Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാപട്യമുള്ളതും മറച്ചു വെയ്ക്കപ്പെട്ടതുമായ മുസ്ലിം യുവാക്കുളടെ പ്രണയത്തിൽ കുഞ്ഞാടുകളും വീണുപോകുന്നുവെന്ന് തിരിച്ചറിഞ്ഞ് സഭകളും; മ്ലേഛമായ വ്യാപാരത്തെ ചെറുക്കാൻ ഇനി ക്രിസ്ത്യൻ ഹെൽപ് ലൈനും; ലൗ ജിഹാദിനെ ചെറുക്കാൻ സംഘപരിവാർ വഴിയെ മെത്രാന്മാരും

കാപട്യമുള്ളതും മറച്ചു വെയ്ക്കപ്പെട്ടതുമായ മുസ്ലിം യുവാക്കുളടെ പ്രണയത്തിൽ കുഞ്ഞാടുകളും വീണുപോകുന്നുവെന്ന് തിരിച്ചറിഞ്ഞ് സഭകളും; മ്ലേഛമായ വ്യാപാരത്തെ ചെറുക്കാൻ ഇനി ക്രിസ്ത്യൻ ഹെൽപ് ലൈനും; ലൗ ജിഹാദിനെ ചെറുക്കാൻ സംഘപരിവാർ വഴിയെ മെത്രാന്മാരും

അരുൺ ജയകുമാർ

തിരുവനന്തപുരം: ചെർപ്പുളശ്ശേരിയിൽ ആതിര എന്ന പെൺകുട്ടി ആയിഷയായിമാറിയതും പിന്നീടുണ്ടായ സംഭവങ്ങളും വളരെ ഞെട്ടലോടെയാണ് കേരളം കേട്ടത്. അച്ഛന്റെ സ്ഥാനത്ത് നിന്ന് കോടതി വിവാഹം റദ്ദാക്കിയതും പിന്നീട് അടുത്ത ദിവസം മുസ്ലിം സംഘടനകളുടെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലയിൽ ഹർത്താലും നടത്തിയിരുന്നു.

ലൗ ജിഹാദിലൂടെ മറ്റ് മതത്തിൽ നിന്നുള്ള പെൺകുട്ടികളെ പരിവർത്തനം ചെയ്യുന്ന മുസ്ലിം സംഘടനകൾക്കെതിരെ ഒരുമിച്ച് പ്രവർത്തികാനുറച്ച് ചില ക്രൈസ്തവ സഭകളും ബിജെപിയും കൈകോർക്കുന്നു. ജനസംഖ്യ ഉയർത്തുന്നതിനായി ഏത് മാർഗവും സ്വീകരിക്കുന്ന രീതിക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കാനാണ് ഇത്തരമൊരു നീക്കം. ഇതിനായി ഹിന്ദു ഹെൽപ് ലൈൻ എന്ന ആശയത്തിന് സമാനമായി ക്രിസ്ത്യൻ ഹെൽപ് ലൈൻ രൂപീകരിക്കാനുള്ള നീക്കങ്ങൾ സജീവമായി നടക്കുകയാണ്. സംഘപരിവാർ സംഘടനകളാണ് ഹിന്ദു ഹെൽപ് ലൈനിന് നേതൃത്വം നൽകുന്നത്.

മറ്റ് മതങ്ങളിൽ നിന്നും പരിവർത്തനം ചെയ്ത് വരുന്നവരെ വിവാഹം ചെയ്യാൻ താൽപര്യമുള്ള മുസ്ലിം യുവാക്കൾ ഉണ്ടെന്ന് പ്രലോഭനങ്ങളിലുൾപ്പടെ വീഴ്‌ത്തിയാണ് വിവാഹം നടത്തുന്നതും പിന്നീട് ഇവരുടെ ജീവിതം തന്നെ ദുരിത കയത്തിലായി മാറുന്നതും. സിറിയൻ ഇൻഡിപെൻഡന്റ് ഓർത്തഡോക്സ് സഭയും ബിജെപിയുടെ ന്യൂനപക്ഷ മോർച്ചയും സഹകരിച്ചാണ് ക്രിസ്ത്യൻ ഹെൽപ് ലൈൻ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. ഇൻഡിപെൻഡന്റ് ഓർത്തഡോക്സ് സഭ ബിഷപ്പ് മാത്യുംസ് മാർ ഗ്രിഗോറിയസിനെ മുഖ്യ രക്ഷാധികാരിയാക്കിയാണ് സഭയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത്. ന്യൂനപക്ഷ മോർച്ച മുൻ മലപ്പുറം ജില്ലാ സെക്രട്ടറി രഞ്ജിത് എബ്രഹാം തോമസാണ് ഹെൽപ് ലൈൻ കൺവീനർ

മധ്യ തിരുവതാംകൂറിൽ നിന്നും നിരവധി പെൺകുട്ടികൾ നഴ്സിങ്ങ് വിദ്യാഭ്യാസത്തിനും ജോലിക്കുമായി മുസ്ലിം മേഖലകളിലേക്ക് പോകുന്നുണ്ടെന്നും ഇവരിൽ ഭൂരിഭാഗവും താഴ്ന്ന സാമ്പരത്തിക ചുറ്റുപാടിൽ നിന്നും വരുന്നതിനാൽ തന്നെ ചില ചെറുപ്പക്കാരുടെ പ്രണയ വലയത്തിൽ വീണുപരോകുന്നുവെന്നും ക്രൈസ്തവ ഹെൽപ് ലൈൻ ഭാരവാഹികൾ പറയുന്നു. ഇത്തരം മതം മാറ്റ പ്രക്രിയയെ എതിർ്ക്കുന്ന നിരവധി പുരോഹിതർ മുസ്ലിം സംഘടനകൾക്കിടയിലുമുണ്ടല്ലോ അവരെ സഹകരിപ്പിക്കുമോ എന്ന് ചോദ്യത്തിന് മുസ്ലിം സംഘടനകളുമായി തൽക്കാലം സഹകരണം വേണ്ടെന്ന തീരുമാനമാണെന്നും ഭാരവാഹികൾ പറയുന്നു.

ഇസ്ലാമിക ദർശനം അനുസരിച്ച് മുസ്ലിം ജനസംഖ്യ ഉയർത്തുന്നതിന് ലൗ ജിഹാദ് പോലെയുള്ള ആശയങ്ങളുടെ ആവശ്യം ഇല്ല. ഹിന്ദു - ക്രിസ്ത്യൻ പെൺകുട്ടികളെ ലൗ ജിഹാദിലൂടെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്നത് തീർച്ചയായും ഒരു മ്ലേഛമായ വ്യാപാരവും പ്രവൃത്തിയുമാണ്. ഇതിന്റെ ഇരകളാവുന്ന പെൺകുട്ടികളിൽ ഭൂരിഭാഗം പേരും വളരെ താഴെക്കിടയിലുള്ളവരാണ്. ഇവരാകട്ടേ, മുസ്ലിം യുവാക്കളുടെ കാപട്യമുള്ളതും മറച്ചു വെയ്ക്കപ്പെട്ടതുമായ പ്രണയത്തിൽ വീണുപോകുന്നുവെന്നും ക്രിസ്ത്യൻ ഹെൽപലൈൻ ഭാരവാഹികൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

നിരപരാധികളായ സാധു പെൺകുട്ടികളെ പ്രണയം നടിച്ച് വിവാഹം ചെയ്യുകയും ഭാവിയിൽ ഒരാൾക്കും വിട്ടു പോരാനാവാത്ത ചതിക്കുഴികളിൽ ചാടിക്കുകയും ചെയ്യുന്ന മുസ്ലിം മതമൗലിക വാദികളെ വളരെ കരുതലോടെ വേണം കാണാനെന്നും ഭാരവാഹികൾ പറയുന്നു.ഇതിന്റെ ഇരകളാവുന്ന പെൺകുട്ടികൾ പ്രണയത്തിന്റെയും വിവാഹത്തിന്റെയും ലൗ ജിഹാദിന്റെയും പുറകിലെ ഉദ്ദേശ്യങ്ങൾ വളരെ വൈകിയാണ് തിരിച്ചറിയുന്നത്. ഉടൻ തന്നെ വളരെ കയ്പേറിയ ജീവിത പരീക്ഷണങ്ങളിലൂടെയും മരണതുല്യമായ യാതനകളിലൂടെയും ഇവർക്ക് കടന്നുപോകേണ്ടി വരും. അപ്പോഴാണ് ഇവരുടെ ഭർത്താവ് എന്ന് പറയുന്നവരുടെ യഥാർത്ഥ മുഖം അവർ മനസ്സിലാക്കുന്നത്. സ്നേഹവും സന്തോഷവും കിട്ടേണ്ടിടത്ത് ഇവർ ഹതാശകളുടെയും ദാരിദ്ര്യത്തിന്റെയും പീഡനങ്ങളുടെയും ചെളിക്കുണ്ടിലേക്ക് എടുത്തെറിയപ്പെടുന്നുവെന്നും ഭാരവാഹികൾ പറയുന്നു.

മാത്യുസ് മാർ ഗ്രിഗോറിയസ് ബിഷപ്പിന്റെ പ്രസ്താവനയുടെ പൂർണ്ണരൂപം

ഇസ്ലാമിക ദർശനം അനുസരിച്ച് മുസ്ലിം ജനസംഖ്യ ഉയർത്തുന്നതിന് ലൗ ജിഹാദ് പോലെയുള്ള ആശയങ്ങളുടെ ആവശ്യം ഇല്ല. ഹിന്ദു - ക്രിസ്ത്യൻ പെൺകുട്ടികളെ ലൗ ജിഹാദിലൂടെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്നത് തീർച്ചയായും ഒരു മ്ലേഛമായ വ്യാപാരവും പ്രവൃത്തിയുമാണ്. ഇതിന്റെ ഇരകളാവുന്ന പെൺകുട്ടികളിൽ ഭൂരിഭാഗം പേരും വളരെ താഴെക്കിടയിലുള്ളവരാണ്. ഇവരാകട്ടേ, മുസ്ലിം യുവാക്കളുടെ കാപട്യമുള്ളതും മറച്ചു വെയ്ക്കപ്പെട്ടതുമായ പ്രണയത്തിൽ വീണുപോകുന്നു. ദൗർഭാഗ്യവശാൽ നമ്മുടെ കുട്ടികൾ ഇവരുടെ വഞ്ചന മനസിലാക്കാതെ പ്രഥമ ദൃഷ്ടിയിൽ തന്നെ ആകൃഷ്ടരാകുകയാണ്.

അതുകൊണ്ട് തന്നെ അവർ മികച്ച ഒരു കുടുംബ ജീവിതത്തിന് വേണ്ടി മുസ്ലിം യുവാക്കളെ സ്വീകരിക്കുന്നു. പക്ഷേ യാഥാർഥ്യം വ്യത്യസ്തവും വേദനാജനകവുമാണ്. നിരപരാധികളായ സാധു പെൺകുട്ടികളെ പ്രണയം നടിച്ച് വിവാഹം ചെയ്യുകയും ഭാവിയിൽ ഒരാൾക്കും വിട്ടുപോരാനാവാത്ത ചതിക്കുഴികളിൽ ചാടിക്കുകയും ചെയ്യുന്ന മുസ്ലിം മതമൗലിക വാദികളെ വളരെ കരുതലോടെ വേണം കാണാൻ. ഇതിന്റെ ഇരകളാവുന്ന പെൺകുട്ടികൾ പ്രണയത്തിന്റെയും വിവാഹത്തിന്റെയും ലൗ ജിഹാദിന്റെയും പുറകിലെ ഉദ്ദേശ്യങ്ങൾ വളരെ വൈകിയാണ് തിരിച്ചറിയുന്നത്. ഉടൻ തന്നെ വളരെ കയ്പേറിയ ജീവിത പരീക്ഷണങ്ങളിലൂടെയും മരണതുല്യമായ യാതനകളിലൂടെയും ഇവർക്ക് കടന്നുപോകേണ്ടി വരും.

ആ സന്ദർഭത്തിലാണ് ഇവരുടെ ഭർത്താവ് എന്ന് പറയുന്നവരുടെ യഥാർത്ഥ മുഖം അവർ മനസ്സിലാക്കുന്നത്. സ്നേഹവും സന്തോഷവും കിട്ടേണ്ടിടത്ത് ഇവർ ഹതാശകളുടെയും ദാരിദ്ര്യത്തിന്റെയും പീഡനങ്ങളുടെയും ചെളിക്കുണ്ടിലേക്ക് എടുത്തെറിയപ്പെടുന്നു. അതുകൊണ്ട് നമ്മുടെ പെൺകുട്ടികളെ, അമിത പ്രതീക്ഷകളും സ്നേഹവും വിവാഹവാഗ്ദാനങ്ങളും നൽകിക്കൊണ്ട് സമീപിക്കുന്ന യുവാക്കളുടെ നീചമായ കുരുക്കുകളെ കരുതിയിരിക്കുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP