ന്യൂസ് 18 ലെ പ്രതികളോട് പിണറായിയുടെ കടക്ക് പുറത്ത്; അംബാനി ചാനൽ കേരള എഡിറ്റർ രാജീവ് ദേവ്രാജിനെയും സനീഷിനെയും ലല്ലുവിനെയും കാഴ്ചക്കാരാക്കി വികസന സെമിനാറിൽ മുഖ്യമന്ത്രി പങ്കെടുത്തു; തോമസ് ഐസക്കിനൊപ്പവും വിവാദ പുരുഷന്മാരെ വേദിയിൽ കയറ്റിയില്ല; ദലിത് പീഡനക്കേസിലെ പ്രതികൾ നക്ഷത്ര ഹോട്ടലിലെ ചായ കുടിച്ചു മടങ്ങി; ടാജ് ഹോട്ടലിനു മുന്നിൽ ദളിത് സംഘടനകളുടെ പ്രതിഷേധ പ്രകടനം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മാധ്യമ പ്രവർത്തകയുടെ ആത്മഹത്യാശ്രമക്കേസിനെ തുടർന്ന് വിവാദത്തിൽ പെട്ട ന്യൂസ് 18 കേരള ചാനലിന്റെ മുഖം മിനുക്കാനുള്ള റൈസിങ് കേരള പരിപാടിയിൽ നിന്ന് ആരോപണ വിധേയർ വിട്ടുനിന്നതോടെ മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തു. ദലിത് പീഡനക്കേസിലെ പ്രതികൾക്കൊപ്പം വേദി പങ്കിടുന്നത് ഉചിതമാകില്ലെന്ന് കാട്ടി ഇന്റലിജൻസ് മുഖ്യമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് നൽകിയിരുന്നു.പ്രതികൾ ഒഴിഞ്ഞുനിന്നാൽ മാത്രം മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കുമെന്നായിരുന്നു ചാനൽ അധികൃതരുമായി ധാരണ.
ധാരണപ്രകാരം ചാനലിന്റെ കേരള എഡിറ്റർ രാജീവ് ദേവ് രാജ്, ഇ.സനീഷ്, ലല്ലുശശിധരൻ പിള്ള എന്നിവർ താജ് വിവാന്തയിൽ നടന്ന പരിപാടിയുടെ വേദിയിൽ നിന്ന് വിട്ടുനിന്നു. നേരത്തെ രാജീവാണ് പരിപാടി അവതരിപ്പിക്കാനിരുന്നത്.രാജീവ് വിവാദത്തിൽ പെട്ടതിന്റെ പശ്ചാത്തലത്തിൽ ശരത്തും, ഗോപീകൃഷ്ണനുമാണ് പരിപാടിയുടെ അവതാരകരായത്. സനീഷിനെയും അവതരണത്തിൽ നിന്ന് മാറ്റി നിർത്തി. ഇതോടെ മൂവർക്കും താജ് വിവാന്തയിലെ ചായ കുടിച്ചു മടങ്ങേണ്ടി വന്നു.
ഇതിനിടെ ദലിത് പീഡനക്കേസിൽ ആരോപണവിധേയരായവരുടെ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് അംബേദ്കർ ദളിത് മൂവ്മെന്റ് പ്രവർത്തകർ താജിന്മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ന്യൂസ് 18 ചാനലിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കാൻ ചടങ്ങിൽ മുഖ്യമന്ത്രി മറന്നില്ല. ന്യൂസ് 18 വന്നപ്പോൾ വാഗ്ദാനം ചെയ്ത കാര്യങ്ങൾ പാലിച്ചുപോകുന്നുവെന്നും, കാര്യങ്ങൾ വസ്തുനിഷ്ഠമായി റിപ്പോർട്ട് ചെയ്യുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.താൽപര്യങ്ങളും സമ്മർദ്ദങ്ങളും നിലനിൽക്കുന്ന കാലത്ത് പറഞ്ഞ വാക്കിൽ ഉറച്ചു നിൽക്കുന്നുവെന്നും അത് ചാനൽ തുടരുമെന്നാണ് പ്രതീക്ഷയെന്നും പിണറായി പറഞ്ഞു. മാധ്യമങ്ങൾ നാടിന്റെ വികസനത്തിനൊപ്പം നിൽക്കണമെന്നേും, വിവാദങ്ങൾക്കൊപ്പം സർക്കാർ പോകില്ലെന്നും, വിമർശനങ്ങൾ ഉൾക്കൊള്ളുമെന്നും വികസന പധതികൾ പ്രഖ്യാപിച്ച സമയത്ത്് തന്നെ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മാധ്യമ പ്രവർത്തകയുടെ ആത്മഹത്യാ ശ്രമത്തിലെ കേസ് ഒതുക്കി തീർക്കാനുള്ള അംബാനിഫിക്കേഷനായിരുന്നു ന്യൂസ് 18 കേരള ചാനലിന്റെ റൈസിങ് കേരള. മുഖ്യമന്ത്രിയെ വേദിയിലെത്തിച്ച് കേരളത്തിലെ രാഷ്ട്രീയ സ്വാധീനം വ്യക്തമാക്കാനായിരുന്നു രാജീവ് ദേവരാജനും സംഘവും ശ്രമിച്ചത്. ഇത് ഏതാണ്ട് വിജയിച്ചെന്ന വിലയിരുത്തലും ചാനലിൽ നിറഞ്ഞു.
അതിനിടെ ഇ സനീഷിനേയും ലല്ലു ശശിധരൻ പിള്ളയേയും രാജീവ് ദേവരാജിനേയും ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ സമ്മർദ്ദവും ഉണ്ട്. നേരത്തെ മുതിർന്ന മാധ്യമ പ്രവർത്തകനായ ബിആർപി ഭാസ്കർ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനെതിരെ രംഗത്ത് വന്നതായി സൂചനയുണ്ടായിരുന്നു. ന്യൂസ് 18 കേരളയിലെ ദലിത് പീഡനത്തെ വേണ്ട ഗൗരവത്തോടെ കാണണമെന്ന് ബിആർപി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യമെല്ലാം പരിഗണിച്ചാണ് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയത്. പ്രതികളുമായി വേദി പങ്കിടുമ്പോൾ സർക്കാർ ഇരയ്ക്കൊപ്പമല്ലെന്ന തോന്നൽ പൊതു സമൂഹത്തിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
മാധ്യമ പ്രവർത്തകയുടെ പീഡനത്തെ തുടർന്നുള്ള ആത്മഹത്യാ ശ്രമം കേരളത്തിൽ ചർച്ചയായില്ലെന്നാണ് അംബാനിയെ കേരളത്തിലെ ചാനലിലെ പ്രമുഖർ അറിയിച്ചിട്ടുള്ളത്. റെയ്സിങ് കേരളയിൽ നിന്ന് മുഖ്യമന്ത്രി വിട്ടു നിന്നാൽ ഈ വാദം പൊളിയും. ചാനലിന് പുതിയ നേതൃത്വം എത്താൻ പോലും സാധ്യതയുണ്ട്. ഇങ്ങനെ എത്തുന്നവർ സംഘപരിവാരുകാരാകുമെന്നും അതിനാൽ രാജീവിനേയും സംഘത്തേയും മുഖ്യമന്ത്രി കൈവിടരുതെന്നും ചില കേന്ദ്രങ്ങൾ സമ്മർദ്ദം ചെലുത്തുകയും ചെയ്തു.
നേരത്തെ പീഡനത്തിന് ഇരയായ യുവതി മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറിയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. നീതി ഉറപ്പു നൽകുകയായിരുന്നു ജയരാജൻ നൽകിയത്.
യുവതിയെ മാനസികമായി തകർക്കാൻ രാജീവ് ദേവരാജും ലല്ലു ശശിധരനും സനീഷും ഉൾപ്പെടെയുള്ളവർ ശ്രമിച്ചുവെന്നാണ് ആരോപണം. ഇതിനെ തുടർന്നായിരുന്നു ആത്മഹത്യാ ശ്രമം. മാനേജ്മെന്റിന്റെ പീഡനം മൂലം ആത്മഹത്യക്ക് ശ്രമിച്ച മാധ്യമ പ്രവർത്തകയെ ജോലി ചെയ്യാൻ അംബാനിയുടെ ചാനൽ അനുവദിച്ചുമില്ല. പ്രശ്ന പരിഹാരം ഉണ്ടാകും വരെ ശമ്പളത്തോടെ അവധി നൽകിയിരിക്കുകയാണ് ന്യൂസ് 18 കേരളം. തീർത്തും അസാധാരണ നടപടിയാണ് ചാനലിൽ ഉണ്ടാകുന്നത്. കേസിൽ പ്രതിചേർക്കപ്പെട്ടവരെ ജോലിക്ക് പ്രവേശിപ്പിച്ച ചാനലാണ് ഇരയെ ഓഫീസിൽ നിന്ന് മാറി നിൽക്കുന്നത്. ഇര ജോലിക്കെത്തിയാൽ ഓഫീസിലെ അന്തരീക്ഷത്തിന് കുഴപ്പമാകുമെന്നാണ് വിലയിരുത്തൽ. ഇത് ചൂണ്ടിയാണ് ശമ്പളത്തോടെയും ആനുകൂല്യങ്ങളോടെയുമുള്ള അവധി മാധ്യമ പ്രവർത്തകയ്ക്ക് നൽകുന്നത്. ഇതോടെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ന്യൂസ് 18 കേരള തുടരുന്നതെന്ന വിലയിരുത്തൽ സജീവമാകുകയാണ്.
ദളിത് പീഡനം ന്യൂസ് 18 കേരളയിൽ നടന്നുവെന്ന് വ്യക്തമാക്കുന്നതാണ് മാധ്യമ പ്രവർത്തകയുടെ മൊഴി. കേസിൽ നിന്ന് പിന്മാറില്ലെന്ന് മാധ്യമ പ്രവർത്തക വ്യക്തമാക്കിയിട്ടുണ്ട്. പ്രോസിക്യൂഷൻ ഒത്തുകളിയിൽ കേസിന് സ്റ്റേ വന്നു. ഇതോടെ പ്രതികളെല്ലാം ഓഫീസിൽ തിരിച്ചെത്തി. ചികിൽസ കഴിഞ്ഞ് വീട്ടിലെത്തിയ മാധ്യമ പ്രവർത്തകയും ജോലിക്ക് എത്തി. എന്നാൽ ഇവർ ഓഫീസിൽ വരുന്നത് പ്രശ്നമുണ്ടാക്കുമെന്നാണ് അംബാനിയുടെ ചാനൽ എടുത്ത നിലപാട്. പരാതി പിൻവലിപ്പിക്കാനുള്ള തന്ത്രമാണ് ഇതെന്നും സൂചനയുണ്ട്. ഇതിനെതിരെ പ്രതിഷേധവും വ്യാപകമാണ്. ചാനൽ പ്രവർത്തനം തുടങ്ങിയ കാലം മുതൽ ഇവിടെ മാധ്യമപ്രവർത്തകയായിരുന്ന പെൺകുട്ടിയെ കാരണമൊന്നുമില്ലാതെ പിരിച്ചുവിട്ടുമെന്ന ഭീഷണിപ്പെടുത്തലാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍