വെറും മുപ്പതുവർഷം പഴക്കമുള്ള പള്ളി പൊളിച്ചു പണിയാൻ വികാരി കച്ചകെട്ടി ഇറങ്ങിയതിന് എതിരെ വൻ പ്രതിഷേധം; അച്ചന്റെ നീക്കം പൊളിക്കാൻ ഉറച്ച് ഭരണസമിതിയും രംഗത്തു വന്നതോടെ ഭോപ്പാലിലെ മാർത്തോമ്മാ പള്ളിയിൽ കൂട്ടത്തല്ല്; അച്ചനെ ഉടൻ മാറ്റണമെന്ന് ആവശ്യപ്പെട്ട് മാർത്തോമ്മാ മെത്രാപ്പൊലീത്തയ്ക്ക് കത്തയച്ച് വിശ്വാസികൾ
മറുനാടൻ മലയാളി ബ്യൂറോ
ഭോപ്പാൽ: ഒട്ടും കേടുപാടില്ലാത്ത പഴയ പള്ളികൾ പൊളിച്ച് പുതിയവ പണിയുന്നതിനെ ചൊല്ലി സമീപകാലത്ത് സംസ്ഥാനത്ത് പലയിടത്തും വൻ പ്രതിഷേധം ക്രൈസ്തവ വിശ്വാസികൾക്കിടയിൽ ഉയർന്നിരുന്നു. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് പുതിയ പള്ളി പണിയുന്നതിനെ ചൊല്ലി ഭോപ്പാൽ സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ പള്ളിയിൽ ഉണ്ടായ സംഘർഷവും. ഏറെക്കാലമായി ഈ വിഷയത്തിൽ ഉണ്ടായ ചേരിതിരിവ് ഇന്നലെ (മെയ് 28) വിശ്വാസികൾ തമ്മിലുള്ള കൂട്ടയടിയിലും സംഘർഷത്തിലും കലാശിക്കുകയായിരുന്നു.
പള്ളി പൊളിച്ചു പണിയുന്നതിനായി നിലവിലെ വികാരി സാംസൺ സാമുവലിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിനെ ചെറുത്തുകൊണ്ട് വലിയൊരു വിഭാഗം വിശ്വാസികളും രംഗത്തുവന്നിരുന്നു. കഴിഞ്ഞവർഷം അധികാരത്തിൽ വന്ന ഭരണസമിതിയും വികാരിയുടെ നീക്കങ്ങൾക്ക് എതിരായിരുന്നു. ഇതോടെയാണ് പള്ളി നിർമ്മിക്കണമെന്ന് ആവശ്യപ്പെടുന്നവരും പള്ളി പൊളിക്കരുതെന്ന് നിലപാടെടുത്തവരും തമ്മിൽ കയ്യാങ്കളിയിലേക്ക് കഴിഞ്ഞദിവസം കാര്യങ്ങൾ എത്തിയത്.
നിലവിലെ വികാരിയുടെ നേതൃത്വത്വത്തിലാണ് പള്ളിപണിയണമെന്ന ആവശ്യമുയർത്തി ഇടവകയിൽ കലാപമുണ്ടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നിലവിലെ ഭരണസമിതി സെക്രട്ടറി പി കെ ഇടിക്കുളയുടെ നേതൃത്വത്തിൽ ഒരുവിഭാഗം ജോസഫ് മാർത്തോമ്മാ മെത്രോപ്പൊലീത്തയ്ക്ക് പരാതി നൽകിയത്. സഭയിലെ എല്ലാ ഉന്നത അധികാരികൾക്കും ഇതേ പരാതി സമർപ്പിച്ചിട്ടുമുണ്ട്. വികാരിയുടെ നേതൃത്വത്തിൽ വൻ അഴിമതിക്കാണ് കളമൊരുക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
2014 മെയ് മാസത്തിലാണ് സാംസൺ സാമുവൽ ഭോപ്പാൽ സെന്റ് പീറ്റേഴ്സ് പള്ളിയിൽ വികാരിയായി എത്തുന്നതെന്നും തുടക്കത്തിൽ നല്ല നിലയിൽ പ്രവർത്തിച്ച വികാരിയുടെ സ്വഭാവം പിന്നീട് മാറിയെന്നും പരാതിയിൽ പറയുന്നു. പള്ളിക്കെട്ടിടം പൊളിച്ചുപണിയുന്നതിന് 2011ൽ ഒരു ആലോചന നടന്നിരുന്നു.
എന്നാൽ അന്ന് ഭൂരിഭാഗം ഇടവകാംഗങ്ങളും എതിർത്തതോടെ ഈ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. എന്നാൽ പിന്നീട് 2013ൽ ഇത്തരത്തിൽ ഒരു നീക്കം നടക്കുകയും അംഗങ്ങളിൽ നിന്ന് 5000 രൂപവീതം പിരിക്കുകയും ചെയ്തു. പിന്നീട് ഫാദർ സാംസൺ വികാരിയായി എത്തിയതോടെ 2011ലെ തീരുമാനം മുന്നോട്ടുകൊണ്ടുപോകാനുള്ള നീക്കങ്ങൾ സജീവമാക്കി.
നിലവിലുള്ള കെട്ടിടം പൂർണമായും പൊളിച്ച് പുതിയത് നിർമ്മിക്കാനായിരുന്നു നീക്കം. ഇതോടെ വലിയൊരു വിഭാഗം വിശ്വാസികൾ ഇതിനെ എതിർത്ത് രംഗത്തുവന്നു. അഞ്ചരക്കോടി രൂപ ചെലവിൽ പുതിയ പള്ളി നിർമ്മിക്കാനുള്ള നീക്കത്തെ എതിർത്ത ഭൂരിപക്ഷം വിശ്വാസികളും പള്ളിയുടെ മുൻവശം മനോഹരമായി പുനർനിർമ്മിക്കുകയും മറ്റ് അത്യാവശ്യ നവീകരണങ്ങൾ വരുത്തുകയും ചെയ്താൽ മതിയെന്ന പക്ഷക്കാരായിരുന്നു. ഇത് ഒരുകോടിയിൽപ്പരം രൂപയിൽ താഴെ ചെയ്യാനാവുമെന്നും അവർ ചൂണ്ടിക്കാട്ടി.
എന്നാൽ ഈ എതിർപ്പുകൾ അവഗണിച്ച് വികാരിയുടെ നേതൃത്വത്തിൽ നേരത്തേ തീരുമാനിച്ച പ്രകാരം മുന്നോട്ടുപോയി നഗരസഭയിൽ നിന്ന് അനുമതി നേടിയെടുത്തുവെന്ന് എതിർപക്ഷം പരാതിയിൽ ആരോപിക്കുന്നു. ഇതോടെ കഴിഞ്ഞതവണ വികാരിക്ക് എതിരെ നിലകൊണ്ട വിഭാഗമാണ് പള്ളി സമിതിയുടെ ഭരണത്തിൽ എത്തിയത്. ഇതോടെ പ്രശ്നങ്ങൾ രൂക്ഷമായി. പുതിയ പള്ളി നിർമ്മിക്കാൻ അനുമതി തേടി നൽകിയ അപേക്ഷയിൽ നിലവിൽ പള്ളിയോട് ചേർന്നുള്ള സ്കൂളും അനുബന്ധകെട്ടിടങ്ങളും ഉൾപ്പെടുത്താതിരുന്നതും വലിയ ചർച്ചയായി. ഇതിനിടെ മുൻ ഭരണസമിതി പള്ളി നിർമ്മിക്കാനെന്ന പേരിൽ പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ പുതിയ ഭരണസമിതി ഇടപെട്ട് വിശ്വാസികൾക്ക് തിരികെ നൽകുകയും ചെയ്തിരുന്നു. ഇതെല്ലാം അച്ചനും ഭരണസമിതിയും തമ്മിലുള്ള ചേരിതിരിവിലേക്കാണ് ഇടവകയെ നയിച്ചത്.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ സഭാ മേലധികാരികൾക്ക് പള്ളിയിലെ ഭരണസമിതി അംഗങ്ങൾ ഉൾപ്പെടെ പരാതി നൽകിയിരിക്കുന്നത്. വികാരിക്കെതിരെ ഗുരുതര ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി എന്നതിനാൽ വൈകാതെ വികാരിക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചനകൾ. വികാരിയെ ഉടനടി സ്ഥലം മാറ്റണമെന്ന ആവശ്യമാണ് ഇവർ ഉന്നയിച്ചിട്ടുള്ളത്. വികാരി ഇവിടെ നിൽക്കുന്നിടത്തോളം ഇടവകയിൽ കലാപം കൂടുകയേ ഉ്ള്ളൂവെന്നും പരാതിയിൽ കാര്യകാരണസഹിതം വ്യക്തമാക്കുന്നുണ്ട്.
ഇതോടെയാണ് വിഷയം വിശ്വാസികൾക്കിടയിൽ കൂടുതൽ ചർച്ചയാകുന്നതും ഇപ്പോൾ കയ്യാങ്കളിയിലേക്കുവരെ വന്നെത്തുന്നതും. പള്ളിയോട് ചേർന്നുള്ള അനധിക്യത സ്കൂൾ കെട്ടിടം പൊളിക്കണമെന്ന മുനിസിപ്പാലിറ്റിയുടെ ഉത്തരവ് വന്നതോടെ പള്ളിപണി പരിപാടികൾ അവതാളത്തിലായി. ഇതാണ് കഴിഞ്ഞ ഞായറാഴ്ച പള്ളയിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ കയ്യാങ്കളിയും തെറിവിളിയിലേക്കും വരെ എത്തിയത്.
300 ലധികം കുടുബാഗംങ്ങൾക്ക് അംഗത്വമുള്ള സെന്റ് പീറ്റെഴ്സ് പള്ളി പണിതത് 30 വർഷം മുമ്പാണ്. ഇത്രയും വർഷം മാത്രം പഴക്കമുള്ള കെട്ടിടം പുതുക്കിപ്പണിയുന്നത് എന്തിനെന്ന ചോദ്യമാണ് വിശ്വാസികളിൽ ഭൂരിഭാഗവും ഉന്നയിക്കുന്നത്. ഈ പള്ളി ആരാധന നടത്താൻ യോഗ്യമാല്ലെന്ന വാദവുമായി വികാരി സാംസൺ സാമുവൽ രംഗത്ത് വന്നതോടയാണ് ഇടവകയിൽ ചേരിതിരിവ് പ്രകടമായത്.
അഞ്ചരകോടി രൂപയുടെ ബജറ്റുമായി അച്ചൻ രംഗത്ത്് വന്നെങ്കിലും പള്ളിപൊളിച്ചു പുതിയ കെട്ടിടം പണിയുന്നതിന് എതിരായിരുന്നു. 185 ഇടവകാഗംങ്ങൾ സഭാമേലധികാരികൾക്ക് പള്ളി പൊളിക്കുന്നതിനെതിരെ പരാതി നൽകിയെങ്കിലും ഫാദർ സാംസൺ സാമുവൽ തന്റെ നീക്കങ്ങളുമായി മുന്നോട്ട് പോകയായിരുന്നു.
ഇന്നലെ വാർഷിക പൊതുയോഗം തുടങ്ങിയതോടെ അധ്യക്ഷത വഹിച്ച ഫാദർ സാമുവൽ സെക്രട്ടറി ഇടിക്കുളയെ വരവുചെലവ് കണക്ക് അവതരിപ്പിക്കാൻ ക്ഷണിച്ചു. ഇതിനിടെ പള്ളി നിർമ്മാണ അനുമതിയുമായി ബന്ധപ്പെട്ട വിഷയം ആദ്യം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരാൾ എഴുന്നേറ്റു. നേരത്തേ തീരുമാനിച്ച അജണ്ടയ്ക്ക് പുറത്തുള്ള കാര്യങ്ങൾ പിന്നീട് ചർച്ചചെയ്യാമെന്നായി മറുവിഭാഗം. ഇതിന് അനുകൂലിക്കേണ്ട അധ്യക്ഷസ്ഥാനത്തുള്ള വികാരി പക്ഷേ ബഹളക്കാരെ തടയാൻ ശ്രമിക്കാതിരുന്നതോടെയാണ് സംഘർഷമുണ്ടായതെന്ന് ഇടിക്കുള മറുനാടനോട് വ്യക്തമാക്കി.
പള്ളിയോട്് ചേർന്നുള്ള സ്കൂൾ കെട്ടിടം പൊളിച്ച് വലിപ്പത്തിലുള്ള ഒരുകെട്ടിടം പണിയാനായിരുന്നു അച്ചനും കൂട്ടാളികളും നീക്കം നടത്തിയത് ഇതിനെതിരെ അജയ് എബ്രഹാം എന്ന വ്യക്തി കോടതിയെ സമീപിച്ചു. പുതിയ കെട്ടിടം നിർമ്മിക്കാനുള്ള അനുമതി ഭോപ്പാൽ മുനിസിപ്പൽ കോർപ്പറേഷൻ നിഷേധിച്ചു. അംഗങ്ങളിൽ മിക്കവരും കാര്യമായ വരുമാനമില്ലാത്തവർ ആയതും പള്ളിപൊളിക്കലിനെതിരെ വൻ എതിർപ്പുണ്ടാകാൻ കാരണമാകുകയായിരുന്നു.
പള്ളിപണിയുടെ പേരിൽ ഇടവകാംഗങ്ങൾ തിരിഞ്ഞതോടെ ബഹുഭൂരിഭാഗവും വികാരിക്കെതിരായി. പിന്നീട് നടന്ന തിരഞ്ഞടുപ്പിൽ അച്ചനെ എതിർക്കുന്ന ലോബിയിൽപെട്ടവർ ഇടവക ഭാരവാഹികളായി. ഇതോടെ അച്ചൻെ സ്ഥപിത താൽപര്യങ്ങൾ നടക്കാതായി. ഡൽഹി ബിഷപ്പിൻെ സഹായത്തോടെ വികാരി പല നീക്കങ്ങളും നടത്തിയെക്കിലും ഒന്നും ഫലവത്തായില്ല. കഴിഞ്ഞ വർഷത്തെ വരവ് ചെലവ് കണക്കുകൾ പാസാക്കാനായി വിളിച്ചു ചേർത്ത പൊതുയോഗമാണ് കുട്ടത്തല്ലിലും സംഘർഷത്തിലും കലാശിച്ചത്. സംഘർഷത്തെ തുടർന്ന് കണക്കുകൾ പാസ്സാക്കാനായില്ല.
വികാരിയെ നീക്കണമെന്ന ആവിശ്യപ്പെട്ട് ഭാരവാഹികൾ മർത്തോമ്മാ മെത്രപ്പൊലീത്തയടക്കമുള്ള നേതൃത്വത്തിന് പരാതി ബോധിപ്പിച്ചിരിക്കുയയാണ് ഇദ്ദേഹത്തെ ഒരുനിമിഷം പോലും വികാരി സ്ഥാനത്ത് നിർത്താനാവില്ലേന്നാണ് അവരുടെ പരാതി ഇടവക ഭാരവാഹികളുമായി ദൈനംദിന ആവശ്യങ്ങൾക്കു പോലും ചർച്ചചെയ്യാനോ സംസാരിക്കാനോ സാംസൺ സാമുവൽ തയ്യാറാവുന്നില്ലെന്നാണ് മെത്രാപ്പൊലീത്തയ്ക്ക് നൽകിയ പരാതിയിൽ പറയുന്നത്.
വൈസ് പ്രസിഡന്റ് ജോൺ കുര്യൻ, സെക്രട്ടറി പി.കെ ഇടിക്കുള, ട്രസ്റ്റിമാരായ ചാണ്ടി ജോർജ്, കെ.കെ പോത്തൻ തുടങ്ങിയ ഭാരവാഹികളായ എട്ട് പേരാണ് പരാതിയിൽ ഒപ്പിട്ടിരിക്കുന്നത്. ബുക്കും കണക്കും പാസ്സാക്കാത്ത സാഹചര്യത്തിൽ ഇടവകയുടെ ദൈനംദിന ചെലവുകൾക്ക് പോലും പണം ചെലവഴിക്കാനാവാത്ത സ്ഥിതി ഉണ്ടായതായി ഭാരവാഹികൾ പറഞ്ഞു.
കേരളത്തിൽ സമീപകാലത്തായി ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടായത് വലിയ ചർച്ചയായിരുന്നു. പള്ളികൾ പുതുക്കിപ്പണിയുന്നതിലൂടെ കോടികളുടെ കമ്മീഷൻ നേടുന്നതിന് ശ്രമങ്ങൾ ആസൂത്രിതമായി നടക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്. മുമ്പ് മാവേലിക്കരയിലും തലസ്ഥാനത്ത് പാറ്റൂരിലും പള്ളികൾ പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ ആരോപണം ഉയർന്നിരുന്നു. മാവേലിക്കര കുറത്തിക്കാട് ജറുസലേം മാർത്തോമ്മ പള്ളിയുടെ മുറ്റത്ത് ടൈൽ പാകിയതിനെ ചൊല്ലി സംഘർഷത്തിൽ രാജി ഈപ്പൻ എന്ന വൈദികനെ ഇടവകയിൽപ്പെട്ട ഒരാൾ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചത് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.
ടൈൽ പാകിയതിന് 65 ലക്ഷം രൂപ ചെലവാക്കിയിതിനെ ചോദ്യം ചെയ്ത എസ്.കെ തോമസ് എന്ന വ്യക്തിയാണ് പള്ളിക്കുള്ളിൽ വെച്ച് വൈദികനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചത്. തിരുവനന്തപുരം പാറ്റൂർ പള്ളി പുതുക്കിപ്പണിയുന്നതിനെതിരെ മുൻ വികാരി സത്യഗ്രഹമിരിക്കാൻ വരെ തുനിഞ്ഞതോടെയാണ് ആ ശ്രമവും പൊളിഞ്ഞത്. കഴിഞ്ഞ വർഷം ഡൽഹിക്കടുത്ത് ഗുഡ് ഗാവ് മാർത്തോമ്മ പള്ളിയിൽ പാഴ്സണേജ് പണിയുന്നതിനെ ചൊല്ലി കൂട്ടത്തല്ല് നടന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഭോപ്പാലിലും പള്ളി പണിയലിനെ ചൊല്ലി സംഘർഷം ഉണ്ടായിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്