അങ്കമാലി അതിരൂപതയിൽ അധികാര വികേന്ദ്രീകരണത്തിന് തുടക്കമിട്ട് കർദ്ദിനാൾ മാർ ആലഞ്ചേരി; ഭരണകാര്യങ്ങളുടെ ചുമതല ബിഷപ്പ് സെബാസ്റ്റ്യൻ ഇടയന്ത്രത്തിന്; സഹായ മെത്രാന്മാർക്കെല്ലാം അധികാരം വീതിച്ചുനൽകി വലിയ ഇടയന്റെ സർക്കുലർ നാളെ പള്ളികളിൽ; നമ്മൾ കടന്നുപോകുന്ന പീഡാസഹനത്തിന് പിന്നാലെ ഉയിർപ്പ് ഉണ്ടാകുമെന്ന പ്രതീക്ഷ പങ്കുവച്ച് കർദ്ദിനാൾ; ആരോപണവിധേയരായ വൈദികർ ഉൾപ്പെടെ നിരവധി പേർക്ക് സ്ഥാനചലനവും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സീറോ മലബാർ സഭയിൽ അടുത്തകാലത്ത് ഉണ്ടായ പ്രശ്നങ്ങളിൽ വെടിനിറുത്തലിന് തുടക്കമിട്ട് കർദ്ദിനാൾ മാർ ആലഞ്ചേരി. സഹായ മെത്രാന്മാർക്ക് കൂടുതൽ അധികാരം നൽകുന്ന തീരുമാനമാണ് വലിയ ഇടയൻ കൈക്കൊണ്ടിട്ടുള്ളത്. മാർ ജോർജ് ആലഞ്ചേരി ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച സർക്കുലർ നാളെ പള്ളികളിൽ വായിക്കും. ഭരണസംബന്ധിയായ ചുമതല ബിഷപ്പ് മാർ സെബാസ്റ്റ്യൻ ഇടയന്ത്രത്തിന് കൈമാറുന്നതാണ് ഇതിൽ നിർണായകം.
ഇതോടൊപ്പം നിരവധി വൈദികരുടെ സ്ഥലംമാറ്റവും തീരുമാനിച്ചിട്ടുണ്ട്. ഭൂമി ഇടപാട് വിവാദത്തെ തുടർന്ന് കർദ്ദിനാളും സഹായമെത്രാന്മാരും രണ്ടു തട്ടിലായ സാഹചര്യത്തിലാണ് സിനഡിന്റെ കൂടി നിർദ്ദേശ പ്രകാരം ഇത്തരം മാറ്റങ്ങൾ സീറോ മലബാർ സഭ കൊണ്ടുവരുന്നത്.
ഇതോടെ വിമതപക്ഷത്തിന് കൂടുതൽ അധികാരം നൽകി വിവാദങ്ങളിൽ ഒരു ഒത്തുതീർപ്പിലേക്ക് കാര്യങ്ങളെത്തിക്കാൻ കർദ്ദിനാൾ ശ്രമിക്കുന്നതായാണ് വിലയിരുത്തലുകൾ. വിമതപക്ഷത്തിലെ അഗ്രഗണ്യനായ ബിഷപ്പ് ഇടയന്ത്രത്തിന് ഭരണച്ചുമതല പൂർണമായും കൈമാറുന്നതോടെ അങ്കമാലി അതിരൂപതയിൽ വിമതപക്ഷത്തെ കൂടെ നിർത്തി പ്രശ്നപരിഹാരത്തിനാണ് കർദ്ദിനാളിന്റെ ശ്രമമെന്നാണ് സൂചന.
ഇതോടൊപ്പം കർദ്ദിനാളിന് ഭൂമി ഇടപാടിൽ പിഴവുപറ്റിയെന്ന് കണ്ടെത്തിയ സമിതിയുടെ ചെയർമാനുൾപ്പെടെ ആരോപണ വിധേയരായവരെ എല്ലാം സ്ഥലംമാറ്റുകയോ അധികാരം കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഇതെല്ലാം പ്രശ്നപരിഹാരത്തിന്റെ ഭാഗമാണ് എന്നാണ് സഭയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. ഭൂമി ഇടപാടിൽ ആരോപണം നേരിട്ട ഫാദർ സെബാസ്റ്റ്യൻ വടക്കുമ്പാടിന് വിശ്രമജീവിതം നയിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. സാമ്പത്തിക ഇടപാടിന്റെ ചുമതല വഹിച്ചിരുന്ന കർദ്ദിനാളിന്റെ അടുത്ത സഹായി ആയിരുന്ന ഫാദർ ജോഷി പുതുവയെ സ്ഥലംമാറ്റിയിട്ടുണ്ട്. കർദ്ദിനാൾ ഹൗസിൽ സാമ്പത്തിക ചുമതല വഹിക്കുകയും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഒപ്പിട്ടുകൊടുക്കുകയും മറ്റും ചെയ്തത് പുതുവയാണ്. ഇപ്പോൾ കർദിനാൾ ഹൗസിൽ നിന്ന് കൊച്ചിൻ യൂണിവേഴ്സിറ്റി പള്ളി വികാരിയുടെ മാത്രം ചുമതല നൽകിയാണ് പുതുവയെ മാറ്റിയത്.
കർദ്ദിനാളിന് എതിരെ അന്വേഷണ റിപ്പോർട്ട് കൊണ്ടുവന്ന സമിതിയുടെ അധ്യക്ഷൻ ബെന്നി മാറാംപറമ്പിലിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചതാണ് മറ്റൊരു തീരുമാനം. ഭാരത് മാതാ കോളേജിന്റെ പ്രിൻസിപ്പൽ ചുമതലയിൽ നിന്ന് മാറ്റി. എൻഎഡി പള്ളിയുടെ വികാരി മാത്രമായി ചുമതല ചുരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ ഏഴുപതോളം വൈദികരുടെ സ്ഥലംമാറ്റത്തിനൊപ്പം ഭൂമി വിവാദത്തിൽ പെട്ടവരുടെപേരിലും നടപടി കൈക്കൊള്ളുകയും ചെയ്തിരിക്കുകയാണ് സഭ.
സീറോ മലബാർ സഭയെ കുറച്ചുദിവസങ്ങളായി വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിഷയങ്ങൾ. ഇതിൽ കർദ്ദിനാളിനെതിരെ വലിയ ആരോപണങ്ങളാണ് സഭയിലെ ഒരുവിഭാഗം ബിഷപ്പുമാർ ഉൾപ്പെടെ ഉയർത്തിയത്. ഇതോടെ വിഷയം സമൂഹമാധ്യമങ്ങളിലുൾപ്പെടെ വലിയ ചർച്ചയാവുകയും വാർത്തകളിൽ നിറയുകയും ചെയ്തു. ഇതിന് താൽക്കാലികമായെങ്കിലും ഒരു പരിഹാരം എന്ന നിലയിലാണ് കർദ്ദിനാൾ ആലഞ്ചേരിയുടെ പുതിയ നീക്കമെന്നാണ് വിവരം.
ഇത്തരത്തിൽ ഭൂമി പ്രശ്നം ഉണ്ടായതോടെ അങ്കമാലി അതിരൂപതയിലെ വൈദികർ രണ്ടുതട്ടായി മാറിയ സ്ഥിതിവിശേഷമാണ് ഇപ്പോൾ. മാത്രമല്ല, പരസ്പര വിരുദ്ധമായ പ്രസ്താവനകൾ ബിഷപ്പുമാരിൽ നിന്നുതന്നെ പുറത്തുവന്നുതുടങ്ങിയതോടെ ഇരു കൂട്ടരേയും അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പരസ്യമായി ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്കും കാര്യങ്ങൾ എത്തിയിരുന്നു. ഇതിനെല്ലാം അറുതി വരുത്താനും സഭയിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനുമാണ് ബിഷപ്പ് കർദ്ദിനാൾ തന്റെ ചുമതലകൾ വിമതപക്ഷത്തെ പ്രമുഖർക്കുൾപ്പെടെ വീതിച്ചുനൽകി പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നത്.
ഭൂമി ഇടപാട് വിഷയം ഇത്രയും രൂക്ഷമായിട്ടും ഇതിൽ നീതിപൂർവകമായി കർദ്ദിനാൾ ഇടപെടുന്നില്ലെന്ന ആക്ഷേപമുയർത്തിയാണ് ഒരുവിഭാഗം രംഗത്തുള്ളത്. നടപടികളും ഉണ്ടാകുന്നില്ലെന്നും അവർ ആരോപിക്കുന്നു. ഇതിന് ശേഷം സിനഡ് യോഗം ചേർന്നെങ്കിലും അതിലും പരിഹാര നിർദ്ദേശങ്ങൾ ഉണ്ടായില്ലെന്ന് മാത്രമല്ല, എതിർപക്ഷത്തിന്റെ വാദങ്ങളും റിപ്പോർട്ടും പൂർണമായും തള്ളപ്പെടുന്ന സാഹചര്യവും ഉണ്ടായി. ഇതോടെ സ്ഥിതി കൂടുതൽ വഷളായി. അതേസമയം കാര്യങ്ങൾ വിശദമായി പഠിച്ച് ശുപാർശകൾ നൽകാൻ സിനഡ് നിർദ്ദേശിച്ചിരുന്നു. ഇത്തരത്തിൽ സിനഡ് നിർദ്ദേശിച്ച സമിതി നൽകിയ ശുപാർശ പ്രകാരമാണ് ഇപ്പോൾ കർദ്ദിനാൾ അധികാര വികേന്ദ്രീകരണ തീരുമാനം കൈക്കൊണ്ടതെന്നാണ് സൂചന.
കർദ്ദിനാൾ ആലഞ്ചേരിയുടെ കൈവശം ഉണ്ടായിരുന്ന അധികാരങ്ങളാണ് അതിരൂപതയിലെ വിമതപക്ഷത്തിന് ഉൾപ്പെടെ കൈമാറാൻ കർദ്ദിനാൾ സ്വമേധയാ തീരുമാനിച്ചതെന്നാണ് വിവരം. ഭൂമി വിവാദം ഇപ്പോഴും നീറിപ്പുകയുന്നത് ഒഴിവാക്കാനാണ് പുതിയ തീരുമാനമെന്ന സൂചനകളാണ് ലഭിക്കുന്നത്. വിമതപക്ഷത്തെ കൂടി കയ്യിലെടുത്തുള്ള തീരുമാനമാണ് വലിയ ഇടയൻ കൈക്കൊണ്ടിട്ടുള്ളത്. ഇതുസംബന്ധിച്ച സർക്കുലർ നാളെ പള്ളികളിൽ വായിക്കാനാണ് തീരുമാനം. ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ രൂക്ഷമാകാതെ നോക്കാനാണ് കർദ്ദിനാൾ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
ഇതുവരെ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികസമിതി യോഗം വിളിക്കുന്നതിനോ ഭരണകാര്യങ്ങൾ നിർവഹിക്കുന്നതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചുകൂട്ടുന്നതിനോ അധികാരം മാർ ആലഞ്ചേരിക്ക് ആയിരുന്നു. എന്നാൽ ഈ അധികാരമുൾപ്പെടെ വിമതപക്ഷത്തെ പ്രബലനായ ബിഷപ്പ് സെബാസ്റ്റ്യൻ ഇടയന്ത്രത്തിന് കൈമാറാനാണ് കർദ്ദിനാൾ തീരുമാനിച്ചിട്ടുള്ളത്. സഹായമെത്രാനായ ഇടയന്ത്രത്തിന് ഇത്തരമൊരു അധ്യക്ഷപദവിയാണ് കർദ്ദിനാൾ കൈമാറുന്നത്. ഇക്കാര്യത്തിൽ ഇടയന്ത്രത്തിനെ സഹായിക്കാൻ മറ്റൊരു സഹായ മെത്രാനായ ജോസ് പുത്തൻവീട്ടിലിനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതാണ് കർദ്ദിനാളിന്റെ സർക്കുലറിലെ പ്രധാന നിർദ്ദേശം.
സഭയിൽ ഇതുവരെ ഉയർന്ന വിമർശനങ്ങൾ ഉൾക്കൊണ്ടുതന്നെ കർദ്ദിനാൾ ഈ പ്രശ്നം പരിഹരിക്കാൻ സ്വയം മുൻകൈയടുത്തുവെന്ന് വ്യക്തമാക്കുന്നതാണ് സർക്കുലർ. സീറോ മലബാർ സഭയുടെ പരമാധ്യക്ഷൻ എന്ന നിലയിൽ വിശാലമായ ചുമതല വഹിക്കുക എന്നതാണ് തന്നിൽ നിക്ഷിപ്തമായ നിയോഗമെന്നും അങ്കമാലി അതിരൂപതയിലെ വിഷയങ്ങളിൽ അവിടെയുള്ള സഹായമെത്രാന്മാർ തന്നെ തുടർഭരണം നിർവഹിക്കട്ടെയെന്നും സൂചനൽകിയാണ് കർദ്ദിനാൾ ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്.
ഇനിമേലിൽ അങ്കമാലി രൂപതയിലെ കാര്യങ്ങളിൽ വൈദികസമിതി യോഗമുൾപ്പെടെ വിളിച്ചുകൂട്ടാൻ അധികാരം ഇടയന്ത്രത്തിനും മറ്റും കൈമാറുമ്പോഴും നിർണായക തീരുമാനങ്ങളിൽ ഒരു കൺസൾട്ടന്റിന്റേയോ രക്ഷാധികാരിയുടേയോ സ്ഥാനത്തിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുമെന്ന സൂചനയാണ് കർദ്ദിനാൾ നൽകുന്നത്. സിനഡിന്റെ ശുപാർശകൾ അംഗീകരിച്ചുകൊണ്ട് ഇക്കാര്യത്തിൽ വിശാലമനസ്സോടെ കർദ്ദിനാൾ കാര്യങ്ങൾ നോക്കിക്കാണുന്നു എന്ന നിലയിലാണ് വിശകലനങ്ങൾ വരുന്നത്.
പീഡാ സഹനത്തിലൂടെയും കൂരിശുമരണത്തിലൂടെയും കടന്നുപോകുക എന്നത് ഒരു മനുഷ്യൻ എന്ന നിലയിൽ ഈശോയ്ക്ക് അചിന്തനീയമായിരുന്നു എങ്കിലും അതിനുശേഷം ഉയിർപ്പുണ്ട് എന്നും അവിടുത്തേക്ക് ഉറപ്പുണ്ടായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് കർദ്ദിനാൾ തന്റെ കുറിപ്പ് ആരംഭിക്കുന്നത്. നമ്മൾകടന്നുപോകുന്ന പീഡാസഹനത്തിനും ഇതുപോലൊരു ഫലമുണ്ടെന്നും ഓർമ്മിപ്പിച്ചാണ് ആലഞ്ചേരിയുടെ സർക്കുലർ.
സർക്കുലർ ചുവടെ:
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍