ശ്രീറാം വെങ്കിട്ടരാമൻ നാലുകാലിലേ പോകൂ എന്നു പറഞ്ഞ എസ് രാജേന്ദ്രൻ എംഎൽഎയ്ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ഹർജി; നിയമവ്യവസ്ഥയെ വെല്ലുവിളിച്ച എംഎൽഎയെ ക്രിമിനലായിക്കണ്ട് വിചാരണചെയ്യാൻ അഭ്യർത്ഥിച്ച് ബിജെപി സംസ്ഥാന നേതാവ് വേലുക്കുട്ടൻ; മൂന്നാറിൽ ഭരണകക്ഷിക്കാരായ കയ്യേറ്റക്കാരെ പാഠംപഠിപ്പിക്കുന്ന സബ്കളക്ടർക്ക് പിന്തുണയുമായി പ്രക്ഷോഭം തുടങ്ങാനുറച്ച് ബിജെപി നേതൃത്വവും
മറുനാടൻ മലയാളി ബ്യൂറോ
ദേവികുളം: മൂന്നാർ വിഷയത്തിൽ രാഷ്ട്രീയക്കാരുടെ തട്ടിപ്പുകൾക്ക് കീഴടങ്ങുന്നില്ലെന്ന് വന്നതോടെ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്രസമ്മേളനത്തിൽ ഭീഷണിമുഴക്കിയ ദേവികുളം എംഎൽഎ എസ് രാജേന്ദ്രനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാവ് രംഗത്തെത്തി. ദേവികുളത്തെ പരിസ്ഥിതി നിലനിർത്തണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ബിജെപി സംസ്ഥാന സമിതി അംഗം പി എ വേലുക്കുട്ടനാണ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർക്ക് രാജേന്ദ്രനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഹർജി നൽകിയിരിക്കുന്നത്.
ഇതോടെ കഴിഞ്ഞദിവസം നടത്തിയ പത്രസമ്മേളനത്തിൽ ശ്രീറാമിന്റെ കയ്യുംകാലും വെട്ടുമെന്ന ഭീഷണിയോടെ അയാൾ ഇവിടെനിന്ന് നാലുകാലിലേ മടങ്ങൂ എന്ന് വീരവാദം മുഴക്കിയ രാജേന്ദ്രനെതിരെ നടപടി ഉറപ്പായിരിക്കുകയാണ്.
മൂന്നാറിലെ ഭൂമികയ്യേറ്റ വിഷയത്തിൽ ഏറെക്കാലത്തിനുശേഷം പുലിക്കുട്ടിയായി വിഷയങ്ങൾ കൈകാര്യംചെയ്തു തുടങ്ങിയതോടെ യുവ ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയെല്ലാം കണ്ണിലെ കരടാണ്. എന്നാൽ നീതിയുക്തമാണ് ഈ ദേവികുളം സബ്കളക്ടർ ചെയ്യുന്ന കാര്യങ്ങളെല്ലാം എന്നതിനാൽ തന്നെ എന്തെങ്കിലും കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് ഇദ്ദേഹത്തെ സ്ഥലംമാറ്റി തടിരക്ഷിക്കാനും പ്രാദേശിക രാഷ്ട്രീയക്കാർക്ക് കഴിയുന്നുമില്ല. ഈ സാഹചര്യത്തിലാണ് ഭീഷണിയുടെ സ്വരം വരെ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ പുറത്തെടുക്കുന്നത്.
ഈ മാസം 25ന് മൂന്നാർ കയ്യേറ്റ വിഷയത്തിൽ കയ്യേറ്റക്കാരുടെ ന്യായവാദങ്ങൾ നിരത്തി എസ് രാജേന്ദ്രൻ മൂന്നാർ ഗസ്റ്റ് ഹൗസിൽ വച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് വിവാദ പരാമർശം ഉണ്ടായത്. ഇപ്രകാരം സബ്കളക്ടർ മുന്നോട്ടുപോയാർ അദ്ദേഹത്തിന്റെ മടക്കം നാലുകാലിൽ ആയിരിക്കുമെന്ന് രാജേന്ദ്രൻ ഭീഷണിപ്പെടുത്തിയെന്നും സുരേഷ് കുമാർ മടങ്ങിയതുപോലെയാകില്ല നാലുകാലിലാകും മടക്കമെന്നും എന്ന് രാജേന്ദ്രൻ പറഞ്ഞത് അദ്ദേഹത്തിന്റെ കൈകാലുകൾക്ക് അംഗഭംഗം വരുത്തുമെന്ന് ഉദ്ദേശിച്ച് തന്നെയാണെന്ന് പത്രസമ്മേളനം നേരിട്ടുകണ്ടപ്പോൾ ബോധ്യപ്പെട്ടുവെന്നും വ്യക്തമാക്കിയാണ് പരാതി.
സർക്കാർ ഉദ്യോഗസ്ഥനായ സബ്കളക്ടറുടെ ഔദ്യോഗിക കൃത്യനിർവഹണത്തെ ഭീഷണിപ്പെടുത്തിക്കൊണ്ട് ജോലി തടസ്സപ്പെടുത്തുന്ന നടപടിയാണ് ഉണ്ടായതെന്നും ഇത് ഇന്ത്യൻ ശിക്ഷാ നിയമം 353 പ്രകാരം ശിക്ഷാർഹമാണെന്നും വാദിച്ചുകൊണ്ടാണ് ഹർജി. മാത്രമല്ല ഈ വിഷയം ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയിട്ടുള്ളത്.
സമൂഹത്തിലെ നിയമവ്യവസ്ഥയ്ക്കെതിരെയുള്ള ഭീഷണിയാണെന്നും പബ്ളിക് സെർവന്റ് ആയ സബ്കളക്ടർക്കെതിരെയുള്ള ഭീഷണിയെ ഗൗരവത്തോടെ കാണണമെന്നും വ്യക്തമാക്കിയാണ് ഹർജി. ഹർജിയിലുന്നയിച്ച വിഷയങ്ങൾവ്യക്തമാക്കുന്നതിനുള്ള രേഖകളും രാജേന്ദ്രന്റെ വിവാദ പത്രസമ്മേളനത്തിന്റെ സിഡിയും ഉൾപ്പെടെയാണ് പരാതി നൽകിയിട്ടുള്ളത്.
മൂന്നാറിലൂടെ ഒഴുകുന്ന മുതിരപ്പുഴയാറിന്റെ ശുചീകരണവും സംരക്ഷണവും ഏറ്റെടുത്ത് നടത്താനും കയ്യേറ്റമൊഴിപ്പിച്ച് പുഴ ശുദ്ധീകരിക്കാനും ശ്രീറാം മുന്നോട്ടുവന്നത് നാട്ടുകാർക്കും പ്രകൃതി സ്നേഹികൾക്കും വലിയ ആശ്വാസമായിരുന്നെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആദിവാസികളുടേയും ദളിത് വിഭാഗത്തിൽ പെട്ടവരുടേയും ഭൂമി മാഫിയകൾ നേരിട്ടും ബിനാമികൾ വഴിയും കൈവശപ്പെടുത്തി പണിതിരിക്കുന്ന റിസോർട്ടുകൾ പൊളിക്കണമെന്ന് സബ്കളക്ടർ കടുത്ത നിലപാടെടുത്തതോടെ ആണ് അദ്ദേഹത്തെ ഭീഷണിപ്പെടുത്താൻ രാജേന്ദ്രൻ ശ്രമിച്ചതെന്നും ഹർജിയിൽ പറയുന്നു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കയ്യേറ്റങ്ങൾ കണ്ടില്ലെന്ന് നടിക്കുകയും ഇതോടെ ഇപ്പോഴത്തെ ഭരണകക്ഷിയിൽപ്പെട്ട സിപിഎമ്മിന്റേയും സിപിഐയുടേയും പ്രാദേശിക നേതാക്കൾ ഉൾപ്പെടെ കയ്യേറ്റങ്ങൾ നടത്തുകയും ചെയ്തുവെന്ന ആരോപണമാണ് മൂന്നാറിൽ ഉയരുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം തുടങ്ങാനിരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. ഇതിന്റെ പിന്നാലെ സംസ്ഥാന സമിതി നേതാവുതന്നെ ഹർജിയുമായി എത്തിയതോടെ ബിജെപി മൂന്നാർ വിഷയം കേരള രാഷ്ട്രീയത്തിൽ ശക്തമായ ചർച്ചയാക്കി മാറ്റാൻ ഒരുങ്ങുകയാണെന്ന സൂചനകളാണ് ലഭിക്കുന്നത്.
എറണാകുളം പനമ്പിള്ളിനഗർ സ്വദേശിയായ ശ്രീറാം വെങ്കിട്ടരാമൻ ദേവികുളത്ത് സബ് കലക്ടറായി എത്തിയതിന് പിന്നാലെയാണ് കടുത്ത നടപടികൾ മൂന്നാറിലെ കയ്യേറ്റക്കാർക്കെതിരെ സ്വീകരിക്കുന്നത്. നാലു കാലിലാകും ഈ ഉദ്യോഗസ്ഥന്റെ മടക്കമെന്ന് സി.പി.എം എംഎൽഎ ഭീഷണിപ്പെടുത്തിയിട്ടും കുലുങ്ങാതെ ശക്തമായ നടപടികളാണ് ശ്രീറാം കൈക്കൊണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന് മുമ്പിലും താൻ നിയമം നടപ്പാക്കുമെന്ന് ശ്രീറാം വെങ്കിട്ടരാമൻ പറയുന്നു.
അങ്ങനെ മൂന്നാറിലെ സൂപ്പർ ഹീറോയാവുകയാണ് ഈ കൊച്ചിക്കാരൻ. പനമ്പള്ളിനഗർ കൃഷ്ണാലയത്തിൽ ഡോ. വി.ആർ. വെങ്കിട്ടരാമന്റെയും രാജം രാമമൂർത്തിയുടേയും മകനായ ശ്രീറാം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസും നേടിയിട്ടുണ്ട്. ഡോക്ടർ കുപ്പായം അഴിച്ചു വച്ച് ഐഎഎസ് നേടിയത് ജനസേവനത്തിനാണ്. അതു തന്നെയാണ് ഈ മുപ്പതുകാരൻ മൂന്നാറിൽ ചെയ്യുന്നതും.
2012 ലെ സിവിൽ സർവീസ് പരീക്ഷയിൽ ഓൾ ഇന്ത്യാ തലത്തിൽ രണ്ടാം റാങ്ക് നേടിയ ശ്രീറാം 2013 ൽ പത്തനംതിട്ടയിൽ സബ്കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തിരുവല്ലയിൽ സബ് കലക്ടറായി ഇരിക്കുമ്പോൾ 2016 ജൂലൈ 22 നാണ് ദേവികുളത്തേക്ക് നിയോഗിക്കപ്പെട്ടത്. മൂന്നാറിലെത്തിയതോടെ അനധികൃത റിസോർട്ട് നിർമ്മാണങ്ങൾക്കും കൈയേറ്റങ്ങൾക്കുമെതിരേ ശക്തമായ നടപടി തുടങ്ങി. നൂറോളം അനധികൃത റിസോർട്ടുകൾക്ക് സ്റ്റോപ്പ് മെമോ നൽകി. പല കൈയേറ്റങ്ങളും ഒഴിപ്പിച്ചു. എല്ലാം നിയമപ്രകാരമായിരുന്നു. തനിക്ക് മുമ്പിലുള്ള ഫയലുകൾ പഠിച്ചെടുത്ത തീരുമാനം. ഇതിനിടെയിലാണ് രാഷ്ട്രീയ നേതാക്കളുടെ കൈയേറ്റം ശ്രദ്ധയിൽപ്പെട്ടത്. ഇതും ഒഴിപ്പിക്കാൻ തീരുമാനിച്ചു. ഇതോടെ പ്രശ്നങ്ങളും തുടങ്ങി.
ഇതോടെ മൂന്നാറിലും സമീപ വില്ലേജുകളിലും നിർമ്മാണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. പ്രതിഷേധവും സമരവും ശക്തമായി. സബ് കളക്ടറെ കൊണ്ട് മാപ്പു പറയപ്പിക്കുമെന്ന കൊലവിളിയും എത്തി. എല്ലാ കക്ഷികളും ഇവിടെ കളക്ടർക്ക് എതിരാണ്. എന്നിട്ടും ഈ റാങ്കുകാരൻ തളർന്നില്ല. ആവേശം ചോരാതെ താൻ വെറുമൊരു പൂച്ചക്കുട്ടിയല്ലെന്ന് തെളിയിച്ചു. കിട്ടാവുന്ന പിന്തുണയെല്ലാം സമാഹരിച്ചു. ഇതോടെ രാഷ്ട്രീയക്കാരുടെ നീക്കമെല്ലാം പൊളിഞ്ഞു.
ജനപിന്തുണയുള്ള ഉദ്യോഗസ്ഥനെ മാറ്റുന്നതിനെ എതിർത്ത റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും ചങ്കൂറ്റം കാട്ടി. ഇതോടെ സബ് കളക്ടർക്ക് ധൈര്യം ഇരട്ടിച്ചു. സ്ഥാനം തെറിപ്പിക്കാനുള്ള നീക്കം പൊളിഞ്ഞതോടെ മൂന്നാറിൽ ധൈര്യസമേതം മുന്നേറുകയാണ് ഈ യുവ ഐഎഎസുകാരൻ. ഇപ്പോൾ കളക്ടർക്ക് പിന്തുണയുമായി ബിജെപിയും നിലകൊള്ളുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.
Stories you may Like
- ശ്രീറാം വെങ്കിട്ടരാമൻ ജനുവരി 16 ന് വീണ്ടും ഹാജരാകാൻ കോടതി ഉത്തരവ്
- വാദം ബോധിപ്പിക്കാൻ കൂടുതൽ സമയം തേടി ശ്രീറാം വെങ്കിട്ടരാമൻ
- ശ്രീറാം വെങ്കിട്ടരാമൻ ഡിസംബർ 11 ന് ഹാജരാകാൻ വിചാരണ കോടതി ഉത്തരവ്
- കെ.എം.ബഷീറിന്റെ മരണം: പ്രതി ശ്രീറാം വെങ്കിട്ടരാമൻ സുപ്രീംകോടതിയിൽ
- ഐഎഎസുകാരന് ഇനി വിചാരണക്കാലം; വഫയുടെ മൊഴി നിർണ്ണായകമാകും
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്