ഫാക്ടറി പൂട്ടിയിട്ടും ഒമ്പത് വർഷം സമരം നടത്തി; ഭൂമാഫിയകളെ നേരിടാൻ പന്തൽ കെട്ടി രാപ്പകൽ കാത്തിരുന്നു; ഒടുവിൽ മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി തൊഴിലാളികൾക്ക് ഐതിഹാസികമായ വിജയം; നഗരത്തിന്റെ കണ്ണായ സ്ഥലത്തെ കോടികൾ വിലമതിക്കുന്ന ഭൂമിയിൽ നോട്ടമിട്ടവർക്ക് തിരിച്ചടി
കെ വി നിരഞ്ജൻ
കോഴിക്കോട്: നിയമവിരുദ്ധമായി അടച്ചുപൂട്ടിയ മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി ഉടൻ തുറന്ന് പ്രവർത്തിക്കണമെന്നും തൊഴിലാളികൾക്ക് സ്ഥാപനം പൂട്ടിയതുമുതൽ ഇതുവരെയുള്ള മുഴുവൻ ആനുകൂല്യവും നൽകണമെന്നും വ്യവസായ ട്രിബ്യൂണലിന്റെ വിധി സ്ഥാപനത്തിന്റെ സ്ഥലം കൈവശപ്പെടുത്താൻ നീക്കം നടത്തിയ സി പി എം നേതൃത്വവത്തിന് ശക്തമായ തിരിച്ചടിയായി. വ്യവസായ ട്രിബ്യൂണൽ ജഡ്ജി കെ രാധാകൃഷ്ണനാണ് ചരിത്രത്തിൽ ഇടംപിടക്കാവുന്ന ഈ വിധി പ്രസ്താവിച്ചത്. 2009 ഫെബ്രുവരി ഒന്നിനാണ് ഫാക്ടറി അടച്ചുപൂട്ടിയത്. അന്നുമുതലുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് തൊഴിലാളികൾക്ക് നൽകാനാണ് വിധിയുണ്ടായിരിക്കുന്നത്.
വർഷങ്ങളായി ഫാക്ടറി തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കോംട്രസ്റ്റ് തൊഴിലാളികൾക്ക് അനുകൂലമായ വിധിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കോംട്രസ്റ്റ് ഭൂമി തട്ടിയെടുക്കാനുള്ള ഭൂമാഫിയയുടെ തന്ത്രങ്ങൾക്കുള്ള തിരിച്ചടി കൂടിയായി ഈ വിധി മാറുമെന്ന് ഉറപ്പാണ്. കോംട്രസ്റ്റ് ഫാക്ടറിയുടെ ഭൂമി ഇതിനിടെ പലരും കൈവശപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ക്രയ വിക്രയങ്ങളെല്ലാം ഈ വിധിയോടെ അസാധുവാകും. ഇതോടെ കമ്പനിയുടെ സ്ഥലം കൈവശപ്പെടുത്താനുള്ള ജില്ലയിലെ ഒരു വിഭാഗം സി പി എം നേതാക്കൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
ഫാക്ടറിയുടെ സ്വത്തുക്കളിൽ കണ്ണു നട്ട് സി പി എം ഇക്കാലത്തിനിടയിൽ പലതരം അടവുകളും പയറ്റിയിരുന്നു. നെയ്ത്ത് ഫാക്ടറി ഭൂമി സർക്കാർ ഏറ്റടെുക്കാനുള്ള നടപടി തുടരുന്നതിനിടെ സി പി എം നേതൃത്വത്തിലുള്ള ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റിക്ക് മറിച്ച് വിറ്റത് വിവാദമായിരുന്നു. സി പി എം ജില്ലാ സെക്രട്ടറിയായിരുന്ന മന്ത്രി ടി പി രാമകൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗം പി സതീദേവി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഭാസ്കരൻ, സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റ് എം മെഹബൂബ്, ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിന്റെ പിതാവ് അബ്ദുൽഖാദർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കെ ടി ഡി എസ് സൊസൈറ്റി സെന്റിന് 10.25 ലക്ഷം രൂപ നിരക്കിലാണ് കോംട്രസ്റ്റിന്റെ 45 സെന്റ് സ്ഥലം മൂന്നര വർഷം മുമ്പ് കച്ചവടം ചെയ്തത്. 2004ൽ ഇതോട് ചേർന്ന 55 സെന്റ് സ്ഥലം സിദ്ദിഖ് എന്നയാൾക്ക് വിറ്റിരുന്നു.
സെന്റിന് അരക്കൊടിയിലധികം രൂപ വിലയുള്ള ഭൂമി സർക്കാർ കണക്കിലെ ന്യായവിലമായ പത്തേകാൽ ലക്ഷത്തിന് മറിച്ചുവിറ്റതിലൂടെ കോടികളാണ് ഇവരുടെ കൈകളിലത്തെിയത്. കോംട്രസ്റ്റ് ഫാക്ടറിയും ഭൂമിയും ഏറ്റടെുക്കുന്നതിന് സർക്കാർ 2010 ജൂൺ ഒമ്പതിന് ഓർഡിനൻസ് പുറത്തിറക്കിയപ്പോൾ സെന്റിന് പത്തേകാൽ ലക്ഷം രൂപയ്ക്ക് വാങ്ങിയ ഭൂമി പതിനെട്ട് ലക്ഷത്തോളം രൂപയ്ക്ക് സർക്കാറിന് മറിച്ചുവിറ്റ് ലാഭം കൊയ്യൻ സി പി എം സൊസൈറ്റി ശ്രമിച്ചിരുന്നു.
കമ്പനി അടച്ചുപൂട്ടിയതിനെതിരെ തൊഴിലാളികൾ ജില്ലാ ലേബർ കമ്മീഷൻ മുമ്പാക പരാതി നൽകിയിരുന്നു. തൊഴിലാളികൾ ആനുകൂല്യങ്ങൾ വാങ്ങി പിരിഞ്ഞു പോകണമെന്ന വ്യവസ്ഥ എ ഐ ടി യു സി, ബി എം എസ് സംഘടനകളും സി ഐ ടി യു, ഐ എൻ ടി യു സി സംഘടനകളിലെ ഒരു വിഭാഗവും അംഗീകരിച്ചില്ല. ഫാക്ടറി തുറന്ന് പ്രവർത്തിക്കണമെന്ന ആവശ്യത്തിൽ ഇവർ ഉറച്ച് നിൽക്കുകയായിരുന്നു. പിന്നീട് റീജ്യണൽ ജോയിന്റ് ലേബർ കമ്മീഷണർ മുമ്പാകെ നടന്ന ചർച്ചക്കിടെ ഒരു വിഭാഗം മാനേജ്മെന്റുമായി രഹസ്യ കരാർ ഉണ്ടാക്കി പിരിഞ്ഞുപോയി. വലിയൊരു വിഭാഗം തൊഴിലാളികളെയും തെറ്റിദ്ധരിപ്പിച്ചാണ് സി ഐ ടി യു നേതൃത്വം പിരിഞ്ഞുപോകാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. എന്നാൽ എ ഐ ടി യു സിയും ബി എം എസും ഐ എൻ ടി യു സിയിലെ ഒരു വിഭാഗവും ഈ തീരുമാനം അംഗീകരിക്കാതെ മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് റീജ്യണൽ ജോയിന്റ് ലേബർ കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലേബർ കമ്മീഷണറാണ് കേസ് വ്യവസായ ട്രിബ്യൂണലിന് റഫർ ചെയ്തത്. ഇതിൽ എ ഐ ടി യു സി, ബി എം എസ് സംഘടനകൾ മാത്രം കക്ഷിചേർന്നു. തുടർന്ന് നടന്ന കാലങ്ങൾ നീണ്ട നിയമ യുദ്ധത്തിന് ഒടുവിലാണ് തൊഴിലാളികൾക്ക് അനുകൂലമായി ഇപ്പോൾ വിധിയുണ്ടായിരിക്കുന്നത്. അഭിഭാഷകരായ എം അശോകൻ, ഇസെഡ് പി സക്കറിയ, പി എസ് മുരളി തുടങ്ങിയവരാണ് എ ഐ ടി യു സി, ബി എം എസ് സംഘടനകൾക്ക് വേണ്ടി ഹാജരായത്. ഇതിനിടയിൽ മാനേജ്മെന്റ് അവർ തീരുമാനിച്ച നഷ്ടപരിഹാരം പ്രഖ്യാപിച്ച് തൊഴിലാളികൾക്ക് ചെക്ക് അയച്ചു കൊടുത്തിരുന്നു.
ജീവിക്കാൻ മറ്റ് മാർഗങ്ങളൊന്നുമില്ലാതായ ചില തൊഴിലാളികൾ ഗത്യന്തരമില്ലാതെ ഈ ചെക്ക് വാങ്ങി അന്ന് പിരിഞ്ഞുപോയി. എന്നാൽ ബാക്കി തൊഴിലാളികൾ ചെക്ക് മാനേജ്മെറിനെ തിരിച്ചൽേപ്പിക്കുകായിരുന്നു. കമ്പനിക്ക് മുമ്പിൽ പന്തൽ കെട്ടി സമരത്തിലായിരുന്നു ബാക്കിയുള്ള 107 തൊഴിലാളികളും. അതിൽ രണ്ടുപേർ ഇതിനിടെ മരണപ്പെട്ടു. പ്രതിസന്ധികൾക്ക് മുമ്പിൽ പതറാതെ ബാക്കിയുള്ള തൊഴിലാളികൾ നടത്തിയ പോരാട്ടത്തിന്റെ വിജയം കൂടിയാവുകയാണ് വ്യവസായ ട്രിബ്യൂണലിന്റെ വിധി.
വെല്ലുവിളികളെ അതിജീവിച്ച് ഈ തൊഴിലാളികൾ നടത്തുന്ന സമരം ഒൻപതാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. കമ്പനി ഭൂമിയിലേക്ക് അതിക്രമിച്ച് കയറിവരാൻ കാത്തിരിക്കുന്ന ഭൂമാഫിയകളെ നേരിടാൻ ഫാക്ടറി പരിസരത്ത് പന്തൽ കെട്ടി രാവും പകലും കഴിയുകയായിരുന്നു അവർ. ഈ പ്രക്ഷോഭത്തിന്റെ ഫലമായി 2012 ൽ കോംട്രസ്റ്റ് ഫാക്ടറി ഏറ്റടെുക്കാൻ തീരുമാനിച്ച് സർക്കാർ ബില്ല് പാസ്സാക്കി. എന്നാൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ച ബില്ലിന് ഇനിയും അംഗീകാരം ലഭിച്ചിട്ടില്ല. ഫാക്ടറിയുടെ സ്വത്തുക്കളിൽ കണ്ണു നട്ട് പറക്കുന്ന ഭൂമാഫിയയുടെ ഇടപെടലാണ് നടപടി വൈകിക്കുന്നതെന്നാണ് തൊഴിലാളികൾ വ്യക്തമാക്കുന്നത്.
ഇതിനിടിൽ കമ്പനിയുടെ സ്ഥലം വിൽപ്പന നടത്തി കോടികൾ സമ്പാദിക്കാനുള്ള നീക്കവുമായാണ് മാനേജ്മെന്റും ഭൂമാഫിയകളും മുന്നോട്ട് പോയത്. അതിനെ ചെറുത്ത് തൊഴിലാളികൾ മുന്നേറുന്നതിനിടയിലാണ് വ്യവസായ ട്രിബ്യൂണൽ വിധിയുണ്ടായിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍