പട്ടിണിയും പരിവട്ടവും സഹിക്കാതെ ഉത്തരേന്ത്യൻ നഗരങ്ങൾ വിട്ട് സ്വന്തം ഗ്രാമങ്ങളിലേക്ക് പോകുന്നവരുടെ പ്രവാഹം തുടരുന്നു; എട്ട് മാസം ഗർഭിണിയായ യുവതിയും ഭർത്താവും നടന്നത് 100 കിലോമീറ്റർ; സഹായ ഹസ്തം നീട്ടി നാട്ടുകാർ; ഡൽഹി ഉൾപ്പടെയുള്ള നഗരങ്ങളിൽ നിന്നും കൂട്ടത്തോടെയുള്ള ഈ പ്രയാണം അനുസ്മരിപ്പിക്കുന്നത് സ്വാന്തന്ത്ര്യാനന്തരമുള്ള അഭയാർത്ഥി പ്രവാഹത്തെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ശരൺപൂരിൽ നിന്നും എട്ടുമാസം ഗർഭിണിയേയും കൂട്ടി വക്കീൽ നടന്നത് 100 കിലോമീറ്റർ. ശരൺപൂരിൽ ഒരു ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു വക്കീൽ. തന്റെ ഭാര്യ യാസ്മിനും ഒരുമിച്ച്, ഫാക്ടറിയോടു ചേർന്നുള്ള ഒറ്റമുറിയിലായിരുന്നു താമസം. എന്നാൽ മൂന്നാഴ്ചത്തെ ലോക്കൗട്ട് പ്രഖ്യാപിച്ചപ്പോൾ ഫാക്ടറി അടച്ച ഉടമസ്ഥൻ വക്കീലിനോട് മുറി ഒഴിഞ്ഞ് പോകുവാൻ പറയുകയായിരുന്നു. കൂലിയും നൽകിയില്ലെന്നാണ് വക്കീൽ പറഞ്ഞത്.
തലക്ക് മീതെ ഉണ്ടായ മേൽക്കൂര നഷ്ടപ്പെട്ടപ്പോൾ പിന്നെ ഗർഭിണിയായ ഭാര്യയേയും കൂട്ടി സ്വന്തം ഗ്രാമമായ ബുലന്ത്ഷഹറിലേക്ക് മടങ്ങുകയല്ലാതെ മറ്റൊരു വഴിയും ആ പാവത്തിന്റെ മുന്നിലില്ലായിരുന്നു. വാഹനങ്ങൾ ഒന്നും ഒടാത്ത സാഹചര്യത്തിൽ ഉള്ളതൊക്കെ തൂത്ത് പെറുത്തെടുത്ത് നടക്കാൻ ആരംഭിക്കുകയായിരുന്നു വക്കീലും ഭാര്യ യാസ്മിനും. രണ്ട് ദിവസം കൊണ്ട് 100 കിലോമീറ്റർ നടന്ന് മീററ്റിലെത്തിയപ്പോഴാണ് ചില നാട്ടുകാർ അവരുടെ വിധി മനസ്സിലാക്കുന്നത്. നല്ലവരായ ചില നാട്ടുകാർ പൊലീസിൽ ഈ വിവരം അറിയിക്കുകയും ഇവർക്ക് ഭക്ഷണവും കുറച്ച് പണവും നൽകുകയും ചെയ്തു. പിന്നീട് പൊലീസ് ഇടപെട്ട് ഒരു ആംബുലൻസ് ഏർപ്പാടാക്കി ഇവരെ സ്വന്തം ഗ്രാമത്തിലെത്തിക്കുകയായിരുന്നു.
ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. കഴിഞ്ഞ ദിവസം ഡെൽഹിയിൽ നിന്നും മടങ്ങാനായി ബസ്സുകാത്ത് തടിച്ചുകൂടിയ ആയിരങ്ങളുടെ കഥ നമ്മൾ കണ്ടതാണ്. ഇത് ഡൽഹിയിലോ ശരൺപൂരിലോ മാത്രമൊതുങ്ങുന്നില്ല. ഒട്ടുമിക്ക ഉത്തരേന്ത്യൻ നഗരങ്ങൾക്കുമുണ്ട് ഇത്തരം മടക്കയാത്രയ്ക്കായി കൊതിക്കുന്ന നിസ്സഹായരായ അതിഥി തൊഴിലാളികളുടെ കഥകൾ.
കാർഷികമേഖലയുടെ തകർച്ചയും അനുബന്ധ തൊഴിലുകളുടെ കുറവുമാണ് മിക്ക ഗ്രാമവാസികളേയും നഗരങ്ങളിലേക്ക് കുടിയേറാൻ പ്രേരിപ്പിക്കുന്നത്. കാർഷികാടിസ്ഥാനത്തിലുള്ള ഒരു സമ്പദ്വ്യവസ്ഥയിൽ നിന്നും വ്യതിചലിച്ച് വ്യവസായ മേഖലക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന നവസാമ്പത്തിക നയങ്ങളുടെ ഫലമായി അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന നഗരവത്ക്കരണവും ഇതിനൊരു കാരണമാണ്. തങ്ങൾക്ക് ലഭിക്കാതെ പോയ വിദ്യാഭ്യാസം ഉൾപ്പടെയുള്ളവ അടുത്ത തലമുറക്കെങ്കിലും ലഭ്യമാക്കണമെന്ന ആഗ്രഹമാണ് മറ്റ് ചിലരെ നഗരങ്ങളിൽ കുടിയേറുവാൻ പ്രേരിപ്പിക്കുന്നത്. നഗരത്തിന്റെ ആഡംബരം കണ്ട് ഭ്രമിച്ച് വരുന്നവരും ഏറെയാണ്.
ഇത്തരത്തിൽ എത്തുന്നവരിൽ ചെറിയൊരു ശതമാനം മാത്രമേ കുറച്ചു കാലം കഴിഞ്ഞാണെങ്കിലും സാമ്പത്തികഭദ്രത കൈവരിക്കുന്നുള്ളു എന്നാണ് വിവിധ പഠനങ്ങൾ തെളിയിക്കുന്നത്. ഭൂരിഭാഗവും ഇപ്പോഴും അന്നന്നത്തേക്കുള്ള അന്നത്തിനായി കഷ്ടപ്പെടുന്നവരാണ്. കാര്യമായ വിദ്യാഭ്യാസയോഗ്യതകൾ ഇല്ലാത്ത അവർ തുച്ഛമായ ശമ്പളത്തിന് വ്യവസായ മേഖലകളിൽ ഹെൽപ്പർമാരായോ മറ്റ് ഒറ്റപ്പെട്ട തൊഴിലുകളീൽ ഏർപ്പെട്ടോ ജീവിക്കുന്നവരാണ്. അവരുടെ നിത്യവരുമാനത്തെ തടയുന്ന എന്തും അവരെ ഗുരുതരമായി തന്നെ ബാധിക്കും. അത് തികച്ചും അപ്രതീക്ഷിതമായി എത്തുമ്പോൾ പ്രത്യാഘാതം കൂടുതൽ ഗുരുതരമാകും. ഇതാണ് ഇന്ന് ഉത്തരേന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
വരുമാന സ്രോതസ്സുകൾ അടഞ്ഞുപോയി എന്നുമാത്രമല്ല, അവ ഇനിയെന്ന് തുറക്കും എന്ന കാര്യം തികച്ചും അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. കേരളത്തിലേ പോലെ തൊഴിൽ നിയമങ്ങൾ ശക്തമായി നടപ്പാക്കാത്ത ഉത്തരേന്ത്യൻ നഗരങ്ങളിൽ ഇത്തരത്തിൽ പെട്ട ലക്ഷക്കണക്കിന് തൊഴിലാളികളുടെ ഭാവി തൊഴിലുടമയുടെ ഔദാര്യത്തിൽ മാത്രമായി. ഇത് ഒരു അവസരമായി കണ്ട പല തൊഴിലുടമകളും നിയമപ്രകാരമുള്ള നഷ്ടപരിഹാരം പോലും നൽകാതെയാണ് തൊഴിലാളികളെ പിരിച്ചുവിട്ടത്. ഒപ്പം അവർ താമസിച്ചിരുന്ന ക്വാർട്ടേഴ്സുകൾ ഒഴിപ്പിക്കുകയും ചെയ്തു. ഇതാണ് തൊഴിലാളികളെ വെട്ടിലാക്കിയത്.
ഇന്ത്യാ വിഭജനകാലഘട്ടത്തിലെ അഭയാർത്ഥി പ്രവാഹത്തേയാണ് ഇന്ന് അതിജീവനത്തിനായി നടത്തുന്ന ഈ മഹായാനങ്ങൾ ഓർമ്മിപ്പിക്കുന്നത്. ഇരുപത്തൊന്നു ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ, നിങ്ങൾ എവിടെയാണോ 21 ദിവസം അവിടെത്തന്നെ തുടരുക എന്നാണ് പ്രധാനമന്ത്രി ജനങ്ങളോടാവശ്യപ്പെട്ടത്. എന്നാൽ ഉണ്ടായിരുന്ന ആവാസകേന്ദ്രം പോലും നഷ്ടപ്പെട്ട്, അഭയാർത്ഥികളെപ്പോലെ കിലോമീറ്ററുകൾ താണ്ടി സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചുപോകുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്.
അതിഥി തൊഴിലാളികളുടെ കാര്യത്തിൽ കേരള സർക്കാർ കൈക്കൊണ്ടിരിക്കുന്ന നടപടികൾ തീർത്തും ഫലപ്രദമാണ്. മറ്റു സംസ്ഥാനങ്ങൾ കൂടി ഇത്തരത്തിലുള്ള നടപടികൾ ഉടനെ കൈക്കൊണ്ടില്ലെങ്കിൽ കുടിയേറ്റത്തൊഴിലാളികളുടെ പ്രയാണം തുടരുക തന്നെ ചെയ്യും. അത് അവരെ കഷ്ടപ്പെടുത്തുക മാത്രമല്ല, കൊറോണയുടെ സമൂഹ വ്യാപനത്തിന് സഹായകരമാകും എന്നത് കൂടി ഓർക്കണം.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍