മറുനാടൻ ഇംപാക്ട്: ചട്ടം ലംഘിച്ച് ആശ്രിത നിമയനം നേടി ഹെഡ് ക്വാർട്ടേഴ്സിൽ ഇരുന്ന് കണ്ടക്ടർമാരേയും ഡ്രൈവർമാരേയും പീഡിപ്പിച്ചവർക്ക് ഇനി കണ്ടക്ടറും ഡ്രൈവറുമാകാം; അപകടത്തിൽ പരിക്കേറ്റ് ജോലി ചെയ്യാൻ കഴിയാത്തവരെ മിനിസ്റ്റീരിയൽ സ്റ്റാഫാക്കി മാറ്റി നീതി നൽകാനുറച്ച് ടോമിൻ ജെ തച്ചങ്കരി; കെ എസ് ആർ ടി സി നേർവഴിക്ക് യാത്ര തുടരുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആരോഗ്യമുള്ളവർ അവശതക്കാർക്കായി മാറിക്കൊടുക്കണം. അങ്ങനെ കെ എസ് ആർ ടി സിയിൽ സ്നേഹത്തിന്റെ പൊൻകിരണമെത്തുകയാണ്. പല പരിഷ്കാരങ്ങളും കെ എസ് ആർ ടി സിയിൽ ടോമിൻ തച്ചങ്കരി കൊണ്ടു വന്നു. എല്ലാ ജീവനക്കാർക്കും കൃത്യ സമയത്ത് ശമ്പളം കൊടുക്കുന്നത് പതിവായി. ഇതോടെ ജീവനക്കാർ ആലസ്യത്തിൽ നിന്ന് ഉണർന്നു. ഇപ്പോഴിതാ ഏവരുടേയും കൈയടി വാങ്ങാൻ പുതിയ തീരുമാനവും.
കെഎസ്ആർടി എല്ലാക്കാലത്തും സർക്കാർ പണം തിന്നുതീർക്കുന്ന വെള്ളാനയായി തുടരുന്നത് എന്തുകൊണ്ടാണ് എന്ന മറുനാടന്റെ അന്വേഷണം പുറത്തുകൊണ്ടുവരുന്നത് ഞെട്ടിക്കുന്ന ചില വിവരങ്ങളായിരുന്നു. ഇക്കാര്യം മറുനാടൻ കണ്ടെത്തി വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. കോർപ്പറേഷനെ നഷ്ടങ്ങളുടെ പടുകുഴിയിലേക്ക് വീഴിക്കുന്നതിന് പ്രധാന കാരണം നിയമനത്തിന്റെയും സ്ഥാനക്കയറ്റത്തിന്റേയും മറവിൽ കാട്ടിക്കൂട്ടുന്ന തട്ടിപ്പുകളാണെന്ന് പകൽപോലെ തെളിഞ്ഞുനിൽക്കുന്ന കണക്കുകൾ മാത്രം പരിശോധിച്ചാൽ വ്യക്തമാകും. എക്സിക്യുട്ടീവ് ഡയറക്ടർ തസ്തികമുതൽ യൂണിറ്റധികാരികളും സൂപ്രണ്ടുമാരും ജൂനിയർ അസിസ്റ്റന്റുമാരും വരെയുള്ള തസ്തികളിൽ വരെ ആശ്രിത നിയമനത്തിന്റെ മറവിൽ നുഴഞ്ഞുകയറിയവരായിരുന്നു വിലസുന്നതിൽ ഭൂരിഭാഗവും. ഇത് തിരിച്ചറിഞ്ഞാണ് പുതിയ തീരുമാനം തച്ചങ്കരി എടുക്കുന്നത്.
കെഎസ്ആർടിസിയിൽ ആശ്രിതനിയമനവ്യവസ്ഥകൾ മറികടന്നു മിനിസ്റ്റീരിയിൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരെ ഡ്രൈവർമാരായും കണ്ടക്ടർമാരായും നിയമിക്കാനാണ് തച്ചങ്കരിയുടെ തീരുമാനം. ജോലിക്കിടയിൽ അപകടത്തിൽപെട്ടു ശാരീരിക അവശത അനുഭവിക്കുന്ന ഡ്രൈവർ, കണ്ടക്ടർ ജീവനക്കാരെ മിനിസ്റ്റീരിയൽ വിഭാഗത്തിലേക്കു മാറ്റും. ഇതിനായി നിയമോപദേശം തേടി. ആശ്രിതനിയമനത്തിലൂടെ സർവീസിൽ കയറി ഒരേ കസേരയിൽ നാളുകളായി കള്ളപ്പണി നോക്കുന്നവരെ മാറ്റിനിയമിക്കാനാണ് തീരുമാനം. ഇത്തരക്കാരാണ് ഹെഡ് ഓഫീസിൽ ഇരുന്ന് ഭരണം നടത്തുന്നത്. ഈ സംവിധാനമാണ് കെ എസ് ആർ ടി സിയെ തകർച്ചയിലേക്ക് കൊണ്ടു പോയതും. ഇത് മനസ്സിലാക്കിയാണ് ഹെഡ് ക്വാർട്ടേഴ്സിലെ നിമനങ്ങളിൽ മനുഷ്യത്വം കൊണ്ടു വരാൻ ശ്രമിക്കുന്നത്.
ഓരോ വിഭാഗങ്ങളിലും അഞ്ചുശതമാനം തസ്തികകളിൽ മാത്രമേ ആശ്രിതനിയമനം പാടുള്ളൂ. എന്നാൽ മിനിസ്റ്റീരിയിൽ വിഭാഗത്തിൽ മാത്രം ഇതു ലംഘിച്ചതായി കണ്ടെത്തിയിരുന്നു. 231 സൂപ്രണ്ടുമാരിൽ 206 പേരും ആശ്രിതനിയമനക്കാരാണ്. 1142 അസിസ്റ്റന്റുമാരിൽ 548 പേരും ആശ്രിതനിയമനം നേടിയവരാണ്. അതേസമയം കണ്ടക്ടർ, മെക്കാനിക്, ഡ്രൈവർ വിഭാഗങ്ങളിൽ ആശ്രിതനിയമനം യഥാക്രമം അഞ്ചുശതമാനത്തിലും താഴെയാണെന്നു എംഡി: ടോമിൻ തച്ചങ്കരി പറഞ്ഞു. ഇവരെയാണ് മാറ്റാൻ ശ്രമിക്കുന്നത്.
കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്ക് വിഭാഗത്തിൽ ജോലി ചെയ്തിരുന്നവരും രോഗങ്ങളും അപകടങ്ങളും കാരണം അവശത അനുഭവിക്കുന്നവരുമായ ജീവനക്കാരെയാണ് പകരം ഈ തസ്തികകളിൽ നിയമിക്കുക. കോർപ്പറേഷനിൽ അത്യധ്വാനം ആവശ്യമില്ലാത്ത തസ്തികകളിലൊക്കെ ആശ്രിതനിയമനക്കാരുടെ ബാഹുല്യമാണ്. ബിരുദാനന്തര ബിരുദക്കാർ വരെ ജോലിക്കു കയറുന്ന അസിസ്റ്റന്റ് തസ്കകളിൽ 548 പേരും ആശ്രിതനിയമനക്കാരാണ്. എന്നാൽ, കണ്ടക്ടർ തസ്തികയിൽ ഇവർ 610 പേരേയുള്ളൂ. 4,885 മെക്കാനിക്കുകളിൽ 126 പേരും 12,699 ഡ്രൈവർമാരിൽ 20 പേരും മാത്രമാണ് ആശ്രിതനിയമനക്കാർ.
മിനിസ്റ്റീരിയൻ വിഭാഗത്തിലും സ്റ്റോർ കീപ്പർ വിഭാഗത്തിലും യഥാക്രമം 986, 201 പേർ അവശരെ നിയമിക്കാവുന്ന തസ്തികകൾ കൈയടക്കിയിരിക്കുകയാണ്. ആരോഗ്യമുള്ളവർ അവശതക്കാർക്കായി മാറിക്കൊടുക്കണമെന്നാണ് സി.എം.ഡിയുടെ അഭ്യർത്ഥന. ഇങ്ങനെ മാറുന്നവർക്കു സീനിയോരിറ്റി നഷ്ടപ്പെടില്ല. ഡ്രൈവർ ക്ഷാമം പരിഹരിക്കാൻ താൽക്കാലികാടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിക്കാനാണ് തീരുമാനിച്ചിട്ടുണ്ട്.
അദർ ഡ്യൂട്ടിയുടെ പേരിൽ പാവങ്ങളെ പീഡിപ്പിക്കുകയും ചില സ്ഥാനങ്ങളിൽ അദർഡ്യൂട്ടിക്കാരായി വേണ്ടപ്പെട്ടവരെ വർഷങ്ങളായി പ്രതിഷ്ഠിക്കുകയും ചെയ്യുന്നത് കഴിഞ്ഞദിവസം മറുനാടൻ വെളിപ്പെടുത്തിയിരുന്നു. സമാനമായ രീതിയിൽ, ഒരുപക്ഷേ, അതിലൂം ഭീകരമാണ് പല തസ്തികകളിലും ആശ്രിത നിയമനത്തിന്റെ പേരിൽ നിയമംപോലും അട്ടിമറിച്ച് നടന്ന നിയമനങ്ങൾ. പിഎസ് സി വഴി മാത്രം നിയമനം നടത്തേണ്ട സ്ഥാനത്താണ് നിരവധി പേർ സ്വാധീനംവച്ചും മറ്റുവഴികളിലൂടെയും കസേരയുറപ്പിച്ച് വിലസുന്നത്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ എക്സിക്യുട്ടീവ് ഡയറക്ടർവരെ ആയി മാറിയ സ്ഥാപനം. ആകെയുള്ള 92 കെഎസ്ആർടിസി യൂണിറ്റ് അധികാരികളിൽ 72 പേരും മതിയായ വിദ്യാഭ്യാസ യോഗ്യതകൾ ഇല്ലാത ആശ്രിത നിയമനം നടത്തി പിൻവാതിലിലൂടെ കയറിപ്പറ്റിയവർ.
പിഎസ്സിയെ നോക്കുകുത്തിയാക്കിയും പിഎസ് സി വഴി നിയമനം നേടിയ വിദ്യാസമ്പന്നരും മികവുള്ളതുമായ ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കിയും സ്ഥലംമാറ്റിയുമല്ലാം രാജിവയ്പ്പിക്കുന്ന വലിയൊരു ഉപജാപക സംഘത്തിന്റെ നിയന്ത്രണത്തിലായിരുന്നു കോർപ്പറേഷൻ. കെഎസ്ആർടിസിയിലെ മിനി സ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ നില പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. എക്സിക്യുട്ടീവ് ഡയറക്ടർ തസ്തികയിൽ രണ്ടുപേർ നിയമനം നേടിയിരിക്കുന്നത് ആശ്രിത നിയമനത്തിലൂടെയും മറ്റു രണ്ടുപേർ സ്പോർട്സ് ക്വാട്ട-സ്പെഷ്യൽ റിക്രൂട്ട്മെന്റ് വിഭാഗത്തിലുൾപ്പെട്ടുമാണ്. ഇതുമുതൽ താഴോട്ട് എടിഓ വരെയുള്ള ഓരോ വിഭാഗത്തിലും ആശ്രിത നിയമനങ്ങളുടെ കളിയാണ്. കെഎസ്ആർടിസിയുടെ ഭരണപരാജയത്തിന്റെ പ്രധാന കാരണം യോഗ്യതയുള്ള മിനിസ്റ്റീരിയൽ ജീവനക്കാർ ഇല്ലാത്തതാണ്. 1977ൽ പിഎസ് സി വഴി ക്ളാർക്കുമാരെ നിയമിച്ചതിന് ശേഷം പിന്നീട് 2007ൽ ആണ് അത്തരമൊരു നിയമനം നടന്നത്. എന്നാൽ ഈ വിഭാഗത്തിൽ ഒഴിവില്ലെങ്കിലും ആറുമാസത്തിലൊരിക്കൽ എങ്കിലും ആശ്രിത നിയമനം എല്ലാ മാനദണ്ഡവും മറികടന്ന് നടക്കാറുണ്ട്. 1986ലെ കമ്മിറ്റി റെക്കമൻഡേഷൻ പ്രകാരം ആശ്രിത നിയമനം 50 ശതമാനം വരെ ആകാമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇതിന്റെ മറവിലാണ് എല്ലാം മറികടന്ന് നിയമനം പൊടിപൊടിക്കുന്നത്. ഇത് പരിഹരിക്കാനാണ് തച്ചങ്കരിയുടെ പുതിയ നീക്കം.
കണ്ടക്ടർ നിയമനത്തിൽ ആശ്രിത നിയമന ലോബി ഉപയോഗിക്കുന്ന ഒരു തന്ത്രമുണ്ട്. പിഎസ് സി അഡൈ്വസിനെ തകിടം മറിച്ചുകൊണ്ടാണ് ഇത്. പിഎസ്സി വഴി കണ്ടക്ടർ, മിനി സ്റ്റീരിയർ, മെക്കാനിക്കൽ, എഡിഇ ലിസ്റ്റ് വരുന്നതിന് തൊട്ടുമുമ്പ് ഒരു ആശ്രിത നിയമന റാലി നടത്തും. പിഎസ്സി വഴിയെത്തുന്നവർക്ക് മുന്നിലായി പതിനെട്ടു വയസ്സുകാരെ നിയമിക്കും. പിന്നാലെ എത്തുന്ന മേൽപറഞ്ഞ തസ്തികക്കാർ ഈ ആശ്രിതക്കാരുടെ താഴെ സ്ഥാനം പിടിക്കും. പരാമവധി എടിഓയോ സിഎം-ഡിഡി തസ്തികയിലോ എത്തി പെൻഷൻ പറ്റേണ്ടിവരും അവർക്ക്. എന്നാൽ മുന്നിൽ ഇടംപിടിച്ച പതിനെട്ടുകാരനായ ആശ്രിതൻ എക്സിക്യുട്ടീവ് ഡയറക്ടർ തസ്തികയിൽവരെ എത്തും.
ആറക്ക ശമ്പളവും വാങ്ങും. 1996ലെ കണ്ടക്ടർ ലിസ്റ്റിൽ നിന്ന് ഒരാളെപ്പോലും നിയമിക്കുന്നതിന് മുമ്പ് 86 പേരെയാണ് ഒറ്റയടിക്ക് കോർപ്പറേഷൻ കണ്ടക്ടർ തസ്തികയിൽ ആശ്രിതരിൽ നിന്ന് നിയമിച്ചത്. നിലവിൽ കെഎസ്ആർടിസിയുടെ ഭരണപരമായ ശ്രേണിയിൽ അപ്പർ മാനേജ്മെന്റിൽ 85 ശതമാനവും മിഡിൽ മാനേജ്മെന്റിൽ 100 ശതമാനും ആശ്രിതന്മാർ ആണെന്ന് അറിയുമ്പോൾ സുശീൽഖന്ന റിപ്പോർട്ടിന് എന്താണ് പ്രസക്തിയെന്ന് ആരും ചോദിച്ചുപോകും. കെഎസ്ആർടിസിയിലെ രണ്ട് അംഗീകൃത യൂണിയനുകളിലെ സംസ്ഥാന തല നേതാക്കളെല്ലാവരും തന്നെ ആശ്രത നിയമനം വഴി പിൻവാതിൽ വഴി കയറിയവരാണ്. ഇത്തരത്തിൽ ഇവരുടെ ലോബിയാണ് ഇന്ന് കെഎസ്ആർടിസിയെ ഭരിക്കുന്നതും കെടുകാര്യസ്ഥതയിലേക്ക് നയിക്കുന്നതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്