കെ എസ് യു നേതാവിനെ പ്ലീഡർ ലിസ്റ്റിൽ നിന്നും അവസാന നിമിഷം ഒഴിവാക്കിയത് എസ്എഫ്ഐക്കാർ കോടിയേരിയെ കണ്ട് പരാതി പറഞ്ഞപ്പോൾ; എസ്എഫ്ഐക്കാരുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി സൈമൺ ബ്രിട്ടോ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല; പി രാജീവിനെതിരെ പരാതിയുമായി എറണാകുളത്തെ സിപിഎമ്മുകാരും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സിപിഐ(എം) നേതൃത്വത്തിലെ യുവതുർക്കിയാണ് പി രാജീവ്. എം പിയെന്ന നിലയിൽ രാജ്യസഭയിൽ ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയ രാജീവിന് എറണാകുളത്തെ പാർട്ടി ജില്ലാ സെക്രട്ടറിയാക്കിയതിന് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. വിഭാഗീയതയുടെ പിടിയിലമർന്ന എറണാകുളത്തെ പാർട്ടിയെ അതിൽ നിന്ന് കരകയറ്റുക. എന്നാൽ രാജീവിനെതിരായ പരാതി കേട്ട് പൊറുതി മുട്ടുകയാണ് സംസ്ഥാന നേതൃത്വം. പാർട്ടി അധികാരത്തിലെത്തിയതോടെ പാർട്ടി ജില്ലാ സെക്രട്ടറി ആളാകെ മാറിയെന്നാണ് വാദം. മുതലാളിമാരുടെ ഫോൺ എടുക്കുന്ന രാജീവ് പാർട്ടിക്കാരെ അവഗണിക്കുന്നുവെന്നും പരാതി സജീവമാണ്. സർക്കാർ പ്ലീഡർമാരുടെ ലിസ്റ്റിൽ അനർഹർ കയറിക്കൂടിയതിന് പിന്നിലും രാജീവാണെന്നാണ് ആരോപണം. മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസായ കെ ജി ബാലകൃഷ്ണന്റെ മരുമകനുമായുള്ള രാജീവിന്റെ ചങ്ങാത്തത്തിന്റെ പ്രതിഫലനം പ്ലീഡർ ലിസ്റ്റിലുണ്ടായെന്നും ആക്ഷേപമുണ്ട്.
ചികിത്സാ സഹായം ചേദിച്ചെത്തിയ ചെത്തു തൊഴിലാളിയോട് 'തന്നോടാരോഡോ മഴക്കാലത്ത് തെങ്ങേൾ വലിഞ്ഞു കേറാൻ പറഞ്ഞത് ആ!! അപേക്ഷ മേശപ്പുറത്തു വച്ചിട്ടു പൊക്കോ'..ഒരു അബ്കാരി വന്നിട്ടുണ്ട് കാണാൻ എന്ന് പറയുമ്പോൾ, കൊതിയോടെ 'അബ്കാരി ആണോ വരാൻ പറ 'എന്ന സിനിമാ രംഗത്തെ അനുസ്മരിപ്പിക്കുന്ന നേതാവാണ് ജില്ലാ സെക്രട്ടറി പി രാജീവെന്നാണ് ഒരു വിഭാഗത്തിന്റെ പ്രചരണം. എസ് എഫ് ഐയുടെ മുൻ നേതാവും പാർട്ടിയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയുമായ സൈമൺ ബ്രിട്ടോ വിളിച്ചാൽ പോലും രാജീവ് എടുക്കുന്നില്ലെന്നാണ് പരാതി. അതേസമയം ചെറിയ സംഭവങ്ങളിൽ പോലും രാജീവിനെതിരെ തിരിയുന്നത് പാർട്ടിയിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നും ആക്ഷേപമുണ്ട്.
സർക്കാർ പ്ലീഡർ നിയമനത്തിൽ ഏറ്റവും അധികം പരാതി ഉയർന്നത് എറണാകുളം ജില്ലയിൽ നിന്നാണ്. ശ്രീനിജന്റെ ഭാര്യ സോണിയെ പ്ലീഡറാക്കി. ശ്രീനിജന്റെ ജൂനിയറുമായ കെഎസ് യു നേതാവിനേയും പട്ടികയിൽ തിരുകി കയറ്റി. ലോ കോളേജിൽ കെഎസ് യുവിന്റെ ചെയർമാനെ പ്ലീഡറാക്കുന്നതിനെതിരെ കോടിയേരി ബാലകൃഷ്ണനോട് പരാതി പറഞ്ഞു. ഇതോടെയാണ് എസ് എഫ് ഐക്കാർ പരാതിയുമായെത്തിയത്. കോടിയേരിക്ക് പിശക് മനസ്സിലായപ്പോൾ തിരുത്തൽ വന്നു. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾക്ക് പാർട്ടി മെമ്പർമാർക്ക് കിട്ടുന്നില്ല. അതിന് ബ്രാഞ്ച് സെക്രട്ടറിമാർ മുതൽ ഏര്യാ വരെയുള്ള നേതാക്കളുടെ ശുപാർശകത്ത് വേണം. എന്നാൽ മാത്രമേ എറണാകുളം ജില്ലാ സെക്രട്ടറിയുടെ അനുകൂല നിലപാട് ഉണ്ടാകൂ. എന്നാൽ മുതലാളിമാർക്കും കോൺഗ്രസ് നേതാക്കൾക്കും ബ്രാഞ്ച് സെക്രട്ടറിയുടെ കത്തൊന്നും വേണ്ട.
സൈമൺ ബ്രിട്ടോയ്ക്ക് പോലും ന്യായമായ ആവശ്യങ്ങൾ ലഭിക്കാൻ പാർട്ടിക്കാരനാണെന്ന് തെളിയിക്കാൻ ബ്രാഞ്ച് സെക്രട്ടറിയുടെ കത്ത് വേണം. എന്നാൽ കെ എസ് യുക്കാർക്കും ശ്രീനിജനും മുതലാളിമാർക്കും ആരുടേയും കത്ത് വേണ്ട. ഇതാണ് സർക്കാർ പ്ലീഡർമാരുടെ പട്ടികയിൽ നിഴലിക്കുന്നതെന്നാണ് ആക്ഷേപം. പാർട്ടിക്കാർ പലരും ഒഴിവാക്കപ്പെട്ടതിന്റെ അമർഷവും സിപിഎമ്മിൽ നിഴലിക്കുന്നു. ശ്രീനിജന്റെ ഭാര്യ ഇതുവരെ കോടതിയിൽ പോലും പോയിട്ടില്ലെന്നും ഇവർ ആരോപിക്കുന്നു. ശ്രീനിജന്റെ ഭാര്യയെ പ്ലീഡറാക്കിയതും രാജീവാണെന്നാണ് ആക്ഷേപം. ഇടതുമുന്നണിയിലെ ഐക്യം കാത്ത് സൂക്ഷിക്കാൻ രാജീവിന് കഴിയുന്നില്ലെന്നും ആക്ഷേപം ശക്തമാണ്.
സിപിഎമ്മിൽ നിന്നും സിപിഐയിലേക്ക് അണികൾ കൊഴിയുന്നതും നേതൃത്വത്തിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. പാർട്ടിക്കാരെ മുഖവിലയ്ക്ക് എടുക്കാതെ സെക്രട്ടറി നീങ്ങിയാൽ ഇനിയും ആളുകൾ പാർട്ടി വിടാനുള്ള സാധ്യതയുണ്ടെന്നും വിലയിരുത്തലുകളെത്തുന്നു. ഈ സാഹചര്യത്തിലാണ് പരാതിയുമായി എറണാകുളത്തെ സിപിഐ(എം) നേതാക്കൾ തന്നെ സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. പ്ലീഡർ നിയമനത്തിൽ സിപിഎമ്മുകാർക്ക് വലിയ അവഗണനയുണ്ടായതെന്നാണ് ഇവരുടെ പ്രധാന പരാതി. ജില്ലിയിലെ വിഭാഗീയതയെ നിയന്ത്രിക്കാൻ രാജീവിന് കഴിയാത്തതിന് കാരണമിതാണെന്നാണ് ഇവരുടെ വിലയിരുത്തൽ. ജില്ലാ സെക്രട്ടറി തെറ്റ് തിരുത്തിയില്ലെങ്കിൽ ജില്ലയിൽ നിലവിലുള്ള മുൻതൂക്കം നഷ്ടമാകുമെന്നും അവർ പരാതിപ്പെടുന്നു.
വി എസ് പക്ഷത്തിന്റെ നിയന്ത്രണത്തിലായിരുന്ന ജില്ലാ കമ്മറ്റിയും എറണാകുളം ഏരിയാ കമ്മറ്റിയും ഔദ്യോഗിക വിഭാഗം ആസൂത്രിതമായി പിടിച്ചെടുക്കുകയായിരുന്നു. ഇതിന് വേണ്ടി രാജീവിനെ പിണറായി മുന്നിൽ നിർത്തുകയായിരുന്നു. എന്നാൽ രാജീവിനെതിരെ പരാതി സജീവമായതോടെ പിണറായി കരുതലുകൾ എടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കുകയും ചെയ്തു. പല തന്ത്രങ്ങളിലൂടെ മത്സരിച്ച് മന്ത്രിയാകാൻ രാജീവ് ശ്രമിച്ചു. മൂന്ന് തവണ തൃപ്പുണ്ണിത്തുറയിലേക്ക് തന്റെ പേര് മാത്രമെഴുതി ലിസ്റ്റ് കൊടുത്തു. എന്നാൽ പിണറായി വഴങ്ങിയില്ല. അങ്ങനെയാണ് തൃപ്പുണ്ണിത്തുറയിൽ എം സ്വരാജ് സ്ഥാനാർത്ഥിയായത്. ഇതെല്ലാം രാജീവിനെ ചൊടിപ്പിച്ചു. ഇതിന്റെ പ്രതികാരം അണികളിൽ തീർക്കുകയാണെന്നാണ് പരാതി. ജില്ലയിലെ മുതിർന്ന നേതാക്കളുടെ വാക്കുകൾ പോലും രാജീവ് കേൾക്കുന്നില്ലെന്നും പരാതിയുണ്ട്. ഇതോടെ എറണാകുളത്ത് വീണ്ടും ഗ്രൂപ്പ് പോര് ശക്തികൂടാൻ സാധ്യതയുള്ളതായും ചൂണ്ടികാണിക്കുന്നു.
യുഡിഎഫ് സർക്കാറിന്റെ കാലത്തു നിയമിച്ച ഗവൺമെന്റ് പ്ലീഡർമാർക്ക് പകരം ഇടതു സർക്കാർ നിയമിച്ച പുതിയ ഗവൺമെന്റ് പ്ലീഡർമാരുടെ പട്ടികയാണ് വിവാദത്തിന് ഇട നൽകുന്നത്. സർക്കാർ കേസുകൾ വാദിക്കുന്നതിനായി ഹൈക്കോടതിയിൽ നിയമിച്ച പുതിയ 47 സർക്കാർ അഭിഭാഷകരിൽ ചില അനർഹരും കയറിക്കൂടിയതാണ് കടുത്ത പാർട്ടി അനുഭാവികൾക്കിടയിൽ എതിർപ്പിന് ഇടയാക്കിയിരിക്കുന്നത്. പുതിയതായി ചാർജ്ജെടുക്കുന്ന സർക്കാർ അഭിഭാഷകരിൽ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മകളും മുൻ കോൺഗ്രസ് നേതാവ് പി വി ശ്രീനിജന്റെ ഭാര്യയുമായി അഡ്വ. കെ ബി സോണിയും ഉൾപ്പെട്ടതാണ് വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസിൽ നിന്നും രാജിവച്ച ശ്രീനിജൻ കുന്നത്തുനാട് മണ്ഡലത്തിൽ സിപിഎമ്മിന്റെ വലം കൈയായി നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായ വി പി സജീന്ദ്രനെ തോല്പിക്കാൻ ശ്രമം നടത്തിയിരുന്നു. ഇതിന്റെ പ്രത്യുപകാരമായിട്ടാണ് ശ്രീനിജന്റെ ഭാര്യയെ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചിരിക്കുന്നത്. ഒരു ദിവസം പോലും വക്കീലായി ഹൈക്കോടതിയിൽ പ്രാക്ടീസ് നടത്താത്ത ആളാണ് കെ ബി സോണിയെന്നാണ് വിമർശനം. സിപിഐ(എം) അനുഭാവിയായ ഒരു മുതിർന്ന അഭിഭാഷകൻ സോണിയുടെ നിയമനത്തിലുള്ള അമർഷം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നിരവധി പാർട്ടി അനുഭാവികളും കഴിവും പരിചയമുള്ള അഭിഭാഷകർ സർക്കാർ വക്കീലായി നിയമിക്കാൻ യോഗ്യത ഉള്ളവർ ഹൈക്കോടതിയിൽ തന്നെ ഉള്ളപ്പോഴാണ് ഇത്തരത്തിൽ പരിചയം കുറവുള്ളയാളെ സുപ്രധാന പോസ്റ്റിൽ നിയമിച്ചിരിക്കുന്നത്. കെജി ബാലകൃഷ്ണന്റെ പേരിൽ അഴിമതി ആരോപണങ്ങൾ ഉയർന്നപ്പോൾ അന്നു മുതൽ ഇന്നു വരെ ഒരു വാക്കുപോലും പറയാത്ത പാർട്ടിയാണ് സിപിഐ(എം) എന്നതും അദ്ദേഹത്തിന്റെ മകളുടെ നിയമനവുമായി കൂട്ടിവായിക്കുന്നവർ ഏറെയാണ്. കെ ജി ബാലകൃഷ്ണനെതിരായി ആരോപണങ്ങൾ ഉയർന്നപ്പോൾ അതോടൊപ്പം മരുമകൻ പി വി ശ്രീനിജന്റെയും മകൾ സോണിയുടെയും പേരുകൾ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മകളും ഭർത്താവും ചേർന്ന് അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതായിരുന്നു അന്ന് കെ ജി ബാലകൃഷ്ണൻ വിഷയത്തിനൊപ്പം ഉയർന്നു വന്ന പ്രധാന ആക്ഷേപം.
അങ്ങനെ കളങ്കിതനായ വ്യക്തിയെയാണ് അഴിമതി വിരുദ്ധ മുദ്രാവാക്യം ഉയർത്തിപ്പിടിക്കുന്ന സർക്കാർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചിരിക്കുന്നത് എന്നതാണ് സിപിഐ(എം) അനുഭാവികളായ മുതിർന്ന അഭിഭാഷകരെ ചൊടിപ്പിച്ചിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്