കമ്പനിയിൽ പങ്കാളിത്തം നൽകാം എന്ന് വാഗ്ദാനം നൽകിയപ്പോൾ ആദ്യം മൂന്നു ലക്ഷം രൂപയും പിന്നെ മഹീന്ദ്ര കാറും നൽകി; പ്രോജെക്ട് ആരംഭിച്ചപ്പോൾ മാറ്റി നിർത്തലും അവഗണനയും; ഇതിനിടയിൽ കാർ മറിച്ച് വിൽപ്പനയും; ചോദ്യം ചെയ്തപ്പോൾ പണം തിരികെ നൽകാം എന്ന് പറഞ്ഞു നൽകിയത് വണ്ടിച്ചെക്ക്; കടമറ്റത്ത് കത്തനാരായി ഒരു കാലത്ത് മിനിസ്ക്രീൻ അടക്കിവാണ പ്രകാശ് പോളിനെതിരെ പ്രവാസി വ്യവസായി കോടതിയിൽ; പണം പ്രൊജക്ടിൽ മുടക്കിയതിനാൽ സാവകാശം വേണമെന്ന വിശദീകരണവുമായി പ്രകാശ് പോളും
എം മനോജ് കുമാർ
തിരുവനന്തപുരം: കടമറ്റത്ത് കത്തനാരായി മിനിസ്ക്രീനിൽ ജ്വലിച്ച് നിൽക്കുകയും അവതാര പുരുഷനായി ഒരു കാലത്ത് വീക്ഷിക്കപ്പെടുകയും ചെയ്ത മിനി സ്ക്രീൻ താരം പ്രകാശ് പോളിനെതിരെ വഞ്ചനയ്ക്കും ധനാപഹരണത്തിനും കേസ്. കമ്പനി ഡയറക്ടർ ആക്കാം എന്ന് വാഗ്ദാനം ചെയ്യുകയും ഏഴു ലക്ഷത്തോളം രൂപ അപഹരിക്കുകയും ചെയ്തതിനാണ് മലയാളികളുടെ 'കത്തനാർ'ക്കും മകൻ ജിതിൻ പോളിനുമെതിരെ പ്രവാസി റഹിം എന്ന പ്രവാസി വ്യവസായി വഞ്ചിയൂർ കോടതിയിൽ കേസ് ഫയൽ ചെയ്തത്.
പണം നൽകി കേസ് ഒത്തുതീർപ്പാക്കാൻ കോടതി പ്രകാശ് പോളിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും കാശ് തിരികെ തന്നില്ലെന്നാണ് റഹീമിന്റെ ആരോപണം. പ്രകാശ് പോൾ നൽകിയ ഏഴു ലക്ഷം രൂപയുടെ ചെക്ക് അക്കൗണ്ടിൽ പണം ഇല്ലാതെ തിരികെ വരുകയും ചെയ്തതായും റഹിം പറയുന്നു. തനിക്ക് നേരിട്ട അനുഭവം റഹിം ഫെയ്സ് പേജ് വഴി റഹിം പരസ്യമാക്കുകയും അത് നിരവിധി പേർ ഷെയർ ചെയ്യുകയും ചെയ്തതോടെയാണ് പ്രകാശ് പോളിന്റെ വഞ്ചന സോഷ്യൽ മീഡിയയിൽ പരന്നത്.
ഒരു ബിസിനസ് പ്രോജക്ടുമായാണ് ഒരു സുഹൃത്ത് റഹീമിനെ കൂട്ടി പ്രകാശ് പോളിന്റെ അടുത്തെത്തുന്നത്. പ്രകാശ് പോളിന്റെ എന്റർടൈന്മെന്റ് കമ്പനിയായ ഐഡിയ ബെറീസിൽ പാർട്ണർ ആക്കാം എന്ന് പറഞ്ഞാണ് ഈ കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയിൽ ഉണ്ടായ ധാരണ പ്രകാരം താൻ മൂന്നു ലക്ഷം രൂപ പണമായും ആറു ലക്ഷം രൂപയുടെ കാറും പ്രകാശ് പോളിന് കൈമാറി. എന്നാൽ കമ്പനിയിൽ പ്രകാശ് പോൾ ഡയറക്ടർ ആക്കിയില്ല. നൽകിയ കാർ താൻ അറിയാതെ പ്രകാശ് പോൾ വിറ്റഴിക്കുകയും ചെയ്തു. പണം കൈപ്പറ്റുകയും നൽകിയ കാർ വിൽക്കുകയും ചെയ്ത ശേഷം തന്റെ കാര്യത്തിൽ പ്രകാശ്പോൾ അവഗണന തുടർന്നു. ഇത് മനസിലായപ്പോൾ പണം തിരികെ ചോദിച്ചു. പണം നൽകാമെന്ന് പറഞ്ഞെങ്കിലും അവധികൾ തെറ്റിച്ചു. തനിക്ക് പകരം വേറൊരു പാർട്ണറെ കമ്പനി ഡയറക്ടറാക്കാനും പ്രകാശ് പോൾ ശ്രമിച്ചു. വഞ്ചന മനസിലായതോടെ വഞ്ചിയൂർ കോടതിയിൽ ധനാപഹരണത്തിനും വഞ്ചനയ്ക്കും കേസ് നല്കുകയായിരുന്നു-ഫെയ്സ് ബുക്ക് പോസ്റ്റിൽ പ്രവാസി റഹിം ആരോപിക്കുന്നു. എന്നാൽ റഹീമിന്റെ ആരോപണങ്ങൾ പ്രകാശ് പോൾ മറുനാടൻ മലയാളിയോട് നിഷേധിച്ചു.
ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നത് പോലെയല്ല കാര്യങ്ങൾ നടന്നത്. പക്ഷെ ഏഴ് ലക്ഷം രൂപ നൽകാനുണ്ട് എന്ന് റഹിം പറയുന്നത് ശരിയാണ്. അതിനു ചെക്കും കൊടുത്തിരുന്നു. പക്ഷെ അക്കൗണ്ടിൽ കാശ് ഉണ്ടായിരുന്നില്ല. അതിനാൽ ചെക്ക് മടങ്ങിയും കാണും. എന്റെ കമ്പനിയിൽ പങ്കാളിയാക്കാം എന്നല്ല പറഞ്ഞത് പ്രൊജക്ടിൽ പങ്കാളിയാക്കാം എന്നാണ് പറഞ്ഞത്. അൻപത് ലക്ഷത്തിന്റെ പ്രൊജക്ടിൽ ഏഴു ലക്ഷം നൽകിയാൽ പ്രോജെക്ട് പങ്കാളിയാക്കാം. എന്നാൽ കമ്പനി പങ്കാളിയാക്കാം എന്നൊന്നും പറഞ്ഞില്ല. കമ്പനി ഡയറക്ടർ ആക്കാൻ ഏഴു ലക്ഷം രൂപ മുടക്കിയാൽ മതിയോ. ഏഴു ലക്ഷം രൂപയിൽ മൂന്നു ലക്ഷം രൂപ മാത്രമാണ് കാശായി തരുന്നത്.
ബാക്കി കാറിന്റെ പണമാണ്. കാറിന്റെ കൂടി പണമായി ഒമ്പത് ലക്ഷം രൂപ വന്നതിൽ രണ്ടു ലക്ഷം രൂപ ലോൺ ബാക്കിയുണ്ടായിരുന്നു. അത് ക്ലിയർ ചെയ്താണ് കാറ് വിറ്റത്-പ്രകാശ് പോൾ പറയുന്നു. എന്നാൽ പ്രകാശ് പോൾ പറയുന്നത് അപ്പാടെ റഹിം നിഷേധിക്കുന്നു. പ്രൊജക്റ്റിൽ പങ്കാളിയാക്കാനല്ല ഞാൻ പണം മുടക്കിയത്. പ്രകാശ് പോളിന്റെ കമ്പനിയിൽ പങ്കാളിയാക്കാനാണ്. എന്നാൽ എന്റെ കയ്യിൽ നിന്നും പണവും കാറും വാങ്ങിയശേഷം എന്നെ പ്രകാശ് പോൾ ഒഴിവാക്കുകയായിരുന്നു. എന്റെ കാശ് തിരികെ ചോദിച്ചപ്പോൾ നൽകിയതുമില്ല-റഹിം മറുനാടൻ മലയാളിയോട് പറഞ്ഞു.
പ്രകാശ് പോളിന്റെ വഞ്ചനയുടെ കഥ പ്രവാസി റഹിം മറുനാടനോട് പറഞ്ഞത് ഇങ്ങിനെ:
രണ്ടു വർഷം മുൻപ് നടന്ന സംഭവങ്ങളുടെ കഥയാണ് ഫെയ്സ് ബുക്ക് പോസ്റ്റ് ആയി ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. വഞ്ചനയുടെ കാര്യത്തിൽ കേസുമുണ്ട്. പ്രകാശ് പോളിന്റെ കമ്പനിയുമായി എന്നെ ബന്ധിപ്പിക്കാമെന്നും പങ്കാളി ആക്കാം എന്നുമാണ് പറഞ്ഞത്. മൂന്നു ലക്ഷം രൂപ ഞാൻ പ്രകാശ് പോളിന് നൽകി. പിന്നെ ഞാൻ എന്റെ വണ്ടിയും പ്രകാശ് പോളിന് നൽകി. കമ്പനിയുടെ ആവശ്യത്തിനു വേണ്ടിയാണ് വണ്ടി നൽകിയത്. കമ്പനിയുടെ ഷെയർ ആയി കുറേശ്ശെ കുറേശെ പണം നൽകാം എന്നാണ് പറഞ്ഞത്. പ്രകാശ് പോളിന്റെ കുടുംബമാണ് കമ്പനിയിൽ ഉള്ളത്. അപ്പോൾ പുറത്തു നിന്ന് ഒരാൾ കൂടി വേണം. അതിനാണ് എന്നെ പങ്കാളി ആക്കുന്നത് എന്നാണ് പറഞ്ഞത്. പക്ഷെ പിന്നീട് എന്നെ ഒഴിവാക്കി. ഇത് മനസിലായപ്പോൾ ഞാൻ പണം തിരികെ ചോദിച്ചു. പക്ഷെ പണം തരാം എന്ന് പറഞ്ഞു തന്നില്ല.
പ്രശ്നങ്ങൾ വഷളാകും എന്ന് മനസിലായപ്പോൾ പ്രകാശ് പോൾ വീട്ടിൽ വന്നു ഏഴു ലക്ഷം രൂപയുടെ ചെക്ക് തന്നു. പക്ഷെ അക്കൗണ്ടിൽ കാശില്ലായിരുന്നു. ഞാൻ വഞ്ചിയൂർ കോടതിയിൽ കേസ് എടുത്തു. കോടതി പറഞ്ഞു അത് സെറ്റിൽമെന്റ് ആക്കാൻ. അതിനായി സമയവും പ്രകാശ് പോളിന് അനുവദിച്ചു നൽകി. ദേവലോകം അരമനയുടെ അടുത്ത് ഏഴുസെന്റ് സ്ഥലം ഉണ്ട്. അത് നൽകാം എന്നൊക്കെ പറഞ്ഞു. സ്ഥലവു നൽകിയില്ല. പണവും നൽകിയില്ല. പിന്നെ ഫോൺ വരെ എടുക്കാതെയായി. ഇതോടെയാണ് നിങ്ങൾ എനിക്ക് കാശ് തരാനുള്ള കാര്യം സോഷ്യൽ മീഡിയ വഴി പ്രസിദ്ധപ്പെടുത്തും എന്ന് പറഞ്ഞു. അങ്ങിനെയാണ് ഞാൻ സോഷ്യൽ മീഡിയയിൽ ഈ കാര്യം പോസ്റ്റ് ചെയ്തത്-റഹിം പറയുന്നു.
റഹീമുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് പ്രകാശ് പോളിന്റെ മറുനാടനോടുള്ള പ്രതികരണം:
റഹീമിന് പണം നൽകാനുണ്ട് എന്ന് കാര്യം ശരിയാണ്. ഒമ്പത് ലക്ഷമാണ് നല്കാനുണ്ടായിരുന്നു. ഒരു പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് റഹീമിനെ കണ്ടത്. അല്ലാതെ എന്റെ കമ്പനിയിൽ പങ്കാളിത്തം ചെയ്തിട്ടില്ല. പ്രൊജക്ട് നടന്നുകൊണ്ടിരിക്കുകയാണ്. അമ്പത് ലക്ഷത്തിന്റെ പ്രോജക്ട് ആണിത്. ആ പ്രൊജക്ടിൽ കോ-പ്രൊഡ്യൂസർ ആക്കാം എന്നാണ് പറഞ്ഞത്. വലിയ ബിസിനസുകാരൻ എന്ന നിലയിലാണ് എന്നെ കണ്ടത്. മൂന്നു ലക്ഷം രൂപ മാത്രമാണ് കാശായി നൽകിയത്. പിന്നെ റഹീമിന്റെ പണം തീർന്നു. ഇനി എന്റെ കയ്യിലുള്ളത് വണ്ടിയാണ്. അങ്ങിനെയാണ് വണ്ടി നൽകിയത്. ആർസിബുക്കും എന്നെ ഏല്പിച്ചു. വണ്ടി കിട്ടിയിട്ട് എന്ത് കാര്യം. അതിനാൽ വണ്ടി വിറ്റു. ലോൺ ക്ലോസ് ചെയ്യാൻ എനിക്ക് രണ്ടു ലക്ഷം വേറെ ചെലവായി. അങ്ങിനെയാണ് ഏഴ് ലക്ഷം രൂപയായി മാറിയത്. അത് നൽകാം എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ പ്രോജെക്ട് നടന്നുവരുന്നതിനാൽ റഹീമിനെ സെറ്റിൽ ചെയ്യാൻ കഴിഞ്ഞില്ല. റഹീമിന്റെ പണം പ്രൊജക്റ്റിൽ മുടക്കിയിരിക്കുകയാണ്. പ്രോജക്ട് പൂർത്തിയായിട്ടില്ല. അതിനാലാണ് പണം നൽകാൻ താമസിക്കുന്നത്.അവധികൾ മാറി മാറി പറഞ്ഞിട്ടും കാശ് നൽകാൻ കഴിഞ്ഞില്ല എന്നത് സത്യമാണ് -പ്രകാശ് പോൾ പറയുന്നു.
പ്രകാശ് പോളുമായി പങ്കാളിത്തം ഒഴിഞ്ഞതിനെ തുടർന്ന് ചാച്ചാജി എന്ന സിനിമയുടെ നിർമ്മാണ ജോലികളിലാണ് റഹിം ഉള്ളത്. പക്ഷെ റഹിം കേസ് നൽകിയത് ഒരു കാലത്ത് മലയാളികളുടെ വികാരമായി മാറിയിരുന്ന കടമറ്റത്ത് കത്തനാരായി നടിച്ച പ്രകാശ് പോളിന്റെ പേരിലാണ് എന്നതുകൊണ്ട് തന്നെയാണ് ഈ കേസ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. മിനിസ്ക്രീൻ രംഗത്ത് ശ്രദ്ധേയനായ താരമായിരുന്നു പ്രകാശ് പോൾ എന്നതുകൊണ്ട് ടെലിവിഷൻ താരങ്ങളുടെ ഇടയിൽ ഈ കേസ് ഇപ്പോൾ സംസാരവിഷയമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്