സമരം പിൻവലിച്ചെങ്കിലും സമരക്കാർക്ക് പുതിയ സിനിമകൾ ലഭിക്കില്ല; പുതിയ റിലീസുകളും ദിലീപിന്റെ സംഘടനയ്ക്ക്; കുഴപ്പത്തിലാകുമെന്ന് അറിഞ്ഞ് ഒട്ടേറെ തിയേറ്ററുകൾ ലിബർട്ടി ബഷീറിനെ തള്ളിപ്പറഞ്ഞ് പുതിയ സംഘടനയിലേക്ക്; ഇതുവരെ സൂപ്പർ സ്റ്റാറുകൾ ചവിട്ടിമെതിച്ച ദിലീപ് സൂപ്പർസ്റ്റാറായി; കോടികൾ നഷ്ടമുണ്ടാക്കിയെങ്കിലും മലയാള സിനിമയുടെ നിയന്ത്രണം ഇനി സിനിമാക്കാർക്ക് തന്നെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മലയാള സിനിമയെ എന്നും നിയന്ത്രിച്ചവരാണ് ലിബർട്ടി ബഷീറും സംഘവും. തൊട്ടതിനും പിടിച്ചതിനുമെല്ലാം തിയേറ്റർ അടച്ചിട്ട് പ്രതിസന്ധിയുണ്ടാക്കിയവർ. സിനിമാക്കാർ ഇവിടെ കാഴ്ച്ചക്കാരായിരുന്നു. ഈ സ്ഥിതിക്കാണ് 2016ലെ തിയേറ്റർ സമരം മാറ്റമുണ്ടാക്കുന്നത്. കാലു പിടിച്ചു പറഞ്ഞിട്ടും സംഘടനയുടെ കരുത്തിൽ തിയേറ്ററുകളിൽ പുതിയ ചിത്രങ്ങൾ പ്രദർശിപ്പിച്ചില്ല. കരുതലോടെ നിന്ന സിനിമാ പ്രവർത്തകർ ഒരുമിച്ചു. ദിലീപ് എന്ന നടൻ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ പിന്തുണയുമായി മോഹൻലാൽ അണിയറയിൽ സജീവമായി. മമ്മൂട്ടിയുടെ പിന്തുണ കൂടിയായപ്പോൾ ഇടത് സർക്കാരും ഈ നീക്കത്തിന് പിന്തുണ നൽകി. അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റിന്റെ രാഷ്ട്രീയ ബന്ധങ്ങൾ ലിബർട്ടി ബഷീറിനെ മൂലയ്ക്ക് ഒതുക്കി. ഇനി സിനിമയുടെ നിയന്ത്രണം സിനിമാക്കാർക്കാണ്.
കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ സമരം പിൻവലിച്ചെങ്കിലും ഇനി മുതൽ പുതിയ സിനിമ നൽകുമ്പോൾ ഫെഡറേഷനിൽനിന്നു തെറ്റിപ്പിരിഞ്ഞവർക്കു മുൻഗണന നൽകാൻ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം. ഇതനുസരിച്ച് സമരം നടത്തിയവർക്ക് ഇനി പുതിയ സിനിമ ലഭിക്കാൻ ബുദ്ധിമുട്ടു വരാം. അതായത് ലിബർട്ടി ബഷീറിന്റെ തലശ്ശേരിയിലെ തിയേറ്ററുകൾക്ക് സിനിമ കിട്ടണമെങ്കിൽ കുറച്ച് പ്രയാസപ്പെടും. ജോമോന്റെ സുവിശേഷങ്ങൾ 19നും, തുടർന്നുള്ള മൂന്ന് ആഴ്ചകളിൽ 26നു മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ഫെബ്രുവരി മൂന്നിന് ഫുക്രി, 10ന് എസ്ര എന്നിവയുമാണു തിയറ്ററുകളിൽ എത്തുന്നത്. ഇതൊന്നും ലിബർട്ടി ബഷീറിന് കിട്ടാനിടയില്ല. സംഘടനയുടെ കരുത്തിൽ സൂപ്പർ സിനിമകൾ തിയേറ്ററിലെത്തിച്ച് വമ്പൻ ലാഭം കൊയ്യാൻ ഇനി കഴിയില്ല. വൈഡ് റിലീസിനും സാധ്യത ഏറുകയാണ്. സമരത്തിൽ ഉണ്ടായിരുന്ന ഫെഡറേഷൻ അംഗങ്ങളിൽ ഈ സിനിമകൾ പ്രദർശിപ്പിക്കുന്നതിനു നേരത്തേ കരാർ ഒപ്പുവച്ചവർക്കു പുതിയ സിനിമ നൽകുമെങ്കിലും തുടർന്നു പടം അനുവദിക്കുമ്പോൾ സമരക്കാരെ പരിഗണിക്കാൻ സാധിക്കില്ലെന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജി.സുരേഷ്കുമാർ അറിയിച്ചു.
ഫെഡറേഷൻ സമരം പിൻവലിച്ച കാര്യം ടിവിയിലൂടെയാണ് അറിഞ്ഞതെന്നും അവർ ഇക്കാര്യം തങ്ങളെ അറിയിക്കാത്ത സാഹചര്യത്തിൽ അവർക്കു സിനിമ കൊടുക്കണമോയെന്ന കാര്യം വീണ്ടും ആലോചിക്കേണ്ടിവരുമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി എം.രഞ്ജിത് പറഞ്ഞു. അതായത് ലിബർട്ടി ബഷീറിനൊപ്പമുള്ളവർ കടുത്ത പ്രതിസന്ധിയിലാണ്. തിയേറ്റർ സംഘടന സിനിമാക്കാർ പിടിച്ചെടുക്കുമ്പോൾ സംഭവിക്കുന്നത് ഇതാണ്. ഫെഡറേഷനിൽനിന്നു തെറ്റിപ്പിരിഞ്ഞ 63 തിയറ്റർ ഉടമകൾ ദിലീപിന്റെ നേതൃത്വത്തിലെ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇവർക്കു നൂറ്റൻപതോളം തിയറ്റർ ഉണ്ട്. അവർക്കായിരിക്കും മുൻതൂക്കം. ഇത് മനസ്സിലായതോടെ കൂടുതൽ തിയേറ്ററുകൾ ലിബർട്ടി ബഷീറിനെ തള്ളിപ്പറഞ്ഞ് പുതിയ സംഘടനയ്ക്കൊപ്പം എത്തുകയാണ്.
പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാത്ത തിയറ്ററുകളിൽ ഇനി സിനിമ റിലീസിനു നൽകണമോയെന്ന് ആലോചിക്കേണ്ടി വരുമെന്നു രഞ്ജിത് പറഞ്ഞു. സർക്കാരും എല്ലാ സിനിമാ സംഘടനകളും ഒറ്റക്കെട്ടായി എതിർക്കുകയും ഫെഡറേഷൻ ഒറ്റപ്പെടുകയും ചെയ്ത സാഹചര്യത്തിൽ സമരം പിൻവലിച്ച് അവർ തലയൂരുകയായിരുന്നുവെന്നു സുരേഷ്കുമാർ പറഞ്ഞു. ഇനി ആരും ഈ വ്യവസായത്തെ വെല്ലുവിളിക്കാൻ അനുവദിക്കരുത്. അതിനുള്ള നടപടി സർക്കാരും ചലച്ചിത്ര സംഘടനകളും സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി സുരേഷ്കുമാർ പറഞ്ഞു.
ദിലീപ് ചെയർമാൻ, ആന്റണി പെരുമ്പാവൂർ വൈസ് ചെയർമാൻ
ഫലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ വിട്ടുവന്നവരും സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ അംഗങ്ങളും മൾട്ടിപ്ലെക്സ് ഉടമകളുമെല്ലാം ഉൾപ്പെട്ടതാണു കേരളത്തിലെ ചലച്ചിത്ര പ്രദർശന വ്യവസായത്തിൽ രൂപീകൃതമായ പുതിയ സംഘടന. നടൻ ദിലീപ് ചെയർമാനും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വൈസ് ചെയർമാനുമാണ്. ഇവർ തിയറ്റർ ഉടമകൾ കൂടിയാണ്. അതായത് മോഹൻലാലും ദിലീപും ഒന്നിക്കുന്നു. കാവ്യമാധവനുമായുള്ള ദിലീപിന്റെ വിവാഹമുണ്ടാക്കിയ പിണക്കം മാറി. അതുകൊണ്ടാണ് മോഹൻലാലിന്റെ വിശ്വസ്തനായ ആന്റണി പെരുമ്പാവൂരും നേതൃസ്ഥാനത്ത് എത്തുന്നത്.
സംഘടനയുടെ പേരും ഘടനയും ഉടൻ തീരുമാനിക്കും. നിർമ്മാതാക്കളും വിതരണക്കാരുമായ ജി.സുരേഷ് കുമാർ, എം.രഞ്ജിത്, സിയാദ് കോക്കർ, സാഗ അപ്പച്ചൻ, സി.വി.രാമകൃഷ്ണൻ, രാജു മാത്യു, ആന്റോ ജോസഫ് തുടങ്ങിയവർ ഉൾപ്പെട്ട കോർ കമ്മിറ്റി സംഘടനയ്ക്കു മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനായി രൂപീകരിച്ചു. സിനിമയ്ക്കു വേണ്ടിയുള്ള നല്ല കൂട്ടായ്മയാണിതെന്നു ദിലീപ് പറഞ്ഞു. തിയറ്ററുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യം കലാകാരന്മാരെ നിരാശപ്പെടുത്തുന്നതാണ്. ഇനി, ഒരു കാരണവശാലും ഒരു തിയറ്ററും അടച്ചിടാൻ പാടില്ല. പുതിയ തിയറ്റർ സംഘടന പിച്ചവച്ചു വരുമ്പോൾ എല്ലാവിധ പിന്തുണയും ആവശ്യമാണ്. നിർമ്മാതാക്കളും വിതരണക്കാരും ഉൾപ്പെട്ട കോർ കമ്മിറ്റി പുതിയ സംഘടനയ്ക്കു പിന്തുണ നൽകാൻ വേണ്ടിയാണു രൂപീകരിച്ചത്. തിയറ്റർ ഉടമകളെ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും കാലിൽ കെട്ടിയിടുകയല്ല കോർ കമ്മിറ്റിയുടെ ഉദ്ദേശ്യം.
വിമർശനം മുഴുവൻ ലിബർട്ടി ബഷീറിന്
തിയറ്ററുകൾക്കായി പുതിയ സംഘടന പ്രഖ്യാപിക്കാൻ ചേർന്ന യോഗത്തിൽ വിമർശന വിധേയനായതും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ തന്നെ. ഭസ്മാസുരനു വരം കൊടുത്ത കഥ പോലെ സ്വന്തം സംഘടനയെത്തന്നെ അദ്ദേഹം നശിപ്പിച്ചുവെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജി. സുരേഷ് കുമാറിന്റെ കുറ്റപ്പെടുത്തൽ. ഇനിമുതൽ എവിടെ സിനിമ റിലീസ് ചെയ്യണമെന്നു നിർമ്മാതാക്കളും വിതരണക്കാരും തീരുമാനിക്കും. ഫെഡറേഷന്റെ വിരട്ടൽ ഇനി നടക്കില്ല. ഇനി സമരം ഉണ്ടാകരുത്. അതിനാണു പുതിയ സംഘടന.
തിയറ്റർ വരുമാന വിഹിതത്തിന്റെ 50 ശതമാനം തന്നില്ലെങ്കിൽ സിനിമകൾ പ്രദർശിപ്പിക്കില്ലെന്നു കാട്ടി ഫെഡറേഷൻ നൽകിയ കത്തു പിൻവലിക്കാതെ സമരം തീർന്നതായി കണക്കാക്കില്ലെന്നു ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കർ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ പിന്തുണച്ചവരെ ഒരിക്കലും കൈവിടില്ല. പുലിമുരുകനും കട്ടപ്പനയിലെ ഋതിക് റോഷനും പ്രദർശിപ്പിച്ച വകയിൽ കോടികളുടെ കുടിശികയാണു ചില തിയറ്റർ ഉടമകൾ തരാനുള്ളത്. ഈ പണം ഉടൻ തന്നില്ലെങ്കിൽ അവർക്കു ഭാവിയിൽ ചിത്രങ്ങൾ നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരാണു 'പൂച്ച'യ്ക്കു മണി കെട്ടുകയെന്നു കുറെക്കാലമായി ആലോചിക്കുകയായിരുന്നുവെന്നു സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞു. ഉറച്ച നിലപാടു സ്വീകരിച്ച മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സമരമുണ്ടാക്കിയത് 35 കോടിയുടെ നഷ്ടം
അവസാനമായത് ചലച്ചിത്ര പ്രവർത്തകർക്കും ആസ്വാദകർക്കും നിരാശയും വ്യവസായലോകത്തിനും സർക്കാരിനും 35 കോടിയോളം രൂപയുടെ നഷ്ടവും സമ്മാനിച്ച സിനിമാ പ്രതിസന്ധിക്കാണ്. ഒരു മാസത്തോളം നീണ്ട സ്തംഭനത്തിനു തിരശീലയിട്ടു ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ തിയറ്റർ സമരം പിൻവലിച്ചതിനു പിന്നാലെ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും പൂർണപിന്തുണയോടെ തിയറ്ററുകൾക്കായി പുതിയ സംഘടന പ്രഖ്യാപിച്ചു. ഫെഡറേഷനിൽ ഭിന്നിപ്പുണ്ടാവുകയും ബദൽ സംഘടന പിറക്കുകയും ചെയ്തതോടെ ഇതുവരെ റിലീസ് നിയന്ത്രിച്ചിരുന്ന ഫെഡറേഷൻ പുറത്താവുകയാണ്.
പ്രധാന കേന്ദ്രങ്ങളിലെ ഭൂരിപക്ഷം റിലീസ് തിയറ്ററുകളുടെയും നിയന്ത്രണം കയ്യാളിയിരുന്ന ഫെഡറേഷൻ, തിയറ്റർ വരുമാനത്തിൽ നിന്നു തങ്ങൾക്കുള്ള വിഹിതം 40ൽനിന്ന് 50 ശതമാനമായി ഉയർത്തിയില്ലെങ്കിൽ ഡിസംബർ 16 മുതൽ മലയാള ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചതോടെയാണു പ്രതിസന്ധി ഉടലെടുത്തത്. ക്രിസ്മസ് ചിത്രങ്ങളുടെ റിലീസ് മുടങ്ങി. പ്രദർശിപ്പിച്ചുകൊണ്ടിരുന്ന 'പുലിമുരുകൻ' ഉൾപ്പെടെയുള്ള ചിത്രങ്ങളും തർക്കം കടുത്തതോടെ പിൻവലിച്ചു. തുടർന്നാണു ഫെഡറേഷനെ ഒഴിവാക്കി റിലീസുമായി മുന്നോട്ടുപോകാൻ നിർമ്മാതാക്കളും വിതരണക്കാരും തീരുമാനിച്ചതും തമിഴ് ചിത്രം 'ഭൈരവ' ഫെഡറേഷന്റേത് ഒഴികെയുള്ള തിയറ്ററുകളിൽ റിലീസ് ചെയ്തതും.
ദിലീപിന് അഭിനന്ദന പ്രവാഹം
ദിലീപിന്റെ തന്ത്രപരമായ ഇടപെടലാണ് സിനിമാ തർക്കത്തിന് പരിഹാരമൊരുക്കിയത്. നടനെ പ്രശംസിച്ച് സിനിമാരംഗത്തുള്ള പ്രമുഖർ രംഗത്തെത്തി. സോഷ്യൽമീഡിയയിലും നടനെ പിന്തുണച്ച് ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. അജു വർഗ്ഗീസും സംവിധായകൻ വൈശാഖും സംഗീത സംവിധായകൻ ഗോപീ സുന്ദറും സോഷ്യൽ മീഡിയയിലൂടെ ദിലീപിന് അഭിനന്ദനം അറിയിച്ചു. അങ്ങനെ ഈ സിനിമാ സമരത്തിന്റെ ഒടുവിൽ നായകനാവുകയാണ് ദിലീപ്.
ഫെഡറേഷന്റെ ഏകപക്ഷീയമായ നിലപാട് അംഗീകരിക്കില്ലെന്നു നിർമ്മാതാക്കളും വിതരണക്കാരും വ്യക്തമാക്കുകയും ചെയ്തിരുന്നു. രൂക്ഷമായ ഭിന്നത പുതിയ സംഘടനയുടെ പിറവിയിലാണ് എത്തിച്ചത്. അപ്പോഴും നായകന്റെ കുറവുണ്ടായിരുന്നു. ഇത് തിയേറ്റർ ഉടമ കൂടിയായ ദിലീപ് ഏറ്റെടുത്തത് തന്നെയാണ് പ്രതിസന്ധിയെ അകറ്റിയത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്