പാലാ ഷോറൂമിന് പിന്നാലെ ചങ്ങനാശേരി കരിക്കിനേത്തും അടച്ചുപൂട്ടാൻ നീക്കം; ശമ്പളത്തിൽ നിന്നും പണം പിടിച്ചിട്ടും നഷ്ടപരിഹാരവും ആനുകൂല്യങ്ങളും കിട്ടിയിട്ടില്ലെന്ന് പരാതിപ്പെട്ട് ജീവനക്കാർ; സ്വർണനാണയവും കാറും സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടും ഉപഭോക്താക്കൾക്ക് മൂന്നര വർഷമായി ഒന്നും നൽകിയില്ല
കോട്ടയം: പാലായ്ക്ക് പിന്നാലെ ചങ്ങനാശേരി കരിക്കിനേത്തും പൂട്ടാനുള്ള നീക്കത്തിൽ. സ്റ്റോക്ക് എടുക്കുന്നതു വൻ തോതിൽ കുറച്ചതും ഉടമ കടയിൽ എത്താതിരിക്കുന്നതുമാണ് സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. ഇതിനിടയിൽ, പൂട്ടിയ പാലാ കരിക്കിനേത്തിലെ തൊഴിലാളികളുടെ ശമ്പളത്തിൽ നിന്നും പിടിച്ച വിഹിതങ്ങൾ പോലും അടയ്ക്കാത്തതു മൂലം ആനുകൂല്യങ്ങൾ നേടിയെടുക്കാൻ കഴിയാതെ ജീവനക്കാർ ദുരിതത്തിൽ. പാലാ കരിക്കിനേത്ത് സിൽക്സിന്റെ വഞ്ചനയിൽ ജീവനക്കാർ മാത്രമല്ല, ഉപഭോക്താവും പെടും. നറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് സ്വർണനാണയവും, കാറും നൽകുമെന്ന് മാനേജ്മെന്റ് പ്രഖ്യാപിച്ചിരുന്നു.
ഇതിൻപ്രകാരം കൂപ്പൺ വിതരണവും നടന്നു. എന്നാൽ നാളിതുവരെ നറുക്കെടുപ്പ് നടത്താൻ മാനേജ്മെന്റ് തയാറായിട്ടില്ല. സ്ഥാപനത്തിൽ നിന്ന് നൽകിയ കൂപ്പണിൽ നറുക്കെടുപ്പ് തീയതി അച്ചടിച്ചിട്ടില്ലെന്ന ന്യായമാണ് മാനേജ്മെന്റ് ഇപ്പോൾ നിരത്തുന്നത്. ഇത്തരത്തിൽ വ്യാജ കൂപ്പൺ വിതരണം നടത്തി കഴിഞ്ഞ മൂന്നര കൊല്ലമായി ഉപഭോക്താവിനെ വഞ്ചിക്കുകയായിരുന്നു ഇക്കൂട്ടർ. 2016 ഡിസംബർ 18നാണ് ബങ്ക് കെട്ടിടം പൂട്ടി സീൽ ചെയ്തത്. 2011ൽ തുടങ്ങുമ്പോൾ 565 ജീവനക്കാരായിരുന്നെങ്കിൽ പൂട്ട് വീഴുമ്പോൾ നൂറിനടുത്തായി.
എന്നാൽ ഈ സമയം, നൽകേണ്ട ഗ്രാറ്റുവിറ്റി, നഷ്ടപരിഹാരം എന്നിവയൊന്നും നൽകാൻ മാനേജ്മെന്റ് തയാറായിട്ടില്ലെന്നു കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പാലാ കരിക്കിനേത്ത് സിൽക്സിലെ തൊഴിലാളി ദ്രോഹങ്ങൾ തൊഴിലാളികൾ വ്യക്തമാക്കിയത്. കരിക്കനേത്ത് കെ.സി വർഗീസിന്റെയും റീന വർഗീസിന്റെയും ഉടമസ്ഥതയിലുള്ള പാലാ, ചങ്ങനാശേരി ഷോറൂമുകളിലെ ജീവനക്കാരാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.
പി.എഫിന്റെ പേരിൽ ശമ്പളത്തിൽ നിന്ന് തൊഴിലാളി വിഹിതം കട്ട് ചെയ്യുമായിരുന്നെങ്കിലും നാളിതുവരെ തുക ബോർഡിൽ അടയ്ക്കാൻ മാനേജ്മെന്റ് തയാറായിട്ടില്ല. പി.എഫ് , ഇ.എസ്.ഐ, ക്ഷേമനിധി എന്നീ വിഭാഗത്തിൽ ഏകദേശം നാലരവർഷത്തെ കുടിശികയാണ് കമ്പനി അടയ്ക്കാനുള്ളത്. ഇക്കാര്യം ബോർഡ് ഉദ്യോഗസ്ഥർ തന്നെ തൊഴിലാളികളോട് വ്യക്തമാക്കി. കൂടാതെ, ക്ഷേമനിധി വിഹിതവും തൊഴിലാളികളിൽനിന്ന് ഈടാക്കിയെങ്കിലും തുക കൃത്യമായി അടച്ചിരുന്നില്ല. ഇക്കാരണത്താൽ ഇവർക്ക് ക്ഷേമനിധിയിൽനിന്ന് ലഭിക്കേണ്ടിയിരുന്ന നിരവധി ആനുകൂല്യങ്ങളും നിഷേധിക്കുന്ന സ്ഥിതിയായിരുന്നു.
ഇത്തരത്തിൽ ആനുകൂല്യവിഹിതം അടയ്ക്കാൻ കുടിശിക വരുത്തിയതോടെ തൊഴിലാളികൾ മറ്റൊരു സ്ഥാപനത്തിൽ ജോലിക്കെത്തിയാൽ നിയമതടസം നേരിടേണ്ടിവരുന്ന അവസ്ഥയാണ്. പാലാ, ചങ്ങനാശേരി ബ്രാഞ്ചുകളിൽ ഉൾപ്പെടെ ഏകദേശം 170 ൽപ്പരം ജീവനക്കാരാണ് ഇത്തരത്തിൽ പ്രതിസന്ധിയിലായിരിക്കുന്നത്. എന്നാൽ ഇതിനെതിരെ ഒരക്ഷരം ശബ്ദിക്കാൻ ആരും തയാറായിരുന്നില്ല. ഇ.എസ്.ഐ കാർഡുണ്ടെങ്കിലും ഒന്നും പ്രയോജനകരമല്ലെന്ന് ജീവനക്കാർ പറയുന്നു. പലപ്പോഴും ചികിത്സയ്ക്കായി ആശുപത്രിയെ സമീപിക്കുമ്പോൾ ലഭിക്കുന്ന മറുപടി കാർഡ് എലിജിബിൾ അല്ലെന്ന മറുപടിയാണ്.
ഇത്തരത്തിൽ തൊഴിലാളികൾക്ക് നൽകുന്ന തുച്ഛമായ തുകയിൽനിന്ന് പല ആനുകൂല്യത്തിന്റെയും പേരിൽ വിഹിതം പിടിക്കുകയും അത് കൃത്യസമയത്ത് അടയ്ക്കാതെയും തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടിയാണ് പാലാ കരിക്കിനേത്ത് സിൽക്സ് ഉടമകൾ ചെയ്തിരുന്നത്. ഒൻപത് തവണ അധികൃതരുടെ നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും വെറും നാലു തവണ മാത്രമാണ് ഉടമ കെ.സി വർഗീസ് പങ്കെടുത്തത്. ജില്ലാ ലേബർ ഓഫീസറുടെ അധിക ചുമതല വഹിച്ചിരുന്ന ജില്ലാ ലേബർ എൻഫോഴ്സ്മെന്റ് ഓഫീസർ കെ.എൻ രമേശിന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച ഏറെയും.
എന്നാൽ സാമ്പത്തിക പ്രതിന്ധിയുടെ പേരിൽ ചർച്ചയിൽനിന്ന് പിന്മാറുന്ന രീതിയായിരുന്നു ഉടമ സ്വീകരിച്ചതെന്ന് തൊഴിലാളികൾ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടു പറഞ്ഞ് ചർച്ച അലസിപ്പിക്കാനായിരുന്നു ഇദ്ദേഹത്തിന്റെ ശ്രമം. അതേസമയം, തൊഴിലാളികളിൽ നിന്ന് പിടിച്ച വിഹിതമെവിടെയെന്ന ചോദ്യത്തിന് മറുപടിയില്ല. പാലാ കരിക്കിനേത്ത് സിൽക്സ് മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹനയത്തിനെതിരെ നാളെ കോട്ടയം കൊമേഴ്സൽ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രത്യക്ഷസമരത്തിനിറങ്ങുകയാണ്.
ഇതിനിടയിൽ ചങ്ങനാശേരിയിലും സ്റ്റോക്ക് എടുക്കുന്നതു കുറച്ചിരിക്കുകയാണ്. ഉപഭോക്താക്കൾ എത്തുമ്പോൾ സാധനം നൽകാൻ കഴിയാത്ത സ്ഥിതി വിശേഷമാണ് ഉള്ളത്. ഈ ഷോറൂമും പൂട്ടാനുള്ള നീക്കമാണെന്നാണ് സംസാരം. ഇവിടെയുള്ള 75ൽ പരം തൊഴിലാളികൾക്ക് ഇപ്പോൾ ശമ്പളം നല്‍കുന്നത് 1000,500 ഗഡുക്കളായാണ്.ബോണസും രണ്ടു വർഷമായി നല്‍കിയിട്ടില്ലെന്നും തൊഴിലാളികൾ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍