Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇ മാലിന്യങ്ങൾ തെരുവിലെ വേസ്റ്റ് ബോക്‌സിൽ നിക്ഷേപിക്കേണ്ട; കൊടുത്താൽ സർക്കാർ പണം തരും; കിലോയ്ക്ക് 25 രൂപയ്ക്ക് ഏറ്റെടുക്കുക ക്ലീൻ കേരള കമ്പനി

ഇ മാലിന്യങ്ങൾ തെരുവിലെ വേസ്റ്റ് ബോക്‌സിൽ നിക്ഷേപിക്കേണ്ട; കൊടുത്താൽ സർക്കാർ പണം തരും; കിലോയ്ക്ക് 25 രൂപയ്ക്ക് ഏറ്റെടുക്കുക ക്ലീൻ കേരള കമ്പനി

കൊച്ചി:ഇനി ഇ- മാലിന്യങ്ങൾ തെരുവിലെ വേസ്റ്റ് ബോക്‌സിൽ നിക്ഷേപിക്കേണ്ട.കൊടുത്താൽ സർക്കാർ പണം തരും.സംസ്ഥാനത്തെ ഇ-മാലിന്യങ്ങൾ വില കൊടുത്ത് വാങ്ങി സംസ്‌കരിക്കാൻ സർക്കാർ തീരുമാനം.

ഇതോടെ സമ്പൂർണമായി ഇ-മാലിന്യങ്ങൾ ശേഖരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. ക്ലീൻ കേരള കമ്പനിയാണ് സ്ഥാപനങ്ങളിൽ നിന്നും ജനങ്ങളിൽ നിന്നും നേരിട്ട് ഇ-മാലിന്യം ശേഖരിക്കുന്നത്. കിലോവിന് പത്ത് രൂപ വില നൽകിയാണ് ശേഖരണം. സ്‌കൂളുകളും വിദ്യാർത്ഥികളും നൽകുന്ന ഇ-മാലിന്യത്തിന് കിലോവിന് 25 രൂപയാണ് നൽകുക. നേരത്തെ അഞ്ച് രൂപയാണ് ഒരു കിലോയ്ക്ക് നൽകിയിരുന്നത്.

ഇ-മാലിന്യത്തിനെതിരായ സന്ദേശം കുടുംബങ്ങളിൽ എത്തിക്കുന്നതിനും കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനുമാണ് കുട്ടികൾക്ക് ഉയർന്ന വില നൽകുന്നത്. സ്‌കൂൾ വിദ്യാർത്ഥികളെ ഇ-മാലിന്യ ശേഖരത്തിൽ പങ്കാളികളാക്കാനും ഉദ്ദേശിക്കുന്നുണ്ട്. മാലിന്യം ശേഖരിക്കുന്നത് സംബന്ധിച്ച് അറിയിപ്പ് സ്‌കൂളുകളിലേക്കും എല്ലാ നഗരസഭകിലേക്കും നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ശേഖരിക്കുന്ന ഇ-മാലിന്യങ്ങൾ കഴിയുന്നവ റീസൈക്ലീങ്ങ് നടത്തിയെടുക്കാൻ ഉദ്ദേശമുണ്ട്. പറ്റാത്തവ സംസ്‌കരിക്കും.

ഇപ്പോൾ ഹൈദരാബാദിലെ റീസൈക്ലിങ്ങ് കമ്പനിക്ക് കിലോവ്ിന് 45 രൂപ നിരക്കിൽ വിൽക്കുകയാണ് ചെയ്യുന്നത്. ഇതിനകം 135 ടൺ ഇ-മാലിന്യങ്ങൾ ഹൈദരാബാദിലേക്ക് കയറ്റി അയച്ചിട്ടുണ്ട്.സ്വകാര്യ സ്ഥാപനങ്ങളിലേയും സർക്കാർ ഓഫീസുകളിലേയും ഇ-മാലിന്യങ്ങൾ അതാത് കേന്ദ്രത്തിൽ സൂക്ഷിച്ച് ക്ലീൻ കേരള കമ്പനിയെ അറിയിക്കാം.നഗരസഭ പരിധിയിലുള്ള മാലിന്യങ്ങൾ ഒരു കേന്ദ്രത്തിലോ കോർപ്പറേഷനുകളിൽ ഒന്നിൽ കൂടുതൽ കേന്ദ്രങ്ങളിലോ സൂക്ഷിക്കാം.

500 കിലോവിൽ കുറയാത്ത ഇ-മാലിന്യമുണ്ടെങ്കിൽ ക്ലീൻ കേരള കമ്പനിയുടെ വാഹനമെത്തി കൊണ്ടുപോകും.കോളേജുകളിലും മറ്റും ആറ് മാസത്തിലെത്തി ഇ.മാലിന്യം ശേഖരിച്ചു പോകും.നഗരസഭകളിൽ കുടംബശ്രീ മുഖേന മാലിന്യംശേഖരിച്ചാൽ മൂന്ന് മാസത്തിലൊരിക്കൽ വാഹന സൗകര്യം ലഭിക്കും.കമ്പ്യൂട്ടർ,ലാപ്‌ടോപ്, ടി.വി,ഫോട്ടോ കോപ്പിയർ,ടേപ്പ് റെക്കോർഡർ,വാഷിങ്ങ് മെഷീൻ,റഫ്രിജറേറ്റർ,ഗ്രെയ്ന്റർ,മിക്‌സി, ഇസ്തിരിപ്പെട്ടി, തുടങ്ങിയ എല്ലാം ഇ മാലിന്യത്തിൽ പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP