കോവിഡിൽ ആഗോള മരണ നിരക്ക് ആറു ശതമാനം; രാജ്യത്ത് മൂന്ന് ശതമാനം; കേരളത്തിലെ 345 രോഗ ബാധിതരിൽ മരിച്ചത് രണ്ട് പേരും; ഒരു രോഗിയിൽ നിന്ന് 2.6 പേർക്ക് രോഗം പകരാമെന്നത് രാജ്യാന്തര ശരാശരി; കേരളത്തിൽ പുറത്തുനിന്നെത്തിയത് 254 രോഗികൾ; പകർന്നത് 91 പേരിലും; നിപയ്ക്ക് പിന്നാലെ ലോകത്തെ വിറപ്പിച്ച മഹാമാരിയേയും അതിജീവിച്ച് ആരോഗ്യ കേരളം; കൊറോണയിലും കേരളത്തിന് അപൂർവ്വ നേട്ടങ്ങൾ; കേരളം സുരക്ഷിതമാകുമ്പോൾ കേന്ദ്രം അനുവദിച്ചാൽ ലോക് ഡൗൺ ഒഴിവാക്കാം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ ലോക് ഡൗൺ നിയന്ത്രണങ്ങൾ പത്ത് ദിവസം കൊണ്ട് പിൻവലിക്കാമെന്ന വിലയിരുത്തിലേക്ക് കേരളം. എന്നാൽ തമിഴ്നാട്ടിലെ രോഗ വ്യാപനം അശങ്കപ്പെടുത്തുന്നുണ്ട്. അതിനാൽ സംസ്ഥാന അതിർത്തികൾ പൂർണ്ണമായും അടച്ച് കേരളത്തിൽ കാര്യങ്ങൾ സാധാരണ നിലയിലാക്കാനാകും നീക്കം. ഈ മാസം അവസാനത്തോടെ മാറ്റി വച്ച എസ് എസ് എൽ സി-പ്ലസ് ടു പരീക്ഷകൾ നടത്താനാണ് ആലോചന. പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ ഇക്കാര്യം കേരളം ആവശ്യപ്പെടും. കോവിഡിന്റെ രണ്ടാംവരവ് കേരളത്തിൽ അവസാനിക്കുന്നതായി പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ധരിപ്പിക്കും. നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തേയും കേരളം അതിജീവിച്ചുവെന്നാണ് വിലയിരുത്തൽ. എന്നാൽ ഇതിൽ വ്യക്തത വരാൻ രണ്ട് മൂന്ന് ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരും.
രോഗ ചികിൽസയിലും കേരളം വലിയ നേട്ടമാണ് ഉണ്ടാക്കിയത്. കോൺടാക്ട് ട്രെസിംഗിലെ പരിചയ സമ്പന്നതയാണ് തുണയായത്. നിപാ കലാത്ത് നടത്തി പ്രവർത്തന പരിചയം കൊറോണയിൽ കേരള്തതിന് മുതൽ കൂട്ടായി. ഇതുകൊണ്ടാണ് അതിവഗം കൊറോണയെ കേരളം അതിജീവിക്കുന്നത്. സാമൂഹിക അകലത്തിന്റെ സീമകൾ ലംഘിക്കാതെയുള്ള സാധാരണ ജീവിതത്തിലേക്ക് മലയാളിക്ക് കടക്കാനുള്ള ശേഷി ഇന്നുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. പുതുതായി രോഗബാധിതരാകുന്നവരുടെ ശരാശരി എണ്ണം തുടർച്ചയായി 6 ദിവസം പത്തിലൊതുങ്ങുകയാണ്. ഇത് ഇങ്ങനെ തുടർന്നാൽ കേരളം അതിവേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരും.
കേരളത്തിൽ മരണനിരക്ക് ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. ഇത് ആഗോള തലത്തിൽ ആറ് ശതമാനത്തോട് അടുത്താണ്. രാജ്യത്ത് മുന്ന് ശതമാനത്തോട് അടുത്തും. എന്നാൽ കേരളത്തിൽ ഇത് 0.58 ശതമാനം മാത്രമാണ്. സംസ്ഥാനത്തു കോവിഡ് നിയന്ത്രണവിധേയമാണെന്നും സമൂഹവ്യാപനം ഇല്ലെന്നും മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തലിന് കാരണം ഈ കണക്കുകളാണ്. എങ്കിലും പൂർണമായി ആശ്വസിക്കാറായിട്ടില്ല. ലോക്ഡൗൺ അവസാനിക്കേണ്ട 14നു ശേഷം എന്തു തുടർനടപടി വേണമെന്നു തീരുമാനിക്കാൻ 13നു മന്ത്രിസഭ ചേരും. കേന്ദ്രതീരുമാനം അറിഞ്ഞ ശേഷം സംസ്ഥാനത്തു ക്രമീകരണങ്ങൾ വരുത്തും. കാർഷിക മേഖലയിലെ ഇളവുകളുടെ കാര്യവും 13നു പരിഗണിക്കും. 20-ാം തീയതിയോടെ ലോക് ഡൗണിൽ വലിയൊരു ആശ്വാസം പ്രഖ്യാപിക്കാമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
കഴിഞ്ഞ രണ്ടു ദിവസമായി പുതിയ രോഗികളെക്കാൾ കൂടുതലാണു രോഗമുക്തരാകുന്നവരുടെ എണ്ണം. ജനുവരി 30നു വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു കോവിഡിന്റെ ആദ്യ വരവ്. ഇന്ത്യയിലെ ആദ്യ കോവിഡ് രോഗബാധയായിരുന്നു ഇത്. മൂന്നു വിദ്യാർത്ഥികളും സുഖം പ്രാപിച്ചു. ഇറ്റലിയിൽനിന്നെത്തിയ മൂന്നംഗ കുടുംബത്തിനും 2 ബന്ധുക്കൾക്കും മാർച്ച് 8നു രോഗം സ്ഥിരീകരിച്ചതോടെ കേരളം ഞെട്ടി വിറച്ചു. പിന്നാലെ വിദേശത്ത് നിന്നെത്തിയ നിരവധി പേർ രോഗാണു വാഹകരായി. കാസർകോട്ടെ പ്രവാസി കാര്യങ്ങൾ വഷളാക്കി. ഒരു ഘട്ടത്തിൽ ഇന്ത്യയിൽ ഏറ്റവും കോവിഡ് ബാധിതരുള്ള സംസ്ഥാനമായി കേരളം. എന്നാൽ ഇന്ന് സ്ഥിതി മാറുകയാണ്.
ലോക്ഡൗൺ പിൻവലിച്ചാൽ വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലെത്തുന്നവർ വഴി ഉണ്ടാകാൻ സാധ്യതയുള്ള മൂന്നാംവരവാണ് ഇനി വെല്ലുവിളി. അതുകൊണ്ട് തന്നെ പുറത്ത് നിന്ന് ആളുകൾ എത്തുന്നതിനെ നിയന്ത്രിച്ച് കേരളം ലോക് ഡൗണിൽ നിന്ന് പതിയെ മുക്തമാകും. ഏപ്രിൽ 3 മുതൽ 8 വരെയുള്ള ആറു ദിവസം പുതുതായി കണ്ടെത്തിയ രോഗികളുടെ എണ്ണം 59 മാത്രമാണ്. എന്നാൽ നിസാമുദ്ദീൻ വിഷയത്തിൽ മറ്റു സംസ്ഥാനങ്ങളിലെല്ലാം രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴാണ് കേരളത്തിൽ രോഗികൾ കുറയുന്നത്. ക്വാറന്റീൻ കാലാവധി തീരുന്നതോടെ നിരീക്ഷണത്തിലുള്ളവർ കുറഞ്ഞുവരുന്നതിനാൽ ഇനി രോഗികളുടെ എണ്ണം വൻതോതിൽ വർധിക്കാനിടയില്ലെന്നാണു വിലയിരുത്തൽ. കൊറോണ വൈറസ് 5% ആളുകളിൽ 20 ദിവസം വരെ സജീവമായി നിലനിൽക്കും. അതുകൊണ്ട് തന്നെ ക്വാറന്റൈൻ കാലാവധി കഴിഞ്ഞവരെ കുറച്ചു കാലം കൂടി നീരിക്ഷണത്തിലാക്കും.
സമൂഹ വ്യാപനത്തെ എല്ലാ അർത്ഥത്തിലും കേരളം ചെറുത്തു. കോൺടാക്ട് ട്രെസിംഗായിരുന്നു ഇതിന് പ്രധാന കാരണം. ഇറ്റലിയിൽ നിന്നെത്തിയവരും കാസർകോട്ടെ പ്രവാസിയും ചർച്ചയായപ്പോൾ വിമാനത്താവളത്തിൽ നിരീക്ഷണം അതിശക്തമാക്കി. ഇതോടെ രോഗ ബാധിതരായി വിദേശത്ത് നിന്നെത്തുന്നവർക്ക് നേരെ ആശുപത്രിയിൽ പോകേണ്ടിയും വന്നു. ഇതും സമൂഹ വ്യാപന സാധ്യത അടച്ചു. കൊറോണയിൽ ഒരു രോഗിയിൽ നിന്ന് 2.6 പേർക്ക് രോഗം പകരാമെന്നതാണ് രാജ്യാന്തര ശരാശരി. കേരളത്തിൽ പുറത്തുനിന്നെത്തിയത് 254 രോഗികളാണ്. പകർന്നത് 91 പേരിലേക്ക് മാത്രവും.
സമ്പർക്കത്തിലൂടെ രോഗം വന്നവർ പുതുതായി ആർക്കും രോഗം പകർന്നുനൽകിയില്ലെന്നതും ആശ്വാസമായി. കേരളത്തിൽ പൊതുസ്ഥലങ്ങളിൽ നിന്ന് രോഗം പകർന്നതായി ഇതുവരെ തെളിവില്ല. പോത്തൻകോട്ടെ മരണമാണ് ഇതിന് ചെറിയൊരു അപവാദം. എന്നാൽ ഈ മേഖലയിൽ മറ്റാർക്കും രോഗം കണ്ടെത്താത്തതും ആശ്വാസമായി.
Stories you may Like
- കലാഭവൻ മണിയുടെ മരണം അനാസ്ഥമൂലം; വിശദീകരണവുമായി അന്വേഷണ ഉദ്യോഗസ്ഥൻ
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- ആംബുലൻസ് വൈകിയതിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി, അന്വേഷണം
- ഒൻപതു ദിവസത്തോളം ഭക്ഷണം ലഭിക്കാരെ യുകെയിൽ രോഗി മരിച്ചു
- ഏറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരനായി രോഹൻ ബൊപ്പണ്ണ, ചരിത്ര നേട്ടത്തിൽ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍