മൗലവിയുടെ കൊലപാതകത്തിന് കാൽനൂറ്റാണ്ട് തികയുമ്പോൾ നിലപാടുകളെച്ചൊല്ലി സംഘടന പിളർന്നു; ചേകനൂർ അനുസ്മരണവുമായി ഇരു സംഘടനകളും; മതത്തിലെ അനാചാരങ്ങൾക്കെതിരെ പോരാടിയ പണ്ഡിതൻ ആരംഭിച്ച സംഘടന മതാചാരങ്ങളുടെ പേരിൽ തന്നെ തകർന്നു
കെ വി നിരഞ്ജൻ
കോഴിക്കോട്: പ്രമുഖ ഖുർ ആൻ പണ്ഡിതനും വാഗ്മിയും ഗ്രന്ഥകാരനുമായിരുന്ന മുഹമ്മദ് അബുൽ ഹസൻ ബാഖവി എന്ന ചേകനൂർ മൗലവിയെ മതഭീകരവാദികൾ ചതിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയിട്ട് ജൂലൈ 29 ന് 24 വർഷം തികയുന്നു. എന്നാൽ നിലപാടുകളെച്ചൊല്ലിയുള്ള തർക്കം കാരണം ചേകനൂർ മൗലവി സ്ഥാപിച്ച ഖുർ ആൻ സുന്നത്ത് സൊസൈറ്റി പിള്ൾപ്പും പൂർത്തിയായരിക്കയാണ്. മൗലവിയുടെ ബന്ധുവായ സാലിം ഹാജിയുടെ നേതൃത്വത്തിലുള്ള സംഘടനയെ തള്ളിയാണ് ഇതേ പേരിൽ മലപ്പുറം വണ്ടൂർ ആസ്ഥാനമായി മറ്റൊരു സംഘടന പ്രവർത്തിക്കുന്നത്. ഇരുസംഘടനകളും കോഴിക്കോട്ട് മൗലവി അനുസ്മരണവും സംഘടിപ്പിക്കുന്നുണ്ട്.
മൗലവിയുടെ ആശയങ്ങളെ പിൻപറ്റി ശക്തമായ നിലപാടുകളുമായാണ് സാലിം ഹാജിയുടെ നേതൃത്വത്തിലുള്ള ഖുർ ആൻ സുന്നത്ത് സൊസൈറ്റി മുന്നോട്ട് പോയിരുന്നത്. മുത്തലാഖ് ഉൾപ്പെടെയുള്ളവയ്ക്കെതിരെ ശക്തമായ നിലപാടെടുത്ത് പോയ സംഘടന നോമ്പിനും നിസ്ക്കാരത്തിനുമെതിരെയെല്ലാം രംഗത്തെത്തിയതോടെയാണ് ഒരു വിഭാഗം സംഘടനയ്ക്ക് പുറത്ത് പോയത്. അഞ്ച് നേര നമസ്ക്കാരത്തിന് ഖുർ ആനിൽ യാതൊരു തെളിവും ഇല്ലെന്ന് മാത്രമല്ല, ഇത് സാമൂഹ്യ പുരോഗതിക്കും വളർച്ചയ്ക്കും തടസ്സമാണെന്നായിരുന്നു സംഘടനയുടെ വാദം. മതപരിവർത്തനം, ചേലാകർമ്മം, യാതൊരു പ്രയോജനവവും വ്യക്തിക്കോ സമൂഹത്തിനോ ഇല്ലാത്ത ആചാരാനുഷ്ഠാനങ്ങൾ തുടങ്ങിയവക്കൊക്കെ സംഘടന എതിരായിത്തുടങ്ങിയതോടെ വിമത ശബ്ദവും ഉയർന്നു.
ചേകനൂരിന്റെ പേരിൽ മതനിഷേധമാണ് സംഘടന നടത്തുന്നതെന്നാരോപിച്ചാണ് ഒരു വിഭാഗം സംഘടന വിട്ടിരിക്കുന്നത്. വിശുദ്ധ ഖുർ ആനിലെയും ഇസ്ലാമിലെയും ചില പദങ്ങളെയും മറ്റും ഇഷ്ടം പോലെ വ്യാഖ്യാനിക്കുകയാണ് എന്നെല്ലാം ആരോപിച്ച് ഖുർ ആൻ സുന്നത്ത് സൊസൈറ്റി കേരള എന്നൊരു സംഘടനയും ഇവർ രൂപീകരിച്ചു. ഡോ: അബ്ദുറഹിമാൻ മാഹിയാണ് ഈ വിഭാഗത്തിന്റെ പ്രസിഡന്റ്. മുൻ മുജാഹിദ് പ്രർത്തകയായ ജാമിദ ടീച്ചറാണ് ഇവരുടെ ആശയവിശദീകരണം ഉൾപ്പെടെ നടത്തുന്നത്.
എന്നാൽ ഇവരുടെ വാദങ്ങളെ സാലിം ഹാജിയുടെ നേതൃത്വത്തിലുള്ള സംഘടന തള്ളിക്കളയുന്നു. ഖുർ ആനുൾപ്പെടെ ഒരു വേദഗ്രന്ഥവും ഒരു മതത്തെക്കുറിച്ചും പരാമർശിക്കുന്നില്ല. മതങ്ങൾ പുരോഹിത സൃഷ്ടിയാണ്. പുരോഹിതർക്ക് അവരുടെ നിലനിൽപ്പും മേൽക്കോയ്മയ്ക്കും മാത്രമെ മതം ഉപകരിക്കുന്നുള്ളു. സാധാരണക്കാരെ ഭയപ്പെടുത്തി നിരന്തരം ചൂഷണം ചെയ്ത് വളരുന്ന മതക്കച്ചവടത്തെ നിയന്ത്രിക്കാൻ ഭരണാധികാരികളും ഭയക്കുന്ന ദയനീയ സാഹചര്യമാണ് കേരളത്തിൽ വരെ നിലനിൽക്കുന്നതെന്ന് കെ കെ സാലിം ഹാജി, ഡോ: അബ്ദുൾ ജലീൽ പുറ്റെക്കാട്, എം എസ് റഷീദ് എന്നിവർ പറയുന്നു. തങ്ങളുന്നയിക്കുന്ന കാര്യങ്ങൾക്ക് മറുപടി പറയാതെ, സ്വാർത്ഥ താത്പര്യം കാത്തു സൂക്ഷിക്കുന്ന ചിലരാണ് പുതിയ സംഘടനയുമായി രംഗത്തെത്തിയിട്ടുള്ളതെന്നും ഇവർ വ്യക്തമാക്കുന്നു.
നേരത്തെ ഖുർ ആൻ സുന്നത്ത് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ: അബ്ദുൽ ജലീൽ പുറ്റെക്കാട് രചിച്ച 'നോമ്പിന്റെ യാഥാർത്ഥ്യം' എന്ന പുസ്തകം ഏറെ വിവാദം ആയിരുന്നു. പ്രവാചകൻ ഒരു മാസക്കാലം ഇങ്ങനെ പട്ടിണി നോമ്പ് അനുഷ്ഠിച്ചുവെന്ന് ഖുർ ആനിൽ പറഞ്ഞിട്ടില്ല. ഇതര അനുഷ്ഠാനങ്ങളെപ്പോലെ വ്രതവും പിൽക്കാല പുരോഹിത സൃഷ്ടി മാത്രമാണ്. പകൽ പട്ടിണി കിടക്കുകയും രാത്രി അതിന്റെ നാലിരട്ടി ഭക്ഷിക്കുകയും ചെയ്യുന്നത് വഴി ആരും ഒന്നും നേടുന്നില്ല എന്നതാണ് പരമാർത്ഥം. റംസാൻ പുണ്യങ്ങളുടെ പൂക്കാലമല്ല മറിച്ച ഖുർ ആൻ വിരുദ്ധമായ അനാചാരണങ്ങളുടെ പെരുമഴക്കാലമായാണ് കൊണ്ടാടപ്പെടുന്നതെന്നും ഈ ഗ്രന്ഥത്തിൽ വിശദീകരിച്ചിരുന്നു. ഖുർ ആൻ സുന്നത്ത് സൊസൈറ്റിയുടെ സംസ്ഥാന കമ്മിറ്റിയായിരുന്നു ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. മതത്തിൽ അടിയുറച്ച് നിന്ന് മൗലവി സ്ഥാപിച്ച സംഘടനയെ മതനിഷേധത്തിന് ഉപയോഗിക്കുകയാണ് നേതാക്കൾ ചെയ്യുന്നതെന്ന് ആരോപിച്ചാണ് ഒരു വിഭാഗം സംഘടനയിൽ നിന്ന് പുറത്ത് പോയത്.
വിമത പക്ഷം നടത്തുന്ന ചേകനൂർ അനുസ്മരണം ഉദ്ഘാടനം ചെയ്യുന്നത് പ്രൊഫ: ഹമീദ് ചേന്നമംഗല്ലൂർ ആണ്. ഇതേ സമയം സാലിം ഹാജിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘടന ചേകനൂർ മൗലവിയുടെ പ്രഭാഷണങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 25 പ്രഭാഷണങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പുതിയ വെബ് സൈറ്റ് ' ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ചേകനൂരിനെ അനുസ്മരിക്കുന്നത്. ഡോ: എം എൻ കാരശ്ശേരിയാണ് വെബ് സൈറ്റ് ഉദ്ഘാടനം നിർവ്വഹിക്കുക.
മുസ്ലിം സമുദായം ആചരിച്ചുവരുന്ന അഞ്ച് നേര നമസ്ക്കാരത്തിലെ മുപ്പതിൽ പരം ഖുർ ആൻ വിരുദ്ധ കാര്യങ്ങൾ തെളിവുകൾ സഹിതം വെബ് സൈറ്റിൽ വ്യക്തമാക്കുന്നുണ്ടെന്ന് ഔദ്യോഗിക വിഭാഗം വ്യക്തമാക്കുന്നു. ബാങ്ക് വിളിയിലെ ഏഴിൽ പരം തെറ്റുകളും ഇതിൽ വ്യക്തമാക്കുമെന്നും ഇവർ പറയുന്നു.
24 വർഷം മുമ്പ് മതപ്രഭാഷണത്തിനെന്ന പേരിൽ ചിലർ ചേകനൂരിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോവുകയായിരുന്നു.പിന്നീട് മൗലവി കൊലചെയ്യപ്പെട്ടുവെന്ന് വ്യക്തമായി. കേസിൽ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരെ പ്രതി ചേർത്തെങ്കിലും അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. മൗലവി വധത്തിൽ നേരിട്ട് പങ്കാളിത്തം വഹിച്ച ആൾ അകത്തായെങ്കിലും സൂത്രധാരൻ ഇപ്പോഴും പുറത്ത് തന്നെയാണെന്ന് ഖുർ ആൻ സുന്നത്ത് സൊസൈറ്റിയുടെ ഇരുവിഭാഗവും വ്യക്തമാക്കുന്നു.
ഏതായാലും മതത്തിലെ അനാചാരങ്ങൾക്കെതിരെ പോരാടിയ പണ്ഡിതൻ ആരംഭിച്ച സംഘടന മതാചാരങ്ങളുടെ പേരിൽ തന്നെ തകർന്നിരിക്കുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍