കേരളാ പൊലീസ് ഉൻ ഊരിൽ വെക്ക്; അത്ക്ക് എന്നടാ നായെ പോയ് വണ്ടി കയറെടാ; സ്റ്റേഷനുള്ളിലേക്ക് വലിച്ചിഴച്ചു ചുമരിൽ ചാരി നിർത്തി തോക്കിന്റെ മൂട് കൊണ്ട് ഇടിച്ചു; കുറ്റാലം കാണാൻ പോയ വിതുര സ്റ്റേഷനിലെ പൊലീസുകാരൻ തിരിച്ചറിഞ്ഞത് തമിഴ്നാട് കാക്കിയുടെ കൈക്കരുത്ത്; ട്രാഫിക് ഒഫൻസിൽ ക്രൂരമർദ്ദനവും കള്ളക്കേസും
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം: കേരളത്തിലെ പൊലീസുകാരനും കുടുംബത്തിനും തമിഴ്നാട് പൊലീസ് വക ക്രൂര മർദ്ദനം. ഭാര്യയേയും മക്കളെയും കൺമുന്നിലിട്ട് മർദ്ദിച്ച തമിഴ്നാട് പൊലീസ് നിയാസിനെ ജയിലിലടച്ചത് കള്ളക്കഥ ചമച്ചെന്ന് പരാതി. കാക്കി തന്നെ കാക്കിയെ വേട്ടയാടിയത്് ചെങ്കോട്ടയിൽ വച്ചായിരുന്നു.
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ വിതുര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നവാസിനും കുടുംബത്തിനും ആണ് തമിഴ്നാട് പൊലീസിന്റെ ക്രൂര മർദ്ദനവും കേസും നേരിടേണ്ടി വന്നിരിക്കുന്നത്. ഇതി സംബന്ധിച്ച്്് തമിഴ് നാട് ഡി ജി പി ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും നവാസ് നൽകിയ പരാതിയിൽ പറയുന്നത് ഇപ്രകാരമാണ്.
ചെങ്കോട്ടയിലെ വിവാഹം കഴിഞ്ഞ് കുറ്റാലം പോയം ശേഷം കുടുംബത്തോടൊപ്പം മടങ്ങവെ വണ്ടിയിലുണ്ടായിരുന്ന കൈക്കുഞ്ഞിന് പാൽ വാങ്ങാൻ ചെങ്കോട്ട റഹ്മത്ത് ഹോട്ടലിൽ ഇറങ്ങിയിതാണ് ഞങ്ങളുടെ കുടംബത്തിന്റെ തലവര മാറ്റി മറിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് അഴിക്കോട് സ്വദേശി കൂടിയായ ഞാൻ പാൽ വാങ്ങാൻ ഹോട്ടലിൽ കയറിയപ്പോൾ എത്തിയ മഫ്ടി പൊലീസുകാരൻ എന്റെ പതിമൂന്ന് വയസുള്ള മകനോടു വണ്ടി എടുത്തു മാറ്റാൻ പറഞ്ഞു. ഉടൻ ഞാൻ എത്തി വണ്ടി മാറ്റാം സാർ എന്ന് അറിയിച്ചു. അപ്പോൾ 200 രൂപ പടിവേണമെന്നായി പൊലീസുകാരൻ അപ്പോൾ കേളത്തിലെ പൊലീസുകാരൻ ആണെന്ന് ഞാൻ പരിചയപ്പെടുത്തി ഉടൻ മറുപടിയും അടിയും എത്തി .
കേരളാ പൊലീസ് ഉൻ ഊരിൽ വെക്ക് - തോളിൽ ആഞ്ഞൊരു അടിയും ഇതിനിടെ മൂന്ന് പൊലീസുകാർ കൂടി എത്തി. നാലു പൊലീസുകാരും മദ്യപിച്ചിട്ടുണ്ടായിരുന്നു. തൂടർന്ന് മൂത്തമകൻ ആഷിക് ഷായെ തൂക്കി എടുത്ത് ശേഷം ഇടിച്ചു. എന്നിട്ടും ഞങ്ങൾ പ്രതികരിച്ചില്ല പൊലീസിന്റെ ആക്രോശം കൂടിയപ്പോൾ ഇന്നോവയിലിരുന്ന ഭാര്യയും മക്കളും ബന്ധുക്കളായ സ്ത്രീകളും അലറി കരഞ്ഞു.ഞങ്ങളെ പോകാൻ അനുവദിക്കണമെന്ന് പൊലീസുകാരോടു കേണപേക്ഷിച്ചു. 500 രൂപ തന്നാൽ വീടാമെന്നായി പൊലീസ് ഞാൻ 500 രൂപ നൽകി രസീത് ചോദിച്ചു.
ഇതോടെ പൊലീസുകാർ വീണ്ടു ക്ഷുഭിതരായി ഇതിനിടയിൽ നാട്ടൂകാർ കൂടി. ഒരു കുടംബത്തെ തടഞ്ഞുവെച്ച് അപാമാനിക്കുന്നത് ശരിയല്ലന്ന് പറഞ്ഞ് നാട്ടൂകാർ പൊലീസിനെതിരെ തിരിഞ്ഞു . ഇതിനിടയിൽ എസ് ഐ സ്ഥലത്ത് എത്തി. അദ്ദേഹവും മദ്യപിച്ചിരുന്നു. സംഘടിച്ച നാട്ടുകാരെ എസ് ഐ യും പുോലീസുകാരും ചേർന്ന് ലാത്തി വീശി ഓടിച്ചു. പൊലീസിന്റെ അതിക്രവും ലാത്തി വീശുന്നതും അടക്കം എല്ലാം ഹോട്ടലിലെയും ചെങ്കോട്ട ട്രാഫിക് പൊലീസിന്റെയും സി സി ടിവി യിൽ ലഭ്യമാണ്.നാട്ടുകാരെ പൊലീസ് തുരത്തുന്നതിനിടെ സി ഐ സ്ഥലത്ത് എത്തി . സി ഐ യോടു കാര്യങ്ങൾ പറഞ്ഞപ്പോൾ 'അത്ക്ക് എന്നടാ നായെ പോയ് വണ്ടി കയറെടാ 'എന്ന് ആക്രോശിക്കുകയായരുന്നു. പെറ്റിക്ക് രസീതിന് ചെങ്കോട്ട സ്റ്റഷനിൽ ചെല്ലാൻ പറഞ്ഞു.
ഞങ്ങളുടെ വണ്ടിയിൽ ഒരു പൊലീസുകാരൻ കയറിയിട്ട് സ്റ്റേഷനിലേക്ക് വിടാൻ പറഞ്ഞു. സ്റ്റേഷന് മുന്നിലെത്തിയപ്പേൾ അവിടെ കാത്ത് നിന്ന പൊലീസുകാരും പിന്തുടർന്ന് വന്ന ജീപ്പിലുണ്ടായിരുന്ന പൊലീസുകാരു ചേർന്ന് എന്നെയും ഭാര്യ സനൂജയ്യും രണ്ട് മക്കളെയും ക്രൂരമായി മർദ്ദിച്ചു. ഇളയ മകൻ അമിൻഷായ വണ്ടിയിൽ നിന്നും തൂക്കിയെടുത്ത് എറിഞ്ഞു.കൂട്ട നിലവിളിയായി ഭാര്യേയേയും അനുജന്റെ മകന്റെ ഭാര്യേയും പോലും നിർദാക്ഷണ്യമാണ് പൊലീസ് നേരിട്ടത്. ഈ സമയം വനിത പൊലീസുകാരാരു സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല പൊലീസ് സറ്റേഷനിലെ സി സി ടി വ ിയിൽ അവർ തെളിവ് നശിപ്പിച്ചില്ലായെങ്കിൽ ഈ ദൃശ്യങ്ങൾ ഉണ്ടാവും.
എന്നെ സ്റ്റേഷനുള്ളിലേക്ക് വലിച്ചിഴച്ചു ചുമരിൽ ചാരി നിർത്തി ഇടിച്ചു തോക്കിന്റെ മൂട് കൊണ്ട് ഇടിച്ചു . വെറു മൊരു ട്രാഫിക് ഒഫൻസിനാണോ ഈ പീഡനം എന്ന് ചോദിച്ചപ്പോൾ വീണ്ടും തുടർന്നു മർദ്ദനം. മർദ്ദനം തുടരുന്നതിനിടെ നാട്ടൂകാർ സംഘമായി എത്തി കാര്യം അന്വേഷിച്ചു. ചിലർ മൊബൈലിൽ പൊലീസിന്റെ അതിക്രമം ഷൂട്ട് ചെയ്തു. ആ നാട് എനിക്കു പരിചയമില്ലാത്തിനാൽ ആരൊക്കെ വിഷ്വൽ എടുത്തുവെന്ന് അറിയില്ല. നാട്ടുകാർ തന്നെ ഇടപെട്ട് ആംബുലൻസ് വരുത്തി ഭാര്യയേയും മൂന്ന് മക്കളെയും ആശുപത്രിയാലാക്കി. ഇതിന് നാട്ടുകാരോടും പൊലീസ് പ്രതികാരം തീർത്തു.
20ലധികം പേർക്കെതിരെ സ്റ്റേഷൻ ആക്രമിച്ചുവെന്ന് ആരോപിച്ച് കേസെടുത്തു. ഭാര്യയേയും മക്കളെയും ആദ്യം ചെങ്കോട്ട ഗവൺമെന്റ് ആശുപത്രിയിലേക്കും പിന്നീട് തെങ്കാശി ആശുപത്രിയിക്കു മാറ്റി. പൊലീസുകാർ വലിച്ചെറിഞ്ഞ ഇളയ മകന്റ് തലയ്ക്ക് കാര്യമായ ക്ഷതമുണ്ടെന്ന് സ്കാനിങ് റിപ്പോർട്ട് കിട്ടി. ഭാര്യക്കും മറ്റൊറു മകനും ശരീരത്തിൽ ക്ഷതം സംഭവിച്ചതായും ഡോക്ടർ പറഞ്ഞതായി അറിഞ്ഞു. പൂലർച്ചെ ആയിട്ടും സ്റ്റേഷനിൽ എനിക്കു നേരെയുള്ള അതിക്രമങ്ങൾ തുടർന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് വെളുപ്പിന് ഡി വൈ എസ് പി എത്തി. നാട്ടുകാരിൽ ഒരാൾ തമിഴിൽ എഴുതി തന്ന പരാതി ഞാൻ സാറിന് കൊടുത്തു.
അദ്ദേഹം നിർദ്ദേശിച്ചതനുസരിച്ചാണ് എന്നെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടെ നെഞ്ചു വേദന വന്നപ്പോൾ പോലും പൊലീസ് കണ്ടഭാവം നടിച്ചില്ല. തെങ്കാശി ഹോസ്പിറ്റലിൽ കൊണ്ടു പോയ എന്നെ ഉടൻ തന്നെ ഡിസ്ചാർജ്ജ് വാങ്ങി ഏലത്തൂർ സ്റ്റേഷനിൽ കൊണ്ടു പോയി. അവിടെവെച്ചു മർദ്ദനം തുടർന്നു. വിതുരയിൽ ഞാൻ ജോലി ചെയ്യുന്ന പൊലീസ് സ്റ്റേഷനിലോ യൂണീറ്റ് ചീഫിനെയോ അറിയിക്കാൻ പോലും അവർ അനുവദിച്ചില്ല. കേരളത്തിൽ നിന്നു സ്പ്ഷ്യൽ ബ്രാഞ്ച് വിവിരം തിരിക്കി വിളിച്ചുവെങ്കിലും ഒന്നു പറയാതെ ഫോൺ കട്ടു ചെയ്യുന്നതും ഞാൻ കണ്ടു. പിന്നേറ്റ് രാവിലെ എന്നെ കോടതിയിൽ ഹാജരാക്കി അതിന് മുമ്പേ സി ഐ എന്നെ വന്നു കണ്ടു പറഞ്ഞു ഞങ്ങൾക്കെതിര എന്തെങ്കിലും പറഞ്ഞാൽ നിന്റെ ഭാര്യയും മക്കളും പിന്ന പുറം ലോകം കാണില്ലന്ന് അതു കൊണ്ടു തന്നെ കോടതിയിൽ ഒന്നും പറഞ്ഞില്ല. പൊലീസിനെ ആക്രമിച്ചുവെന്ന കേസിൽ എന്നെ 14 ദിവസം റിമാന്റു ചെയ്തു.
പാളയം കോട്ട സെന്ററൽ ജയിലിൽ അടയ്ക്കപ്പെട്ട എനിക്ക് രണ്ടു ദിവസം കഴിഞ്ഞ്്് ജാമ്യം കിട്ടി. ഞാൻ ജയിലിലായപ്പോൾ തന്നെ ഭാര്യയേയും മക്കളെയും പൊലീസ് ഭീക്ഷണിപ്പെടുത്തി ഡിസ്ചാർജ്ജ് ചെയ്യിപ്പിച്ചു. അവരിപ്പോൾ നെടുമങ്ങാട് ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. എന്റൈ സഹപ്രവർത്തകർ ചെങ്കോട്ടയിൽ എത്തി കേസിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഒരു എഫ് ഐ ആറിൽ രണ്ടു കേസുകളാണ ്എടുത്തിരിക്കുന്നത്.
ഒന്നാമത്തെ കേസിൽ എന്റെ പതിമൂന്ന വയസായ മകൻ അസ്ളാം ഒന്നാം പ്രതിയാണ് , രണ്ടാമത്തെ കേസ് എനിക്കെതിരെയാണ്. പിടിച്ചു പറി, മത സ്പർദ്ധ ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിച്ചുണ്ട്, തമിഴാനാട് മുഖ്യമന്ത്രിക്കും ഗവർണർക്കും ആഭ്യന്തര സെക്രട്ടറിക്കും തമിഴ് നാട്ടിലെ മനുഷ്യാവകാശ കമ്മീഷനും നവാസ് പരാതി അയക്കുന്നുണ്ട്. ഒപ്പം കേരള മുഖ്യമന്ത്രിക്കും പരാതി നൽകും.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്