500 ലോഡ് കരിങ്കൽ കടത്താൻ പാസ് നൽകിയ ശേഷം ഒത്താശ ചെയ്തത് 18000 ലോഡ് അനധികൃതകടത്തിന്; അന്വേഷിച്ച് കേസ് ചാർജ് ചെയ്തത് കോട്ടയം വിജിലൻസ്; വിജിലൻസ് റെയ്ഡിൽ വീട്ടിൽ നിന്നും പൊക്കിയത് 33 ലക്ഷത്തോളം രൂപയും; ബൈജുവിനെ ബിജുവാക്കിയശേഷം പി എച്ച് കുര്യനെതിരെ നൽകിയത് നിരന്തര പരാതികളും; വിവരാവാകാശം നൽകിയപ്പോൾ സീൽ മോഷണപ്പരാതി നൽകി പ്രതികാരം; മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായി സി കെ ബൈജു എത്തുമ്പോൾ നിറയുന്നത് വിവാദം
എം മനോജ് കുമാർ
തിരുവനന്തപുരം: അഴിമതിയാരോപണങ്ങളും വിജിലൻസ് കേസുകളും അനധികൃത സ്വത്ത് സമ്പാദനകേസുമെല്ലാം നേരിടുന്ന ഉദ്യോഗസ്ഥനെ മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ഡയറക്ടറായി നിയമിച്ച നടപടി വിവാദമാകുന്നു. വിജിലൻസ്, ലോകായുക്ത കേസുകൾ നേരിടുകയും അഴിമതി നടത്തിയതിനെ തുടർന്നു ഇൻക്രിമെന്റ് പിഎസ് സി വെട്ടിക്കുറയ്ക്കുകയുമൊക്കെ ചെയ്ത സി.കെ.ബൈജുവിനെയാണ് മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ ഇൻചാർജായി വ്യവസായവകുപ്പ് നിയമിച്ചിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം ഇരിക്കുന്ന പോസ്റ്റിലാണ് ഐഎഎസുകാരനല്ലാത്ത അഴിമതിക്കേസുകൾ നേരിടുന്ന ഉദ്യോഗസ്ഥനെ ചുമതലയേൽപ്പിച്ചിരിക്കുന്നത്.
സീനിയർ ജിയോളജിസ്റ്റ് ആയിരിക്കുമ്പോൾ തന്നെ വിജിലൻസ് കേസുകളിലും അനധികൃത സ്വത്ത് സമ്പാദന കേസിലും പെട്ട ബൈജു ഒരു കുഴപ്പവും സംഭവിക്കാതെയാണ് അസിസ്റ്റന്റ്റ് ഡയറക്ടറും തുടർന്നു ഡെപ്യൂട്ടി ഡയറക്ടറും ഇപ്പോൾ ഡയറക്ടറുടെ പോസ്റ്റിലും എത്തിപ്പെട്ടിരിക്കുന്നത്. പി.എച്ച്.കുര്യൻ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കെ ഒരു കാരണവശാലും ബൈജുവിനു ഡെപ്യൂട്ടി ഡയറക്ടറുടെ പോസ്റ്റിലേക്ക് നിയമനം നൽകാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. പക്ഷെ കുര്യന്റെ സ്ഥാനചലനത്തിനും വിരമിക്കലിനും ശേഷം ബൈജു ഈ പോസ്റ്റിലേക്ക് അനായാസം എത്തിപ്പെടുകയായിരുന്നു. ഇതെല്ലാം വകുപ്പിൽ ഈ ഉദ്യോഗസ്ഥന്റെ സ്വാധീനത്തിന്റെ തെളിവായി മാറുന്നു.
കള്ളന്റെ കയ്യിൽ താക്കോൽ ഏൽപ്പിച്ച നടപടിയായാണ് വ്യവസായവകുപ്പിന്റെ നടപടി വിശേഷിപ്പിക്കപ്പെടുന്നത്. 500 ലോഡ് കരിങ്കൽ കടത്താൻ പാസ് നൽകിയ ശേഷം 18000 ലോഡ് കരിങ്കൽ കടത്താൻ കൂട്ട് നിന്നതിനു വിജിലൻസ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് ബൈജു.. ഇതേ ബൈജുവിന്റെ വീട്ടിൽ എറണാകുളത്തെ വിജിലൻസ് സ്പെഷ്യൽ ടീം റെയ്ഡ് നടത്തി പിടിച്ചത് 33 ലക്ഷത്തോളം രൂപയാണ്. ഈ കേസും ബൈജു നേരിട്ടുകൊണ്ടിരിക്കുകയാണ്. അനധികൃത ഘനനം നടത്തിയതായി തെളിഞ്ഞാൽ ലക്ഷക്കണക്കിന് രൂപയാണ് സർക്കാരിനു പിഴ നൽകേണ്ടി വരുന്നത്. ഈ തുകയാണ് സർക്കാർ ഖജാനവിലെ പ്രധാന വരുമാന മാർഗം.
ഈ രീതിയിൽ കോടിക്കണക്കിനു രൂപയാണ് സർക്കാർ ഖജനാവിലേക്ക് ഒഴുകേണ്ടത്. ബിജുവിനെ പോലുള്ള ഒരുദ്യോഗസ്ഥൻ വകുപ്പിൽ ഡയറക്ടറായി ഇരുന്നാൽ എങ്ങനെ സർക്കാർ ഖജനാവിലേക്ക് പണമെത്തുമെന്ന ചോദ്യവും ഒപ്പം മുഴങ്ങുന്നുണ്ട്.
ഒത്താശ അനധികൃത ഖനനത്തിന്; പിഎസ് സി കട്ട് ചെയ്തത് രണ്ടു ഇൻക്രിമെന്റുകൾ
ബൈജു സീനിയർ ജിയോളജിസ്റ്റ് ആയിരിക്കെ തന്നെ ബൈജുവിന്റെ അഴിമതി തിരിച്ചറിഞ്ഞു ബിജുവിനെതിരെ പോരാട്ടം തുടരുന്ന പൊതുപ്രവർത്തകൻ പൗലോസ് മുളക്കുളത്തിനു വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ മറുപടിയിൽ തന്നെ ബിജുവിന്റെ അഴിമതിക്കഥകൾ അക്കമിട്ടു പറയുന്നുണ്ട്. ബിജുവിനെതിരെയുള്ള വിജിലൻസ് കേസിനെ തുടർന്നു പിഎസ്സി നിർദ്ദേശ പ്രകാരം ബിജുവിന്റെ രണ്ടു ഇൻക്രിമെന്റ് തടഞ്ഞു നടപടിയെടുത്തിരുന്നു. ബിജുവിനു നേരെ അച്ചടക്ക നടപടി ശുപാർശ ചെയ്തതിനെ തുടർന്നു ഡിപ്പാർട്ട്മെന്റ്ൽ പ്രൊമോഷൻ കമ്മറ്റി ബിജുവിന് പകരം ടി.കെ.രാമകൃഷ്ണനെ ഡയറക്ടർ ആക്കി മാറ്റിയിട്ടുണ്ട്.
വിജിലൻസ് ബൈജുവിനു പകരം ബിജു എന്ന് വിജിലൻസ് ഉത്തരവിൽ പറഞ്ഞതിനാൽ ആശയക്കുഴപ്പമുണ്ടായിരുന്നു. അത് പിന്നെ വിജിലൻസ് തന്നെ തിരുത്തിയതിനാൽ ബൈജുവിനെതിരെ തുടർ നടപടികൾ വകുപ്പ് കൈക്കൊണ്ടിട്ടുണ്ട്. പക്ഷെ പിന്നീട് ക്രമക്കേടുകൾ കണ്ടെത്താത്തതിനാൽ നടപടികൾ അവസാനിപ്പിക്കുകയും ചെയ്തു. പാലയിൽ അനധികൃത ഘനനത്തിനു ഒത്താശ ചെയ്തു കൊടുക്കുകയാണ് ബൈജു ചെയ്തത്. ഈ വിജിലൻസ് കേസ് ബൈജു നേരിടുന്നുണ്ട്. കോട്ടയം ജില്ലാ ജിയോളജിസ്റ്റ് ആയിരിക്കെയാണ് അനധികൃത മൈനിംഗിന് ബൈജു ഒത്താശ ചെയ്തത്. ഈ കേസിൽ ബൈജുവിന് കുറ്റാരോപണ മെമോയും കുറ്റാരോപണപത്രികയും നൽകിയിരുന്നു.
അനധികൃത സ്വത്ത് സമ്പാദനവും ഈ ഉദ്യോഗസ്ഥൻ നേരിടുന്നുണ്ട്. ഇതിലും വകുപ്പ്തല നടപടികൾ തുടരുന്നുണ്ട്. ബൈജുവിനെതിരെ ശിക്ഷണ നടപടി സ്വീകരിക്കാൻ വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു. പക്ഷെ ഈ കേസിൽ ബൈജു ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിട്ടുണ്ട്. ഇതിന്റെ നിലവിലേ അവസ്ഥ എന്തെന്ന് അഡ്വക്കേറ്റ് ജനറലിനോട് അന്വേഷിക്കുന്നുണ്ട്. ഇതാണ് നിലവിലെ ഡയറക്ടറുടെ കാര്യത്തിൽ വകുപ്പ് നടത്തിയ നടപടികൾ-പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കുന്നു.
ലോകായുക്തയിലും കേസ്:
ബെന്നി ജോസഫ് ആണ് സി.കെ.ബൈജുവിനെതിരെ ലോകായുക്തയിൽ പരാതി നൽകിയത്. ഖനനത്തിനു ഒരിക്കലും നൽകാത്ത അപേക്ഷയുടെ പേരിൽ ഖനനം അനുവദിക്കുകയും കൂടുതൽ മണ്ണ് എടുത്തതിന്റെ പേരിൽ രണ്ടര ലക്ഷത്തോളം രൂപ പിഴയായി അടയ്ക്കണമെന്നാണ് ബെന്നി ജോസഫിന് സി.കെ.ബൈജു നോട്ടീസ് നൽകിയത്. ഇയാൾ വിദേശത്തായിരിക്കെയാണു നോട്ടീസ് വന്നത്. വേറൊരാൾ ബെന്നി ജോസഫിന്റെ ഒപ്പിട്ടു നൽകിയ പരാതിയിലാണ് ഖനനത്തിനു ബൈജു അനുമതി നൽകിയത്. ബെന്നി ജോസഫ് വിറ്റുപോയ സ്ഥലത്തിൽ നിന്നാണ് ഖനനം നടന്നത്. ബെന്നി ജോസഫിന്റെ പേരിലാണ് ഖനനത്തിൻ അനുമതിക്കായി അപേക്ഷ നൽകപ്പെട്ടത്. സ്ഥല പരിശോധനയും വസ്തു ആരുടെതെന്നും പരിശോധിക്കാതെ ബൈജു അനുമതി നൽകുകയായിരുന്നു. തുടർന്നു രണ്ടര ലക്ഷത്തോളം പിഴ വന്നത് ബെന്നി ജോസഫിന്റെ പേരിൽ. ഇതിനെ തുടർന്നാണ് ബെന്നി ജോസഫ് ലോകായുക്തയിൽ പരാതി നൽകിയത്. ഖനനം നടത്തിയ ലിനോദ് വി. അലക്സിനു ഒരു സമ്മതപത്രവും ബെന്നി ജോസഫ് നൽകിയിരുന്നില്ല എന്നാണ് ലോകായുക്തയിൽ നൽകിയ പരാതിയിൽ പറയുന്നത്. ബെന്നി ജോസഫിന്റെ ഒപ്പും വ്യാജമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ബൈജുവിനെതിരെ നടപടി ആവശ്യപ്പെട്ടു വിവരാവകാശ കമ്മിഷനും
മൈനിങ് ഓഫീസിലെ സീൽ നഷ്ടമായത് പത്രവാർത്ത വന്നപ്പോൾ വിവരാവകാശം നൽകിയ പൗലോസ് മുളക്കുളത്തിനെ കുടുക്കാൻ സീൽ മോഷ്ടിച്ചു എന്ന പേരിൽ പൊലീസിൽ വ്യാജ പരാതി നൽകിയതിനാണ് ബൈജുവിനെതിരെ നടപടിക്ക് വിവരാവകാശ കമ്മിഷൻ നിർദ്ദേശിച്ചത്. സീൽ നഷ്ടമായ കാര്യത്തിൽ വിവരാവാകാശം തേടിയപ്പോൾ കോട്ടയത്തെ ജിയോളജിസ്റ്റ് ആയ ബൈജുവിനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടിയിരുന്നു. സീൽ മോഷണക്കേസിൽ പൗലോസിനെ സംശയദൃഷ്ടിയിൽ നിർത്തിയാണ് ബൈജു കോട്ടയം എസ്പിക്ക് പരാതി നൽകിയത്. വിവരാവാകാശ പ്രകാരം വിവരങ്ങൾ തിരക്കിയതിനാൽ കള്ളപ്പരാതി നൽകിയതിനു നടപടി ആവശ്യപ്പെട്ടാണ് പൗലോസ് വിവരാവാകാശ കമ്മിഷനെ സമീപിച്ചത്. വിവരാവാകാശ നിയമപ്രകാരം വിവരങ്ങൾ നല്കാതിരിക്കാനാണ് ഇത്തരം പരാതികൾ എന്നാണ് കമ്മിഷൻ കണ്ടെത്തിയത്. ഈ കാര്യത്തിൽ ബൈജു നൽകിയ വിശദീകരണം കമ്മിഷൻ തള്ളുകയായിരുന്നു. ഇതിനെ തുടർന്നാണ് വകുപ്പ് തല നടപടികൾക്കായി ബൈജുവിനെതിരെ കമ്മിഷൻ സർക്കാരിനു എഴുതിയത്.
ക്വാറി മുതലാളിമാർ കൊഴുക്കുമ്പോൾ സർക്കാർ മെലിയുന്നു
രാമപുരത്ത് സി.കെ.ബിജുവിനെതിരെ പരാതി വന്നപ്പോൾ അതിൽ വിജിലൻസ് അന്വേഷണം വന്നു. പാല രാമപുരം വില്ലേജിൽ ബ്ലോക്ക് നമ്പർ 28ൽ പ്പെട്ട സർവേ നമ്പറിലാണ് പാറ പൊട്ടിക്കാൻ ജോബി മാത്യുവിനു അനുമതി നൽകപ്പെട്ടത്. 500 പാസുകൾ ആണ് ലോഡ് കൊണ്ടുപോകാൻ ആകെ അനുവദിക്കപ്പെട്ടത്. എന്നാൽ കൂടുതൽ സ്ഥലത്ത് പാറ പൊട്ടിക്കുന്നതായി വിജിലൻസിന് പരാതി വന്നു. വിജിലൻസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. ഈ പരാതിയിലാണ് അനധികൃത പാറ പൊട്ടിക്കലിന് ബൈജു ഒത്താശ നൽകിയതായി വിജിലൻസ് കണ്ടെത്തുന്നത്. 500 പാസ് നൽകുമ്പോൾ 500 ലോഡ് കൊണ്ടുപോകാൻ മാത്രമാണ് അനുമതി. എന്നാൽ 18000 ലോഡാണ് ഇവിടെ നിന്നും കടത്തിയത്. വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായ കാര്യമാണിത്. സർവേ നമ്പർ 200/6 ൽ പ്പെട്ട സ്ഥലത്ത് മാത്രമാണ് ഖനനം നടത്താൻ അനുമതി നൽകിയതെങ്കിൽ 209/5ൽപ്പെട്ട സ്ഥലത്തും ഖനനം നടത്തിയതായി വിജിലൻസ് കണ്ടെത്തി. ഈ രീതിയിൽ ഖനനം നടന്നതിൽ ഗുരുതരമായ വീഴ്ചയും ചട്ടലംഘനവും ചട്ടലംഘനവും നടന്നതിനാൽ ജിയോളജിസ്റ്റ് ബൈജുവിനെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് വിജിലൻസ് ശുപാർശ ചെയ്തത്. 500 ലോഡ് കടത്തിയതിന് പകരം 18000 ലോഡ് കടത്തപ്പെട്ടപ്പോൾ കോടികളാണ് സർക്കാർ ഖജനാവിന് നഷ്ടമായത്. വിജിലൻസ് കേസുമായി ബന്ധപ്പെട്ടു ബൈജുവിന്റെ കഴക്കൂട്ടത്തെ വീട്ടിൽ വിജിലൻസ് വിഭാഗം റെയിഡ് നടത്തിയിരുന്നു. ഈ റെയിഡിൽ ഒട്ടേറെ രേഖകൾ പിടിച്ചെടുത്തുവെന്ന് വിവരാവകാശ പ്രകാരം നൽകിയ അപേക്ഷയിൽ വിജിലൻസ് വ്യക്തമാക്കിയിട്ടുണ്ട്. ബൈജുവിന്റെ വീട്ടിൽ എറണാകുളത്തെ വിജിലൻസ് പ്രത്യേകവിഭാഗം ത്തിയ റെയിഡിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 33 ലക്ഷം രൂപയോളമാണ് പിടിച്ചെടുത്തത്.
പ്രമോഷന് ഒത്താശ നടത്തിയത് വിജിലൻസ്: കുര്യനെതിരെ മുഖ്യമന്ത്രിക്ക് പരാതിയും
സീനിയർ ജിയോളജിസ്റ്റ് ആയിരിക്കെ അസിസ്റ്റന്റ് ജിയോളജിസ്റ്റ് ആകാൻ വിജിലൻസ് കേസുകൾ തടസം നിന്നിരുന്നു. പക്ഷെ ബൈജുവിന്റെ പേര് ബിജു എന്നാക്കിയാണ് വിജിലൻസ് റിപ്പോർട്ട് നൽകിയത്. ബിജു എന്ന ഉദ്യോഗസ്ഥൻ ജിയോളജിസ്റ്റ് ആയി ഇല്ലാത്തതിനാൽ ബൈജുവിന്റെ പ്രമോഷൻ നടപടികൾ മുന്നോട്ടു പോകുകയും അസിസ്റ്റന്റ് ഡയറക്ടർ ആയി നിയമനം ലഭിക്കുകയും ചെയ്തു. ഇതിനെ തുടർന്നു പൗലോസ് മുളക്കുളം വകുപ്പിന് പരാതി നൽകിയതിനെ തുടർന്നാണ് ബിജുവല്ല ബൈജു തന്നെയാണെന്ന് വിജിലൻസ് തിരുത്തി വീണ്ടും റിപ്പോർട്ട് നൽകിയത്. ഇങ്ങനെ അസിസ്റ്റന്റ് ഡയറക്ടർ ആയി മുന്നോട്ടു പോകുമ്പോഴാണ് ഡെപ്യൂട്ടി ഡയറക്ടർ ആയി നിയമനം ലഭിക്കാൻ ഇയാൾ കരുക്കൾ നീക്കിത്തുടങ്ങിയത്. എന്നാൽ വകുപ്പിലെ പ്രിൻസിപ്പൾ സെക്രട്ടറി ആയിരുന്ന പി.എച്ച്.കുര്യൻ ഉടക്കിട്ടു.
വിജിലൻസ് കേസുകളും അനധികൃത സ്വത്ത് സമ്പാദനവും നിലനിൽക്കുന്നതിനാൽ ഡെപ്യൂട്ടി ഡയറക്ടർ ആക്കാൻ കഴിയിലല്ലെന്നാണ് കുര്യൻ തീരുമാനമെടുത്തത്. ഇതിനെ തുടർന്നു അമ്മയെക്കൊണ്ട് കുര്യനെതിരെ പരാതി എഴുതിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയിരുന്നു. അഡീഷണൽ ഡയറക്ടറായ നിയമനം പി.എച്ച്.കുര്യൻ ഇടപെട്ടു തടഞ്ഞു എന്നാണ് അമ്മ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. പ്രമോഷൻ നൽകണമെന്നു ആവശ്യപ്പെട്ടാണ് പരാതി നൽകപ്പെട്ടത്. അമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകിയ പട്ടികജാതി-വർഗ വകുപ്പ് മന്ത്രിയായ എ.കെ.ബാലന് ബൈജു നേരിട്ട് പരാതിയും നൽകി. കുര്യൻ ഇടപെട്ടാണ് തന്റെ ഡെപ്യൂട്ടി ഡയറക്ടർ ആയ പ്രമോഷൻ തടഞ്ഞത് എന്നാണ് ബാലന് നൽകിയ പരാതിയിൽ ബൈജു പറയുന്നത്. വകുപ്പ് ഡയറക്ടർ ആയിരുന്ന കെ.ബിജുവിനെ സർക്കാർ മാറ്റിയതോടെയാണ് സി.കെ.ബൈജുവിനു താത്കാലിക ഡയരക്ടർ ആകാൻ അവസരം ഒരുങ്ങിയത്.
ഐഎഎസുകാരനെ തെറുപ്പിച്ചത് കരിമണൽ ലോബി:
മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ശക്തമായ ഇടപെടൽ നടത്തിയതോടെയാണ് കെ.ബിജുവിനെ ഡയറക്ടർ സ്ഥാനത്ത് നിന്നും തെറുപ്പിക്കുന്നത്. ബിജുവിനെ ഡയരക്ടർ സ്ഥാനത്ത് മാറ്റിയ നടപടി വിവാദമായി തുടരുകയാണ്. കരിമണൽ ലോബിയുടെ ഇടപെടലാണ് ഇതിനു പിന്നിൽ എന്നാണ് ആക്ഷേപം വന്നത്. കൊച്ചി ആസ്ഥാനമായ ഒരു കമ്പനി കരിമണൽ ഖനനത്തിനു അനുമതി നൽകിയിരുന്നു. സ്വകാര്യ കമ്പനി ആയതിനാൽ ഖനനത്തിനു അനുമതി നൽകാനാവില്ലെന്ന് ബിജു ഫയലിൽ കുറിച്ചു. കരിമണൽ ഖനനത്തിനു സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകരുതെന്ന് കേന്ദ്രനിയമമുണ്ട്. ഇതിനു ചുവട് പിടിച്ചാണ് സ്വകാര്യ കമ്പനിയുടെ നീക്കം ബിജു തടഞ്ഞത്. വേളി ഇൻഡസ്ട്രിയൽ എസ്റ്റെറ്റിൽ ഒരു സ്വകാര്യ കമ്പനിക്ക് അഞ്ചേക്കർ ഭൂമി പതിച്ചു നല്കാൻ നീക്കം വന്നിരുന്നു. വ്യവസായ ആവശ്യത്തിനു നൽകിയ ഭൂമി ഉപയോഗിക്കാതിരുന്നതിനെ തുടർന്നു സർക്കാർ തിരികെ പിടിക്കുകയായിരുന്നു. ഈ ഭൂമി സ്വകാര്യ കമ്പനിക്ക് നൽകണമെന്ന് താത്പര്യങ്ങൾ ശക്തമായിരുന്നു. ഏതിനും ബിജു തടസം നിന്നതോടെയാണ് ബിജുവിന്റെ ഡയറക്ടർ പദവി തെറുപ്പിച്ചത്. ഇതിനെ തുടർന്നു ഹരിത.വി.കുമാറിനെ ഡയറക്ടർ ആയി നിയമിച്ചിരുന്നു. പക്ഷെ ഹരിതയും മുന്നോട്ടു പോകാൻ താത്പര്യം കാട്ടിയില്ല. ഇതിനെ തുടർന്നാണ് ബൈജുവിനു താത്കാലിക ഡയറക്ടർ ആയി നിയമനം ലഭിച്ചത്.
ആരോപണങ്ങളും കേസുകളുമായി ബന്ധപ്പെട്ട് സി.കെ.ബൈജുവിനോട് മറുനാടൻ പ്രതികരണം പ്രതികരിക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ തയ്യാറായില്ല. വകുപ്പിന്റെ തലപ്പത്തുള്ള മുഹമ്മദ് ഹനീഷുമായി ബന്ധപ്പെടാനായിരുന്നു പ്രതികരണം. പക്ഷെ ഡയറക്ടറുമായി ബന്ധമുള്ളവർ പക്ഷെ ആരോപണങ്ങൾ നിഷേധിക്കുകയാണ്. ബൈജുവിന്റെ പേരിൽ ഒരു വിജിലൻസ് കേസും നിലവിലില്ല. അതിനാലാണ് ബിജുവിനെ ഡയറക്ടർ ആക്കിയതെന്നാണ് അടുപ്പമുള്ളവർ വിരൽ ചൂണ്ടുന്നത്. അനധികൃത സ്വത്ത് സമ്പാദനം വകുപ്പ് തള്ളിയതാണ്. മൈനിങ് വകുപ്പിൽ ഏതൊക്കെ ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും ആരോപണം ഉയരും. വിജിലൻസ് അന്വേഷണവും പതിവ്.സസ്പെൻഷൻ തന്നെ പല ജിയോളജിസ്റ്റുകൾക്കും ലഭിച്ചിട്ടുണ്ട്. പക്ഷെ ബൈജുവിന് സസ്പെൻഷൻ ലഭിച്ചിട്ടില്ല. അന്വേഷണവും കേസുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ജാതിപരമായി താഴ്ന്ന സമുദായം ആയതിനാൽ ബൈജു ഡയറക്ടർ ആകരുതെന്ന് വകുപ്പിലെ ചിലർക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആരോപണങ്ങൾ ഉയർത്തുന്നവർക്ക് വകുപ്പിൽ നിന്ന് ചില പിന്തുണകൾ ഒക്കെ ലഭിച്ചിട്ടുണ്ടാകാം. ഞങ്ങൾക്ക് അതേക്കുറിച്ച് തീർച്ചയില്ല. ഡയറക്ടർ ഇതുമായി ബന്ധപ്പെട്ടു പരസ്യ പ്രതികരണം നടത്തുകയുമില്ല- അടുപ്പമുള്ളവർ വിരൽ ചൂണ്ടുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്