നിർമ്മാണത്തിലും അഭിനയത്തിലും തിരക്കഥയിലും കൂടി കയ്യൊപ്പ് ചാർത്താൻ ഒരുങ്ങി അഡ്വ. ബിഎ ആളൂർ; ചെറുപ്പത്തിൽ നാടകത്തിൽ വേഷമിട്ട ബിജു ആന്റണി ചലച്ചിത്ര ലോകത്ത് ഇറങ്ങുന്നത് നൂറുകോടി മുടക്കി സിനിമാ കമ്പനി തുടങ്ങിക്കൊണ്ട്; മമ്മുട്ടിയെ ഉൾപ്പെടെ അഭിനയിപ്പിക്കുന്ന സിനിമയുടെ സംവിധായകൻ ദിലീപിന്റെ വലംകൈയായ സലീം ഇന്ത്യ: സിനിമാ മംഗളം പുറത്തുവിട്ട റിപ്പോർട്ട് പൾസർ സുനിയുടെ വക്കീൽ ശരിവയ്ക്കുമ്പോൾ ഉയരുന്നത് നടി ആക്രമിച്ച കേസിന്റെ ഭാവി ഇനി എന്തെന്ന ചോദ്യം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നടി ആക്രമിച്ച കേസിൽ വിചാരണ തുടങ്ങിയതിന് പിന്നാലെ പ്രധാന പ്രതി പൾസർ സുനിയുടെ അഭിഭാഷകനായ അഡ്വ. ബി എ ആളൂർ സിനിമാ കമ്പനി തുടങ്ങുന്നുവെന്ന വാർത്ത പുറത്തുവരുന്നു. നൂറുകോടി മുതൽമുടക്കുന്ന കമ്പനി രൂപീകരിച്ചുകഴിഞ്ഞതായും ഇതിന്റെ ഡയറക്ടറാണ് അഡ്വ. ആളൂരെന്നുമാണ് വിവരം. നിർമ്മാണം, അഭിനയം, തിരക്കഥ എന്നീ മൂന്ന് മേഖലകളിലും ആളൂർ കൈവയ്ക്കും.
ചെറുപ്പത്തിലേ അഭിനയത്തിൽ താൽപര്യം ഉണ്ടായിരുന്ന ആളാണ് ബിജു ആന്റണി എന്ന ബിഎ ആളൂർ. അങ്ങനെയാണ് ഇപ്പോൾ സിനിമയിലും ഒരു കൈനോക്കാൻ ഇറങ്ങുന്നത്. ആദ്യചിത്രം സംവിധാനം ചെയ്യുന്നതാകട്ടെ നടി ആക്രമിച്ച കേസിലെ ഗൂഢാലോചനയിൽ മുഖ്യപ്രതിയായ ദിലീപിന് വേണ്ടി വാദങ്ങളുമായി മുന്നിൽ നിൽക്കുകയും നടന്റെ വലംകൈയെന്ന് അറിയപ്പെടുകയും ചെയ്യുന്ന സലീം ഇന്ത്യയും. ഇരുവരും കൈകോർത്ത് ഒരു സിനിമയ്ക്ക് വേണ്ടിയുള്ള പ്രാരംഭ ചർച്ചകൾ നടന്നുകഴിഞ്ഞതായാണ് വിവരം. സിനിമാ മംഗളം പുതിയ ലക്കത്തിൽ പുറത്തുവിട്ട റിപ്പോർട്ട് ഇതിനകം ചർച്ചയായിക്കഴിഞ്ഞു. ഇത്തരമൊരു സിനിമാ സംരംഭത്തിന്റെ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞതായി അഡ്വ. ആളൂരും മറുനാടനോട് സ്ഥിരീകരിച്ചു.
മുമ്പ് സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി രംഗത്തെത്തുകയും പ്രതിക്ക് തൂക്കുകയർ ഒഴിവാക്കി ജീവപര്യന്തമാക്കി ശിക്ഷാ ഇളവ് നേടിക്കൊടുക്കുകയും ചെയ്തതിലൂടെ ആണ് അഡ്വ. ആളൂർ മാധ്യമ വാർത്തകളിൽ നിറയുന്നത്. ഇതിന് പിന്നാലെ കേരളത്തെ ഞെട്ടിച്ച് ജിഷ കേസിലും പ്രതി അമീറുളിന് വേണ്ടി ആളൂർ തന്നെ രംഗത്തെത്തി. അതിന് ശേഷമാണ് നടി ആക്രമിക്കപ്പെട്ട കേസിൽ പ്രധാന പ്രതി പൾസർ സുനിയുടെ അഭിഭാഷകന്റെ റോളും ആളൂർ തന്നെ ഏറ്റെടുക്കുന്നത്.
നടൻ ദിലീപിന്റെ അറസ്റ്റിലേക്ക് കാര്യങ്ങൾ നയിച്ചത് പൾസർ സുനിയുടെ വെളിപ്പെടുത്തലാണ്. ക്വട്ടേഷൻ ദിലീപാണ് ഏൽപിച്ചതെന്ന സുനിയുടെ വെളിപ്പെടുത്തലാണ് നടനെ കുടുക്കിയത്. കാര്യങ്ങൾ ഇങ്ങനെ നീങ്ങുകയും കേസിന്റെ വിചാരണ തുടങ്ങുകയും ചെയ്യുന്നതിനിടെ ദിലീപിന്റെ വലംകൈയായി അറിയപ്പെടുന്ന സലീം ഇന്ത്യയും കേസിൽ എതിർപക്ഷത്തുള്ള പൾസറിന്റെ അഭിഭാഷകൻ ആളൂരും സിനിമയുടെ പേരിൽ കൈകോർക്കുന്നതോടെ കേസിൽ ഇനി എന്തൊക്കെ ട്വിസ്റ്റുകൾ ഉണ്ടാകുമെന്ന ചോദ്യം ഉയരുകയാണിപ്പോൾ. നല്ലൊരു സംവിധായകനാവുക എന്ന മോഹവുമായി സർവവും ദിലീപ് എന്ന് പറഞ്ഞ് നടക്കുന്നയാളാണ് സലീം ഇന്ത്യ. ആളൂരിനെ അടുത്തിടെ ഒരു യോഗത്തിൽ പങ്കെടുപ്പിക്കാൻ സലീം ഇന്ത്യ ഉത്സാഹവും കാട്ടി. കഴിഞ്ഞ ദിവസം എറണാക്കുളം ബി.ടി.എച്ച്. ദർബാർ ഹാളിൽ നടന്ന സ്ത്രീശാക്തീകരണ സെമിനാറിൽ ബി.എ ആളൂരിനെ അദ്ധ്യക്ഷനാക്കി ഒരു താരത്തെ പോലെ പങ്കെടുപ്പിച്ചാണ് സലീം ഇരുവരും തമ്മിലുള്ള അടുപ്പം പരസ്യമാക്കിയത്.
മംഗളം സിനിമ റിപ്പോർട്ട് ഇങ്ങനെ:
ഇന്ത്യയിലെ പ്രമുഖ അഭിഭാഷകനും കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിയുടെ വക്കീലുമായ അഡ്വ. ബി.എ ആളൂർ എന്ന ബിജു ആന്റണി സിനിമയിലേക്ക് എന്ന് വ്യക്തമാക്കിയാണ് മംഗളം സിനിമ റിപ്പോർട്ട്. നിർമ്മാണം, അഭിനയം, തിരക്കഥരചന ഈ മൂന്നു മേഖലകളിലാണ് അഡ്വ. ആളൂർ തന്റെ കൈയൊപ്പ് പതിക്കാൻ തുടങ്ങുന്നത്. ഇന്ത്യയിലെത്തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട പ്രമാദമായ നിരവധി കേസുകളിൽ പ്രതിഭാഗം വക്കീൽ ആയി ഹാജരയതോടെയാണ് ആളൂർ മാധ്യമങ്ങളുടെ ശ്രദ്ധകേന്ദ്രമായത്.
സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയുടെ വക്കാലത്ത്, ജിഷയുടെ വധക്കേസിൽ അമീറുൾ ഇസ്ലാമിന്റെ വക്കാലത്ത്, ഇപ്പോൾ നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിക്കു വേണ്ടിയും ആളൂർ ഹാജരായിരുന്നു. പൾസർ സുനിയുടെ വെളിപ്പെടുത്തലാണ് ജനപ്രിയ നായകൻ ദിലീപിന്റെ 85 ദിവസത്തെ ജയിൽവാസത്തിനും ദിലീപ് എന്ന നടന്റെ പതനത്തിനും കാരണമായത്. പൾസറിന്റെ മൊഴിക്ക് ഈ കേസിൽ ഏറെ പ്രാധാന്യമുണ്ടെന്നിരിക്കേ പൾസറിന്റെ അഭിഭാഷകന്റെ ഓരോ ചലനത്തിനും വലിയ മുഴക്കമുണ്ട്. നടി ആക്രമിക്കപ്പെട്ട കേസ് ട്രയൽഘട്ടത്തിലേക്ക് നീങ്ങുന്ന ഈ സാഹചര്യത്തിൽ അഡ്വ. ആളൂരിന്റെ സിനിമാപ്രവേശനം ഏരെ സൂക്ഷ്മതയോടെ വേണം നോക്കികാണാൻ. ആളൂർ ഒരു നേരം പോക്കിനു വേണ്ടിയല്ല വലിയ പ്രോജക്ടുകൾ സാക്ഷാത്കരിക്കാൻ വേണ്ടിയാണ് സിനിമയിലേക്ക് വരുന്നത് എന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ.
ആളൂർ ഡയറക്ടറായി ഒരു പുതിയ സിനിമാ കമ്പനി രൂപീകരിച്ചുകഴിഞ്ഞു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം വരും നാളിൽ ഉണ്ടാവും. നിർമ്മാണം, വിതരണം എന്നീ മേഖലകൾക്കു പുറമെ ഒരു ചലച്ചിത്ര ചിത്രീകരണ യൂണിറ്റ് കൂടി സ്ഥാപിക്കുക എന്നതാണ് ആളൂരിന്റെ സ്വപ്നം. എഡിറ്റിങ്, ഡബ്ബിങ് തുടങ്ങി സിനിമയുടെ സകല സാധ്യതകളുടെയും സമന്വയം. എറണാക്കുളം, ബോംബെ, പൂണെ എന്നവിടങ്ങളിലായി പ്രവർത്തനം വ്യാപിപ്പിക്കും. ഇതിന്റെ ആദ്യത്തെ ഓഫീസും സ്റ്റുഡിയോ ഫ്ളോറും എറണാക്കുളത്ത് ഒരുങ്ങുന്നു.
100 കോടിയാണ് ഈ സംരഭത്തിന്റെ മുടക്കുമുതൽ. ആളൂർ ഡയറക്ടറായി ആരംഭിക്കുന്ന നിർമ്മാണ-വിതരണ കമ്പനിയുടെ ആദ്യചിത്രം ഒരുക്കുന്നത് എഴുത്തുക്കാരനും ഫെഫ്ക മെമ്പറും ഷാജി കൈലാസിന്റെ ശിഷ്യനുമായ സലിം ഇന്ത്യയാണ്. നടൻ ദിലീപ് കേസിൽ തടഞ്ഞുവീണപ്പോൾ ഓടിയെത്തിയ ആളാണ് സലിം. ദിലീപിനു വേണ്ടി, ദിലീപിന്റെ ഡിസിനിമാസ് തുറക്കുന്നതിനു വേണ്ടി ചാലക്കുടി നഗരസഭയുടെ മുമ്പിൽ ശയനപ്രദിക്ഷണവും നിരാഹാരസമരവും നടത്തി. ദിലീപിനെ കുടുക്കിയാതാണെന്ന് ആരോപിച്ച് മനുഷ്യാവകാശ കമ്മീഷനും പ്രധാനമന്ത്രിക്കും ഹർജി നൽകി. ടെലിവിഷൻ ഡിബേറ്റ് ഹവർ ചർച്ചകളിലും ഓൺലൈൻ മാധ്യമങ്ങളിലും ഈ ദിലീപ് ഭക്തൻ നിറഞ്ഞുനിൽക്കുന്നു.
ഉൾക്കാമ്പുള്ള സാഹിത്യസൃഷ്ടികൾ മലയാളസിനിമയ്ക്കു നൽകിയ ഈ എഴുത്തുക്കാരൻ സിനിമാമോഹം തലയ്ക്കുപിടിച്ചാണ് ഗൾഫിൽ നല്ല ശമ്പളം കിട്ടിയിരുന്ന സൺ മൈക്രോ സിസ്റ്റംസ് എന്ന അമേരിക്കൻ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്നത്. നാട്ടിലേത്തിയതിനു ശേഷം ലോഹിതദാസ്, കമൽ, രഞ്ജിത്ത്, ഷാജി കൈലാസ്എന്നിവരോടൊപ്പം പ്രവർത്തിച്ചു. ആ പ്രവർത്തനപരിചയം കൈമുതലാക്കി സലിം ഇപ്പോൾ ഒരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. ദിലീപ് ജയിലിൽ കിടന്ന 85 ദിവസവും ആലുവ സബ്ജയിലിന്റെ പരിസത്തുണ്ടായിരുന്നു. ദിലീപിനുവേണ്ടി വീടുവിട്ടിറങ്ങിയ സലിം ഇന്ത്യയുടെ അസാന്നിധ്യത്തിൽ ബന്ധുകൾ ആരൊക്കെയോ പാര വച്ച് സലിമിന്റെ കുടുംബം തകർത്തു. ഭാര്യയും മൂന്നു കുട്ടികളും സലിമിനെ ഉപേക്ഷിച്ചു.
ഈ കടുത്ത മനോവേദനയിലും ഒരു സിനിമ എന്ന സ്വപ്നത്തെ അദ്ദേഹം താലോലിക്കുന്നു. എല്ലാം നഷ്ടപ്പെട്ട് കാക്കക്കാലിന്റ തണലിൽ നിൽക്കുന്ന ദിലീപിനെ ഓടിച്ചെന്നു സഹായിച്ച സലിമിനെ കണ്ടു സംസാരിക്കാൻ പോലും ജയിലിൽ നിന്നും പുറത്തിറങ്ങിയ ദിലീപ് ശ്രമിച്ചില്ല. ദിലീപ് കമ്മാരസംഭവത്തിന്റെ തിരക്കുകളിൽ ഊളയിട്ടു. ഏകാന്തതയുടെ പൊരിവെയിലത്തു നിൽക്കുമ്പോഴാണ് ചാനൽ ചർച്ചകൾക്കിടയിൽ സൗഹൃദത്തിലായ അഡ്വ. ആളൂർ സലിമിന്റെ സ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകാൻ ഒരു ദൈവദൂതനെ പോലെ അവതരിച്ചിരിക്കുന്നത്.
പാരവെപ്പിൽ വിരുതരായ മലയാളികൾ പാരവെച്ച് അഡ്വ. ആളൂരിന്റെ സിനിമയും സലിമിൽ നിന്നും തട്ടിത്തെറിപ്പിക്കുമോ എന്ന് വരും നാളുകളിൽ കണ്ടറിയണം. ഇവൻ വെറും ദിലീപ് ഭക്തൻ. ഇവന് സിനിമയെടുക്കാനറിയില്ല. സിനിമ ഞാൻ ചെയ്തു തരാം എന്നു പറഞ്ഞ് വലിയ വലിയ സംവിധായകർ ആളൂരിനെ സമീപിക്കാനും ഇടയുണ്ട്. പക്ഷെ ആളൂർ അത്തരം പാരകളിൽ ഒന്നും വീഴുന്ന ആളല്ല. നല്ല നിശ്ചയദാർഢ്യവും ഉറച്ച തീരുമാനമുള്ള ആളാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. കഴിഞ്ഞ ദിവസം എറണാക്കുളം ബി.ടി.എച്ച്. ദർബാർ ഹാളിൽ നടന്ന സ്ത്രീശാകതീകരണ സെമിനാറിൽ ബി.എ ആളൂരിനെ അദ്ധ്യക്ഷനും മിന്നുന്ന താരവുമാക്കി പങ്കെടുപ്പിച്ചുകൊണ്ട് സലിം ഇന്ത്യ ചരിത്രം തിരുത്തിക്കുറിച്ചത് ആളൂർ-സലിം സൗഹൃദത്തിന്റെ ആഴങ്ങളിലെക്ക് വിരൽ ചൂണ്ടുന്നു.
ആളൂർ എന്നെ കൈവിടില്ല. ദൈവം അനുഗ്രഹിച്ചാൽ ഈ സിനിമ നടക്കും. വെറുതെ ഒരഭിനയമോഹവുമായി രംഗത്തുവന്ന പുത്തൻ കൂറ്റുകാരനല്ല ആളൂർ എന്ന് ആളൂർ എന്ന അഭിഭാഷകന്റെ പൂർവ്വചരിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നു. നിയമവിദ്യാർത്ഥിയാകുന്നതിനു മുമ്പേ അഭിനയത്തോടും മറ്റു കലാരൂപങ്ങളോടുമുള്ള ആഭിമുഖ്യം ബിജു ആന്റണിയുടെ മനസ്സിലുണ്ടായിരുന്നു, ജീവിതത്തിലും.
ചെറുപ്പംതൊട്ടെ നാടകങ്ങളിൽ അഭിനയിച്ച അനുഭവം ആളൂരിന് സിനിമാജീവിതത്തിൽ മുതൽക്കൂട്ടാവും. പള്ളിനാടകങ്ങളിൽ കലോത്സവ വേദികളിൽ ആടിത്തിമിർത്ത ഒരു കാലം ആളൂർ ഓർത്തെടുക്കുന്നുണ്ട്. അന്ന് ആളൂരല്ല ബിജു ആന്റണിയാണ്. കേരളോത്സവത്തിൽ ഒരു നാടകത്തിൽ ഇന്ദ്രൻ മച്ചാടിന്റെ സംവിധന മികവിൽ വെളിച്ചപ്പാടിനെ അവതരിപ്പിച്ച് ആളൂർ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
പള്ളിയിൽ അവതരിപ്പിച്ച ഒരു നാടകത്തിൽ പാപ്പച്ചൻ എന്ന ഒരു ഗുണ്ടയെ അവതരിപ്പിച്ചത് ഏരെ പ്രശംസ നേടിയ അനുഭവം. അഭിനയത്തിൽ മാത്രമല്ല കഥാപ്രസംഗ കലയിലും ആളൂർ തന്റെ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. സാംബശിവന്റെ കടുത്ത ആരാധകനായിരുന്നു ആളൂർ. സാംബശിവനിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ആളൂർ ദാവൂദും ഗോലിയാത്തും എന്ന കഥാപ്രസംഗം സ്വന്തമായി എഴുതിയുണ്ടാക്കി വേദിയിൽ അവതരിപ്പിച്ചത്.
പലരും ഗോവിന്ദച്ചാമിയുടെയും പൾസർ സുനിയുടെയും അഭിഭാഷകൻ മാത്രമായിട്ടാണ് ആളൂരിനെ കാണുന്നത്. ആളൂർ ഒരു അഭിഭാഷകൻ മാത്രമല്ല, ഒരു വലിയ കലാകാരൻ കൂടിയാണ്. ഒരു ഹ്യൂമനിസ്റ്റ്, അതെല്ലാം പുറത്തുവരേണ്ടത് കാലത്തിന്റെ അവശ്യമാണെന്ന് ഞാൻ കരുതുന്നു. കേരളത്തെ പിടിച്ചുക്കുലുക്കിയ ഒരു കേസിന്റെ ചലച്ചിത്രാവിഷ്കാരമാണ് സലിം ഇന്ത്യ സംവിധാനം ചെയ്യുന്ന സിനിമയുടെ കാതൽ. കഥ സലീം ഇന്ത്യയുടേതാണെങ്കിലും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ആളൂർ ആണെന്നും മംഗളം സിനിമ റിപ്പോർട്ടിൽ പറയു്ന്നു.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- 2021ൽ പിണറായിയേയും സഖാവ് ജോസഫൈനേയും കുറ്റപ്പെടുത്തിയ മയൂഖാ ജോണി 2023ൽ പറയുന്നത് മറുനാടൻ ഗൂഢാലോചന
- പെപ്പെയ്ക്കെതിരെ വീഡിയോയുമായി നിർമ്മാതാക്കൾ
- അനിൽ കെ ആന്റണി തോൽക്കണം; ആന്റണി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്