വിമർശിച്ചാൽ ഞങ്ങൾക്കും കുരുപൊട്ടും; സി രവിചന്ദ്രന്റെ പ്രഭാഷണ പരമ്പരയോടുള്ള അസഹിഷ്ണുത മൂലം സെമിനാറിന് ഹാൾ നിഷേധിച്ച് മുണ്ടക്കയം സിഎംഎസ് ഹൈസ്കൂൾ അധികൃതർ; ബൈബിളിനെയും ക്രിസ്റ്റാനിറ്റിയെയും പൊളിച്ചടുക്കുന്ന 'സുവിശേഷ വിശേഷം' സൈബർ ലോകത്ത് വൻ ഹിറ്റായതോടെ സമാധാനം പറയുന്ന വിശ്വാസികൾക്കും ചൊറിച്ചിൽ; സംഘപരിവാർ അസഹിഷ്ണുതയെകുറിച്ച് വലിയ വായിൽ ശബ്ദിക്കുന്നവർ ഇപ്പോൾ എവിടെപ്പോയെന്ന് സോഷ്യൽ മീഡിയ
മറുനാടൻ മലയാളി ബ്യൂറോ
തൊടുപുഴ: ബൈബിൾ കൺവെൻഷനുകൾ നടത്തുന്നവരും പൊതുവെ ക്രിസ്തുമത വിശ്വാസികളും പറയുക തങ്ങളുടെ മതം ഏറ്റവും സഹിഷ്ണുതയുള്ളതാണെന്നും, ഒരു മുഖത്ത് അടിച്ചാൽ മറ്റേമുഖവും കാണിച്ചുകൊടുക്കണം എന്ന തത്വശാസ്ത്രമുള്ളവരുമാണെന്നാണ്. എന്നാൽ, സ്വന്തം മതത്തെ വിമർശിച്ചാൽ കുരുപൊട്ടാത്ത ഒരു വിശ്വാസി സമൂഹവും ഇല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ്. എഴുത്തുകാരനും പ്രഭാഷകനും സ്വതന്ത്രചിന്തകനുമായ സി.രവിചന്ദ്രൻ ബൈബിളിനെയും ക്രിസ്റ്റിയാനിറ്റിനെയും വിമർശിച്ചുകൊണ്ട് നടത്തിയ 'സുവിശേഷ വിശേഷം' എന്ന പ്രഭാഷണ പരമ്പര ക്രിസ്ത്യൻ മൗലികവാദികൾക്കിടയിൽ കൂട്ട കുരുപൊട്ടലിന് ഇടയാക്കിയിരിക്കുകയാണ്. ഈ പ്രഭാഷണ പരമ്പരയുടെ അടുത്ത ഭാഗം അവതരിപ്പിക്കുന്നു എന്ന ഒറ്റക്കാരണത്താൽ, ശാസ്ത്ര- സ്വതന്ത്രചിന്താ സെമിനാറിന് ഹാൾ നിഷേധിച്ചരിക്കുകയാണ് മുണ്ടക്കയം സിഎംഎസ് സ്കൂൾ അധികൃതർ. സി.രവിചന്ദ്രന്റെ പരിപാടി അവതരിപ്പിക്കാൻ ഹാൾ തരില്ല എന്ന് അവർ തീർത്ത് പറഞ്ഞതോടെ സംഘാടകർ മുണ്ടക്കയം എസ്എൻഡിപി ഹാളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ മാസം 24നാണ് പരിപാടി.
ശാസ്ത്രവും, സ്വതന്ത്രചിന്തയും പ്രചരിപ്പിക്കുന്ന എസൻസ് ഗ്ലോബലിന്റെ കോട്ടയം ജില്ലാ യൂണിറ്റ് എല്ലാവർഷവും നടത്തിവരുന്ന സെമിനാറിന് ഈ തവണ കോട്ടയം ജില്ലയിലെ മുണ്ടക്കയമാണ് തിരഞ്ഞെടുത്തത്. സ്റ്റാർ ഡസ്റ്റ് എന്ന് പേരിട്ട സെമിനാർ 2019 ഫെബ്രുവരി 24 ന് നടത്താനായിരുന്നു തീരുമാനം. അതിൻ പ്രകാരം മുണ്ടക്കയത്ത് വിവിധ ഹാളുകൾ അന്വേഷിക്കുകയും അങ്ങനെ മുണ്ടക്കയം സിഎംഎസ് ഹൈസ്കൂൾ തിരഞ്ഞെടുക്കുകയും ചെയ്തു. ജനുവരി 15ന് തന്നെ സംഘാടകർ ഹെഡ്മിസ്ട്രസിനെ കണ്ട് സെമിനാറിനുള്ള ഹാൾ വിട്ടുകിട്ടാൻ അപേക്ഷ നൽകി. പിന്നീട് മാനേജ്മെന്റ് അംഗീകാരത്തോടെ ഹാളിന്റെ വാടകയായ രണ്ടായിരം രൂപ ഒരുമിച്ചടച്ച് രസീത് കൈപ്പറ്റി. നടത്താൻ പോകുന്ന സെമിനാറിനെകുറിച്ച് മാനേജ്മെന്റിനെ കൃത്യമായി ധരിപ്പിച്ചതും അതിൻപ്രകാരം മാനേജ്മെന്റ് അതിനോടു പൂർണ്ണമായും യോജിച്ചതുമായിരുന്നു. പിന്നീട് മുണ്ടക്കയം സിഎംഎസ് ഹൈസ്കൂൾ വേദിയാക്കി പോസ്റ്ററുകളും നോട്ടീസും അച്ചടിക്കുകയും സെമിനാറിന്റെ പ്രചരണം നടത്തിവരികയായിരുന്നു.
എന്നാൽ ഫെബ്രുവരി 14 ന് സ്കൂൾ അധികൃതർ സംഘാടകരെ വിളിക്കുകയും ഈ സെമിനാറിന് സ്കൂൾ വിട്ടു തരുവാൻ കഴിയില്ലെന്നറിയിക്കുകയും ചെയ്തു. ഇതിന്റെ കാരണമായി അവർ പറയുന്നകാര്യം സി.രവിചന്ദ്രന്റെ ബൈബിൾ വിമർശനമായ 'സുവിശേഷ വിശേഷം' എന്ന പ്രഭാഷണമാണ്. ഈ പ്രഭാഷണ പരമ്പര ഇതിനോടകം യൂ ടൂബിൽ ഒരുലക്ഷത്തിലധികം ആളുകൾ കണ്ടു കഴിയുകയും ചർച്ചാവിഷയമാകുകയും ചെയ്തതാണ്. ആ പ്രഭാഷണപരമ്പരയിലെ നാലാം ഭാഗം 'കൊല്ലപ്പെട്ട ദൈവം' ആണ് മുണ്ടക്കയത്ത് നടക്കാനിരുന്നത്. ഇതിനെ തുടർന്ന് സെമിനാർ മുണ്ടക്കയത്ത് തന്നെയുള്ള എസ്എൻഡിപി ഹാളിലേക്ക് വേദി മാറ്റിയതായി സംഘാടകർ അറിയിച്ചു.
സംഭവം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിട്ടുണ്ട്. സംഘപരിവാർ അസഹിഷ്ണുതയെകുറിച്ച് നാഴികക്ക് നാൽപതുവട്ടം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നവർ ഇപ്പോൾ എവിടെപ്പോയെന്നും, അസഹിഷ്ണുത മതമൗലിക വാദത്തിന്റെ കൂടപ്പിറപ്പാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.'സുവിശേഷ വിശേഷം' എന്ന പ്രഭാഷണ പരമ്പരക്കുശേഷം സമാനതകളില്ലാത്ത സൈബർ ആക്രമണമാണ് സി.രവിചന്ദ്രനും എസ്സൻസ് ഗ്ലോബലിനും നേരിട്ടത്. വ്യക്തിപരമായി ആക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റുകളായിരുന്നു കൂടുതലും. ഈ പരിപാടിക്ക് മറുപടിയെന്നോണം വിവിധ ക്രിസ്ത്യൻ ഗ്രൂപ്പുകൾ പ്രത്യേക യോഗങ്ങളും പ്രഭാഷണങ്ങളും നടത്തിയിരുന്നു. ശാസ്ത്രത്തിന്റെയും യുക്തിയുടെയും ടുളുകൾ ഉപയോഗിച്ച് ചിന്തിച്ചാൽ മതവും മതസാഹിത്യവും കഴമ്പില്ലാത്തതാണെന്നും, ആധുനികതക്ക് വിരുദ്ധമാണെന്നുമാണ് സി.രവിചന്ദ്രൻ തന്റെ പ്രഭാഷണത്തിൽ സ്ഥാപിക്കുന്നത്. ഇതിനെ വസ്തുതാപരമായി ഖണ്ഡിക്കുന്നതിന് പകരം പ്രഭാഷകനെ വ്യക്തിപരമായി ആക്രമിക്കുകയാണ് ഇവർ ചെയ്യുന്നത്.
ഇത്തരം കുരുപൊട്ടലുകൾ നേരത്തെയും ഉണ്ടായിരുന്നതായാണ് എസ്സൻസ് ഗ്ലോബൽ ഭാരവാഹികൾ പറയുന്നത്. മതങ്ങളിൽ പറയുന്ന ദിവ്യാത്ഭുതങ്ങളെ പൊളിച്ചടുക്കുന്ന 'മിറക്കുള' എന്ന പ്രഭാഷണ പരമ്പരയിൽ, ഇസ്ലാം അവകാശപ്പെടുന്ന ദിവ്യാത്ഭുതങ്ങളെ വിമർശിച്ചതിന്റെ പേരിൽ ഇസ്ലാമിക മത മൗലിക വാദികളിൽനിന്ന് സംഘടിത സൈബർ ആക്രമണമാണ് സി.രവിചന്ദ്രനുനേരെ ഉണ്ടായത്. ഭഗവദ്്ഗീതയെ വിമർശിക്കുന്ന 'ബുദ്ധനെ എറിഞ്ഞ കല്ല്' എന്ന പുസ്തകവും നിരവധി വീഡിയോകളും പുറത്തുവന്നതോടെ സംഘപരിവാർ അനുയായികൾ അടക്കമുള്ളവരുടെ ഭാഗത്തുനിന്ന് സൈബർ ലിഞ്ചിങ്ങ് എസ്സൻസിനുനേരെ ഉണ്ടായിയിരുന്നു.
സമാനമായ നീക്കം നടത്തത് യുകെയിൽ
കഴിഞ്ഞവർഷം മെയ്മാസത്തിൽ സി.രവിചന്ദ്രൻ യുകെയിൽ പ്രഭാഷണത്തിനായി എത്തിയപ്പോൾ സമാനമായ കാര്യം പറഞ്ഞ് വേദി നിഷേധിക്കാൻ ശ്രമിച്ചത് നേരെത്തെ മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി റിപ്പോർട്ട് ചെയതിരുന്നു. നൂറുകണക്കിന് ആളുകളെ ആകർഷിച്ച മാഞ്ചസ്റ്റർ, ക്രോയിഡോൺ വേദികൾക്കുശേഷം കാർഡിഫിൽ എത്തിയപ്പോഴാണ് പ്രഭാഷണം മുടക്കാൻ ചിലർ ചരടുവലികളുമായി എത്തിയത്.
കാർഡിഫിൽ പ്രഭാഷണത്തിനായി തിരഞ്ഞെടുത്തിരുന്ന, ദേവാലയത്തിന്റെ കീഴിൽ ഉള്ള ഹാൾ അവസാന നിമിഷം റദ്ദാക്കിയാണ് ഒരു വിഭാഗം മലയാളികൾ, ശാസ്ത്ര പ്രഭാഷണത്തിന് പാര പണിതത്. കാർഡിഫിൽ മലയാളികളുടെ ആരാധനയും പ്രമുഖ കരിസ്മാറ്റിക് സംഘത്തിന്റെ ധ്യാനവും നടക്കുന്ന ഹാളിൽ മത നിഷേധ പ്രസംഗം നടക്കുന്നു എന്ന് പ്രചരണം നടത്തിയാണ് പരിപാടി അട്ടിമറിക്കാൻ ശ്രമം നടന്നത്. സി രവിചന്ദ്രന്റെ യുകെ ടൂർ പ്ലാൻ ചെയ്തപ്പോൾ ആദ്യം നിശ്ചയിച്ച വേദികളിൽ ഒന്ന് കൂടിയാണ് കാർഡിഫ്. എന്നാൽ മാഞ്ചസ്റ്ററിലും ക്രോയിഡോണിലും നൂറു കണക്കിന് മലയാളികളെ തന്റെ വേദിയിലേക്ക് ആകർഷിക്കാൻ രവിചന്ദ്രന്‍ കഴിഞ്ഞതോടെ അസഹിഷ്ണുതയുടെ കുരു പൊട്ടി തുടങ്ങുകയായിരുന്നു.
'ഹേറ്റ് പ്രീച്ചിങ് '' എന്ന ഓമനപ്പേരിട്ടാണ് ഇവർ അട്ടിമറി ശ്രമം നടത്തിയത്. എന്ത് കാരണത്താലാണ് ഹാൾ നിഷേധിക്കുന്നത് എന്ന് എസൻസ് കാർഡിഫ് ടീം ആരാഞ്ഞപ്പോഴാണ് പരാതി എത്തിയ ഉറവിടം വ്യക്തമായത്. ഹാൾ നിഷേധിക്കും മുൻപ് പരിപാടിയുടെ വിശദാംശങ്ങൾ തിരക്കിയ അധികൃതർക്ക് സി രവിചന്ദ്രന്റെ വിശദമായ ബയോഡാറ്റയും എസൻസ് യുകെയുടെയും കേരളത്തിന്റെയും വിശദാംശങ്ങളും യുട്യൂബ് പ്രഭാഷണങ്ങളും കേരള സർക്കാർ നൽകിയ ശാസ്ത്ര പ്രചാരകനുള്ള അവാർഡ് വിവരങ്ങളും നൽകിയപ്പോഴാണ് മലയാളി സമൂഹത്തിൽ നിന്ന് തന്നെയാണ് സമ്മർദ്ദം ഉണ്ടായതെന്ന സൂചന ലഭിച്ചത്.
വിശദംശങ്ങൾ പരിശോധിച്ച ഹാൾ അധികൃതർ 'ഹേറ്റ് പ്രീച്ചിങ് '' എന്ന പദം പിന്നീട് ഉപയോഗിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ഒടുവിൽ പരിപാടി പുതിയ ഹാളിലേക്ക് മാറ്റിയപ്പോൾ വൻ ജനാവലിയാണ് കേൾക്കാനെത്തിയത്. യുകെയിൽ പരാജയപ്പെട്ടതുപോലുള്ള തന്ത്രമാണ് ഇപ്പോൾ കേരളത്തിലും പയറ്റുന്നത്. മതത്തെ വിമർശിച്ചാൽ കാർഡിഎഫിൽ മുതൽ മുണ്ടക്കയം വരെയുള്ള അനുഭവങ്ങൾ ഒന്നുതന്നെയാണെന്നും മലയാളികൾ തന്നെയാണ് ഇത്തരം കുരുപൊട്ടലിന് നേതൃത്വം കൊടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍