റിപ്പോർട്ടർ ചാനലിലെ ഓഹരി തർക്കത്തെ തുടർന്ന് ചിക്കിങ് മൻസൂറിനെ കള്ളക്കേസിൽ കുടുക്കിയ നടപടി ഹൈക്കോടതി റദ്ദ് ചെയ്തു; ഇല്ലാതായത് നികേഷിന്റെ വലംകൈയും റിപ്പോർട്ടറിലെ ജീവനക്കാരനുമായയാൾ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ്; 14 പാസ്പോർട്ടുകൾ കൈവശം വച്ചിരിക്കുന്നുവെന്നും വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്തെന്നും ആരോപിച്ച് നൽകിയ പരാതിയുടെ പേരിൽ വൻ ഗൂഢാലോചനയെന്ന് സൂചന
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ചിക്കിങ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ മൻസൂറിനെതിരായ പാസ്പോർട്ട് കേസ് കേരള ഹൈക്കോടതി റദ്ദാക്കി. എ.കെ മൻസൂറിനെതിരെ നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 468,471 പാസ്പോർട്ട് നിയമത്തിലെ 12 (ആ) 12 (ഉ) വകുപ്പുകൾ പ്രകാരമുള്ള കേസാണ് ഹൈക്കോടതി റദ്ദു ചെയ്തത്. എ കെ മൻസൂർ 2016 മെയ് 23 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ദുബായിലേക്ക് യാത്ര ചെയ്തു എന്നാരോപിച്ച് തിരുവനന്തപുരം സ്വദേശി ആഷിക് മുഹമ്മദ് താജുദ്ദീൻ നൽകിയ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. നികേഷ് കുമാറിന്റെ റിപ്പോർട്ടർ ടിവിയിലെ ജീവനക്കാരനായിരുന്നു ആഷിക് മുഹമ്മദ് താജുദ്ദീൻ.
എറണാകുളം ജില്ലാ ക്രൈംബ്രാഞ്ചിനു വേണ്ടി സർക്കിൾ ഇൻസ്പെക്ടർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിൽ എ കെ മൻസൂർ ക്യാൻസൽ ചെയ്ത പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്തു എന്നാണ് പറഞ്ഞിരിക്കുന്നത്.ഈ റിപ്പോർട്ട് സത്യമാണെങ്കിൽ തന്നെയും ഒരു കുറ്റകൃത്യവും ഇത് വെളിപ്പെടുത്തുന്നില്ല എന്നും ക്യാൻസൽ ചെയ്ത പാസ്പോർട്ടിൽ യാത്ര ചെയ്യാൻ എ കെ മൻസൂറിനെ എയർപോർട്ട് അധികൃതർ അനുവദിക്കരുതായിരുന്നുവെന്നും യാത്ര ചെയ്ത ദിവസം എ.കെ മൻസൂറിന് സാധുവായ പാസ്പോർട്ട് ഉണ്ടായിരുന്നതായും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ കാണാനാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഫയൽ ചെയ്ത റിപ്പോർട്ടിലും യാത്ര ചെയ്ത ദിവസം എ.കെ മൻസൂറിന് സാധുവായ പാസ്പോർട്ട് ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
എ.കെ മൻസൂറിന്റെ ക്യാൻസൽ ചെയ്ത പാസ്പോർട്ടും സാധുവായ പാസ് പോർട്ടും ഒരുമിച്ച് പിൻ ചെയ്ത് ഉപയോഗിച്ചിരുന്നതായും എയർപോർട്ട് അധികൃതർ ക്യാൻസൽ ചെയ്ത പാസ്പോർട്ടിൽ തെറ്റായി സീൽ വയ്ക്കുകയാണ് ഉണ്ടായതെന്നുമുള്ള എ കെ മൻസൂറിന്റെ അഭിഭാഷകൻ ബി.രാമൻപിള്ളയുടെ വാദമുഖങ്ങൾ മുഖവിലയ്ക്കെടുത്താണ് ഹൈക്കോടതി ജഡ്ജി കെ. എബ്രഹാം മാത്യു കേസ് റദ്ദ് ചെയ്തത്.
നികേഷ് കുമാറിന്റെ റിപ്പോർട്ടർ ടിവിയുടെ ഓഹരികൾ മൻസൂറിനും ഉണ്ടായിരുന്നു. പ്രധാന ഓഹരി ഉടമയായിരുന്നു മൻസൂറും. പിന്നീട് അതിന് മാറ്റം വന്നു. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കേസിന് ആധാരമെന്ന് മൻസൂർ സംശയിച്ചിരുന്നു. റിപ്പോർട്ടർ ടിവിയിലെ ജീവനക്കാരനായിരുന്നു പരാതിക്കാരൻ. നികേഷുമായി ഏറെ അടുപ്പം പരാതിക്കാരനുണ്ടായിരുന്നുവെന്നതായിരുന്നു ഇതിന് കാരണം. ഇതാണ് ഈ കേസിനെ ശ്രദ്ധേയമാക്കിയതും.
എട്ട് പാസ്പോർട്ടുകൾ ഉപയോഗിച്ച് പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തെന്നും എൻഐഎ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ തന്നെ തേടുകയാണെന്നും താൻ ഒളിവിലാണെന്നും മറ്റുമുള്ള തെറ്റായ വാർത്തകളെ തുടർന്ന് മൻസൂർ തന്നെ കാര്യങ്ങൾ വിശദീകരിച്ചിരുന്നു. വലിയ ഗൂഢാലോചന തന്നെ കേസിന് പിന്നിലുണ്ടെന്നും ആരോപിച്ചു. ഇതു സംബന്ധച്ച സംശയങ്ങളും ഉയർത്തി. ഇതിനിടെയാണ് കേസ് റദ്ദാക്കിയുള്ള ഹൈക്കോടതി ഉത്തരവ് എത്തുന്നത്. മൻസൂറിനെ സമ്മർദ്ദത്തിലാക്കാനുള്ള നീക്കമായിരുന്നു പരാതിയെന്ന് ഇതോടെ വ്യക്തമാവുകയാണ്. നേരത്തെ തന്നെ വളരെ വ്യക്തമായി കാര്യങ്ങൾ മൻസൂർ വിശദീകരിച്ചതുമാണ്.
തനിക്ക് 14 പാസ്പോർട്ടുണ്ട്. പക്ഷെ 13ഉം കാൻസൽ ചെയ്തതാണ്. ഒന്ന് മാത്രമാണ് സാധുതയുള്ളത്. 24 വർഷമായി ദുബൈയിൽ പ്രവാസം തുടങ്ങിയിട്ട്. ബിസിനസ് ആവശ്യാർഥം നിരന്തരം യാത്രചെയ്യുന്നതിനാൽ പാസ്പോർട്ടിലെ പേജ് തീരുമ്പോൾ പഴയത് റദ്ദാക്കി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് വഴി വ്യവസ്ഥാപിതമായ മാർഗത്തിലൂടെ പുതിയത് വാങ്ങും. 70 രാജ്യങ്ങളിലേക്കായി ആയിരത്തോളം യാത്ര നടത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെ പാക്കിസ്ഥാനിൽ പോയിട്ടില്ല. 2016 ജൂണിലാണ് ഇതിൽ വ്യാജ പരാതിയെത്തിയത്. പാസ്പോർട്ട് റദ്ദാക്കിയാലും അതിലെ വിസയുടെ കാലാവധി തീർന്നില്ലെങ്കിൽ ആ കാൻസൽ ചെയ്ത പാസ്പോർട്ട് കൂടി പുതിയ പാസ്പോർട്ടിനൊപ്പം സൂക്ഷിച്ചാണ് യാത്ര ചെയ്യാറ്. ഇങ്ങനെ ഒരിക്കൽ നെടുമ്പാശ്ശേരിയിൽ വന്നപ്പോൾ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ തെറ്റായി പഴയ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യുകയായിരുന്നു. ഇത് അന്ന് തന്റെ ശ്രദ്ധയിൽപെട്ടിരുന്നില്ല. പിന്നീട് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഈ തെറ്റ് തിരുത്തി വാലിഡ് പാസ്പോർട്ടിലേക്ക് മാറ്റി സ്റ്റാമ്പ് ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് അപ്പോൾ തന്നെ എമിഗ്രേഷന്‍ ഇമെയിൽ അയച്ചിരുന്നു.
നടപടിക്രമത്തിലെ പിഴവാണ് ഇതിന് കാരണമെന്നാണ് ഉദ്യോഗസ്ഥർ പോലും പറഞ്ഞത്. ഇതിന് മുമ്പ് രണ്ട് തവണ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ തെറ്റായി സ്റ്റാമ്പ് ചെയ്തപ്പോൾ താൻ തന്നെ അത് തൽസമയം വാലിഡ് പാസ്പോർട്ടിൽ തിരുത്തി സ്റ്റാമ്പ് ചെയ്യിപ്പിച്ചു. കേസിൽ പറഞ്ഞ പിഴവ് കണ്ടയുടൻ എമിഗ്രേഷനെ അറിയിച്ചിട്ടുണ്ട്. തന്നെയോ എമിഗ്രേഷൻ അധികൃതരെയോ ചോദ്യം ചെയ്യാതെയാണ് അന്നത്തെ ഐ.ജി മേൽനടപടിക്ക് ശുപാർശ ചെയ്തതെന്നും മൻസൂർ വിശദീകരിച്ചിരുന്നു. പരാതിയിലെ നിജസ്ഥിതി കണ്ടെത്തണമെന്നും വ്യക്തത വരുത്തണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഐജി നടത്തിയ അന്വേഷണത്തിന് ശേഷം കേസ് നിലനിൽക്കില്ലെന്നാണ് ക്രൈംബാഞ്ച് എ.ഡി.ജി.പി റിപ്പോർട്ട് നൽകിയത്. ഇത് കോടതിയും അംഗീകരിച്ചു.
ചിക്കിങ് ബ്രാൻഡ് ലോകമാകെ വ്യാപിപ്പിച്ച് പുതിയ കുതിപ്പിന് തയ്യാറെടുക്കുമ്പോഴാണ് മൻസൂറിനെതിരെ കേസ് വരുന്നത്. നിയമം പാലിച്ചും കൃത്യമായി നികുതിയടച്ചുമാണ് എല്ലാം പ്രവർത്തിക്കുന്നത്. 2002ൽ കോടതി തള്ളിയ, മൂന്ന് വെടിയുണ്ടകൾ തന്റെ ബാഗിൽ കണ്ടത്തെിയെന്ന കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടും മൻസൂർ കോടതിയെ സമീപിച്ചിരുന്നു. അന്വേഷണത്തിൽ നിയമപരമായ തോക്ക് ലൈസൻസ് ഉണ്ടെന്നും തനിക്കെതിരായ കേസുകൾ നിയമപരമായി അന്വേഷണം നടത്തി അവസാനിപ്പിച്ചിട്ടുള്ളതാണെന്നും കണ്ടെത്തി. കൂടാതെ പുനരന്വേഷണത്തിന് ആവശ്യമായ യാതൊരു പുതിയ തെളിവുകളും പൊലീസിന്റെയോ ഇന്റലിജൻസ് വിഭാഗത്തിന്റെയോ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് കേസ് റദ്ദാക്കിയത്.
Stories you may Like
- 24 ന്യൂസ് ചാനലിൽ നിന്നും രാജിവെച്ച സുജയ പാർവ്വതി റിപ്പോർട്ടർ ടിവിയിൽ
- അരുൺകുമാർ റിപ്പോർട്ടറിൽ കൺസൽട്ടിങ് എഡിറ്ററായി ചുമതലയേറ്റു
- ഫലസ്തീൻ റാലിക്ക് പിന്നാലെ അനുസ്മരണത്തിലും ലീഗ് തിരിച്ചറിവ് ചർച്ചകളിൽ
- റിപ്പോർട്ടർ ചാനലിനെതിരെ ജന്മഭൂമി വാർത്ത
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍