താടി വളർത്തിയെത്തിയ യുവാവിനെ ക്ലാസിൽ കയറ്റിയില്ല; വൈസ് ചാൻസലർക്ക് പരാതി നൽകിയപ്പോൾ താൽക്കാലിക അനുമതി ലഭിച്ചു; മറ്റുള്ളവർക്കും താടി വെക്കാൻ അനുമതി വേണമെന്ന ആവശ്യം ശക്തം: ഹിലാലിന്റെ താടിയെ ചൊല്ലി കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിപിഎഡ് സെന്ററിൽ വിവാദം
എം പി റാഫി
കോഴിക്കോട്: താടി വളർത്തിയതിന്റെ പേരിൽ പൊല്ലാപ്പായിരിക്കുകയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിലെ കായിക വിദ്യാർത്ഥി ഹിലാൽ. കഴിഞ്ഞ ഒരു മാസത്തിലധികമായി തന്റെ താടി വരുത്തിയ വിവാദങ്ങളും അലയൊലികളും കാമ്പസിൽ ഇപ്പോഴും അവസാനിച്ചിട്ടില്ല. താടി വച്ചതിന്റെ പേരിൽ ഡിപ്പാർട്ട്മെന്റ് ഹെഡ് ഹിലാലിനെ ക്ലാസിൽ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് യൂണിവേഴ്സിറ്റി അധികാരികൾക്ക് പരാതി നൽകിയതിനെ തുടർന്ന് ഒരു മാസത്തിനു ശേഷം വൈസ് ചാൻസിലർ ക്ലാസിൽ കയറാൻ താൽക്കാലിക അനുമതി നൽകുകയായിരുന്നു. എന്നാൽ താടി 'പ്രശ്നം' ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ഹിലാലിന് അനുവദിച്ച ഇളവ് മറ്റെല്ലാ വിദ്യാർത്ഥികൾക്കും നൽകണമെന്നും താടി വെയ്ക്കൽ നിയമം പ്രാബല്യത്തിൽ വരുത്തണമെന്നുമാണ് ഇവരുടെ ആവശ്യം.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ ബി.പി.എഡ് വിദ്യാർത്ഥിയായ മുഹമ്മദ് ഹിലാൽ ക്ലാസിൽ കാലുകുത്തിയ അന്നു തുടങ്ങിയിരിക്കുന്നു ഈ താടി വിവാദം. ആദ്യം ആരും ഗൗനിക്കാതിരുന്നെങ്കിലും ഇപ്പോൾ വിഷയം കത്തിപ്പടർന്നിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ താടിയുടെ പേരിൽ സമരം നടക്കുകയാണ്. ഹിലാലിനെ തിരിച്ചെടുത്ത ശേഷം സീനിയർ വിദ്യാർത്ഥികളെല്ലാം സമരം ചെയ്യുന്നത് ഈ നിയമം എല്ലാവർക്കും വേണമെന്നു പറഞ്ഞുകൊണ്ടാണ്. താടി വരുത്തിവച്ച പ്രശ്നങ്ങൾ ഇനി എവിടെ ചെന്നെത്തുമെന്ന് ആർക്കും നിശ്ചയമില്ല. ക്ലാസുകൾ മുടങ്ങി ഓരോ ദിവസവും വിഷയം സങ്കീർണമാവുകയാണ്.
2009ൽ സോഫ്റ്റ് ബോൾ കേരളാ ടീമിൽ കളിച്ച് ഹിലാൽ അടങ്ങുന്ന ടീം വെങ്കല മെഡൽ നേടിയിരുന്നു. കഴിഞ്ഞ വർഷം സീനിയർ ബെയ്സ് ബോളിൽ കേരളാ ടീമിൽ കളിച്ചിരുന്നു. കായംകുളം കൊറ്റുകുളങ്ങര സ്വദേശിയായ ഹിലാൽ കായിക പഠനത്തിലെ താൽപര്യമാണ് ബി.പി.എഡ് കോഴ്സ് എടുക്കാൻ പ്രേരിപ്പിച്ചത്. നിലവിൽ കായിക പഠനത്തിൽ ബിരുദ കോഴ്സ് കാലിക്കറ്റിലാണുള്ളത്. ഇതിനാൽ ഇവിടെ വന്നി പഠിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രവേശന പരീക്ഷയും അഡ്മിഷനുമെല്ലാം കഴിഞ്ഞ് ഓഗസ്റ്റ് ഒന്നിനായിരുന്നു ക്ലാസ് ആരംഭിച്ചത്. ഈ ദിവസം തന്നെ ഹിലാൽ എത്തിയിരുന്നു. എന്നാൽ തന്റെ നീട്ടി വളർത്തിയ താടിയായിരുന്നു പിന്നീടങ്ങോട്ട് വിവാദം സൃഷ്ടിച്ചത്. താടി വളർത്തി ക്ലാസിൽ വരാൻ പാടില്ലെന്ന് നിലവിൽ നിയമമില്ലെന്ന് മാത്രമല്ല കോഴ്സിന്റെ നിയമാവലിൽ പറയുന്നുമില്ല. എന്നാൽ കോളേജ് അധികൃതരാകട്ടെ കീഴ്വഴക്കവും യൂണിഫോമിറ്റിയും ചൂണ്ടിക്കാട്ടിയായിരുന്നു ഇതിനെ എതിർത്തത്. താടി ഷേവ് ചെയ്താൽ അല്ലാതെ ക്ലാസിൽ കയറേണ്ടന്ന നിലപാട് എച്ച്.ഒ.ഡി എടുത്തതിനു പിന്നിലും ഈ കീഴ്വഴക്കങ്ങളായിരുന്നു. സംഭവം ചർച്ചയാവുകയും ഹിലാലിനെ തിരിച്ചെടുക്കുകയും ചെയ്തു. എന്നാൽ കാലിക്കറ്റിലെ താടി വിവാദം മറ്റൊരു തലത്തിൽ എത്തിയിരിക്കുകയാണ്.
ആരെയും മോശമാക്കാനായിരുന്നല്ലെന്നും ഭാവിയിൽ ഇത്തരമൊരു അവസ്ഥ മറ്റാർക്കും ഉണ്ടാവരുതെന്നു കരുതിയാണ് താൻ നിലപാടിൽ ഉറച്ചു നിന്നതെന്ന് ഹിലാൽ പറഞ്ഞു. താടി വളർന്ന ശേഷം ഇതുവരെ ഷേവ് ചെയ്തില്ലെന്നും ഇത് പ്രവാചക ചര്യയും മതവിശ്വാസത്തിന്റെ ഭാഗമായതുകൊണ്ടുമാണ് താൻ താടി വെക്കുന്നതെന്നും ഹിലാൽ പറഞ്ഞു. താടിയുടെ പേരിൽ ക്ലാസിൽ നിന്നും പുറത്താക്കപ്പെടുന്ന മാനസികാവസ്ഥ ഒരു വിദ്യാർത്ഥിക്കും സഹിക്കാനാവാത്തതാണെന്ന് ഹിലാൽ പറയുന്നു. താടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കായിക വിദ്യാർത്ഥി മുഹമ്മദ് ഹിലാൽ മറുനാടൻ മലയാളിയോടു മനസു തുറക്കുന്നതിങ്ങനെ:
ഒന്നാം തിയ്യതി ക്ലാസിൽ വന്നപ്പോഴാണ് അദ്ധ്യാപകൻ ഈ കാര്യം എന്നോട് പറഞ്ഞത്. താടി ഷേവ് ചെയ്താൽ മാത്രമെ ക്ലാസിൽ കയറിയാൽ മതിയെന്നു പറഞ്ഞു. പിന്നീട് 31 ദിവസം എനിക്ക് ക്ലാസിൽ കയറാൻ സാധിച്ചില്ല. ഷേവ് ചെയ്യുക എന്നത് ഈ കോഴ്സിന്റെയും ഇവിടത്തെയും രീതിയാണെന്നാണ് ഇവരെല്ലാം പറഞ്ഞിരുന്നത്. പക്ഷേ, ഇതുമായി ബന്ധപ്പെട്ട് യാതൊരു ചട്ടമോ നിയമാവലിയോ ഇല്ലായിരുന്നു. സിക്ക് മതക്കാർക്ക് അവന്റെ താടി എത്രമാത്രം പ്രധാനമാണോ അതുപോലെയാണ് എന്റെ മതത്തിലും താടിയെന്ന് അവരെ ധരിപ്പിച്ചു. പക്ഷെ, ഇല്ലാത്ത നിയമത്തിന്റെ പേരിൽ എനിക്ക് ഒരു മാസക്കാലം ക്ലാസിൽ കയറാൻ സാധിച്ചില്ല.
ആംആദ്മി, കാമ്പസ് ഫ്രണ്ട് സംഘടനകൾ മാത്രമായിരുന്നു എനിക്കു വേണ്ടി മാർച്ചും പ്രതിഷേധവും ഈ വിഷയത്തിൽ സംഘടിപ്പിച്ചത്. എന്നെ പുറത്താക്കിയ തൊട്ടടുത്ത ദിവസം ഞാൻ ഡിപാർ്ട്ട്മെന്റ് ഹെഡിനെ പോയി കണ്ടെങ്കിലും വിട്ടുവീഴ്ചക്കു അവർ തയ്യാറായില്ല. പിന്നീട് ഞാൻ യൂണിവേഴ്സിറ്റി ഡീൻ, രജിസ്ട്രാർ, വൈസ് ചാൻസിലർ എന്നിവർക്ക് റിക്വസ്റ്റ് രേഖാ മൂലം നൽകി. പിന്നീട് മീഡിയകളിലൂടെ ചില ഒറ്റപ്പെട്ട വാർത്തകൾ വന്നു തുടങ്ങി. ഇതിനു പിന്നാലെയായിരുന്നു ചില സംഘടനകളുടെ മാർച്ചുകൾ. ഇതിനു പിന്നാലെ ക്ലാസിൽ പ്രവേശിക്കുന്നതിന് വൈസ് ചാൻസിലർ താൽക്കാലിക ഉത്തരവിറക്കുകയായിരുന്നു.
പക്ഷെ, ഇപ്പോഴും ഇവിടെ ക്ലാസ് നടക്കാത്ത അവസ്ഥയാണ്. സീനിയർ വിദ്യാർത്ഥികളുടെ സമരം നടക്കുകയാണ് താടി സംബന്ധമായി എല്ലാവർക്കും ഒരേ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട്കൊണ്ട്. സത്യത്തിൽ ഇങ്ങനെയൊരു റൂൾ ഇല്ലായിരുന്നു. ഇതിനാൽ ഇവരുടെ സമരം അധികൃതർക്കെതിരെയാണ്. താടി വെക്കരുതെന്ന് നിയമാവലിയുണ്ടെന്നായിരുന്നു ആദ്യം അദ്ധ്യാപതർ തന്നെ പറഞ്ഞിരുന്നത്. പിന്നീട് അവർ പറഞ്ഞു പിന്തുടർന്നു വരുന്ന രീതിയാണെന്നായിരുന്നു. താടി പ്രശ്നം ഇപ്പോൾ നീണ്ടു പോകുകയാണ്. എന്നെ ഒരുപാട് വിദ്യാർത്ഥികൾ സപ്പോർട്ട് ചെയ്തിരുന്നു. ഞാൻ താടി വെയ്ക്കുന്നത് വ്യക്തിപരമായ കാര്യങ്ങളുടെ പേരിലാണെന്ന് ഞാൻ എഴുതി നൽകിയതാണ്. പക്ഷെ, ഇപ്പോൾ എല്ലാവർക്കും ഈ നിയമം വേണമെന്ന് പറഞ്ഞ് നടത്തുന്ന സമരത്തിന് പിന്നിൽ ഏതെങ്കിലും താൽപര്യങ്ങളുണ്ടെന്ന് എനിക്കറിയില്ല. ഒരുപാട് കാലമായി ഇല്ലാത്ത നിയമത്തിന്റെ പേരിൽ എല്ലാ വിദ്യാർത്ഥികളും ദുരിതം അനുഭവിക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് സീനിയർ വിദ്യാർത്ഥികളുടെ സമരം നടക്കുന്നത്.
ഞാൻ താടി ഇതുവരേ താടി വടിച്ചിട്ടേയില്ല. ഇസ്ലാമിക കാഴ്ച്ചപ്പാടിൽ താടി വടിക്കൽ നിഷിദ്ധമായ കാര്യമാണ്. പ്രവാചകന്റെയും ഇസ്ലാമിന്റെയും ചര്യ പിൻതുടരുന്നതുകൊണ്ടാണ് ഞാൻ താടി വക്കുന്നത്. ഞാൻ നിലവിൽ ഒരു മത സംഘടനയുടെയോ ആളല്ല. കായിക വിഷയത്തിലുള്ള താൽപര്യത്തിന്റെ പേരിലാണ് ഈ കോഴ്സ് പഠിക്കാൻ വന്നത്. താടി വച്ചതിന്റെ പേരിൽ കഴിഞ്ഞ ഒരു മാസത്തിലികമായി ക്ലാസിൽ കയറാൻ പറ്റാത്ത അവസ്ഥ എന്നെ ഒരുപാട് വേദനിപ്പിച്ചു.
Stories you may Like
- കനത്ത ഫീസിന് പിന്നാലെ പായുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് മറ്റൊരു പാഠം
- മനു കുളത്തുങ്കലിന് അലിയാൻസ് അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എന്തും സംഭവിക്കാമെന്ന സ്ഥിതി; ഗവർണ്ണർ രണ്ടും കൽപ്പിച്ച്
- എസ് എഫ് ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ കോഴിക്കോട് എത്തുമ്പോൾ
- മലയാളി വിദ്യാർത്ഥികൾക്ക് കിടിലൻ പാര നൽകി യുകെ യൂണിവേഴ്സിറ്റികൾ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍