രണ്ട് പേരിൽ നിന്നും അഞ്ചേക്കർ ഭൂമി വാങ്ങിയ ശേഷം നാലേക്കർ സർക്കാർ ഭൂമി ഉന്നത സ്വാധീനം ഉപയോഗിച്ച് കൈയേറി റിസോർട്ട് സ്ഥാപിച്ചു; വീട് വയ്ക്കനോ കാർഷികാവശ്യങ്ങൾക്കോ മാത്രം ഉപയോഗിക്കണമെന്നുള്ള നിബന്ധന തെറ്റിച്ചു; നട്ടെല്ലുള്ള ഒരു സബ് കളക്ടർ ചുമതല എറ്റെടുത്തപ്പോൾ പട്ടയം റദ്ദാക്കി; ഉന്നത ബന്ധം മൂലം 12 കൊല്ലം വലിച്ച് നീട്ടിയിട്ടും സർക്കാർ നടപടി ശരിവച്ച് ഹൈക്കോടതിയും; മൂന്നാറിലെ മഹീന്ദ്ര ഹോളിഡേയ്സ് റിസോർട്ടിന് താഴുവീഴുമെന്ന് ഉറപ്പായി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മൂന്നാർ ചിന്നക്കനാലിലെ മഹീന്ദ്ര ഹോളിഡേയ്സ് റിസോർട്ട് പൂട്ടുമെന്ന് ഉറപ്പായി. റിസോർട്ടിന്റെ പട്ടയം റദ്ദാക്കി ഭൂമി തിരിച്ചെടുക്കാനുള്ള സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു. 12 വർഷം നീണ്ട നിയമ നടപടികളാണ് ഇതോടെ പൂർത്തിയാകുന്നത്. ഭൂമി പതിച്ചു നൽകിയ ഘട്ടത്തിൽ നിഷ്കർഷിച്ചിരുന്ന വ്യവസ്ഥകൾക്കു വിരുദ്ധമായി വ്യവസായ ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിച്ചെന്നു കണ്ടെത്തി ദേവികുളം സബ് കലക്ടർ 2007 ജൂലൈ മൂന്നിന് പട്ടയം റദ്ദാക്കാൻ നൽകിയ ഉത്തരവാണ് സിംഗിൾ ബെഞ്ച് ശരി വച്ചത്.
പണക്കൊഴുപ്പിൽ നിയമങ്ങൾ വളയ്ക്കാമെന്ന മോഹങ്ങളാണ് ഹൈക്കോടതി തടയുന്നത്. 9.16 ഏക്കറിലാണ് റിസോർട്ട് പ്രവർത്തിക്കുന്നത്. ഇതിൽ 2.16 ഏക്കർ 1965ൽ തവമണിയെന്ന വ്യക്തിക്കും 2.76 ഏക്കർ ഭൂമി 1970ൽ വർക്കി ആന്റണി എന്നൊരാൾക്കും സർക്കാർ പതിച്ചു നൽകിയതാണ്. 10 വർഷത്തേക്ക് ഭൂമി കൈമാറരുതെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇതനുസരിച്ച് 1984ൽ ഭൂമി മഹീന്ദ്രക്ക് വിറ്റു. റിസോർട്ട് അധികൃതർ ബാക്കി ഭൂമി കയ്യേറിയതാണെന്നും കണ്ടെത്തിയിരുന്നു. ഭൂമി പതിച്ചു നൽകൽ ചട്ടത്തിലെയും നിയമത്തിലെയും വ്യവസ്ഥയനുസരിച്ച് ഭൂമി, കൃഷിയാവശ്യങ്ങൾക്കോ വീടു വയ്ക്കാനോ ഉപയോഗിക്കണം. എന്നാൽ റിസോർട്ട് സ്ഥാപിച്ചതു ചട്ട ലംഘനമാണെന്നു വിലയിരുത്തിയാണു സർക്കാർ പട്ടയം റദ്ദാക്കി ഭൂമി തിരിച്ചു പിടിക്കാൻ നടപടിയെടുത്തത്. ഇതിനെതിരെ മഹീന്ദ്ര ഹോളിഡേയ്സ് അധികൃതർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി തീരുമാനം എടുത്തത്. വമ്പൻ ഗ്രൂപ്പ് അപ്പീലുമായി സുപ്രീംകോടതിയിൽ പോകുമെന്നും ഉറപ്പാണ്.
ഭൂമി പതിച്ചു നൽകുമ്പോൾ പട്ടയം റദ്ദാക്കി ഭൂമി തിരിച്ചെടുക്കാൻ ചട്ടമുണ്ടായിരുന്നില്ലെന്നും 1971 ലെ ഭേദഗതിയിലാണ് വ്യവസ്ഥ കൊണ്ടുവന്നതെന്നുമാണ് ഹർജിക്കാരുടെ വാദം. എന്നാൽ ഭൂമി പതിച്ചു നൽകുമ്പോൾ പട്ടയം റദ്ദാക്കി തിരിച്ചെടുക്കാൻ വ്യവസ്ഥ ഉണ്ടായിരുന്നില്ലെങ്കിലും ചട്ടം 9(2) ൽ കൃഷിയാവശ്യങ്ങൾക്കും വീടുവെക്കാനും ഭൂമി ഉപയോഗിക്കണമെന്നും ഒരു വർഷത്തിനുള്ളിൽ ഇതു ചെയ്തില്ലെങ്കിൽ പട്ടയം റദ്ദാകുമെന്നും പറയുന്നുണ്ട്. ആ നിലയ്ക്ക് പൊതുതാൽപര്യം മുൻനിർത്തി കൃഷിയാവശ്യത്തിനു പതിച്ചു നൽകിയ ഭൂമി മറ്റാവശ്യങ്ങൾക്കുപയോഗിച്ചത് ചട്ട വിരുദ്ധമാണെന്ന് ഹൈക്കോടതി വിലയിരുത്തി. തുടർന്നാണ് സർക്കാർ നടപടി ശരിവച്ചത്.
റിസോർട്ട് തുടങ്ങാൻ സർട്ടിഫിക്കറ്റ് നൽകിയതും കെട്ടിട നമ്പർ നൽകിയതും നിയമലംഘനം സർക്കാർ ശരിവച്ചതാണെന്നു വിലയിരുത്താൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കൃഷി ചെയ്യാൻ ഭൂമി പതിച്ചു നൽകുന്നതിലൂടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ജനങ്ങൾക്ക് ഉപജീവനം ഒരുക്കാനുമാണു സർക്കാർ ലക്ഷ്യമിടുന്നത്. വീടു വയ്ക്കാൻ ഭൂമി പതിച്ചു നൽകുന്നതും പൊതുതാൽപര്യം മുൻനിർത്തിയാണ്. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത പാവപ്പെട്ടവനെ അവഗണിക്കാൻ സർക്കാരിന് കഴിയില്ല. പൊതുതാൽപര്യത്തെ അവഗണിച്ചോ മറികടന്നോ ഭൂമി പതിച്ചു നൽകാനാവില്ല.
വ്യവസായ സംരംഭങ്ങൾ പോലെ കൃഷി ഏറ്റെടുക്കാൻ സർക്കാരിന് കഴിയാത്തതിനാലാണ് വ്യക്തികൾക്ക് കൃഷി ചെയ്യാൻ ഭൂമി പതിച്ചു നൽകുന്നത്. ഭൂമിയെന്ന പ്രകൃതി വിഭവത്തെ ഇത്തരത്തിൽ വിനിയോഗിക്കുമ്പോൾ വരും തലമുറയുടെ ആവശ്യങ്ങൾ കൂടി മനസിലാക്കി സർക്കാർ ജാഗ്രത കാട്ടണമെന്നും കോടതി വ്യക്തമാക്കി.
അതിനിടെ ഇടുക്കിയിലെ കെഡിഎച്ച്, ബൈസൺവാലി, ചിന്നക്കനാൽ, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിരട്ടി, പള്ളിവാസൽ തുടങ്ങിയ വില്ലേജുകളിൽ റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും മറ്റു വ്യാപാര സ്ഥാപനങ്ങൾക്കും എതിർപ്പില്ലാരേഖ പോലും ആവശ്യപ്പെടാതെ വൈദ്യുത കണക്ഷൻ നൽകാൻ ഇറക്കിയ ഉത്തരവു പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വി എസ്.അച്യുതാനന്ദൻ മന്ത്രി എം.എം.മണിക്കു കത്തു നൽകി. മൂന്നാർ ദൗത്യകാലത്തു കയ്യേറ്റ ഭൂമി സർക്കാർ ഏറ്റെടുത്ത നടപടികൾ ശരിയാണെന്നു കോടതികൾ അംഗീകരിച്ചിട്ടുണ്ട്.
വൈദ്യുതി കണക്ഷൻ നൽകാനുള്ള തീരുമാനം കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തു തിരിച്ചുപിടിച്ച കയ്യേറ്റങ്ങളും പൊളിച്ചുകളഞ്ഞ നിർമ്മാണങ്ങളുമായി ബന്ധപ്പെട്ടു വിവിധ കോടതികളിൽ നടക്കുന്ന കേസുകളെപ്പോലും ബാധിക്കാനിടയുണ്ട്. ഇത് ഇടതുപക്ഷ നിലപാടിനോടു യോജിക്കുന്നതല്ലെന്നും വി എസ് ഓർമിപ്പിച്ചു.
Stories you may Like
- ഗുരുവായൂരപ്പന് കാണിക്കയായി എക്സ്യുവി സമർപ്പിച്ച് മഹീന്ദ്രാ ആൻഡ് മഹീന്ദ്ര
- സർഫറാസ് ഖാന്റെ പിതാവിന് മഹീന്ദ്ര ഥാർ സമ്മാനമായി നൽകി ആനന്ദ് മഹീന്ദ്ര
- കശ്മീർ, തായ്ലാൻഡ് ടൂർ പാക്കേജിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്
- കോട്ടക് മഹീന്ദ്ര ബാങ്കിന്റെ സിഇഒ ബാങ്കർ ഉദയ് കോട്ടക് രാജി വച്ചു
- ഐസിഐസിഐ ബാങ്കിന് 12.2 കോടി പിഴയിട്ട് റിസർവ് ബാങ്ക്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍