ഒടുവിൽ നല്ല മാങ്ങയിട്ട അയിലക്കറി സായിപ്പന്മാർക്കും ഇഷ്ട ഭക്ഷണം; ദശലക്ഷക്കണക്കിനു കാഴ്ചക്കാർ ഉള്ള ബി ബി സി യുടെ മാസ്റ്റർ ഷെഫിൽ എത്തി മീൻകറി വച്ച് കയ്യടി നേടി കൊല്ലംകാരൻ; കടൽ സസ്യം ഉപയോഗിച്ച് പച്ചടിയും മല്ലിയില അരച്ചുണ്ടാക്കിയ പച്ച എണ്ണയും മസാലദോശയ്ക്കുള്ള ഉരുളക്കിഴങ്ങ് മിക്സ് ഉപയോഗിച്ച് പ്രധാന ഡിഷും ഒക്കെ വിളമ്പി സായിപ്പന്മാരെ കൊതിപ്പിച്ച കഥ പറഞ്ഞ് സുരേഷ് പിള്ള
കെ ആർ ഷൈജുമോൻ
ലണ്ടൻ: നല്ല മാങ്ങയിട്ട അയിലക്കറി എന്നു കേട്ടാൽ തന്നെ നാവിൽ വെള്ളം ഊറാത്തവർ ആരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിനു മലയാളിക്കൊപ്പം ഇനി ബ്രിട്ടീഷുകാരും ഉത്തരം നൽകേണ്ടി വരും. ദശലക്ഷക്കണക്കിനു കാഴ്ചക്കാർ ഉള്ള ബിബിസിയുടെ മാസ്റ്റർ ഷെഫിൽ ആദ്യമായി ഒരു കേരളീയ വിഭവം എത്തിച്ചു കൊല്ലം തെക്കുംഭാഗം സ്വദേശിയായ സുരേഷാണ് ഈ അപൂർവ നേട്ടത്തിന് ഉടമയായി മാറിയത്. ലണ്ടനിലെ ഏറ്റവും പ്രശസ്തമായ ഇന്ത്യൻ റെസ്റ്റോറന്റുകളിൽ ഒന്നായ ഹോപ്പേഴ്സിലെ ഹെഡ് ഷെഫായ സുരേഷ് സഫയർ എന്ന കടൽ സസ്യം ഉപയോഗിച്ച് പച്ചടിയും മസാലദോശയ്ക്കുള്ള ഉരുളക്കിഴങ്ങ് മിക്സ് ഉപയോഗിച്ച് പ്രധാന ഡിഷും കൂടെ മാങ്ങയിട്ട അയിലക്കറിയുടെ ചാറും വിളമ്പിയാണ് മത്സരത്തിൽ ശ്രദ്ധ നേടിയത്. മേമ്പൊടിയായി മല്ലിയില അരച്ചുണ്ടാക്കിയ പച്ച എണ്ണയും ചേർന്നപ്പോൾ സംഗതി കിടിലൻ.
ഇതാദ്യമായിട്ടാണ് ലോക ശ്രദ്ധയുള്ള ഈ പരിപാടിയിൽ ഒരു കേരള വിഭവം എത്തുന്നത് എന്നു കരുതപ്പെടുന്നു. എന്തായാലും കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ഇങ്ങനെ ഒന്നു സംഭവിച്ചതായി പ്രോഗ്രാം സ്ഥിരമായി കാണുന്നവർക്കു ഓർത്തെടുക്കാൻ ആകുന്നില്ല. അപ്പോൾ അതിനു മുൻപ് ഇങ്ങനെ ഒന്നു സംഭവിച്ചിരിക്കാൻ തെല്ലും സാധ്യത ഇല്ലെന്നും ഉറപ്പിക്കാം. ജോലിയുടെ തിരക്കിലും ഭക്ഷണത്തെ പറ്റിയുള്ള നുറുങ്ങുകളും ആയി ഫേസ്ബുക്കിൽ ഓടിയെത്തുന്ന സുരേഷിന് ആരാധകരും കുറവല്ല. സോഷ്യൽ മീഡിയ സ്റ്റാറുകളായ യുഎൻ ഉദ്യോഗസ്ഥൻ മുരളി തുമ്മാരുകുടി, ഏതു വിഷയത്തിലും ആധികാരികമായി ഇടപെടുന്ന വിശ്വ പ്രഭ, അനേകം പേരുടെ ആരാധന നേടുന്ന കെ പി സുകുമാരൻ എന്നിങ്ങനെ സോഷ്യൽ മീഡിയ പുലികളുടെ സുഹൃത്തായ സുരേഷിന്റെ നേട്ടം ഇവരിലൂടെ ലോക മലയാളികൾക്കിടയിൽ കഴിഞ്ഞ ചൊവാഴ്ച മുതൽ ചർച്ചയാണ്. ബിബിസി പ്രോഗ്രാമിന്റെ ലിങ്ക് അടക്കമാണ് സോഷ്യൽ മീഡിയ സുരേഷിന്റെ നേട്ടം ആഘോഷമാക്കുന്നത്.
പ്രൊഫഷണലിസം മാറിനിൽക്കുന്ന കൈപ്പുണ്യം
പാചകം ഒരു കലയാണ് എന്ന് പറയുന്നത് സുരേഷിനെ പോലെ ഉളവരെക്കുറിച്ചു കൂടിയാണ്. കുമരകം ലേക് റിസോർട്ടിലും ബാംഗ്ലൂർ ലീലയിലും ഒക്കെ ജോലി ചെയ്തിട്ടുള്ള സുരേഷ് പാചകം പ്രൊഫഷണലായി പഠിച്ചിട്ടില്ല എന്നതാണ് സത്യം. കൊല്ലത്തെ അഷ്ടമുടിക്കായലിലെ ഒരു ദ്വീപിൽ ജനിച്ചു വളർന്ന സുരേഷ് സീ ഫുഡ് വിദഗ്ധനായിട്ടാണ് പേരെടുത്തത്. പ്രീഡിഗ്രി കഴിഞ്ഞപ്പോൾ തന്നെ തന്റെ വഴി പാചകമാണെന്നു സുരേഷ് തിരിച്ചറിഞ്ഞിരുന്നു.
പാചകത്തിലെ കൈപ്പുണ്യം കൂടെ ഉണ്ടായതിനാൽ കൊല്ലത്തെ ഏതെങ്കിലും ഹോട്ടലിന്റെ അടുക്കളയിൽ ഒതുങ്ങേണ്ട ജീവിതമാണ് ലണ്ടനിൽ എത്തിയതും ബിബിസി വഴി കേരളത്തിന്റെ രുചി ലോകമെങ്ങും ഉള്ള കൊതിയുടെ ആരാധകരെ തേടിയും എത്തിയിരിക്കുന്നത്. തന്റെ അമ്മ രാധയുടെ രുചിക്കൂട്ടുകൾ തന്നെയാണ് താൻ ഇപ്പോഴും പിന്തുടരുന്നത് എന്ന് ഒരു മടിയും കൂടാതെ സുരേഷ് വെളിപ്പെടുത്തിയത് അത്ഭുതത്തോടെയാണ് പ്രേക്ഷകർ കണ്ടിരുന്നത്. ഒരു പക്ഷെ പാചകം പ്രൊഫഷണലായി പഠിക്കാതെ ബിബിസിയിൽ എത്തിയ ആദ്യ ഷെഫും സുരേഷ് ആയിരുന്നിരിക്കണം.
രുചിയുടെ കൈപിടിച്ച് ലണ്ടനിലേക്ക്
മികച്ച സൗത്ത് ഇന്ത്യൻ ഷെഫിനെ തേടി ഹോട്ടൽ ഗ്രൂപ് നടത്തിയ അന്വേഷണം കുമരകത്തു എത്തുകയും അവിടെ സുരേഷിന്റെ രുചി ആസ്വദിക്കാൻ അവസരം ലഭിക്കുകയും ചെയ്ത സന്ദർഭമാണ് ഈ യുവാവിനെ ലണ്ടനിൽ എത്തിക്കുന്നത്. ഇംഗ്ലീഷിൽ പ്രാവീണ്യം ഇല്ലാത്തതു ഒന്നും തടസമായില്ല, നേരെ മുംബയിൽ എത്തിച്ചു നാല് ദിവസം കൊണ്ട് വർക്ക് പെർമിറ്റ് സ്റ്റാമ്പ് ചെയ്തു കയ്യിൽ കൊടുത്തു. ഇതു 2006 ലെ കഥ. ലോകത്തെ തന്നെ ആദ്യ ഇന്ത്യൻ റെസ്റ്റോറന്റ് എന്ന് കരുതപ്പെടുന്ന ലണ്ടൻ വീരസ്വാമി റെസ്റ്റോറന്റിലേക്കാണ് സുരേഷ് എത്തുന്നത്.
ഇന്ത്യൻ ഉടമകൾ ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന് 1927 ൽ തുടങ്ങിയ ഈ ഭക്ഷണ വിൽപ്പന ശാല ഇന്നും പേരും പെരുമയും കളയാതെ നിലനിൽക്കുന്നു. ആറു വർഷം അവിടെ ജോലി ചെയ്ത ശേഷമാണ് സുരേഷ് ജിംഖാനയിലും പിന്നീട് ഹെഡ് ഷെഫ് ആയി ഹൊപ്പേഴ്സിലും എത്തുന്നത്. ലണ്ടൻ ഹെൻസ്ലോവിൽ താമസിക്കുന്ന ഇദ്ദേഹത്തിന് ഒപ്പം പത്നി രമ്യയും മക്കളായ ഐശ്വര്യയും ശ്രീഹരിയും കൂട്ടിനുണ്ട്.
എന്തിനായിരുന്നു മാങ്ങാക്കറി
ഇത്തരം പരിപാടികൾക്ക് ഒരു പൊതു സ്വഭാവം ആണുള്ളത്. ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള രുചിക്കൂട്ടുകൾ കൂടുതൽ പുതുമകളോടെ അവതരിപ്പിക്കുകയാണ് സാധാരണ ചെയ്യുക. തനതായ ചില പരീക്ഷണങ്ങൾ സംഭവിക്കുമെങ്കിലും അടിസ്ഥാന ചേരുവകൾ എല്ലായ്പ്പോഴും ഒന്നായിരിക്കും. അവിടെയാണ് ലോകത്തിന്റെ ഒരു കോണിൽ ഏതാനും ആളുകൾ മാത്രം കഴിക്കുന്ന മാങ്ങയിട്ട മീൻ കറിയെ സുരേഷ് ബിബിസിയിലെ തീന്മേശയിൽ എത്തിച്ചത്. സ്വാഭാവികമായും തീരെ അപരിചിതമായ ഈ രുചിക്കൂട്ടിനു ഒരു പരിധി വരെ മുന്നോട്ടു പോകാൻ കഴിയൂ എന്നും സുരേഷിന് അറിയാമായിരുന്നു.
പക്ഷെ മലയാളികളുടെ രുചിക്കൂട്ടിനെ ലോക ശ്രദ്ധയിൽ എത്തിക്കുക എന്നതായിരുന്നു തനിക്കു വ്യക്തിപരമായി നേട്ടമുണ്ടാക്കാൻ ഉള്ളതിനേക്കാൾ സുരേഷ് നൽകിയ മുൻതൂക്കം. ഇന്നേവരെ ആരും പരീക്ഷിക്കാത്ത കാര്യം ഇപ്പോൾ താൻ ചെയ്തത് വഴി ഭാവിയിലും ആർക്കെങ്കിലും ചെയ്യാൻ ധൈര്യം ഉണ്ടാകും എന്നാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ചിന്ത. അങ്ങനെ നമ്മുടെ രുചികൾ കൂടുതലായി ലോകം അറിയട്ടെ എന്നാണ് അദ്ദേഹം മാങ്ങാക്കറിയെ തിരഞ്ഞെടുക്കാൻ കാരണം. ഹോപ്പസ്സിൽ സീ ഫുഡ് വിഭവങ്ങൾ ആണ് സുരേഷിന്റെ കൈപ്പുണ്യത്തിൽ കൂടുതലായി ഭക്ഷണ പ്രിയരേ തേടി എത്തുന്നത്.
രുചിയറിയാൻ ഹൊപ്പെസ്സിൽ പോകണം
ബ്രിട്ടീഷുകാരുടെ അപ്പമാണ് ഹൊപ്പേഴ്സ്. നമ്മുടെ അപ്പത്തിൽ നിന്നും ഏറെ വ്യത്യസ്തം. ലണ്ടൻ ഹോപ്പസ്സിൽ ഏറ്റവും ചിലവുള്ളതു ശ്രീലങ്കൻ അപ്പമാണ്. ഇതിനു ഏകദേശം ഒരു വലിയ കപ്പിന്റെ ആകൃതിയാണ്. കൂടെ പോത്തിന്റെ എല്ലിൽ നിന്നും എടുക്കുന്ന മജ്ജ വറുത്തരച്ച കറിയും ചേരുമ്പോൾ രുചിയുടെ മാസ്മരികതയാണ് പ്ലേറ്റിൽ എത്തുക. ഇതോടൊപ്പം കുടംപുളി അരച്ച ശ്രീലങ്കൻ പോർക്ക് കറിയും ഇവിടെ പ്രശസ്തമാണ്. മസാലക്കൂട്ടുകൾ കരിച്ചു വറുത്തരയ്ക്കുന്ന ഈ കറുത്ത കറി ഉൾപ്പെടെ 20 ഓളം തനതു നാടൻ രുചിക്കൂട്ടുകൾ ആണ് ഇവിടെ വിളമ്പുന്നത്.
യുകെ റെസ്റ്റോറന്റുകളിൽ ബ്രിട്ടീഷുകാർക്കായി എരിവ് കുറച്ചു ഉണ്ടാക്കുന്ന കറികൾക്ക് പകരം നാട്ടിലെ രുചി എന്താണോ അത് തന്നെയാണ് ഹൊപ്പേഴ്സും വിളമ്പുക എന്ന് സുരേഷ് പറയുന്നു. നല്ല എരിവ് ഉള്ള കറികൾ കഴിക്കാൻ എവിടെ എത്തുന്ന ഭക്ഷണ പ്രിയരിൽ ഭൂരിഭാഗവും ബ്രിട്ടീഷുകാർ തന്നെയാണ് എന്നതാണ് സത്യവും. രുചി ലോകത്തെ ഓസ്കർ എന്ന് വിശേഷിപ്പിക്കപെപ്പടുന്ന മിച്ചലിൻ സ്റ്റാർ പദവിയുള്ള രണ്ടു റെസ്റ്റോറന്റുകളായ ജിംഖാനയും തൃഷ്ണയും ചേർന്ന എട്ടു റെസ്റ്റോറന്റുകളുടെ ഹോട്ടൽ ശ്യംഖലയുടെ ഭാഗമാണ് സുരേഷ് ജോലി ചെയ്യുന്ന ഹൊപ്പേഴ്സ്. ഇതേ പേരിൽ രണ്ടു റെസ്റ്റോറന്റുകളാണ് ഗ്രൂപ്പിൽ ഉള്ളത്. ഇതിൽ ലണ്ടൻ സോഹോ റോഡ് റെസ്റ്റോറന്റിലാണ് സുരേഷിന്റെ കൈപ്പുണ്യം രുചിക്കാൻ അവസരം ലഭിക്കുക.
മാസ്റ്റർ ഷെഫ് ചെറിയ നെത്തോലിയല്ല
ഓ വെറും ഒരു തട്ടിക്കൂട്ട് ടിവി പ്രോഗ്രാം ആയിരിക്കും മാസ്റ്റേഴ്സ് ഷെഫ് എന്ന് കരുതണ്ട. ലോകം മുഴുവൻ ആരാധകർ ഉള്ള ഒരു പരിപാടിയാണിത്. മത്സരിക്കാൻ പരിഗണന ലഭിക്കുന്നത് തന്നെ വലിയൊരു അംഗീകാരം ആയി മാറുകയാണ്. ഓരോ വർഷവും മത്സരിക്കാൻ നൂറുകണക്കിന് അപേക്ഷകളാണ് ബിബിസിയെ തേടി എത്തുന്നത്. സ്ക്രീനിങ് കടമ്പ കടക്കാൻ തന്നെ നല്ല വൈഭവം വേണം. മനക്കരുത്തു ഉൾപ്പെടെ പരീക്ഷണ വിധേയമാക്കിയാണ് ഒടുവിൽ ക്യാമറക്കു മുൻപിൽ എത്തിക്കുക. പ്രധാനമായും സെലിബ്രിറ്റി, പ്രൊഫഷണൽ, അമേച്ചർ എന്നീ മൂന്നു വിഭാഗങ്ങളിൽ ആണ് മത്സരം.
സുരേഷ് മത്സരിച്ച വിഭാഗത്തിൽ അപേക്ഷിക്കാൻ തന്നെ അഞ്ചു മുതൽ പത്തു വർഷത്തെ പരിചയം നിർബന്ധം. ടിവി കണ്ടാൽ തന്നെ ആള് പുലിയാണ് എന്ന് തോന്നണം. സ്വയം സൃഷ്ടിച്ച മൂന്നു മെനുവാണ് ആദ്യ കടമ്പ കടക്കാൻ ഉള്ള യോഗ്യത. ഇതിൽ എത്രമാത്രം ക്രിയേറ്റിവിറ്റി ഉണ്ട് എന്ന് പരിശോധിക്കലാണ് പ്രധാനം. തുടർന്ന് സമ്മർദം സൃഷ്ടിച്ചു ഇതുവരെ ചെയ്തു പരിചയം ഇല്ലാത്ത ഒരു വിഭവം തയ്യാറാകാൻ നിർദ്ദേശം ലഭിക്കും. ചുറ്റിലും 45 ഓളം ക്യാമറകളും അതിനൊപ്പം ജീവനക്കാരും ഉള്ള ഒരു യുദ്ധമുറിയാകും പാചകപ്പുര. അവിടെ കൂടി മികവ് കാട്ടിയാലേ ഒടുവിൽ ടിവി സ്ക്രീനിൽ മുഖം കാണിക്കാൻ അവസരം ലഭിക്കൂ. അതായതു നെത്തോലിയല്ല മാസ്റ്റർ ഷെഫ്, കൊമ്പൻ സ്രാവ് തന്നെയാണ്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്