Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചിറ്റൂരിൽ പന്ത്രണ്ടു വയസ്സുകാരന്റെ ജീവനെടുത്ത കാറുകാരനെ പൊലീസ് പിടികൂടി: കാറിലെ യാത്രക്കാരെയും പൊലീസ് ചോദ്യം ചെയ്തു വരുന്നു: ; അപകടമുണ്ടാക്കിയത് പുത്തനത്താണിക്കാരൻ അഷറഫിന്റെ കാർ; ഡ്രെെവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്; കാറിടിച്ച് പരിക്കേറ്റ സ്‌കൂൾ വിദ്യാർത്ഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വണ്ടിയിൽ നിന്ന് ഇറക്കിവിട്ടത് ടയർ പഞ്ചറെന്ന് പറഞ്ഞ്; കുട്ടിയുടെ ജീവനെടുത്തത് ചികിത്സ നിഷേധം മൂലം

ചിറ്റൂരിൽ പന്ത്രണ്ടു വയസ്സുകാരന്റെ ജീവനെടുത്ത കാറുകാരനെ പൊലീസ് പിടികൂടി: കാറിലെ യാത്രക്കാരെയും പൊലീസ് ചോദ്യം ചെയ്തു വരുന്നു: ; അപകടമുണ്ടാക്കിയത് പുത്തനത്താണിക്കാരൻ അഷറഫിന്റെ കാർ; ഡ്രെെവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്; കാറിടിച്ച് പരിക്കേറ്റ സ്‌കൂൾ വിദ്യാർത്ഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വണ്ടിയിൽ നിന്ന് ഇറക്കിവിട്ടത് ടയർ പഞ്ചറെന്ന് പറഞ്ഞ്; കുട്ടിയുടെ ജീവനെടുത്തത് ചികിത്സ നിഷേധം മൂലം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കാറിടിച്ച് പരിക്കേറ്റ സ്‌കൂൾ വിദ്യാർത്ഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വണ്ടിയിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ കാർ ഡ്രെെവർക്കെതിരെ കേസെടുത്തു. ഡ്രെെവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്. കാറിലുണ്ടായിരുന്നവരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

കാറിടിച്ച് പരിക്കേറ്റ സ്‌കൂൾ വിദ്യാർത്ഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വണ്ടിയിൽ നിന്ന് ഇറക്കിവിട്ടുകയായിരുന്നു. തുടർന്ന് മറ്റൊരു വാഹനത്തിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സമയത്ത് ചികിത്സ നൽകാത്തതിനാൽ മരണപ്പെട്ട സംഭവത്തിൽ . പാലക്കാട് ചിറ്റൂരിൽ നല്ലേപ്പിള്ളി കുറുമന്ദാംപള്ളം സുദേവന്റെ മകൻ സുജിത് (12) ആണു മരിച്ചത്.

ഇടിച്ച വണ്ടിയുടെ ഡ്രൈവർ തന്നെയാണ് ആശുപത്രിയിൽ കൊണ്ടുപോകാമെന്നു പറഞ്ഞ ശേഷം ഇറക്കിവിട്ടതെന്നാണ് സൂചന. കാറുടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കൈതക്കുഴിക്ക് സമീപം റോഡരുകിൽ നിന്ന സുജിതിനെ അമിത വേഗതയിൽ വന്ന കാർ ഇടിച്ചുതെറിപ്പിച്ചു. ശബ്ദംകേട്ട് സമീപവാസികൾ ഓടിക്കൂടിയതോടെ സുജിതിനെ ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറുടമ കാറിൽ കയറ്റി. സഹായിയായി പരമൻ എന്നയാളെയും കയറ്റി. പാതിവഴിയിൽ കാറിന്റെ ടയർ പഞ്ചറായി എന്നു പറഞ്ഞ് ഇവരെ ഇറക്കിയ ശേഷം കാർ വിട്ടുപോയി. തലയിൽ നിന്നും രക്തം വാർന്നൊഴുകുന്ന നിലയിലായിരുന്നു സുജിത്. മറ്റൊരു വാഹനത്തിൽ സഹായി സുജിത്തിനെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ആറു കിലോമീറ്റർ അകലെയുള്ള നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞെങ്കിലും ഡ്രൈവർ അത് കേൾക്കാതെ പാലക്കാട് ഭാഗത്തേക്കാണ് പോയതെന്ന് പരമൻ പറയുന്നു. അരകിലോമീറ്റർ മുന്നോട്ടുപോയ ശേഷം ടയർ പഞ്ചറായി എന്നു പറഞ്ഞ് ഇറക്കിവിടുകയായിരുന്നു. പെട്ടെന്നു തന്നെ എതിരെവന്ന വാൻ കൈകാണിച്ചുനിർത്തി അതിൽ നാട്ടുകല്ലിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് പരമൻ പറഞ്ഞു.

മലപ്പുറം രജിസ്‌ട്രേഷനിലുള്ള കാറാണ് കുട്ടിയെ ഇടിച്ചിട്ടത്. അഷ്‌റഫ് എന്നയാളുടെ പേരിലുള്ളതാണ് കാറെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പൊലീസ് നിർദ്ദേശപ്രകാരം കാറുമായി ഇയാൾ കസബ പൊലീസ് സ്‌റ്റേഷനിൽ എത്തിയിട്ടുണ്ട്. കാറിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. കാറിലെ യാത്രക്കാരനെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.

അപ്പുപ്പിള്ളയൂർ എയുപി സ്‌കൂൾ വിദ്യാർത്ഥിയായ സുജിത് പരീക്ഷ കഴിഞ്ഞ ശേഷം ഇരട്ടകുളത്തെ തറവാവട്ടിൽ മുത്തശ്ശന്റെ ചരമവാർഷിക ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു. ബാഗ് വീട്ടിൽ വച്ചശേഷം കൂട്ടുകാരുടെ അടുത്തേക്ക് പോകാൻ റോഡരികിൽ നിൽക്കുമ്പോഴാണ് കാർ ഇടിച്ചുതെറിപ്പിച്ചത്. പൊലീസ് അന്വേഷണം ഊർജിതമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP