സ്വന്തം ഗ്രാമത്തെ സേവിക്കാന്‍ ഡോക്ടറാകാൻ കൊതിച്ച ഷംന തസ്നിമിന്റെ മരണത്തിലെ ചുരുൾ അഴിയുമോ? ചികിൽസയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ച മെഡിക്കൽ വിദ്യാർത്ഥിനിയുടെ കുടുംബത്തിന് ഒടുവിൽ നീതിയുടെ പ്രകാശം; അന്വേഷണത്തിന് മെഡിക്കൽ ബോർഡ് എത്തും
കൊച്ചി: കളമേശരിയിൽ മെഡിക്കൽ വിദ്യാർത്ഥിനി ഷംന തസ്നിം ചികിത്സയ്ക്കിടെ മരിക്കാനിടയായ സംഭവത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എൻ.കെ.കുട്ടപ്പൻ കൺവീനറായുള്ള മൂന്നംഗ ബോർഡാണ് രൂപീകരിച്ചത്.
ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ.ശ്രീദേവിയും ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകനുമാണ് മറ്റ് അംഗങ്ങൾ. അന്വേഷണസംഘം നൽകിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടക്കമുള്ള രേഖകൾ സമർപ്പിച്ചതോടെയാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ സമ്മതം ആരാഞ്ഞ് ഫോറൻസിക് മേധാവിക്കും സർക്കാർ പ്ലീഡർക്കും ഡി.എം.ഒ കത്ത് നൽകിയത്.
പോസ്റ്റ്മാർട്ടം റിപ്പോർട്ട് വൈകുന്നുവെന്നാരോപിച്ച് ഷംനയുടെ പിതാവ് രണ്ടുതവണ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ടിരുന്നു. ഒരു സിറ്റിങ്ങിൽ തന്നെ തുടർനടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. ഈ മാസം 27ന് എറണാകുളത്ത് വച്ചായിരിക്കും സിറ്റിങ്. അതിനുമുമ്പ് റിപ്പോർട്ടുകൾ വിശദമായി അംഗങ്ങൾ പഠനവിധേയമാക്കും. ആവശ്യമെങ്കിൽ മറ്റ് വിദഗ്ധരെക്കൂടി ആദ്യ സിറ്റിങ്ങിൽ ഉൾപ്പെടുത്തും. കൂടുതൽ കാലതാമസം വരുത്താതെ എത്രയും വേഗം റിപ്പോർട്ട് പൊലിസിന് കൈമാറുന്നതിനുവേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്.
ഇതിനു മുന്നോടിയായി അന്വേഷണസംഘം നൽകിയ എല്ലാ ഫയലുകളും എറണാകുളം ജനറൽ ആശുപത്രിയിലെ ഫിസിഷ്യന്‍ നൽകിയിട്ടുണ്ട്. ഫിസിഷ്യന്റെ നിർദ്ദേശമനുസരിച്ചായിരിക്കും മറ്റു വിദഗ്ധരെക്കൂടി ഉൾപ്പെടുത്തണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. 27ന് നിശ്ചയിച്ചിരിക്കുന്ന സിറ്റിങ്ങിന് എന്തെങ്കിലും തടസ്സം നേരിട്ടാൽ തൊട്ടടുത്ത ദിവസമായ 28നു തന്നെ സിറ്റിങ് നടത്തും. രണ്ടു ദിവസംകൊണ്ട് റിപ്പോർട്ട് തയ്യാറാക്കി ഈ മാസം തന്നെ അന്വേഷണസംഘത്തിന് സമർപ്പിക്കാനാണ് തീരുമാനം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഷംന മരിച്ചത് ചികിത്സാപിഴവ് മൂലമാണോ എന്ന് തീർച്ചപ്പെടുത്തുക. ചികിത്സാപിഴവ് സംഭവിച്ചതായി മെഡിക്കൽ ബോർഡ് കണ്ടെത്തിയാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ചികിത്സിച്ച ഡോക്ടർമാർക്കെതിരെ കേസ് എടുക്കാം.
തന്റെ മകളുടെ മരണം ചികിത്സാപിഴവ് മൂലമാണെന്നും മരണത്തിനുത്തരവാദികളായവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഷംനയുടെ പിതാവ് കണ്ണൂർ ശിവപുരം പടുവാറ ഐഷ മൻസിലിൽ അബൂട്ടി രണ്ടു തവണ പരാതി നൽകിയിരുന്നു. പനി ബാധിച്ചതിനെതുടർന്ന് ജൂലൈ 18ന് താൻ പഠിക്കുന്ന കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തിയ ഷംന ആന്റിബയോട്ടിക് കുത്തിവെപ്പ് എടുത്തതിനെതുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. കുത്തിവെപ്പ് എടുത്ത വാർഡിൽ അടിയന്തര ജീവൻരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. ഷംനക്ക് ഓക്സിജൻ നൽകാൻ പോലും സംവിധാനമുണ്ടായിരുന്നില്ല. വാർഡിൽ നിന്ന് ഐ.സി.യുവിലേക്ക് മാറ്റാൻ സ്ട്രെച്ചർ ലഭിക്കാതെ 20 മിനുട്ട് നഷ്ടപ്പെടുകയും ചെയ്തു.
വിദ്യാർത്ഥിനിയുടെ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് അധികൃതർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷംനയുടെ മരണത്തിന് കാരണം ചികിൽസാ പിഴവാണെന്ന് അന്നുതന്നെ പരാതി ഉയർന്നിരുന്നു. തുടർന്ന് ജോയിന്റ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ ശ്രീകുമാരിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രൊഫസർ ഡോ. എം.കെ സുരേഷ്, പൾമനറി മെഡിസിൻ പ്രൊഫസർ ഡോ. കെ. അനിത എന്നിവർ അംഗങ്ങളായ മൂന്നംഗ ഉന്നതതല സമിതി അന്വേഷണം നടത്തി ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന് റിപ്പോർട്ട് നൽകിയിരുന്നു.
കണ്ണൂർ സ്വദേശിനിയും എറണാകുളം മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനിയുമായിരുന്നു ഷംന തസ്നിം. കണ്ണൂർ ശിവപുരം പടുവാറ ഐഷ മൻസിലിൽ അബൂട്ടിയുടെ മകളായ ഷംന ജൂലൈ 18നാണ് പനി ബാധയെ തുടർന്ന് താൻ പഠിക്കുന്ന മെഡിക്കൽ കോളജിൽതന്നെ ചികിൽസതേടിയെത്തിയത്. ചികിൽസയുടെ ഭാഗമായി നൽകിയ കുത്തിവെയ്പ് എടുത്തതോടെയാണ് ഷംന കുഴഞ്ഞു വീണ് മരിച്ചത്. എന്നാൽ മറ്റ് അസുഖങ്ങളൊന്നും തന്നെയില്ലായിരുന്ന ഷംന കുത്തിവെപ്പ് എടുത്തയുടൻ കുഴഞ്ഞുവീണതിൽ നാട്ടുകാരും വീട്ടുകാരും ദുരൂഹത ആരോപിച്ചിരുന്നു. ചികിൽസ നടത്തിയ ആശുപത്രിയിൽ അടിയന്തിര ജീവൻ രക്ഷാ സംവിധാനങ്ങൾ ഇല്ലാതിരുന്നതാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിരുന്നു. ഇത് വ്യക്തമാക്കുന്നതായിരുന്നു ആശുപത്രിയിലെ സംവിധാനങ്ങൾ.
ചെറുപ്പം മുതലെ പഠനത്തിൽ മികവ് കാട്ടിയിരുന്ന ഷംനയ്ക്ക് ഡോക്ടറാവാൻ വലിയ മോഹമായിരുന്നു. കാരണം അവൾ വളർന്ന ശിവപുരം ഗ്രാമത്തിന് സ്വന്തമായൊരൂ ഡോക്ടറില്ലായിരുന്നു. ആ വിടവ് നികത്താനായിരുന്നു ഷംന ശ്രമിച്ചത്. പഠിച്ച് ഡോക്ടറായി സ്വന്തം ഗ്രാമത്തെ സേവിക്കുന്ന ഡോക്ടറായി മാറുകയെന്ന മഹത്തായ ദൗത്യമായിരുന്നു ഷംനയുടെ മനസിൽ മൊട്ടിട്ടിരുന്നത്. അതുക്കൊണ്ടു തന്നെ പ്രവാസിയായ ഉപ്പ മകളുടെ ആഗ്രഹത്തിന് എതിരുനിന്നില്ല. ഒമാനിലെ മസ്കറ്റിൽ വർഷങ്ങളോളം ജോലിചെയ്ത കണ്ണൂർ ശിവപുരം മട്ടന്നൂർ പടുവാറ ഐഷാ മൻസിലിൽ അബൂട്ടിക്ക് സമ്പാദ്യങ്ങളായി മറ്റൊന്നുമില്ലായിരുന്നു. താൻ ചെയ്ത കച്ചവടങ്ങൾ ഒന്നൊന്നായി തകർന്നപ്പോഴും പ്രതീക്ഷ പഠിത്തത്തിൽ സമർഥയായ മൂത്ത മകളിലായിരുന്നു.ചെറിയ ക്ലാസുമുതൽ മകൾ ഉയർന്ന മാർക്ക് നേടി അടുത്ത ക്ലാസുകളിലേക്ക് പ്രവേശനം നേടിയമ്പോഴും ഇവൾ പഠിച്ച് മിടുക്കിയായി ഉയർന്ന നിലയിലെത്തുമെന്നും തനിക്ക് താങ്ങാകുമെന്നും അബൂട്ടി കരുതിയിരുന്നു. അപ്രതീക്ഷിതമായാണ് മകളെ വിധി തട്ടിയെടുത്തത്.
മകൾ മരിച്ച് ഒന്നര മാസം പിന്നിടുമ്പോഴും യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ അബൂട്ടിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് മകൾ മരിച്ചതെന്നും ഉത്തരവാദിയായവർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കളമശ്ശേരി മെഡിക്കൽ കോളേജിൽ ബിരുദദാന ചടങ്ങിനെത്തിയ മുഖ്യമന്ത്രിയെ ഗസ്റ്റ് ഹൗസിൽ വീണ്ടും സന്ദർശിച്ച് പരാതി പറഞ്ഞിരുന്നു. റിപ്പോർട്ട് കിട്ടിയാലുടൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇത് ചടങ്ങായി മാറി. .ഇതിനുമുമ്പും മുഖ്യമന്ത്രിക്ക് ഷംനയുടെ പിതാവ് പരാതി നൽകിയിരുന്നു. തന്റെ അയൽവാസികൂടിയായ ആരോഗ്യമന്ത്രിയെ ഇതേ ആവശ്യമുന്നയിച്ച് നിരവധി തവണ ഇയാൾ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.
ഷംനയുടെ പിതാവ് മകളുടെ മരണത്തെപ്പറ്റി പറയുന്നത് ഇങ്ങനെ: ജൂലായ് 17 ഞായറാഴ്ച വൈകിട്ടോടെയാണ് പനിയെ തുടർന്ന് ഷംനയെ കോളേജ് ഹോസ്റ്റലിലെ സുഹൃത്തുക്കൾ ചേർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലെ തന്നെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുന്നത്.ഹോസ്റ്റലിൽ നിന്ന് ഷംന നടന്നാണ് ആശുപത്രിയിലേക്ക് പോയത്.ഉടൻതന്നെ അവിടെയുണ്ടായിരുന്ന ഹൗസർജൻ പരിശോധിച്ച് ഡ്രിപ്പ് നൽകുകയും മരുന്നുകൾ നൽകി ഹോസ്റ്റലിലേക്ക് അയക്കുകയും ചെയ്തു.തുടർന്ന് രാത്രി ഒരു മണിക്ക് അവളുടെ മാതാവ് വിളിച്ചന്വേഷിച്ചപ്പോൾ പനി മാറിയെന്നും ആപ്പിൾ കഴിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. പനി മാറിയെങ്കിലും ഡ്യൂട്ടിഡോക്ടറെ നിർബന്ധമായും കാണണമെന്ന ഉമ്മയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു 18 ന് ഉച്ചയോടെ ഷംന ആശുപത്രിയിലെത്തിയത്.
വകുപ്പ് തലവൻ കൂടിയായ ഡോ.ജിൽസ് ജോർജാണ് ഷംനയെ പരിശോധിച്ച് കുത്തിവയ്പ്പിനും രക്തം പരിശോധിക്കാനുമൊക്കെ കുറിച്ചത്.ഉടൻതന്നെ ഡോക്ടർ ഡ്യൂട്ടി കഴിഞ്ഞ് പോയിയെങ്കിലും അടുത്ത ഡ്യൂട്ടി ഡോക്ടറോട് വിവരങ്ങൾ ധരിപ്പിച്ചിരുന്നില്ലെന്നും ഷംനയുടെ പിതാവ് പറയുന്നു. തന്റെ മകൾക്ക് സിഫ്ട്രിയാക്സോൺ ഇഞ്ചക്ഷൻ എടുത്തിനെ തുടർന്ന് വായിൽ നിന്ന് പതയും നുരയും വന്ന് മരിക്കുകയായിരുന്നെന്നും ഒന്നര മണിക്കൂറിനുശേഷമാണ് ഡോക്ടറെത്തിയതെന്നും പിതാവ് പറഞ്ഞു. മകളുടെ മരണത്തിലെ ദുരൂഹത വ്യക്തമാകുന്നതുവരെ നിയമത്തിന്റെ ഏതറ്റംവരെ പോകാനും തയ്യാറുകുമെന്ന് അബൂട്ടിയും കുടുംബാംഗങ്ങളും അറിയിച്ചിരുന്നു. ഈ പോരാട്ടമാണ് മെഡിക്കൽ ബോർഡ് രൂപീകരണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍