സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം എടുത്ത് സ്റ്റേഷനിലേക്ക് പോയ യുവാവിനെ പരാതിക്കാരിയായ വീട്ടമ്മയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി; ക്രൂരമായി മർദ്ദിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുത്തത് പൊലീസ് സ്റ്റേഷനിൽ കൊണ്ടു പോയി വിലിച്ചെറിഞ്ഞു; അറസ്റ്റ് ചെയ്തില്ല എന്നു പറഞ്ഞ് പൊലീസിനെതിരെ ഫെയ്സ് ബുക്കിലൂടെ ലൈവായി കൊലവിളി
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരേ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ചുവെന്നാരോപിച്ച് വീണ്ടും വീട്ടമ്മയുടെ ക്വട്ടേഷൻ വിളയാട്ടം. പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിക്കുകയും പണവും ഫോണും കവരുകയും ചെയ്തു. എല്ലാം കഴിഞ്ഞ് യുവാവിനെ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ കൊണ്ടുതള്ളിയ ശേഷം പൊലീസിന് നേരെ വെല്ലുവിളി. ഇത്രയൊക്കെ കൺമുന്നിൽ നടന്നിട്ടും പൊലീസ് ചെറുവിരൽ പോലും അനക്കിയില്ല. ഇന്നലെ രാവിലെ 10 മണിയോടെ ഏറ്റുമാനൂർ ബസ് സ്റ്റാൻഡിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഏറ്റുമാനൂർ നെട്ടൂർ കോട്ടേജിൽ താമസിക്കുന്ന ഫിജോ ജോസഫ് എന്ന യുവതിയാണ് ക്വട്ടേഷൻ ആക്രമണം നടത്തിയതായി കേസുണ്ടായിരിക്കുന്നത്. ഇരയായത് ഇടുക്കി പുറ്റടി സ്വദേശിയും ആർവൈഎഫ് ഉടുമ്പൻചോല മണ്ഡലം ജനറൽ സെക്രട്ടറിയുമായ അജോ കുറ്റിക്കനും.
ഫേസ്ബുക്കിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുകയും അപകീർത്തികരമായ കാര്യങ്ങൾ പ്രചിരിപ്പിക്കുകയും ചെയ്യുന്ന യുവതി വിയോജിക്കുന്നവരെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി മുമ്പേ പരാതിയുണ്ട്. പരാതിക്കാരുടെ വീടുകൾ കയറി ഭീഷണി മുഴക്കുകയും കേസ് കൊടുത്ത് ശല്യം ചെയ്യുകയും ഈ സംഘത്തിന്റെ പതിവാണത്രെ. ഈ വീട്ടമ്മയിൽ നിന്നും ഭീഷണി നേരിടുന്നതായി കാണിച്ച് നിരവധി യുവാക്കൾ നിരവധിയിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ എത്തി പേടിപ്പിച്ച് ഇവർ കേസ് എടുപ്പിക്കുന്നു എന്നാണ് ആരോപണം. ഓരോ പൊലീസ് ഐജിയുടെ പേര് പറഞ്ഞാണ് ഇവർ കീഴ്ഉദ്യോഗസ്ഥന്മാരെ പേടിപ്പിക്കുന്നതെന്നാണ് ആരോപണം.
ഈ യുവതിയുടെ പീഡനമാണ് അജോ കുറ്റിക്കനും നേരിടേണ്ടി വന്നത്. അംജദ് അടൂർ, ഷൈജു സുകുമാരൻ നാടാർ എന്നിങ്ങനെ മറ്റു രണ്ടു പ്രതികൾക്ക് കൂടി കോടതി അജോയ്ക്കൊപ്പം മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പേപ്പർ പൊലീസ് സ്റ്റേഷനിൽ നിന്ന് വാങ്ങുന്നതിനാണ് ഇന്നലെ അജോ ഏറ്റുമാനൂർ സ്റ്റാൻഡിൽ ബസിറങ്ങിയത്. ഇതിന് പിന്നാലെ ഫിജോയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം അവിടെ എത്തിയെന്ന് കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിൽസയിലുള്ള അജോ കുറ്റിക്കൻ പൊലീസിന് മൊഴി നൽകി. വാഹനത്തിൽ നിന്നിറങ്ങിയ സംഘം അജോയെ വളയുകയും ക്രൂരമായ മർദനം അഴിച്ചു വിടുകയുമായിരുന്നു. ഇതു കണ്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ ഇവൻ സ്ത്രീ പീഡനകേസിൽ പ്രതിയാണെന്ന് പറഞ്ഞു. ഇതോടെ നാട്ടുകാർ പിന്മാറി.
ഇതിന് ശേഷം അജോയെ ഇവരുടെ വാഹനത്തിൽ പിടിച്ചു കയറ്റി. ഇതിനിടെ ഫിജോ, അജോയുടെ മൊബൈൽഫോണും പണവും പിടിച്ചെടുത്തു. വാഹനത്തിലിട്ടും യുവാവിനെ മർദിച്ചു. ക്വട്ടേഷൻ സംഘത്തിന്റെ വാഹനം ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെത്തുകയും അജോയെ എസ്ഐയുടെ മുന്നിലേക്കു വലിച്ചെറിയുകയുമായിരുന്നു. അതിന് ശേഷം ഇവനെ അറസ്റ്റ് ചെയ്യൂവെന്ന് എസ്ഐയോട് ഫിജോ ആക്രോശിച്ചുവത്രേ. എന്താണ് കാര്യമെന്ന് എസ്ഐ ചോദിച്ചപ്പോൾ ഒരു ക്രൈം നമ്പർ പറയുകയും ഈ കേസിലെ പ്രതിയാണിവൻ എന്ന് അറിയിക്കുകയുംചെയ്തു.
ആ കേസിൽ തനിക്ക് മുൻകൂർ ജാമ്യം ഉണ്ടെന്നും അതിനായി വന്ന തന്നെ ഇവർ പിടികൂടി ക്രൂരമായി മർദിച്ചുവെന്നും അജോ എസ്ഐയോടെ പറഞ്ഞു. ഇതോടെ ഫിജോ കൈയും ചുരുട്ടി, പൊലീസ് സാന്നിധ്യത്തിൽ തന്നെ മർദിക്കുവാൻ പാഞ്ഞടുത്തുവെന്ന് അജോ പറയുന്നു. നിങ്ങൾ പറയുന്നത് അനുസരിച്ച് ആരെയും അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് എസ്ഐ പറഞ്ഞതോടെ ആക്രോശിച്ചു കൊണ്ട് പുറത്തിറങ്ങിയ ഇവർ ഫേസ് ബുക്കിലൂടെ അവിടെ നടക്കുന്ന കാര്യങ്ങൾ ലൈവായി പ്രദർശിപ്പിച്ചു. അജോയുടെ മൊബൈൽ തന്റെ കൈവശം ഉണ്ടെന്നും ഇതിലെ കാര്യങ്ങൾ ഡിജിപിക്ക് കൈമാറുമെന്നും ഇവർ ലൈവ് ഷോയിലൂടെ അറിയിച്ചു. പിന്നെ, പൊലീസിനെ വെല്ലുവിളിച്ച് സ്ഥലം വിട്ടു. ഫോൺ തിരികെ നൽകാൻ പൊലീസ് പറഞ്ഞെങ്കിലും ഇവർ കൂട്ടാക്കിയില്ല.
പൊലീസ് സ്റ്റേഷനിൽ മുൻകൂർ ജാമ്യത്തിനുള്ള കടലാസുകൾ തയാറാക്കിയ ശേഷം അജോ ഏറ്റുമാനൂർ കോടതിയിൽ ഹാജരായി. ഇതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും ചെയ്തു. തുടർന്ന് ജില്ലാശുപത്രിയിൽ ചികിൽസ തേടി. തന്നെ മർദിച്ചതിനും കൊള്ളയടിച്ചതിനും അജോ നൽകിയ പരാതി അനുസരിച്ച് പൊലീസ് ഇയാളുടെ മൊഴി എടുത്ത് കേസ് രജിസ്റ്റർ ചെയ്തു. ഇതു രണ്ടാം തവണയാണ് ഫിജോയുടെ നേതൃത്വത്തിൽ ക്വട്ടേഷൻ ആക്രമണം ഇവർക്കെതിരേ നടക്കുന്നത്. മറ്റാരോ കൊടുത്ത പരാതിയിൽ കഴിഞ്ഞ വർഷം മാർച്ചിൽ പത്തനംതിട്ട റിങ് റോഡിൽ വച്ച് അജോ കുറ്റിക്കൻ, അംജദ് അടൂർ, ഷൈജു സുകുമാരൻ നാടാർ എന്നീ യുവാക്കളെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് മർദിച്ച ശേഷം പൊലീസിന് കൈമാറിയിരുന്നു.
നരസിംഹം എംഎൻ റായി എന്ന പേരിൽ തനിക്കെതിരേ നവമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയത് ഷൈജുവാണെന്ന് ആരോപിച്ചായിരുന്നു അന്നത്തെ ക്വട്ടേഷൻ. അന്നും പൊലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. അംജദ് അടൂർ, അജോ കുറ്റിക്കൻ എന്നിവരെ അന്ന് പൊലീസ് വിട്ടയയ്ക്കുകയും ഷൈജുവിനെ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. പൊലീസ് ഫ്രെയിം ചെയ്ത കേസിൽ കഴമ്പില്ലെന്ന് കണ്ട് കോടതി അപ്പോൾ തന്നെ ഷൈജുവിനെ ജാമ്യം നൽകി വിട്ടയയ്ക്കുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം ഫിജോയുടെ നേതൃത്വത്തിൽ നിരവധി യുവാക്കളുടെ വീടു കയറി ഭീഷണി മുഴക്കുകയുണ്ടായി. . ഫിജോയ്ക്ക് എതിരേ നിരവധി പരാതികൾ മർദനത്തിന് ഇരയായ പ്രതികൾ നൽകിയെങ്കിലും ഒന്നിൽപ്പോലും നടപടി ഉണ്ടായില്ല. ഇതിനെതിരേ മനുഷ്യാവകാശ കമ്മിഷൻ, പൊലീസ് കംപ്ലെയ്ന്റ് അഥോറിട്ടി എന്നിവിടങ്ങളിൽ പരാതി നിലനിൽക്കുകയാണ്.
പത്തനംതിട്ട പൊലീസിനെതിരേ പൊലീസ് കംപ്ലെയ്ന്റ് അഥോറിട്ടി പരാമർശം നടത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം അജോയുടെ ഫോണിലെ വിവരങ്ങൾ ഇവർ ചോർത്തി ഫിജോയുടെ ഫേസ് ബുക്ക് പേജിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. മാത്രവുമല്ല, ജിമെയിൽ, ഫേസ്ബുക്ക് അക്കൗണ്ടുകളുടെ പാസ്വേർഡും മാറ്റി. ഈ ഫോൺ ഇവരാണ് ഉപയോഗിക്കുന്നത്. ഇന്ന് ഈ ഫോൺ കോടതിയിൽ കൊടുത്തിട്ട് താൻ മജിസ്ട്രേറ്റിന് മൊഴി നൽകുമെന്ന് ഇവർ ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. മറ്റൊരാളെ കവർച്ച ചെയ്ത് ഫോൺ കൈക്കലാക്കുകയും, അതിലെ വിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്ത ഫിജോയ്ക്ക് എതിരേ പൊലീസ് നടപടി എടുക്കാത്തത് എന്താണെന്ന ചോദ്യവുമായി നിരവധി പേർ സാമൂഹിക മാധ്യമങ്ങളിൽ എത്തിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍