സ്വാമി ബ്രഹ്മവിഹാരി ദാസിന്റെ സ്ത്രീവിരോധം ഒരു കെട്ടുകഥ; പ്രസാധക ചടങ്ങിലെ അവതാരിക പോലും വനിത; സ്വാമിയുടെ സന്ദർശനവും വിശ്വാസ്യ യോഗ്യമല്ല; അബ്ദുൾ കലാം ആദരിച്ച സ്വാമിയെ സ്ത്രീവിരുദ്ധൻ ആക്കുന്നത് പ്രത്യേക അജണ്ട
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: വിവർത്തകയെ വിലക്കിയതിനെത്തുടർന്ന് വിവാദമായ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ പുസ്തകപ്രകാശനം വൻ പ്രതിഷേധത്തിനൊടുവിൽ ഉപേക്ഷിച്ചെങ്കിലും വിവാദങ്ങളും സംശയയങ്ങും തുടരുകയാണ്. പ്രകാശന ചടങ്ങിലെ മുഖ്യാതിഥിയായ സ്വാമി ബ്രഹ്മവിഹാരി ദാസിന് സ്ത്രീകളോടൊപ്പം വേദി പങ്കിടുന്നതിലെ എതിർപ്പാണ് വിലക്കിന് കാരണമെന്ന് പരിഭാഷക ശ്രീദേവി എസ്. കർത്തായുടെ ആരോപണത്തെത്തുടർന്നാണ് പ്രതിഷേധം വ്യാപകമായത്. എന്നാൽ അടിസ്ഥാന രഹിതമാണ് ഈ വാദമെന്ന ചർച്ചകളും സജീവമാണ്.
സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാത്ത എഴുത്തുകാരിയാണ് ശ്രീദേവി എസ് കർത്ത. സ്വന്തമായി പുസ്തകം എഴുതി പ്രസിദ്ധമായ വ്യക്തിയല്ല അവർ എന്നാണ് സൂചനകൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ആരാണ് ശ്രീദേവി എസ് കർത്താ? അവർ എഴുതിയ ഏതെങ്കിലും പുസ്തകങ്ങൾ വായിച്ചിട്ടുണ്ടോ ? ഒരു വിവാദം ഉണ്ടായില്ല എങ്കിൽ ആരെങ്കിലും അവരെ അറിയുമോ ? കറന്റ് ബുക്സ് നേരിട്ട് അവരോടു പ്രകാശനച്ചടങ്ങിൽ പങ്കെടുക്കരുത് എന്ന് പറഞ്ഞുവോ ? പ്രതിഫലം വാങ്ങി രചന പൂർത്തിയായ ഒരു പുസ്തകപ്രകാശന ചടങ്ങിൽ അവരെ വിളിക്കണം എന്ന് ഏന്തൈകിലും നിയമത്തിൽ പറഞ്ഞിട്ടുണ്ടോ ?? അത് പ്രസാധകരുടെയും മാർക്കെറ്റ് ചെയ്യുന്നവരുടെയും അധികാര പരിധിയിൽ വരുന്ന കാര്യങ്ങൾ അല്ലെ?-എന്നൊക്കെയുള്ള ചോദ്യങ്ങളാണ് സജീവമാകുന്നത്.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ സംശയങ്ങളിൽ കാര്യമുണ്ടെന്ന് തന്നെയാണ് വ്യക്തമാകുന്നത്. പുസ്തക പ്രകാശന ചടങ്ങിൽ അവതാരികയായി നിശ്ചയിച്ചിരുന്നത് സ്ത്രീയെ ആണ്. അപ്പോൾ പിന്നെ സ്ത്രീ വിരുദ്ധനാണ് സ്വാമിയെന്ന് എങ്ങനെ പറയുമെന്നതാണ് ചോദ്യം. അതിനിടെ ചടങ്ങിൽ സ്വാമി എത്തുമോ എന്ന് പോലും ആരും പരിശോധിച്ചിട്ടില്ല. സ്ത്രീകളോടൊപ്പം ഇരിക്കുന്നത് പോയിട്ട് സ്ത്രീകളെ ദൂരെനിന്ന് കാണുന്നതുപോലും ഒഴിവാക്കുന്നവരാണ് സ്വാമിനാരായൺ സന്യാസിമാർ. ഇത് പുസ്തകമെഴുതിയ കലാമിനും തിവാരിക്കും പരിഭാഷകയായ ശ്രീദേവിക്കും അറിയാമെന്നത് വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ട കഥകൾ ഇന്റർനെറ്റിൽ ഇഷ്ടം പോലെയുണ്ട്. ഇവിടെയാണ് സംശയമുണരുന്നത്. സ്വാമി പുസ്തകപ്രകാശനത്തിന് വന്നാൽ ആ വേദിയിൽ തനിക്ക് ഇരിക്കാനാവില്ലെന്ന് ശ്രീദേവിക്ക് ഉത്തമബോധ്യമുണ്ടാവാതിരിക്കാൻ തരമില്ല.
ചടങ്ങ് സംഘടിപ്പിച്ച തൃശൂർ കറണ്ട് ബുക്സിനും അതിഥിയായെത്തുന്ന തിവാരിക്കും ഇക്കാര്യമറിയാവുന്നതും. കേരളത്തിൽ സ്വാമിനാരായൺ മിഷനെക്കുറിച്ച് കേട്ടിട്ടുള്ളവർ വളരെക്കുറവാണ്. സ്വാമിക്ക് ഇവിടെ ആരാധകരേയില്ല. എന്നിട്ടും ഇവിടുത്തെ സാഹചര്യത്തിൽ സ്വാമിയെ എന്തിനാണ് ഇവിടേയ്ക്ക് ക്ഷണിച്ചത് എന്ന് മനസിലാവുന്നില്ല. ഇതെല്ലാം ചേർത്തുവച്ച് വായിക്കുമ്പോൾ ഇത് പബ്ളിസിറ്റിക്കുവേണ്ടിയുണ്ടായ ഒരു പ്രീപ്ളാൻഡ് സംഗതിയല്ലേ എന്ന് സംശയിക്കണം. സ്വാമിമാർക്ക് കേരളത്തിൽ എന്തെങ്കിലും പരിപാടിയുണ്ടായിരുന്നോ എന്ന് പോലും അന്വേഷിക്കാതെയാണ് വിവാദം ഉണ്ടായത്. ഇന്നസത്തെ പരിപാടിക്ക് ദൂരെനിന്നെത്തുന്ന സ്വാമികൾ തലേദിവസമേ വന്നിട്ടുണ്ടാവണം. എങ്കിൽ അവർ കേരളത്തിൽ കാണേണ്ടതാണ്, അതുണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ സ്വാമിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം പുകമറയല്ലേ എന്നാണ് ഉയരുന്ന ചോദ്യം. അബ്ദുൽകലാം പോലും ബഹുമാനിക്കുന്ന ഒരു ആശ്രമത്തിലെ സന്യാസിയെ അവഹേളിക്കുന്നത് ശരിയോ എന്ന ചോദ്യമാണ് ഈ സംശയങ്ങളിൽ നിന്ന് ഉയരുന്നത്.
അബ്ദുൽ കലാമിന്റെ ആത്മീയ ഗുരുവായ പ്രമുഖ് സ്വാമിയുടെ പ്രതിനിധിയായിട്ടാണ് സ്വാമി ബ്രഹ്മവിഹാരി ദാസ് പുസ്തകം ഏറ്റുവാങ്ങാമെന്ന് അറിയിച്ചിരുന്നതെന്നാണ് സംഘാടകരുടെ വാദം. സദസിലെ ആദ്യത്തെ മൂന്നു വരി ഇരിപ്പിടം സ്വാമിയുടെ ശിഷ്യരായ പുരുഷന്മാർക്കായി നീക്കിവയ്ക്കണമെന്ന് സ്വാമി സംഘാടകരോട് ആവശ്യപ്പെട്ടിരുന്നതായും ശ്രീദേവി എസ് കർത്ത ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉണ്ടായത്. സ്ത്രീവിരുദ്ധതയ്ക്കെതിരെയുള്ള മറുപടിയായി സദസ് സ്ത്രീകളെക്കൊണ്ട് നിറയ്ക്കുമെന്ന് വിവിധ സംഘടനകൾ അറിയിക്കുകയും ചെയ്തു. ഇതോടെ പുസ്തക പ്രകാശന ചടങ്ങു പോലും വേണ്ടെന്ന് വയ്ക്കേണ്ടി വന്നു. സ്ത്രീവിരുദ്ധമായ നിലപാടാണ് സംഘാടകർക്കുള്ളതെന്നും ഇതിൽ പങ്കെടുക്കരുതെന്നും പ്രതിഷേധകർ സാറാ ജോസഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്ത്രീയെ അപമാനിച്ചില്ലെന്ന് ബോധ്യമായതിനാലാണ് പ്രകാശനച്ചടങ്ങിൽ പങ്കെടുത്തതെന്നും തന്നെ സ്ത്രീവിരുദ്ധയായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും സാറാ ജോസഫ് പ്രതികരിച്ചു.
ശ്രീദേവിയുടെ ആരോപണം കേട്ടപ്പോൾ തന്നെ ഇത് സംബന്ധിച്ച് കറന്റ് ബുക്സ് അധികൃതരുമായി സംസാരിച്ചിരുന്നു. ഇത്തരം ഒരു വിലക്ക് ഇല്ല എന്നാണ് അവർ അറിയിച്ചത്. കറന്റ് ബുക്സിന് മഹത്തായ പൈതൃകമാണ് ഉള്ളത്. ഇവരുടെ വാക്കുകൾ അവിശ്വസിക്കേണ്ട കാര്യമുണ്ടെന്ന് തോന്നിയില്ല. എംടിയും കലാമിന്റെ സഹഎഴുത്തുകാരനും മറ്റുമുള്ള വേദിയിൽ വിവർത്തനം നടത്തിയയാളെ വിളിക്കേണ്ടതില്ല എന്ന് പ്രസാധകർ തീരുമാനിക്കുകയായിരുന്നു. ഈ വിഷയത്തിൽ രണ്ടു വശവും താൻ കേട്ടിട്ടുണ്ടെന്നും സ്ത്രീവിരുദ്ധ പ്രക്ഷോഭം നയിക്കേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും തനിക്കറിയാമെന്നും സാറാ ജോസഫ് പറഞ്ഞു. സ്ത്രീ എന്ന പേരിലാണ് ശ്രീദേവിയെ വിലക്കിയതെന്ന് ബോധ്യപ്പെട്ടാൽ ഇതിനെതിരെ പ്രതിഷേധവുമായി മുൻനിരയിൽ താൻ ഉണ്ടാകുമെന്നും അവർ പറഞ്ഞു. ഈ വാക്കുകളിലും എന്തോ സ്ത്യമുണ്ടെന്ന് വിലയിരുത്തേണ്ടി വരും. പ്രകാശനച്ചടങ്ങിൽനിന്ന് സ്വാമി ബ്രഹ്മവിഹാരി ദാസ് പിന്മാറിയെങ്കിലും സാംസ്കാരിക പ്രവർത്തകർ ചടങ്ങു നടന്ന സാഹിത്യ അക്കാദമി ഹാളിൽ മുദ്രാവാക്യം വിളിച്ചു വേദി കയ്യടക്കി. തുടർന്നാണു പുസ്തക പ്രകാശനം മാറ്റിവച്ചത്. വിവർത്തകയുടെ ആരോപണം തെറ്റാണെന്നും എന്നാൽ അവർക്കു വിഷമമുണ്ടായതിൽ ഖേദിക്കുന്നതുമായി പ്രസാധകരായ കറന്റ് ബുക്സ് അറിയിച്ചു.
സ്വാമി ബ്രഹ്മവിഹാരി ദാസിനൊപ്പം എത്തുന്ന ശിഷ്യർക്ക് ഇരിക്കാൻ ഏതാനും നിര വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവർ നിലത്താണ് ഇരിക്കുക. സദസിലും കസേര ഒഴിവാക്കി തറയിലാണ് സ്വാമി ഇരിക്കുമെന്ന് അറിയിച്ചിരുന്നതെന്നും കറന്റ് ബുക്സ് പറഞ്ഞു. അതിനിടെ സ്വാമി സ്ത്രീകൾക്കൊപ്പം വേദി പങ്കിടില്ല എന്നതുകൊണ്ടാണ് പ്രകാശനച്ചടങ്ങിൽനിന്ന് ഒഴിവാക്കിയതെന്ന് കറന്റ് ബുക്സിലെ ഉത്തരവാദിത്തപ്പെട്ടയാളാണ് തന്നെ അറിയിച്ചതെന്ന് ശ്രീദേവി കർത്താ പറഞ്ഞു. പ്രസാധകർ ആവർത്തിച്ച് നുണ പറയുകയാണെന്നും അവർ പറഞ്ഞു. വിവാദം നേട്ടമായത് ശ്രീദേവി എസ് കർത്തയ്ക്കും പുസ്തക പ്രസാധകർക്കുമാണ്. അങ്ങനെ എ.പി.ജെ. അബ്ദുൽ കലാം അവസാനം എഴുതിയ പുസ്തകത്തിന്റെ മലയാളം പരിഭാഷയായ 'കാലാതീത'ത്തിന് വൻ മാദ്ധ്യമ പ്രാധാന്യം കിട്ടി.
സ്ത്രീകളോട് അയിത്തം കൽപ്പിച്ചെന്ന ആരോപണവുമായി ഡിവൈഎഫ്ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും പ്രതിഷേധവുമായി പ്രകാശനച്ചടങ്ങിൽ എത്തിയതോടെ ഗത്യന്തരമില്ലാതെ ചടങ്ങ് ഉപേക്ഷിക്കുകയായിരുന്നു. സ്ത്രീയെ അകറ്റി നിർത്തിയ ചടങ്ങിൽ മുൻനിരയിൽ തന്നെ ഡിവൈഎഫ്ഐയുടെയും മഹിളാ അസോസിയേഷന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ സ്ത്രീകൾ ശനിയാഴ്ച രാവിലെ തന്നെ അണിനിരന്നു. എസ്എഫ്ഐ , എഐഎസ്എഫ്, പുരോഗമന കലാസാഹിത്യ സംഘം, ഡ്രാമാ സ്കൂൾ വിദ്യാർത്ഥികൾ, മറ്റ് സാംക്കാരിക സംഘടനകൾ, തുടങ്ങിയവരാണ് ചടങ്ങ് നിശ്ചയിച്ചിരുന്ന കേരള സാഹിത്യ അക്കാദമി ഹാളിനുമുന്നിൽ പ്ലക്കാഡുകളും മുദ്രാവാക്യങ്ങളുമായി എത്തിയത്. വിവർത്തകയായ ശ്രീദേവി എസ് കർത്ത തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് തനിക്കുള്ള വിലക്കിന്റെ വിവരം പുറത്തുവിട്ടത്. ഇതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്.
Stories you may Like
- കണ്ണൂർ സിപിഎമ്മിൽ വീണ്ടും സ്വർണ്ണ കടത്ത് വിവാദമെത്തുമ്പോൾ
- അട്ടിമറി ചർച്ചയാക്കി ഷാഫിയും; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും
- ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പദ്ധതിയെ പുകഴ്ത്തി രമേശ് ചെന്നിത്തല
- യുവമോർച്ചാക്കാരിൽ നിന്നും അടികിട്ടാതെ രക്ഷപ്പെട്ടവർ പുനലൂരിൽ നടത്തിയത് 'രക്ഷാപ്രവർത്തനം'!
- ഡിവൈഎഫ്ഐയെ പരിഹസിച്ച് കെ സുരേന്ദ്രൻ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്