ഇന്റേണൽ മാർക്കിലും അറ്റൻഡൻസിലും തിരിമറി; ഇഷ്ടക്കാർക്ക് എല്ലാം വാരിക്കോരി കൊടുക്കുമ്പോൾ വിമർശകരോട് പകവീട്ടും; സെലബ്രിറ്റി ഷെഫ് ലക്ഷ്മി നായരുടെ കോളേജിനെതിരെയും പരാതി; വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായതോടെ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു; പ്രതിഷേധവുമായി ഇറങ്ങിയ എസ്എഫ്ഐക്കാർ ലോ അക്കാദമി അടിച്ചു തകർത്തു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സെലബ്രിറ്റി ഷെഫ് ലക്ഷ്മി നായർ പ്രിൻസിപ്പലായ തിരുവനന്തപുരം പേരൂർക്കടയിലെ കേരള ലോ അക്കാദമിയിലേക്ക് എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി മാർച്ച് അക്രമാസക്തമായി. മാനേജ്മെന്റിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടിനെതിരെ സമരവുമായി രംഗത്തെത്തിയ എസ്എഫ്ഐ കോളേജ് അടിച്ചു തകർത്തു. പൊലീസിന്റെ സാന്നിധ്യത്തിലാണ് വിദ്യാർത്ഥി സമരം അക്രമാസക്തമായത്. വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് ലോ അക്കൗദമി അനിശ്ചിത കാലത്തേക്ക് അടച്ചതോടെ ഇന്ന് എസ്എഫ്ഐ കോളേജിലേക്ക് മാർച്ചു നടത്തിയത്. കോളേജിലേക്ക് മാർച്ച് ചെയ്തു കൊണ്ടെത്തിയ വിദ്യാർത്ഥികൾ സ്ഥലത്തുണ്ടായിരുന്ന പൊലീസിനെതിരെയും കല്ലേറെഞ്ഞു.
പൊലീസ് കാമ്പസിൽ പ്രവേശിക്കരുതെന്ന മുദ്രാവാക്യം വിളിച്ചാണ് എസ്എഫ്ഐ മാർച്ച് നടത്തിയത്. കോളേജിലെ പുറത്തുള്ള ഫർണിച്ചറുകൾ എസ്എഫ്ഐക്കാർ അടിച്ചു തകർത്തു. കോളെജിന്റെ ജനൽ ചില്ലുകളും സിസിടിവി ക്യാമറയും അടിച്ചു തകർത്തു. കോളെജിന് സംരക്ഷണം നൽകാനെത്തിയപ്പോഴാണ് പൊലീസിനു നേരെയും എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. കോളേജിൽ പലയിടത്തായി സ്ഥാപിച്ച സിസി ടിവ്ി ക്യാമറകൾ അഴിച്ച് പ്രിൻസിപ്പലിന്റെ വീടിന് മുന്നിൽ കൊണ്ടുചെന്നിട്ടുണ്ട് പ്രവർത്തകർ. വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. ഇതിനിടെ നിരാഹാരം ഇരുന്നവരെ പൊലീസ് അറസറ്റു ചെയ്തു നീക്കുകയും ചെയ്തു.
പാമ്പാടി നെഹ്രു കോളേജിലെ വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് മാദ്ധ്യമ വാർത്തകളിൽ പല കോളേജുകളും നിറഞ്ഞിരുന്നു. ഈ സംഭവങ്ങളുടെ തുടർച്ചയായാണ് തിരുവനന്തപുരത്തെ പ്രശസ്തമായ നിയമ കോളേജായ ലോ അക്കാദമിക്കെതിരെയും വിമർശനം ഉയർന്നത്. സെലബ്രിറ്റി ഷെഫ് എന്ന നിലയിൽ ശ്രദ്ധേയയായ ലക്ഷ്മി നായർ പ്രിൻസിപ്പലായ കോളേജിനെതിരെ സമരവുമായി ആദ്യം രംഗത്തുവന്നത് എ.ഐ.എസ്.എഫും എബിവിപിയും കെഎസ് യുവും അടക്കമുള്ള വിദ്യാർത്ഥി സംഘടനകളാണ്. പിന്നാലെയാണ് ഇപ്പോൾ എസ്എഫ്ഐയും പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
കോളേജിൽ പഠിക്കുന്ന മുഴുവൻ സമയ വിദ്യാർത്ഥികളാണ് ആക്ഷേപവുമായി രംഗത്തെത്തിയത്. ഇന്റേണൽ മാർക്കിന്റ കാര്യത്തിലും അറ്റൻഡൻസിലും തിരിമറി നടത്തുന്നു എന്നതാണ് കോളേജിനെതിരെ ഉയർന്നിരിക്കുന്ന പ്രധാന ആക്ഷേപം. ഇഷ്ടമില്ലാത്ത വിദ്യാർത്ഥികൾക്ക് നേരെ കൈക്കൊള്ളത് പ്രതികാര നടപടിയാണെന്നും ഇത്തരം നടപടികൾക്ക് പിന്നിൽ ലക്ഷ്മി നായരാണെന്നും വിദ്യാർത്ഥി യൂണിയനുകൾ ആരോപിക്കുന്നു. അതേസമയം ആരോപണങ്ങളിലൊന്നും യാതൊരു കഴമ്പില്ലെന്നാണ് ലോ അക്കൗദമി പ്രിൻസിപ്പലും മാനേജ്മെന്റും വ്യക്തമാക്കുന്നതും. മറ്റ് കോളേജുകളിൽ ഉണ്ടായ പ്രതിഷേധത്തിന്റെ മറപിടിച്ചാണ് ഇവിടെയും സമരമെന്നാണ് മാനേജ്മെന്റിന്റെ പക്ഷം.
ഇന്റേണൽ മാർക്ക് അദ്ധ്യാപകർ തോന്നിയതു പോലെ കൊടുക്കുന്നു എന്നതാണ് ആരോപണം. പ്രതികരിക്കുന്ന വിദ്യാർത്ഥികൾക്ക് ഇയർബാക്ക് നടത്തുക, ഇന്റേണൽ മാർക്കിലും അറ്റഡൻസിലും ക്രിതൃമം കാണിച്ച് മികച്ച വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കുക, ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കൽ തുടങ്ങിയ ഒക്കെ ലോ അക്കാദമിയിൽ നടക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഇത്തരം മാനസിക പീഡനങ്ങളെ തുടർന്ന് ആറ് മാസത്തിനിടെ അഞ്ച് വിദ്യാർത്ഥികൾ പഠനം ഉപേക്ഷിച്ചു പോയെന്നും പ്രതിഷേധക്കാർ പറയുന്നു. മതിയായ അറ്റൻഡൻസ് ഉണ്ടെങ്കിൽ തന്നെയും അത് പരസ്യപ്പെടുത്താൻ പറഞ്ഞാൽ അതിന് തയ്യാറാകാറില്ലെന്നുമാണ് ഇവരുടെ പരാതി.
കോളേജിലെ രാഷ്ട്രീയ പ്രവർത്തനത്തിനും തിരഞ്ഞെടുപ്പിനും വിലക്കേർപ്പെടുത്തിയ ചരിത്രമുള്ള കോളേജല്ല ലോ അക്കാദമി. ഗവൺമെന്റ് കോളേജുകളിലെ പോലെ വിദ്യാർത്ഥി രാഷ്ട്രീയത്തിനുള്ള പ്രവർത്തന അനുമതി ലോ അക്കാദമി നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും വിദ്യാർത്ഥി സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. പാമ്പാടി കോളേജിൽ ഉണ്ടായതു പോലുള്ള സംഭവങ്ങളൊന്നും ഇവിടെ ഉണ്ടായിട്ടുമില്ല. എന്നാൽ, വാർത്തകളിൽ പല കോളേജുകളും നിറഞ്ഞ വേളയിലാണ് ലോ അക്കൗദമിക്കും എതിരായി ആരോപണങ്ങൾ ഉയരുന്നത്. ഇതിന് പിന്നിലെയ യഥാർത്ഥ കാരണം എന്താണെന്നതും വ്യക്തമല്ല.
മിടുക്കരായ വിദ്യാർത്ഥികളെ ഒഴിവാക്കി സ്വന്തം താത്പര്യങ്ങൾ മുൻനിർത്തിയുള്ള തീരുമാനങ്ങളാണ് ചില അദ്ധ്യാപകർ കൈക്കൊള്ളുന്നതെന്നാണ് പരാതികളിൽ പ്രധാനകാര്യം. ഒരു സെമസ്റ്റർ കാലയളവിൽ രണ്ടുതവണ ഇന്റേണൽ മാർക്കും അറ്റൻഡൻസും പരസ്യപ്പെടുത്തേണ്ടതുണ്ട്. എന്നാൽ ഇതൊന്നും ഒരിക്കൽ പോലും പാലിക്കപ്പെട്ടിട്ടില്ലെന്നും ഇവർ പരാതിപ്പെടുന്നു. ഈ സംഭവങ്ങളിൽ വിദ്യാർത്ഥി സംഘടനകൾ പ്രതിക്കൂട്ടിൽ നിർത്തുന്നത് പ്രിൻസിപ്പലിനെയാണ്. പണപ്പിരിവിന്റെ കാര്യത്തിൽ പോലും കോളേജ് പിന്നിലല്ലെന്നാണ് ഇവരുടെ കുറ്റപ്പെടുത്തൽ.
ലോ കോളേജുകൾ തമ്മിലുള്ള മത്സരങ്ങൾക്കുള്ള പരിശീലനമെന്നോണം രൂപീകരിച്ചിട്ടുള്ള മൂട്ട് കോർട്ടിനായി വിദ്യാർത്ഥികളിൽ നിന്നും പിരിവു നടത്തുന്നുണ്ടെന്നാണ് ആക്ഷേപം. ഈ സംഭവങ്ങളിൽ പ്രതികരിച്ചാൽ വിദ്യാർത്ഥികളുടെ പഠനം തന്നെ അവസാനിപ്പിക്കേണ്ടി വരുന്ന സാഹചര്യവും ഉണ്ടാകുന്നു. ലോ കോളേജ് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും സദാചാര പൊലീസിങ് നടക്കുന്നു എന്നതാണ് ഉയർന്നിരിക്കുന്ന മറ്റൊരു ആരോപണം. ആൺകുട്ടികളും പെൺകുട്ടികളും സംസാരിക്കുന്നതിന് അനുവദിക്കാത്ത വിധത്തിൽ പോലും മാനേജ്മെന്റെ ഇടപെടൽ ഉണ്ടെന്നെ ആക്ഷേപങ്ങളെ അദ്ധ്യാപകരും ഒരു വിഭാഗം വിദ്യാർത്ഥികളും തള്ളിക്കളയുന്നു.
കോളേജിൽ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നതാണ് മറ്റൊരു ആക്ഷേപം. വേണ്ടിടത്തും വേണ്ടാത്തിടത്തുമൊക്കെ സിസി ടിവി ക്യാമറകൾ സ്ഥാപിച്ചത് വിദ്യാർത്ഥികളുടെ സ്വാകാര്യതയെ ഹനിക്കുന്നതാണെന്നുമാണം പരാതി. ഇത്തരം സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാൽ അതിന്റെ പേരിലും പ്രതികാര നടപടി ഉണ്ടാകാറുണ്ടെന്നാണ് യൂണിയനുകളുടെ പരാതി. പ്രിൻസിപ്പൽ തന്നെ മുൻകൈയെടുത്ത് കോളേജിനെ ട്രോളുന്ന പേജ് പൂട്ടിച്ചു എന്നതാണ് സമരരംഗത്തുള്ളവരുടെ ആരോപണം.
ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ആനുകൂല്യങ്ങളില്ലെന്ന് ആക്ഷേപവും ശക്തമാണ്. പട്ടികജാതിവർഗം, ഒഇസി വിദ്യാർത്ഥികൾക്കു ലഭിക്കേണ്ട സ്റ്റൈപ്പന്റും ലംപ്സം ഗ്രാന്റും ലോ അക്കാദമിയിൽ നിന്നു ലഭിക്കാറില്ലെന്നം ആക്ഷേപം ഉയർന്നിട്ടുണ്ട്. പേരൂർക്കടയിൽ കുടപ്പനക്കുന്ന് റോഡിലായി പ്രവർത്തിക്കുന്ന കേരളാ ലോ അക്കാദമിയിൽ മൂന്നു ബാച്ചുകളിലായി 1000ഓളം വിദ്യാർത്ഥികളാണു പഠിക്കുന്നത്. ബിഎ എൽഎൽബി, എൽഎൽഎം കോഴ്സുകളാണ് ഇവിടെ പഠിപ്പിക്കുന്നതും.
അതേസമയം കുട്ടികൾക്ക് സ്വാതന്ത്ര്യം നൽകുന്ന കാര്യത്തിൽ ലോ അക്കൗദമി യാതൊരു കൈകടത്തലും നടത്തിയിട്ടില്ലെന്നാണ് ലക്ഷ്മി നായരും പറയുന്നത്. പരമാവധി മാർക്ക് നൽകി കുട്ടികളെ വിജയിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. മറിച്ചുള്ള വാദങ്ങളെയെല്ലാം ഇവർ തള്ളിക്കളയുന്നു. ഒരു സെലബ്രിറ്റിയാണ് കോളേജിലെ പ്രിൻസിപ്പൽ എന്തുകൊണ്ടാണ് ഇത്തരം ആരോപണങ്ങൾ ഉയരുന്നതെന്നുമാണ് മറുവാദം. ക്ലാസിൽ കയറാത്ത അറ്റൻഡൻസ് കുറഞ്ഞ വിദ്യാർത്ഥികൾ വിദ്യാർത്ഥി സംഘടനകളെ മറയാക്കുന്നു എന്ന സംശയമാണ് ഒരു വിഭാഗം വിദ്യാർത്ഥികൾക്കമുള്ളത്.
എന്നാൽ, വിശദീകരണങ്ങളിലും തൃപ്തരാകാതെ ഒരു വിഭാഗക്കാർ സമരമുഖത്തുള്ളതു കൊണ്ടാണ് കേരള ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുന്നത്. എന്നാൽ കോളേജ് അടച്ചത് തെറ്റാണെന്നും ക്ലാസ് പുനരാരംഭിക്കണമെന്നും വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെട്ടു. എന്തായാലും ഇപ്പോഴത്തെ വിവാദങ്ങൾക്ക് അടങ്ങിയ ശേഷം ക്ലാസുകൾ പുനരാരംഭിക്കാനാണ് കോളേജ് മാനേജ്മെന്റിന്റെ തീരുമാനം. എന്നാൽ പ്രിൻസിപ്പൽ രാജിവെക്കണം എന്ന ആവശ്യവുമായി സമരം ശക്തിപ്പെടുത്തിയിരിക്കയാണ് വിദ്യാർത്ഥി സംഘടനകളുടെ നീക്കം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്