അഭയം കാത്തിരുന്നവർക്കു മേൽ മരണത്തിന്റെ കാലൊച്ചയും എത്തി തുടങ്ങി; വെള്ളത്തിൽ മുങ്ങിയും വിശന്നും രോഗം മൂലവും ചെങ്ങന്നൂരിൽ പത്ത് പേർ മരിച്ചെന്ന് സ്ഥിരീകരിച്ചു; മരണം 17 എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ; രക്ഷകരെ കാത്ത് ചെങ്ങന്നൂരിൽ മാത്രം 50,000 പേർ; ബോട്ടുകൾ മറിഞ്ഞ് അനേകം പേർ രക്ഷപ്പെടുന്നത് തലനാരിഴയ്ക്ക്; മഹാ പ്രളയത്തിന്റെ ദുരന്ത തലസ്ഥാനമായി മാറി ചെങ്ങന്നൂർ
പ്രകാശ് ചന്ദ്രശേഖർ
ചെങ്ങന്നൂർ: മഴക്കെടുതിയിൽ ചെങ്ങന്നൂർ ദുരന്തകളമാകുമെന്ന സൂചന ശക്തം. ചെങ്ങന്നൂർ എംഎൽഎയുടെ വെളിപ്പെടുത്തലുകളെ ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഈ മേഖലയിൽ മരണണപ്പെട്ടവരകുടെ എണ്ണം കൂടുന്നു. നഗരസഭയിലെ ഇടനാട്, മംഗലം വാർഡുകളിലും സമീപത്തെ തിരുവൻവണ്ടൂർ,പാണ്ടനാട് പഞ്ചായത്തുകളിലമായി മരണത്തെ മുഖാമുഖം കണ്ട് പതിനായിരത്തോളം പേർ ഉണ്ടെന്നാണ് വ്യക്തമാകുന്നത്. രക്ഷാപ്രവർത്തകരുടെ കനിവുണ്ടായില്ലങ്കിൽ മരണസംഖ്യ അനുനിമിഷം ഉയരുന്ന സ്ഥിതിയെന്ന് രക്ഷാപ്രവർത്തകർ.
രാവിലെ 6 മണിയോടെ ചെങ്ങന്നൂർ പൊലീസിൽ ബന്ധപ്പെട്ടപ്പോൾ 5 പേർ മരിച്ചതായി വിവരംകിട്ടിയെന്ന് അറിയിച്ചിരുന്നു. പിന്നീട് ഇത് പത്തായി ഉയർന്നെന്ന് ചെങ്ങന്നൂരിലെ പ്രധാന പൊലീസ് ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് സ്ഥിരീകരിച്ചു. എന്നാൽ 7 മണിയായപ്പോഴേക്കും മരണം 17 ലേക്ക് കടന്നതായിട്ടാണ് പൊലീസിലെ സെപ്ഷ്യൽ ബ്രാഞ്ച് നൽകുന്ന സൂചന. എന്നാൽ ഇത് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിക്കുന്നില്ല. കണക്കുകൾ എടുക്കുന്നതേ ഉള്ളൂവെന്നാണ് റവന്യൂ അധികാരികൾ പറയുന്നത്. ആശങ്കപ്പെടേണ്ടെന്നും എല്ലാവരും രക്ഷപ്പെടുമെന്നും അവർ ശുഭപ്രതീക്ഷ പുലർത്തുന്നു.
നിലവിൽ ചെങ്ങന്നൂരിൽ വെള്ളം ഉയരുന്നില്ല. എന്നാൽ വെള്ളം താഴാത്തതാണ് പ്രശ്നത്തിന് കാരണം. ഇതു മൂലം രക്ഷാപ്രവർത്തനം അസാധ്യമാകുന്നു. ഇതാണ് ദുരന്തം കൂട്ടുന്നത്. മരിച്ചവരിൽ മൂന്ന് പേരുടെ കാര്യം മാത്രമേ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നുള്ളൂ. ആശങ്ക കൂട്ടാതിരിക്കാനാണ് ഇത്തരത്തിൽ കരുതലോടെ പ്രതികരിക്കുന്നത്. വികാരത്തോടെ പ്രതികരിക്കരുതെന്ന് സജി ചെറിയാനോടും സിപിഎം നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ സൈന്യത്തെ ഈ മേഖലയിലേക്ക് അയച്ചിട്ടുണ്ട്.
ചെങ്ങന്നൂരിൽ പലയിടത്തും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനാകുന്നില്ല. രക്ഷാപ്രവർത്തനം ഏകോപിക്കാൻ ആളില്ലാത്തതാണ് കാരണം. ചെങ്ങന്നൂരിലേക്ക് നാല് ഹെലികോപ്ടറുകൾ പുറപ്പെട്ടു. രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമനാക്കാനുള്ള ശ്രമം ആരംഭിച്ചു. വെള്ളം ഉയർന്ന് ജനങ്ങൾ വീടുകളിൽ കുടുങ്ങിയിട്ട് 60 മണിക്കൂറോളമാകുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകുന്നതായാണ് റിപ്പോർട്ട്. ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിന് 50 അംഗങ്ങളുള്ള നാവികസേനയെ രക്ഷാപ്രവർത്തനത്തിന് വിന്യസിച്ചിട്ടുണ്ട്. പാണ്ടനാട്, ചെങ്ങന്നൂർ നഗരം തുടങ്ങിയ മേഖലയിൽ രാവിലെ ആറു മണിയോടെ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ മേഖലയിൽ ബോട്ടുകൾ എത്തിക്കാൻ സാധിക്കാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. കൊല്ലുകടവ് പാലത്തിനടുത്തുള്ള ചപ്പാത്തിൽ വെള്ളം കയറിയത് റോഡ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഹെലികോപ്റ്റർ വഴിയുള്ള രക്ഷാപ്രവർത്തനമാണ് ഇവിടെ നടത്താൻ ശ്രമിക്കുന്നത്.
വെള്ളം കയറി മൂന്നു ദിവസമായപ്പോഴും ചെങ്ങന്നൂർ, ആറന്മുള മേഖലകളിൽ പതിനായിരക്കണക്കിന് പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ പുറത്തെത്തിക്കാൻ സാധിക്കുന്നില്ലെന്നു മാത്രമല്ല, പലയിടത്തും ഭക്ഷണവും വെള്ളവുംപോലും എത്തിക്കാനും ഇതുവരെ സാധിച്ചിട്ടില്ല. പലരും വിശപ്പും ദാഹവും മൂലം തളർന്നവശരായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മരുന്ന് ആവശ്യമുള്ള രോഗികളും കുട്ടികളും കുടുങ്ങിക്കിടക്കുന്നവർക്കിടയിലുണ്ട്. ഇതും ദുരന്തത്തിൻെ വ്യാപ്തി കൂട്ടുമെന്നാണ് വിലയിരുത്തൽ. മരങ്ങൾ കൂടുതലുള്ള പ്രദേശമായതിനാൽ ചെങ്ങന്നൂരിൽ ഹെലികോപ്റ്റർ വഴി രക്ഷാപ്രവർത്തനം നടത്തുന്നത് ദുഷ്കരമാണ്. വീടുകൾ കണ്ടെത്താനും ഹെലികോപ്റ്റർ താഴ്ത്താനും സാധിക്കില്ല. കൂടുതൽ ഹെലികോപ്റ്റർ എത്തിയാൽ ഭക്ഷണവും വെള്ളവുമെങ്കിലും എത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകർ.
മൃതദ്ദേഹങ്ങൾ കരയിലെത്തിക്കാനോ സൂക്ഷിക്കാനോ കഴിയാത്ത അവസ്ഥായാണ് നിലവിളുള്ളതെന്നാണ് രക്ഷാപ്രവർകർ നൽകുന്ന വിവരം. നൂറോളം ബോട്ടുകൾ മേഖലയിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിട്ടുണ്ട്. ബോട്ടുകൾക്കോ വള്ളങ്ങൾക്കോ ചെന്നത്താനാവാത്ത ദുർഘടപ്രദേശത്തെ കെട്ടിടങ്ങൾക്കുമുകളിലാണ് ഇപ്പോൾ ദുരുതബാധിതരിലേറെയും തമ്പടിച്ചിട്ടുള്ളതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നേരെ കാണാവുന്ന ദുരത്തിലാണെങ്കിലും ബോട്ടുകളും വള്ളങ്ങളും അടുപ്പിക്കാനാവാത്ത അപകടകരമായ സാഹചര്യമാണെന്നാണ് രക്ഷാപ്രലവർത്തകർ നൽകുന്ന വിവരം കുന്നും ചരിവുകളുമുള്ള പ്രദേശമായതിനാൽ ബോട്ടുകൾക്കും വള്ളങ്ങൾക്കും മുന്നോട്ടുപോകാനാവാത്ത സ്ഥിതിയാണ്.ഏതാനും വള്ളങ്ങളും ബോട്ടുകളും തകർന്നു.
പൊലീസും ഫയർഫോഴ്സും മറ്റ് സർക്കാർ സംവിധാനങ്ങളും കിണഞ്ഞ് പരിശ്രമിച്ച് ഇന്നലെ 3000 ത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.ഹെലികോപ്റ്റർ വഴി ഇന്നലെ 17 പേരെ മാത്രമാണ് മാറ്റാനായത്. ഇന്നലെ ഒരു ഹെലികോപ്റ്ററാണ് മേഖലയിൽ രക്ഷാപ്രവരക്#ത്തനത്തിനുണ്ടായിരുന്നത്. ഇന്ന് കൂടുതൽ ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനെത്തുമെന്നാണ് സൈനീകവൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്. പമ്പാനദിയുടെ മറുകരയിലുള്ള മംഗലം പ്രദേശത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാവാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഒഴുക്ക് ശക്തമായതിനാൽ ഇവിടെ വള്ളവും ബോട്ടും അപകടത്തിൽപ്പെടാൻ സാദ്ധ്യതയുണ്ടെന്നുള്ള വിലയിരുത്തലുകളെത്തുടർന്ന് കരുതലോടെയാണ് രക്ഷാപ്രവർത്തനം മുന്നേറുന്നത്.
ഇനി നേവിക്ക് മാത്രമേ ഇവിടെ ഫലപ്രദമായ രക്ഷാപ്രവർത്തനം നടത്താനാവു എന്നതാണ് നിലവിലെ സ്ഥിതി.വീടുകളുടെ രണ്ടാം നിലയിലും ടെറസുകളിലും ഭക്ഷണവും വെള്ളവും കിട്ടാതെ 3 ദിവസത്തിലേറെയായി ആയിരക്കണക്കിന് പേർ കഴിയുന്നുണ്ട്. ഇവരിൽ എത്രപേനുള്ള മാർഗ്ഗം പോലും നിലവില്ലന്നതാണ് ഏറെ വേദനാജകം. ടെലഫോൺ വൈദ്യുത ബന്ധങ്ങൾ പാടെ തകരാറിലാണ്.വാർത്തവിനിമയ മാർഗ്ഗങ്ങളും നാമമാത്രമാണ്.ഈ മേഖലയിലെ ദുരന്തത്തെക്കുറിച്ച് യഥാർത്ഥ വിവരങ്ങൾ പുറത്തുവന്നതിനേക്കാൾ സ്ഥിതി രൂക്ഷമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
പമ്പയിലും അച്ചൻകോവിലാറിലും ജലനിരപ്പ് താഴുന്നതായാണ് വിവരം. എന്നാൽ റോഡുകൾ, തോടുകൾ തുടങ്ങിയവയിലൂടെയെല്ലാം ശക്തമായ ഒഴുക്കുള്ളത് ഉൾപ്രദേശങ്ങളിലേക്ക് എത്തിച്ചേരാൻ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പമ്പാനദി കുറുകെ കടക്കാൻ ഇരട്ട എഞ്ചിനുള്ള ബോട്ടുകളാണ് ആറന്മുളയിൽ എത്തിച്ചിരിക്കുന്നത്. കോയിപ്പുറം, പൂവത്തൂർ മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ഈ ബോട്ടുകൾ ഉപയോഗിക്കും. പ്രളയത്തിൽ കുടുങ്ങിക്കിടക്കുന്നവരെ കരയ്ക്കെത്തിക്കാൻ നെട്ടോട്ടമോടുന്ന രക്ഷാപ്രവർത്തകരാണ് ചെങ്ങന്നൂരിൽ നിറയെ.
അപ്രതീക്ഷിതമായി ചീറിയെത്തിയ മലവെള്ളപ്പാച്ചിൽ എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചു. നിമിഷനേരംകൊണ്ട് പ്രതീക്ഷിച്ചതിനപ്പുറത്തേക്ക് ജലനിരപ്പുയർന്നു. വീടുപേക്ഷിച്ച് പോകാൻ മടിച്ചവർ മരണത്തെ മുന്നിൽക്കാണുന്ന അവസ്ഥയിലെത്തി. ഓരോ വീടും ഒറ്റപ്പെട്ട അവസ്ഥയിലാണ്. വീടുകളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് അടുപ്പക്കാരെ ആരെയും ബന്ധപ്പെടാനാവാത്ത സ്ഥിതി. ഇതുമൂലം രക്ഷാപ്രവർത്തനവും ഉദ്ദേശിച്ചവിധം നടത്താനാവുന്നില്ല. പെട്രോൾ വിതരണവും പരിമിതമായി. സന്നദ്ധപ്രവർത്തനത്തിന് ഇറങ്ങിയിരിക്കുന്ന ചെറുപ്പക്കാരാണ് എങ്ങും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍