വഞ്ഞിപ്പുഴ മഠത്തിന്റെ കൈവശമായിരുന്ന ഭൂമി സ്വാതന്ത്ര്യം നേടുന്ന സമയത്ത് സർക്കാർ പണംകൊടുത്ത് സ്വന്തമാക്കിയത്; നിശ്ചിത വർഷത്തേക്ക് ഹാരിസണിന് പാട്ടത്തിന് കൊടുത്ത ഭൂമി എന്തിന് പണം നൽകി വീണ്ടും ഏറ്റെടുക്കണം? ചെറുവള്ളി എസ്റ്റേറ്റ് സിവിൽ കേസ് കൊടുത്ത് ഭൂമി പിടിച്ചെടുക്കാൻ റവന്യൂവകുപ്പ്; അട്ടിമറിക്കാൻ ശ്രമിക്കുന്നത് മന്ത്രിസഭാ യോഗ തീരുമാനത്തെ; ചെറുവള്ളിയിൽ പിണറായിയെ വെല്ലുവിളിച്ച് ചന്ദ്രശേഖരൻ; ശബരിമല വിമാനത്താവളത്തിലും സിപിഎം-സിപിഐ പോര്
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയെ ചൊല്ലിയുള്ള വിവാദം പുതിയ തലത്തിലേക്ക്. കോടതിയിൽ പണം കെട്ടിവെച്ച് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിൽ ഇടതുപക്ഷത്ത് തന്നെ വിരുദ്ധാഭിപ്രയാം. റവന്യൂവകുപ്പ് കൈവശമുള്ള സിപിഐ.ക്കുതന്നെ ഇക്കാര്യത്തിൽ എതിർപ്പുണ്ട്. സ്വന്തം ഭൂമിയേറ്റെടുക്കാൻ എന്തിനാണ് സർക്കാർ പണം കെട്ടിവെക്കുന്നതെന്നാണ് സിപിഐ ഉയർത്തുന്ന ചോദ്യം. ഉടമാവകാശം ബിലീവേഴ്സ് ചർച്ചിനാണെന്ന് കോടതി പറഞ്ഞാൽ കെട്ടിവെക്കുന്ന പണം അവർക്കുനൽകി മാത്രമേ ഭൂമിയേറ്റെടുക്കാൻ കഴിയൂ. ചെറുവള്ളിയടക്കമുള്ള ഹാരിസൺ ഭൂമികൾ ആരുടേതെന്ന് സുപ്രീംകോടതി വിധിച്ചിരുന്നില്ല. ഐ.എ.എസ്. ഓഫീസർ ഭൂമിയേറ്റെടുത്തത് ചട്ടവിരുദ്ധമാണെന്നും സിവിൽ കേസ് വഴി സ്ഥലമേറ്റെടുക്കണമെന്നുമാണ് കോടതി നിരീക്ഷിച്ചത്. സിവിൽ കേസ് കൊടുക്കാതെയുള്ള ഏറ്റെടുക്കൽ മാത്രമാണ് പ്രശനം. ഇതിൽ അതിവേഗ ഇടപെടൽ റവന്യൂവകുപ്പ് നടത്തും.
ഭൂമിയുടെ ഉടമാവകാശം സുപ്രീംകോടതി നിശ്ചയിക്കാത്ത സാഹചര്യത്തിൽ സർക്കാർ സ്വന്തം ഭൂമിയുടെ കാര്യത്തിൽ സംശയം പ്രകടിപ്പിച്ചതിനെ പരിസ്ഥിതിപ്രവർത്തകരും എതിർക്കുന്നു. വഞ്ഞിപ്പുഴ മഠത്തിന്റെ കൈവശമായിരുന്ന ചെറുവള്ളി ഭൂമി സ്വാതന്ത്ര്യം നേടുന്ന സമയത്ത് സർക്കാർ പണംകൊടുത്ത് സ്വന്തമാക്കിയതാണ്. അതേ സ്ഥലം വീണ്ടും പണംകൊടുത്ത് ഏറ്റെടുക്കേണ്ടത് വിചിത്രമാണെന്നാണ് ഉയരുന്ന അഭിപ്രായം. വിമാനത്താവള പദ്ധതിയുമായി സർക്കാർ മുന്നോട്ടുനീങ്ങുമ്പോൾ ഭൂമിക്കേസുമായി മുന്നോട്ടുപോകാനുറച്ചിരിക്കുകയാണ് റവന്യൂവകുപ്പ്. കോട്ടയം കളക്ടറേറ്റിൽ കേസിനുള്ള ഭൂമിവിവരങ്ങളും രേഖകളും തയ്യാറാക്കിവെച്ചിരിക്കുകയായിരുന്നു. റവന്യൂമേധാവികൾ നിർദ്ദേശം നൽകിയതോടെ ഇതിന്റെ ഫയൽ നിയമവകുപ്പിനു കൈമാറിയിട്ടുണ്ട്. ചെറുവള്ളിയടക്കം എല്ലാ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളും ഏറ്റെടുക്കാനുള്ള കേസുകൾ ഉടൻ ഫയൽചെയ്യും. ചെറുവള്ളി ഏറ്റെടുക്കലിന് പണം കെട്ടിവയ്ക്കാൻ തീരുമാനിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇത് മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു. ഈ തീരുമാനത്തെയാണ് ചന്ദ്രശേഖരനും റവന്യൂവകുപ്പും വെല്ലുവിളിക്കുന്നത്.
തോട്ടങ്ങൾ ആരുടെയും ജന്മാവകാശമല്ല. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടം സർക്കാരിന്റെതു തന്നെയാണ്. സുപ്രീംകോടതി നിർദ്ദേശപ്രകാരം സിവിൽ കോടതികളിൽ ഉടമാകാശം സ്ഥാപിക്കാൻ പോവുകയാണ്. എല്ലാ കളക്ടർമാർക്കും നിർദ്ദേശം നൽകി. തർക്കമുള്ള ഭൂമി ഏറ്റെടുക്കാനും ഒരു തടസ്സവുമില്ലെന്നാണ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ പറയുന്നു. പണം കോടതിയിൽ കെട്ടിവെക്കുമെന്നു പറയുന്നതിലൂടെ ഭൂമി തർക്കമുള്ളതാണെന്നു സർക്കാർ തന്നെ വരുത്തുകയാണെന്ന് ഈ കേസിൽ മുമ്പ് ഹാജരായ അഭിഭാഷക സുശീലാ ഭട്ട് പറയുന്നു. ഇതു സർക്കാർ ഭൂമിയാണെന്ന കാര്യത്തിൽ തർക്കമില്ല. ചെറുവള്ളിയിൽ ഭൂമിയേറ്റെടുക്കേണ്ട കാര്യം തന്നെയില്ല. സ്വന്തം ഭൂമി എന്തിനാണ് സർക്കാർ ഏറ്റെടുക്കുന്നത് എന്ന ചോദ്യമാണ് സുശീലാ ഭട്ട് മുന്നോട്ട് വയ്ക്കുന്നത്. ഇതെല്ലാം മനസ്സിലാക്കിയാണ് വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാമെന്നു ശുപാർശ ചെയ്തതിനു പിന്നാലെ ഭൂമിയുടെ ഉടമസ്ഥാവകാശം തിരിച്ചുപിടിക്കുന്നതിനു റവന്യു വകുപ്പ് നിയമ നടപടികൾ ആരംഭിച്ചത്. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥത തിരിച്ചെടുക്കുന്നതിനായി കോട്ടയം മുൻസിഫ് കോടതിയിൽ കേസ് നൽകാൻ റവന്യു വകുപ്പ് നിർദ്ദേശം നൽകി.
ചെറുവള്ളി എസ്റ്റേറ്റ് അടക്കം ജില്ലയിലെ മറ്റു തോട്ടങ്ങൾ സംബന്ധിച്ച കേസുകളിലും ഇതോടനുബന്ധിച്ചു നിയമനടപടികൾ ആരംഭിക്കും. ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട കേസ് നൽകുന്നതു സംബന്ധിച്ചു ജില്ലാ കലക്ടർ പി.കെ.സുധീർ ബാബുവും ജില്ലാ ഗവ. പ്ലീഡർ സജി കൊടുവത്തും ചർച്ച നടത്തി. തോട്ടങ്ങൾ സംബന്ധിച്ച കേസുകളുടെ രേഖകളും കൈമാറി. വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നതിനിടെ ഇതുസംബന്ധിച്ച സിവിൽ കേസ് നടത്തുന്നതിൽ അപാകതയില്ലെന്നാണു റവന്യു വകുപ്പിന്റെ നിലപാട്. എന്നാൽ തോട്ടങ്ങളുടെ ഉടമസ്ഥത സംബന്ധിച്ചു സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നതയാണ് ഇതിലൂടെ ചർച്ചയാകുന്നത്.
ബിലീവേഴ്സ് ചർച്ചിന്റെ കൈവശമുള്ള എരുമേലിയിലെ 2263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയാണു ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയത്. എന്നാൽ രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ തോട്ടങ്ങളുടെ ഉടമസ്ഥത സംബന്ധിച്ച തർക്കമാണു വിവാദങ്ങൾക്ക് കാരണം. തോട്ടങ്ങൾ സർക്കാരിന്റേതാണെന്നും കരാർ കാലാവധി കഴിഞ്ഞാൽ സർക്കാർ തിരിച്ചെടുക്കണമെന്നുമാണു രാജമാണിക്യം റിപ്പോർട്ട്. രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തോട്ടങ്ങൾ ഏറ്റെടുത്ത നടപടി നിയമപ്രകാരമല്ലെന്നു കോടതി കണ്ടെത്തിയിരുന്നു. ഓരോ തോട്ടവും ബന്ധപ്പെട്ട മുൻസിഫ് കോടതികളിൽ കേസ് നടത്തി അനുകൂല വിധി സമ്പാദിച്ച ശേഷം ഏറ്റെടുക്കാൻ സർക്കാരിനു നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ കേസ് നടത്താൻ ഇതുവരെ റവന്യു വകുപ്പ് നടപടി ആരംഭിച്ചിരുന്നില്ല. തോട്ടങ്ങൾ സർക്കാരിന്റേതാണെന്നാണു റവന്യു വകുപ്പിന്റെയും സിപിഐയുടെയും നിലപാട്. അതിനിടെയാണു ശബരിമല വിമാനത്താവള പദ്ധതി വീണ്ടും സജീവമായത്. ശബരിമലയുടെ പേരിൽ വിമാനത്താവളം നിർമ്മിക്കുമെന്ന് അവകാശപ്പെട്ട് സർക്കാർ നടത്തുന്ന നീക്കം തനി വസ്തു കച്ചവടമാണെന്ന ആരോപണം ശക്തമാണ്. വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനാണ് പിണറായി സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എസ്റ്റേറ്റ് ആരുടേതെന്ന കാര്യത്തിൽ തർക്കമുള്ളതിനാൽ പണം കോടതിയിൽ കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റ്, സംസ്ഥാന സർക്കാരിന്റെ വകയായിരുന്നു. ഹാരിസൺ മലയാളത്തിന് അത് നിശ്ചിത വർഷത്തേക്ക് പാട്ടത്തിന് കൊടുത്തു. പാട്ടഭൂമി കൈമാറ്റംചെയ്യരുത് എന്ന വ്യവസ്ഥ ലംഘിച്ച് വസ്തു അവർ ബിലിവേഴ്സ് ചർച്ചിന് വിറ്റു. തികച്ചും നിയമവിരുദ്ധമായ നടപടി, കോടതിയും കയറി. ബിലിവേഴ്സ് ചർച്ചിനെ സഹായിക്കാൻ മാറിമാറിവന്ന ഇടത്, വലത് സർക്കാരുകൾ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. നഗ്നമായ നിയമലംഘനം ആയതിനാൽ കേസ്, നീട്ടിക്കൊണ്ടു പോകുകയെന്ന തന്ത്രം മാത്രമേ, വിജയത്തിലെത്തിക്കാനായുള്ളൂ. ഇതിനിടയിൽ വനംവകുപ്പ് സ്പെഷ്യൽ ഓഫീസറായിരുന്ന എം.ജി. രാജമാണിക്യം മുൻകൈയെടുത്ത് 2015ൽ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുകയും ചെയ്തു.
ബിലിവേഴ്സിന് വിറ്റ 2,264 ഏക്കർ ഉൾപ്പെടെ 38,171 ഏക്കറാണ് ഏറ്റെടുത്തത്. ഇതിൽ ബിലിവേഴ്സിന് പുറമേ നിരവധി സ്ഥാപനങ്ങളും വ്യക്തികളും സ്ഥലം കൈവശപ്പെടുത്തിയിരുന്നു. സർക്കാർ ഭൂമി ഏറ്റെടുത്ത നടപടിക്കെതിരെ കൈവശം വച്ചിരിക്കുന്നവർ കോടതിയെ സമീപിച്ചു. കോടതിയിൽ സർക്കാർ അഭിഭാഷകർ അലംഭാവം കാണിച്ചെങ്കിലും കൈവശക്കാർക്ക് അനുകൂലവിധി വരാൻ സാധ്യതകുറവാണ്. അത് ബോധ്യപ്പെട്ടതിനെ തുടർന്നാണ് വളഞ്ഞവഴിയിലൂടെ ബിലിവേഴ്സ് ചർച്ച് ഉൾപ്പെടെയുള്ള അനധികൃത ഉടമകളെ സഹായിക്കാൻ നീക്കം നടത്തുന്നതെന്നാണ് ആരോപണം. ആറന്മുളയിൽ വിമാനത്താവളം നിർമ്മിക്കുക എന്നതായിരുന്നില്ല അന്ന് പിന്നിൽ പ്രവർത്തിച്ചിരുന്നവരുടെ ലക്ഷ്യമെന്ന് പിന്നീട് വ്യക്തമായിരുന്നു. വിമാനത്താവളത്തിന്റെ പേര് പറഞ്ഞ് 2000ത്തോളം ഏക്കർ വയൽ നികത്തി കരഭൂമിയാക്കുക, അത് വലിയവിലയ്ക്ക് വിറ്റ് കോടികൾ സമ്പാദിക്കുക എന്നതായിരുന്നു ആറന്മുള വിമാനത്താവളത്തിനു പിന്നിൽ. സമാന നീക്കമാണ് ഇപ്പോൾ ശബരിമല വിമാനത്താവളത്തിന്റെ പേരിലും നടക്കുന്നതെന്നാണ് ഉയരുന്ന ആരോപം.
വിമാനത്താവളം യാഥാർഥ്യമാകണമെങ്കിൽ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്. പരിസ്ഥിതി, വനം, വ്യോമയാനം, പ്രതിരോധം തുടങ്ങി വിവിധ വകുപ്പുകളുടെ അംഗീകാരം ലഭിക്കണം. ആറന്മുളയുടെ കാര്യത്തിൽ അന്നത്തെ കോൺഗ്രസ് സർക്കാർ പ്രത്യേക താത്പര്യം കാണിച്ച് അംഗീകാരം നൽകിയിരുന്നു. ഇതെല്ലാം പിന്നീട് റദ്ദായി. ഇതോടെയാണ് ചെറുവള്ളിയിലേക്ക് ചർച്ച എത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്