ നിന്ന് കേട്ട് ജീവനക്കാർ തരിച്ചിരുന്നു പോയി. എന്നാൽ തൊഴിലാളികളുടെ പിഎഫ് ഇനത്തിൽ 3 കോടി രൂപ അടക്കാത്ത കാര്യത്തെപ്പറ്റി ഇ.ടി മിണ്ടിയതേയില്ല. കാലാകാലമായി ചന്ദ്രികയുടെ പേരിൽ പണപ്പിരിവ് നടത്തിയവരെക്കുറിച്ച് ജീവനക്കാർ ഉന്നയിച്ച പരാതിയിലെ കാര്യങ്ങൾക്കും മറുപടിയുണ്ടായില്ല. ചന്ദ്രികയിൽ നിന്നും പിരിഞ്ഞു പോയവരുടെ ഗ്രാറ്റിവിറ്റി നൽകാതെ വണ്ടിച്ചെക്ക് നൽകി പാണക്കാട്ട് കുടുംബത്തെ അപമാനിച്ചവർക്കെതിരെയും നടപടി എന്തു കൊണ്ടില്ല എന്ന ജീവനക്കാരുടെ മാസങ്ങളായ ചോദ്യത്തിനും ഇ.ടി. മറുപടി പറഞ്ഞില്ല. ചന്ദ്രികയുടെ സെൻട്രലൈസിംഗിന് നൽകിയ 26 ലക്ഷം രൂപ ആരുടെ പോക്കറ്റിലാണ് എന്ന ചോദ്യത്തിനും നേതൃത്വത്തിന് ഉത്തരമില്ല. നോട്ടു നിരോധന കാലത്ത് കണക്കിലില്ലാത്ത ഫണ്ട് ചന്ദ്രിക അക്കൗണ്ടിൽ നിക്ഷേപിച്ചതിനെത്തുടർന്ന് ആദായ നികുതി വകുപ്പ് ചന്ദ്രികയിൽ റെയ്ഡ് നടത്തിയതിനെക്കുറിച്ചും കോടികൾ പിഴ കെട്ടിയതും ചോദ്യങ്ങളായി തന്നെ നിന്നു. പകരം ജീവനക്കാരെ പ്രതികളാക്കി പീഡിപ്പിക്കാനാണ് നേതൃത്വം യോഗത്തിൽ വ്യഗ്രത പൂണ്ടത്.
ജീവനക്കാരെ മറയാക്കി അഴിമതിയിൽ നിന്നും തലയൂരാൻ ശ്രമം
ചന്ദ്രികയിൽ യൂണിയൻ നേതാവായ ലീഗ് പ്രവർത്തകൻ ഹാരിസ് മടവൂരിനെ തുടർന്ന് സംസാരിച്ച കെ.പി.എ മജീദ് കടന്നാക്രമിച്ചു. 'നീ ലീഗ് ഹൗസിന് മുന്നിൽ ബോർഡ് വെക്കും അല്ലെടോ..' എന്നായിരുന്നു രോഷാകുലനായി മജീദ് ചോദിച്ചത്. ചന്ദ്രിക നഷ്ടത്തിലായതിന് കാരണം മിഡിൽ മാനേജ്മെന്റിന്റെ പിടിപ്പുകേടും കൊള്ളരുതായ്മയുമാണ്. യഥാർത്ഥത്തിൽ ചന്ദ്രികയുടെ ശാപം അതാണ്.എന്നാൽ ലീഗ് നേതൃത്വം ഇത് ഒരിക്കലും ചെവിക്കൊള്ളുന്നില്ല. പകരം അവർ ജീവനക്കാരെ ബലി നൽകുകയാണെന്നാണ് പത്രപ്രവർത്തകർ പറയുന്നത്.
ചന്ദ്രികയിൽ ജീവനക്കാർ അധികമാണെന്നാണ് ലീഗ് നേതൃത്വം വിശ്വസിക്കുന്നത്. എന്നാൽ സ്ഥിതി മറിച്ചാണ്. പത്രം ഇറക്കുന്നതു പോലും വിരലിൽ എണ്ണാവുന്നവരെ വച്ചാണ്. കഴിഞ്ഞ കാലങ്ങളിൽ പത്തിലധികം എഡിറ്റോറിയൽ സ്റ്റാഫ് അംഗങ്ങൾ വിരമിച്ചിട്ടുണ്ട്. കുറേപ്പേർരാജി വെച്ച് വിവിധ പത്രങ്ങളിലേക്ക് പോയിട്ടുമുണ്ട്. എന്നാൽ അവർക്ക് പകരം ഒരാളെപ്പോലും മാനേജ്മെന്റ് നിയമിച്ചിട്ടില്ല. അതിന് പകരം ഫിനാൻസ് ഡയറക്ടറുടെ ആജ്ഞാനുവർത്തികളെ വലിയ ശമ്പളം നൽകി ഓഫീസുകളിൽ നിയമിച്ചത് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, വല്ലപ്പോഴും വന്നു കയറുന്ന എഡിറ്റർക്കും ഡിജിഎമ്മിനും താമസിക്കാൻ നഗരത്തിൽ രണ്ട് ഫ്ലാറ്റുണ്ട്. ഒരു മാസം വാടകയിനത്തി ൽ മാത്രം ലക്ഷത്തിനോടടുത്ത തുക ഇതിന് വേണം .തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാത്ത സ്ഥാപനത്തിന് എന്തിന് ഇത്ര ധൂർത്തെന്നാണ് ജീവനക്കാർ ചോദിക്കുന്നത്. മിഡിൽ മാനേജ്മെന്റിന്റെ പിടിപ്പുകേടും ധൂർത്തും അഴിമതിയുമാണ് ചന്ദ്രികയുടെ നഷ്ടത്തിന് യഥാർത്ഥ കാരണം.എന്നാൽ ലീഗണികളെ ജീവനക്കാർക്കെതിരാക്കി അഴിമതിക്ക് മറയിടാനാണ് നേതൃത്വത്തിന്റെ തന്ത്രം. അതു കൊണ്ടാണ് യാഥാർത്ഥ്യം സോഷ്യൽ മീഡിയയിൽവരുന്നത് ലീഗ് നേതൃത്വം ഭയപ്പെടുന്നതും വിലക്കുന്നതും. പത്രത്തിന്റെ ചുമതല പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിന് കൈമാറി. അതിന് ശേഷം അദ്ദേഹം രണ്ടു ദിവസം ചന്ദ്രികയിൽ മിന്നൽ സന്ദർശനം നടത്തി. അതിനെത്തുടർന്നാണ് ചന്ദ്രികയിൽ യൂണിയൻ പ്രവർത്തനം നിരോധിച്ച കത്ത് ജീവനക്കാർക്ക് ലഭിച്ചത്.
ഇതിൽ ഒപ്പുവെച്ച കെ.പി .എ മജീദ് ചന്ദ്രികയുടെ ഡയറക്ടർ ആയിരുന്നില്ലെന്നും ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. കെ യുഡബ്ല്യുജെയും കെ.എൻ എഫ് ഇ യും സംയുക്തമായാണ് യൂണിയൻ പ്രവർത്തനം സംഘടിപ്പിക്കാറ്.കെ.യു.ഡബ്ല്യുജെ സംസ്ഥാന പ്രസിഡണ്ട് കമാൽ വരദൂർ ചന്ദ്രികയിലെ സീനിയിൽ ജേർണലിസ്റ്റാണ്. സംസ്ഥാന പ്രസിഡന്റിന്റെ യൂണിറ്റിൽ തന്നെ യൂണിയൻ പ്രവർത്തനം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കത്ത് മുഖേന നിരോധിച്ചത് ചന്ദ്രിക പത്രം പൂട്ടി പുതിയ കമ്പനി രൂപീകരിച്ച് പത്രം വേറെ തുടങ്ങുന്നതിന് ചില ലീഗ് നേതാക്കൾ ചരടുവലി തുടങ്ങിയിട്ടുണ്ട്. അത് ലീഗ് ഹൗസിലെ യോഗത്തിൽ ഇ.ടി.യും മജീദും സൂചിപ്പിച്ചിട്ടുണ്ട്. 'നിങ്ങൾ സഹകരിക്കുന്നില്ലെങ്കിൽ പാർട്ടി വേറെ കമ്പനി രൂപീകരിച്ച് കുറച്ചാളുകളെ വെച്ച് പത്രം വേറെ തുടങ്ങും. അപ്പോൾ വഴിയാധാരമാകുന്നത് നിങ്ങളായിരിക്കും' എന്ന ഭീഷണി നേതൃത്വം നടത്തിയത് ജീവനക്കാരിൽ രോഷം ഇരട്ടിയാക്കി.ലീഗ് അണികളോട് വസ്തുതകൾ അക്കമിട്ട് നിരത്തിപ്പറയാനുള്ള തയ്യാറെടുപ്പിലാണ് ഒരു വിഭാഗം ജീവനക്കാർ. ചന്ദ്രികയുടെ പേരിൽ 50 കോടി രൂപ പിരിച്ചെടുക്കാൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇത് ചിലരുടെ പോക്കറ്റിലായിരിക്കും ചെന്നു ചേരുന്നതെന്നാണ് ജീവനക്കാർ പറയുന്നത്.ഇതിന് തെളിവായി അവർ മുൻകാലത്ത് ചന്ദ്രികയ്ക്കായി പിരിച്ച കോടികളുടെ കഥയാണ് പറയുന്നത്.
Stories you may Like
- 29 ദിവസത്തെ വ്രതാനുഷ്ഠാനത്തിനൊടുവിൽ ആ പുണ്യദിനം; ഇന്ന് ചെറിയ പെരുന്നാൾ
- വ്രതശുദ്ധിയുടെ പുണ്യകാലം അവസാനിച്ചു; സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ
- 15 വർഷംകൊണ്ട് ദാരിദ്ര്യരേഖ മറികടന്നത് 41.5 കോടി പേർ
- യുഎഇയിൽ വിവിധ എമിറേറ്റുകളിൽ പെരുന്നാൾ നമസ്കാര സമയങ്ങൾ പ്രഖ്യാപിച്ചു
- അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമായി ബലി പെരുന്നാൾ; ത്യാഗ സ്മരണയിൽ ആഘോഷങ്ങൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്