ഏക സിവിൽകോഡിനെതിരെ ഹാലിളക്കം തുടങ്ങി; പരസ്പരം കടിച്ചു കീറാൻ നിൽക്കുന്ന മുസ്ലിം സംഘടനകൾ ഇക്കാര്യത്തിൽ യോജിച്ച പോരാട്ടത്തിന്; ശരീഅത്ത് നിയമത്തിൽ കോടതിയെ ഇടപെടാൻ അനുവദിക്കില്ലെന്ന് മുസ്ലീലീഗ് അടക്കമുള്ള സംഘടനകൾ
കെ വി നിരഞ്ജൻ
കോഴിക്കോട്: പരിഷ്കൃത രാജ്യങ്ങളുടെയൊക്കെ മുഖമുദ്രയാണ് ഏക സിവിൽ കോഡെങ്കിലും ഇന്ത്യയിൽ അതേക്കുറിച്ച് കേൾക്കുമ്പോൾ തന്നെ ന്യൂനപക്ഷ സംഘടനകൾക്ക് ഹാലിളക്കം തുടങ്ങിയിരക്കയാണ്. വിവിധ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പരസ്പരം കടിച്ചുകീറാൻ ഒരുങ്ങിനിൽക്കുന്ന മുസ്ലിം സംഘടനകൾ മുഴുവനും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. ഏക സിവിൽകോഡ് നടപ്പാക്കിയാൽ വൻ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ശരീഅത്ത് നിയമത്തിൽ കോടതിയെ ഇടപെടാൻ അനുവദിക്കില്ലെന്ന് മുസ്ലീലീഗ് അടക്കമുള്ള സംഘടനകൾ പറയുന്നതജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും തൊട്ട് ലീഗ്വരെയുള്ള വിവിധ സംഘടനകളെ കൂട്ടിച്ചേർത്ത് പ്രക്ഷോഭസമിതിയിണ്ടാക്കാനും അണിയറയിൽ നീക്കം നടക്കുകയാണ്.
അതേസമയം മുസ്ലിം വോട്ടുബാങ്കിന്റെ സമ്മർദത്താൽ ഇടതുപക്ഷത്തിനും കോൺഗ്രസിനുമെന്നുമല്ല ആം ആദ്മി പാർട്ടിക്കുപോലും ഈ വിഷയത്തിൽ വ്യക്തമായ നിലപാട് എടുക്കാനായിട്ടില്ല. താത്വികമായ ഏക സിവിൽകോഡിനെ അനുകൂലിക്കുമ്പോഴും, രാജ്യത്തെ ഏറ്റവും പ്രധാനപ്രശ്നം ദാരിദ്രവും തൊഴില്ലായ്മയും ആണെന്നും, ഏക സിവിൽകോഡ് നടപ്പാക്കാനുള്ള സമയം ആയിട്ടില്ലെന്നുമാണ് സിപിഐ.എം അടക്കമുള്ള ഇടതുപാർട്ടികളുടെ നിലപാട്.ഏ്തതാണ്ട് ഇതേ നിലപാടാണ് ആം ആദ്മി പാർട്ടിയും ഉയർത്തുന്നത്.കോൺഗ്രസ് ആകട്ടെ കേന്ദ്ര സർക്കാറിനെ അടിക്കാനുള്ള വടിയായാണ് ഈ വിഷയത്തെയും കാണുന്നത്.
്
ഏക സിവിൽകോഡ് ശരീഅത്തിനെ അട്ടിമറിക്കാനാണെന്ന് പ്രമുഖ മുസ്ലിം നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ബ്രിട്ടീഷ് സർക്കാർ പാസാക്കിയ 1937ലെ ഇന്ത്യൻ ശരീഅത്ത് ആപ്ളിക്കേഷൻ ആക്ടിൽ വിവാഹം, വിവാഹമോചനം, അനന്തരാവകാശം, വഖ്ഫ് തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യൻ മുസ്ലിംകൾക്ക് ശരീഅത്ത് അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തിയിട്ടുള്ളതാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യൻ ഭരണഘടനയിൽ ഈ അവകാശങ്ങൾ നിലനിർത്തി 25 മുതൽ 30 വരെയുള്ള വകുപ്പുകൾ മൗലികാവകാശങ്ങളായി അംഗീകരിച്ചിട്ടുമുണ്ട്്. മൗലികാവകാശങ്ങളെ മറികടക്കാൻ മാർഗനിർദേശക തത്ത്വങ്ങൾക്ക് അർഹതയില്ല. കെ.പി. അബൂബക്കർ ഹസ്രത്ത്, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, കെ.പി. മുഹമ്മദ്, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, എം.എ. സമദ്, എ.കെ. ഉമർ മൗലവി, പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, എസ്. അബ്ദുൽ ഹക്കീം മൗലവി എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവച്ചത്.
ഏക സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ യോജിച്ച പോരാട്ടം വേണ്ടിവരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. എല്ലാ സംഘടനകളും ഇതിനുവേണ്ടി ഒരുമിച്ചിരിക്കാൻ സന്നദ്ധമാണം. കേന്ദ്രസർക്കാർ നീക്കം ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും. ഓരോരുത്തർക്കും അവരവരുടെ മതപരമായ വിശ്വാസങ്ങൾ അനുസരിച്ച് ജീവിക്കാൻ ഭരണഘടന നൽകുന്ന അവകാശത്തിന്മേലാണ് സർക്കാർ കൈവെക്കുന്നത്. രാജ്യത്തെ സമാധാനാന്തരീക്ഷം തകർക്കുന്നതാണ് ഈ നീക്കം. ഇതിനെതിരെ എല്ലാവരും ചേർന്ന് വലിയ പ്രക്ഷോഭം വേണ്ടിവരും. ഹൈദരലി തങ്ങൾ പറഞ്ഞു.
പലവിധ വിശ്വാസം സൂക്ഷിക്കുന്നവർ ഒരുമിച്ച് ജീവിക്കുന്നതാണ് രാജ്യത്തിന്റെ സൗന്ദര്യം. ഏക സിവിൽകോഡ് മുസ്ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമംനടക്കുന്നുണ്ട്. ഭൂരിപക്ഷ വർഗീയതയെ ഉണർത്തി മുതലെടുക്കുകയാണ് സംഘ്പരിവാർ ലക്ഷ്യം. ദലിതരും ആദിവാസികളും ക്രൈസ്തവ, ജൈന, ബുദ്ധമതവിഭാഗങ്ങളും ഏക സിവിൽകോഡിനെതിരായി ഒരുമിച്ചുനീങ്ങണമെന്ന് ഹൈദരലി തങ്ങൾ ആവശ്യപ്പെട്ടു.
മുസ്ലിം വ്യക്തിനിയമത്തെ തള്ളിക്കളഞ്ഞ് മുത്തലാഖിനെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം ഭരണഘടനാ ശിൽപികളോടും ഭരണഘടനയോടുമുള്ള അവഹേളനമാണ്.ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാറിന്റെ നിർദേശപ്രകാരം ദേശീയ നിയമ കമീഷൻ ജനങ്ങൾക്ക് മുമ്പാകെ 16 ഇന ചോദ്യവലി നൽകിയത് വെറും കൺകെട്ട് വിദ്യയാണ്. രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ ഉന്മൂലനം ചെയ്ത് രാഷ്ട്രീയലാഭം നേടാമെന്ന ദുഷ്ടലാക്ക് രാജ്യത്തെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങളും ഒന്നിച്ച് ചെറുത്തുതോൽപിക്കണമെന്നും ഹൈദരലി തങ്ങൾ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വൈവിധ്യം ഉൾക്കൊണ്ട് തയാറാക്കിയ ഭരണഘടനയുടെ അന്തസ്സത്തയെ വോട്ടുബാങ്ക് ലക്ഷ്യമിട്ട് ചിലർ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് ഹൈദരലി തങ്ങൾ ചൂണ്ടിക്കാട്ടി. മുസ്ലിം സമുദായത്തിലെ യുവാക്കൾ തീവ്രവാദത്തിലേക്ക് പോകുന്നതിന് തടയിടാൻ മുസ്ലിം ലീഗ് വിപുലമായ പഠനക്ളാസുകൾ സംഘടിപ്പിക്കുമെന്നും ഹൈദരലി തങ്ങൾ പറഞ്ഞു.
വ്യക്തിനിയമങ്ങൾ പരിഷ്കരിക്കുന്നതിനും പൊതുനിയമത്തിന്റെ കീഴിലാക്കുന്നതിനും മോദി സർക്കാർ നടത്തുന്ന നീക്കങ്ങൾക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലി പറഞ്ഞു. രാജ്യത്തിന്റെ വൈവിധ്യത്തെയും മതേതര പാരമ്പര്യത്തെയും തകർക്കാനുള്ള ശ്രമമാണിത്. ഇത്തരം ഗൂഢലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ മതേതര സമൂഹത്തിന് കഴിയണം. ഇക്കാര്യത്തിൽ ഭിന്നതകൾ വെടിഞ്ഞ് മുസ്ലിം സമുദായം ഒറ്റക്കെട്ടായി നിൽക്കേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം പറഞ്ഞു.
ശരീഅത്ത് നിയമത്തിൽ കോടതി ഇടപെടേണ്ട സാഹചര്യമില്ലെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ വ്യക്തമാക്കി. മതനിയമങ്ങൾ പാലിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന രാജ്യത്തെ എല്ലാ പൗരന്മാർക്കും ഉറപ്പ് നൽകുന്നുണ്ട്. ഏക സിവിൽകോഡ് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. ഏക സിവിൽകോഡിനുവേണ്ടി കേന്ദ്രസർക്കാർ ഇടക്കിടെ കാടിളക്കുന്നത് ന്യൂനപക്ഷങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യൻ ഭരണഘടന വകവച്ച് നൽകിയ മതസ്വാതന്ത്ര്യത്തിന് തടസ്സം നിൽക്കുന്ന തരത്തിലുള്ള ഏക സിവിൽകോഡിനെ ശക്തമായി ചെറുക്കുമെന്ന് കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രവർത്തക സമിതി വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍