ഫാൻസി നമ്പറുകൾക്കായി മുടക്കുന്ന ലേലത്തുക മടക്കി നൽകുന്നതിൽ ആർടി ഓഫീസിന്റെ ഭാഗത്ത് നിന്നും 'സ്ലോമോഷൻ' ; ഓൺലൈൻ മാർഗം തിരികെ ലഭിക്കേണ്ട തുകയ്ക്കായി ഓഫീസുകളിൽ കയറിയിറങ്ങുന്നത് നൂറുകണക്കിന് പേർ; അന്വേഷണത്തിനൊടുവിൽ ലഭിക്കുന്ന നമ്പരിൽ വിളിക്കുമ്പോൾ ഫുൾ ടൈം ഓഫ്; അധികൃതർ മൗനം പാലിക്കുന്നുവെന്നും എവിടെ പരാതിപ്പെടണമെന്നറിയില്ലെന്നും നാട്ടുകാർ
മറുനാടൻ ഡെസ്ക്
തൃശ്ശൂർ: ആനയെ വാങ്ങുന്നവർ തോട്ടി വാങ്ങുന്നത് പോലെയാണ് പുതു പുത്തൻ വാഹനം സ്വന്തമാക്കുന്നവർ ഫാൻസി നമ്പറും കൂടി സ്വന്തമാക്കാൻ ഓടുന്നത്. ആർടി ഓഫീസുകളിൽ ലേലം നടത്തി നമ്പർ സ്വന്തമാക്കുന്നതിന് മുൻപ് തുക കെട്ടി വയ്ക്കണമെന്നതും ഏവർക്കും അറിയാം. 3000 രൂപ മുതൽ ആരംഭിക്കുന്ന ഫീസ് ഇനത്തിൽ ലക്ഷങ്ങൾ എറിയാൻ വരെ ആളുകളുണ്ട്.
എന്നാൽ ലേലത്തിന് ശേഷം നമ്പർ ലഭിക്കാത്തവർക്ക് തുക തിരികേ നൽകണമെന്ന കാര്യത്തിൽ ആർടി ഓഫീസ് അധികൃതർ അൽപം പിന്നോട്ടാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. തുക തിരികെ നൽകുന്നതിന് മുൻപ് അക്കൗണ്ട് വേരിഫിക്കേഷൻ അടക്കമുള്ള കാര്യങ്ങൾ നടത്തിയ ശേഷം ഒരു മാസം മുതൽ ആറ് മാസം വരെയുള്ള സമയപരിധിക്കുള്ളിൽ തുക മടക്കി നൽകുമെന്നാണ് ആർടി ഓഫീസ് അധികൃതർ പറയുന്നത്.
എന്നാൽ ഈ സമയപരിധി കഴിഞ്ഞിട്ടും തുക തിരികേ ലഭിക്കാത്ത നിരവധി ആളുകളാണുള്ളത്. ഇവരിൽ ഒന്നിൽ കൂടുതൽ നമ്പരുകൾക്കായി തുക കെട്ടിവച്ച ശേഷം നമ്പരും പണവും കിട്ടാതെ നിരാശയിലായിരിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. ദിനം പ്രതി വാഹനങ്ങളും ഫാൻസി നമ്പറുകളുടെ ആവശ്യക്കാരും വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇത്രയും വലിയ തുക ആർടി ഓഫീസ് അധികൃതർ ശേഖരിച്ച ശേഷം മടക്കി നൽകുന്നതിൽ എന്തുകൊണ്ട് താമസിക്കുന്നു എന്ന ചോദ്യമാണ് ഇപ്പോൾ നാട്ടുകാരിൽ നിന്നും ഉയരുന്നത്.
ഇവരിൽ ഭൂരിഭാഗം ആളുകളും ആർടി ഓഫീസുകളിൽ പണം അടച്ചുവെന്ന രേഖകളടക്കം പരാതി നൽകിയെങ്കിലും പ്രതികരണമുണ്ടാകുന്നില്ലെന്നും ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ അധികൃതരുടെ ഭാഗത്ത് നിന്നും പ്രതികരണം ഇല്ലെന്നും പരാതി ഉയരുന്നു. നമ്പറിനായി ഓൺലൈൻ വഴി വിദേശത്ത് നിന്നും പ്രവാസികളായ ആളുകൾ പണമയ്ക്കുന്നുണ്ടെന്നും ഇവർക്കും ഇതേ അനുഭവമാണെന്നുമാണ് സൂചന.
തൃശ്ശൂർ ആർടി ഓഫീസിൽ നിന്നും സമാന അനുഭവമുണ്ടായെന്ന് സംവിധായകൻ പ്രമോദ് പപ്പൻ
ഏറെ മാസങ്ങൾക്ക് മുൻപാണ് മൂന്ന് നമ്പറുകൾക്കായി സംവിധായകനായ പ്രമോദ് പപ്പൻ ആർടി ഓഫീസിൽ ലേലതുക കെട്ടിവയ്ച്ചത്. KL 8 BM 6666, KL 8 BM 8181, KL 8 BN 77 എന്നീ നമ്പറുകൾക്ക് വേണ്ടിയാണ് തുക കെട്ടി വയ്ച്ചത്. 2017ലായിരുന്നു ഇത്. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും തുക തിരികേ ലഭിച്ചില്ല. മൂന്നു നമ്പറുകൾക്കും കൂടി 60,000 രൂപയോളം കെട്ടി വച്ചിരുന്നു. രണ്ട് നമ്പറുകൾക്ക് 25,000 വീതവും ഒരെണ്ണത്തിന് 10,000 രൂപയുമാണ് അടച്ചത്. ലേലം പിടിക്കാൻ സാധിക്കാഞ്ഞതിനാൽ തുക മടക്കി ലഭിക്കുന്നതിനായി പലതവണ ആർടി ഓഫീസ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു.
തുക വൈകാതെ ലഭിക്കുമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് പ്രതികരണമുണ്ടായില്ല. പിന്നെ ചെന്നപ്പോൾ ബന്ധപ്പെടാൻ ഒരു നമ്പർ നൽകിയിരുന്നു. എന്നാൽ ഇതിൽ വിളിക്കുമ്പോൾ പ്രതികരണവുമില്ലായിരുന്നെന്നും പ്രമോദ് പറയുന്നു. ഈ സമയത്ത് ഇദ്ദേഹത്തിനൊപ്പം ലേലത്തിനായി തുക കെട്ടി വച്ച ഒട്ടേറെ പേർക്കും സമാനമായ ദുരുഭവുണ്ടായെന്നും പ്രമോദ് പപ്പൻ വ്യക്തമാക്കി.
ആർടി ഓഫീസിൽ നിന്നും അധികൃതർ പറയുന്നത്
ഫാൻസി നമ്പരുകൾക്കായുള്ള ലേലത്തിൽ തുക ആദ്യം കെട്ടി വയ്ക്കണം. ലേലം പിടിക്കുന്ന ആളൊഴിച്ച് ബാക്കിയുള്ളവർക്ക് തുക തിരികേ നൽകുന്നത് ഓൺലൈൻ വഴിയാണ് . ഇത് ഒരു മാസം മുതൽ ആറ് മാസം വരെയുള്ള സമയ പരിധിക്കുള്ളിൽ തിരികെ നൽകും. മുൻപ് ബിൽ നൽകി ട്രഷറി വഴി പണം നൽകുകയായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ ഓൺലൈൻ വഴിയാണ് പണമടയ്ക്കുന്നത്. ഇതിനായി അക്കൗണ്ട് വേരിഫിക്കേഷൻ അടക്കമുള്ള കാര്യങ്ങളുണ്ട്.
അതിനാലാണ് കാലതാമസം വരുന്നത്. മാത്രമല്ല കൃത്യമായ ഇടവേളകളിൽ ഇത്തരം റീഫണ്ടിങ് നടത്തുന്ന പതിവില്ല. പകരം റാണ്ടം രീതിയിലാണ് നടത്തുന്നത്. ഇക്കാര്യങ്ങൾക്കായി ഓഫീസിൽ ഒരു ആൾ മാത്രമേ ഡ്യൂട്ടിയിലുള്ളൂ. പണം അടച്ച ശേഷം നാളുകൾ കഴിഞ്ഞിട്ടും തിരികേ ലഭിച്ചില്ലെന്ന് പറഞ്ഞ് നിരവധി പരാതകൾ ലഭിക്കുന്നുമുണ്ട്. ഓൺലൈൻ വഴി പണം തിരികേ നൽകുന്ന രീതി ആരംഭിച്ച് ഏതാനും നാളുകളേ ആകുന്നുള്ളൂ. അതിനാൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്നാണ് കരുതുന്നത്.
(തൃശ്ശൂർ ആർടി ഓഫീസിലേക്ക് മറുനാടൻ മലയാളിയിൽ നിന്നും ബന്ധപ്പെട്ടപ്പോൾ ലഭിച്ച മറുപടി)
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍