ബാപ്പയുടെ അകാല നിര്യാണം മുതൽ സാമ്പത്തിക ബാധ്യത കൂടെപ്പിറപ്പ്; കോളേജിൽ പഠിക്കുമ്പോൾ കുടുംബത്തിന് താങ്ങാകാൻ അണിഞ്ഞത് തേയിലക്കച്ചവടക്കാരന്റേയും ചുമട്ടുകാരന്റേയും വരെ വേഷം; ഫയർമാനും കോൺസ്റ്റബിളുമായ ശേഷം ഇച്ഛാശക്തിയിൽ എസ് ഐയായ പാട്ടുകുളങ്ങരക്കാരൻ; കവിതകളിലൂടെയും നാടിന്റെ പ്രിയപ്പെട്ടവൻ; ഏമാന്മാരുടെ പീഡനം മനസ്സിനെ തകർത്തപ്പോൾ ആത്മവിശ്വാസത്തിന്റെ അഗ്നി ചിറക് തേടി പോയത് കലാമിന്റെ രാമേശ്വരത്തേക്കും; സിഐ നവാസിനെ കുറിച്ച് സോഷ്യൽ മീഡിയയ്ക്ക് പറയാനുള്ളത്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വളരെ ദരിദ്രാവസ്ഥയിൽ നിന്ന് സ്വന്തം അധ്വാനം കൊണ്ട് പൊലീസിന്റെ ഉന്നത സ്ഥാനത്ത് എത്തിയ ഉദ്യോഗസ്ഥനായിരുന്നു കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിലെ സി ഐ വി എസ് നവാസ്. തേയില കച്ചവടം, ചുമട്ടു ജോലി എന്നിവയും പഠിക്കുന്ന കാലത്ത് ചെയ്ത് വിദ്യാഭ്യാസത്തിന് പണം കണ്ടെത്തിയ നവാസ് സ്വന്തം നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്. പാട്ടുകുളങ്ങര ഗ്രാമത്തിന്റെ അഭിമാനം.നല്ലൊരു കവിയും ആണ് അദ്ദേഹം. നവാസിനെ കണ്ടെത്തിയെന്ന വാർത്ത വരുമ്പോൾ പാട്ടുകുളങ്ങരയും ആശ്വാസത്തിലാണ്. പ്രാർത്ഥന ദൈവം കേട്ടെന്ന് ഇവിടുത്തുകാർ പറയുന്നു.
നവാസനെ ഇവിടെ എല്ലാവർക്കും അറിയാം. എം.എ പഠനം കഴിഞ്ഞ് ഫയർ ഫോഴ്സിലും തുടർന്ന് എൽ.ഡി. സി.ആയി ഹോമിയോ വകുപ്പിലും ജോലി നോക്കി. പിന്നീട് എസ്ഐ ആയി എറണാകുളത്ത് ജോലി നോക്കിയപ്പോഴും മാനസിക പീഡനം ഉണ്ടായി. മറ്റുള്ളവരുടെ ശുപാർശകൾക്ക് പുല്ലുവില കൊടുക്കുന്ന നവാസ് പാവങ്ങളുടെ പ്രിയങ്കരനായിരുന്നു. എറണാകുളത്തെ പൊലീസ്ദ്യോഗസ്ഥ രാഷ്ട്രീയ മാഫിയയ്ക്ക് വശംവദരാകാത്ത ഉദ്യോഗസ്ഥരെ മാനസികമായി തകർത്ത് ആത്മഹത്യയിലേക്ക് എത്തിക്കുക അവരുടെ ഒരു രീതിയാണ്. 2018ൽ കസബ എസ്ഐ ഗോപകുമാർ ആത്മഹത്യ ചെയ്തതും ഇത്തരം മാനസിക പീഡനം സഹിക്കാതെ ആണ്. അതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥർ ഇന്നും അരങ്ങ് വാഴുന്നു. ഇതിന് തെളിവായി നവാസ് വിഷയത്തെ കാണുകയാണ് നവാസിന്റെ അയൽവാസിയും ബാല്യകാല സുഹൃത്തും വിശ്വഹിന്ദു പരിഷതത്തിന്റെ ഇടുക്കി ജില്ലാ സെക്രട്ടറിയും ആയ ജയകുമാർ വേലിക്കകത്ത്.
മനസ്സ് തളർന്നപ്പോൾ നവാസ് ഓടിപോയത് രാമേശ്വരത്തേക്കാണ്. പ്രതീക്ഷകൾക്ക് അഗ്നി ചിറക് നൽകിയ എപിജെ അബ്ദുൾ കലാമിന്റെ നാട്ടിലേക്ക്. ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള മാർഗ്ഗമായുള്ള മാറി നിൽക്കലായിട്ടാണ് സുഹൃത്തുക്കൾ നവാസിന്റെ കാണാതാകലിനെ കാണുന്നത്. ഭയം കാരണം വീട്ടുകാർ പരാതി നൽകി. അതുകൊണ്ട് മാത്രം വിവാദമായി. ഏതായാലും കേരളാ പൊലീസ് ഉണർന്ന് പ്രവർത്തിച്ചതും നവാസിനെ കണ്ടെത്താൻ തുണയായി. പാവങ്ങളുടെ പ്രിയപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ചെത്തുമ്പോൾ എങ്ങനെയാകും കേരളാ പൊലീസിലെ ഏമാന്മാർ കൈകാര്യം ചെയ്യുകയെന്നതും ഉയരുന്ന ചോദ്യമാണ്.
നവാസിന് വേണ്ടി സാമൂഹ്യപ്രവർത്തകനായ കരപ്പുറം രാജശേഖരൻ നിരാഹാര സമരവും പ്രഖ്യാപിച്ചിരുന്നു. ഇതും നവാസിന്റെ സാമൂഹിക പന്തുണയുടെ തെളിവാണ്. നവാസിനെ കണ്ടെത്തിയതിനാൽ സമരം വേണ്ടെന്ന് വച്ചിട്ടുണ്ട്. മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം സഹിക്കാതെ കഴിഞ്ഞ ദിവസം വീടുവിട്ടുപോയ നവാസിനെക്കുറിച്ച് പത്രപ്രവർത്തകനായ വി എസ്. ധനസുമോദ് എഴുതിയ കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലാണ്. ജയകുമാർ വേലിക്കകത്ത് പങ്കുവച്ച അതേ വികാരമാണ് ധനുസുമോദിനും പറയാനുള്ളത്. കാണ്മാനില്ല എന്ന പ്രശ്നം അവസാനിച്ചെങ്കിലും മുതിർന്ന ഉദ്യോഗസ്ഥർ കീഴുദ്ദ്യോഗസ്ഥരെ ശാസിക്കുമ്പോൾ ഉപയോഗിക്കേണ്ട ഭാഷയും ഭീഷണിയുമൊക്കെ സംബന്ധിച്ച് സേനയിൽ നിയന്ത്രണം ഉണ്ടായില്ലെങ്കിൽ കാണാതാകുന്നവരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും-ധനുസുമോദ് എഴുതുന്നു.
കൊല്ലത്ത് നിന്നും പുനലൂർ തെങ്കാശി വഴി രാമേശ്വരത്തേയ്ക്കാണ് നവാസ് യാത്ര തിരിച്ചത്. കേട്ടാലറയ്ക്കുന്ന അസഭ്യ വാക്കുകൾ മുതിർന്ന ഉദ്യോഗസ്ഥനിൽ നിന്നും ഉണ്ടായതാണ് കടുത്ത മാനസിക സംഘർഷത്തിലേക്ക് തള്ളിവിട്ടത്. പുലർച്ചെ 4.30 വരെ (18 മണിക്കൂർ ) ജോലി ചെയ്യുമ്പോഴും അറ്റൻഡൻസ് പുസ്തകത്തിൽ അബ്സെൻഡ് മാർക് ചെയ്തു കിട്ടുമ്പോൾ ആർക്കായാലും മനസ് തകർന്നു പോകും. ആത്മഹത്യ ചെയ്യാതിരിക്കാനാണ് രാമേശ്വരത്തേക്ക് തിരിച്ചത്. കേരളത്തിൽ നടക്കുന്ന ഈ വിവാദമൊന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല. ട്രെയിനിൽ വച്ചു ആർപിഎപ് ആണ് അദ്ദേഹത്തെ തിരിച്ചറിഞ്ഞത്. ഇപ്പോൾ കരൂർ സ്റ്റേഷനിലാണ്. രാമനാഥപുരത്തെ അദ്ധ്യാപകനെ കണ്ടപ്പോൾ മനസിന് ഏറെ ആശ്വാസമായി.-ധനുസുമോദ് കുറിക്കുന്നു.
ഇന്നലെ ചാനൽ ചർച്ചയ്ക്ക് മുൻപായി ഒരു ന്യൂസ് പ്രെസെന്ററുമായി സംസാരിച്ചപ്പോൾ പുതിയ തിയറി ഇറങ്ങിയതായി അറിഞ്ഞു. കടം കൊണ്ടാണത്രേ നവാസ് നാട് വിട്ടത്. ഞാനും നവാസുമായി മാനസിക അടുപ്പം ഉണ്ടാകാൻ ഇടയുള്ള കാര്യം പറഞ്ഞാൽ ഇക്കാര്യത്തിലെ വസ്തുത മനസിലാകും. പത്ത് വർഷം മുൻപ് അന്ന് എസ് ഐ ആയിരുന്ന നവാസിക്കയുടെ പേഴ്സണൽ മൊബൈലിൽ നിന്നും തുടർച്ചയായി മിസ്സ്ഡ് കോളുകൾ. തിരിച്ചു വിളിച്ചപ്പോൾ ക്ഷമാപണത്തോടെ ആണ് അങ്ങേര് തുടങ്ങിയത് 'മൊബൈലിൽ ബാലൻസ് ഇല്ലാത്തതുകൊണ്ടാണ് മിസ്സ് അടിച്ചത് ' എറണാകുളം നഗരത്തിൽ ജോലി ചെയ്യുന്ന സാധാരണ പൊലീസുകാരന്റെ സാമ്പത്തിക ചുറ്റുപാടുകളെകുറിച്ച് കൃത്യമായി ബോധ്യമുള്ള എനിക്ക് ആ വാക്കുകൾ മതിയായിരുന്നു ആ സത്യസന്ധനെ മനസിലാക്കാൻ.
ബാപ്പയുടെ അകാല നിര്യാണം മുതൽ നവാസിക്കയ്ക്ക് സാമ്പത്തിക ബാധ്യത കൂടെപ്പിറപ്പാണ്. പത്താം തീയതിക്ക് മുൻപേ ശമ്പളം തീരും. സാമ്പത്തിക പ്രശ്നം കൊണ്ട് നാടുവിടണം എങ്കിൽ 12 വയസുള്ളപ്പോൾ ആത്മഹത്യ ചെയ്യേണ്ടതായിരുന്നു. അത്രയ്ക്ക് പട്ടിണി ആയിരുന്നു. കോളേജിൽ പഠിക്കുമ്പോൾ ചുമട് എടുക്കാൻ പോയാണ് ജീവിക്കാനുള്ള വരുമാനം നേടിയത്. ഫയർമാൻ, പൊലീസ് കോൺസ്റ്റബിൾ ജോലി ജോലി തുടങ്ങി ഒടുവിൽ അടങ്ങാത്ത ഇച്ഛാശക്തി കൊണ്ട് എസ് ഐ ടെസ്റ്റും കീഴടക്കുകയായിരുന്നു. തിയറിക്കാരോട് ഒന്നേ പറയാനുള്ളൂ -വെടിക്കെട്ട് കാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്. ഇതിനേക്കാൾ വലിയ പെരുന്നാൾ വന്നിട്ട് വാപ്പ പള്ളീ പോയിട്ടില്ല പിന്നാ...-ധനുസുമോദ് കുറിക്കുന്നു. സത്യസന്ധനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ തിരോധാനത്തിൽ ആശങ്ക പ്പെട്ട കേരളം ഒരു കാര്യത്തിന് കൂടി അടിവരയിടുന്നുണ്ട്. നന്മ വറ്റാത്ത കുറെ ആളുകൾ നമ്മുടെ ചുറ്റിലുമുണ്ട്. പ്രതികാര നടപടി ഉണ്ടാകാതെ മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ സി ഐ ആയി ചുമതല ഏറ്റെടുക്കാൻ നവാസിക്കയ്ക്ക് കഴിയും എന്ന് കരുതുന്നതായും ധനുസുമോദ് എഴുതുന്നു.
ഒഎൻവിയെ പ്രണയിച്ച എസ് ഐ
മുമ്പും നവാസിനെ കുറിച്ച് ധനു സുമോദ് ഫെയ്സ് ബുക്കിൽ കുറിച്ചിട്ടുണ്ട്. 2018ൽ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ കിട്ടിയപ്പോഴായിരുന്നു അത്. ആ കുറിപ്പ് ഇപ്പോൾ വെറലാകുകയാണ്.
ഒ എൻ വി മരിച്ച വിവരം അറിഞ്ഞപ്പോൾ ആദ്യം വിളിച്ചു പറയാൻ തോന്നിയത് അന്ന് വൈക്കത്ത് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന വി എസ് നവാസിനോട് ആയിരുന്നു. അത്രമേൽ അദ്ദേഹം ഒ എൻ വി യെ സ്നേഹിച്ചിരുന്നു. അദ്ദേഹത്തിന്റെ കവിതകൾ പഠിച്ചും പാടിയും നവാസിക്ക നിന്നപ്പോൾ ഒരു മലയാളം പ്രൊഫസർ ആകേണ്ട ആളാണ് പൊലീസിൽ ആയിപ്പോയി എന്ന് തോന്നി. അടുത്ത ജന്മം ആരായി ജനിക്കണം എന്നാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ കാക്കിയിടാൻ തന്നെയാണ് ആഗ്രഹം എന്ന് പറഞ്ഞു. കാക്കി ഷർട്ടിന്റെ കോളറിൽ പിടിച്ചു ` നീതി തേടി വരുന്നവന്റെ കണ്ണീരൊപ്പാനുള്ളതാണ് ഈ യൂണിഫോമെന്നു അദ്ദേഹം പറഞ്ഞു.
എല്ലാ വാതിലും അടഞ്ഞു കഴിയുമ്പോഴാണ് 99 %ആളുകളും പരാതിയുമായി പൊലീസ് സ്റ്റേഷൻ പടിചവിട്ടുന്നത്. ആരുടേയും ശുപാർശയില്ലാതെ നീതിയും ന്യായവും അളന്നു നോക്കി മജിസ്ട്രേറ്റായും വക്കീലായും കൗൺസിലറായും സാമൂഹ്യ പ്രവർത്തകനായും ഒക്കെ ഈ സർക്കിൾ ഇൻസ്പെക്റ്റർ മാറുന്നതിന് ഞാൻ സാക്ഷിയാണ്. ജോലിയോട് നൂറ്റമ്പത് ശതമാനം കൂറ് പുലർത്തുന്ന ഈ ഉദ്യോഗസ്ഥന് പുരസ്കാരം നൽകുമ്പോൾ പുരസ്കാരത്തിന് പോലും മഹത്വമേറുന്നു. ഏറ്റവും പ്രിയപ്പെട്ട സഹോദര തുല്യനായ നവാസിക്ക , മാരാരിക്കുളം ക്കാരുടെ ചങ്ക് ബ്രോ ,DGP നിന്നും നേടിയ Badge of Honour അർഹതപ്പെട്ട ഇടനെഞ്ചിൽ തന്നെയാണ് എത്തിയിരിക്കുന്നത്..അപകടകരമാം വിധം സത്യസന്ധനായ മനുഷ്യാ അഭിനന്ദനങ്ങൾ ...നൂറുമ്മകളും-ഇതായിരുന്നു ആ കുറിപ്പ്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്