Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ വൈറസ് ചൈനീസ് സമ്പദ് വ്യവസ്ഥയുടെ നടുവൊടിച്ചു; വൈറസ് ബാധമൂലം ചൈനയ്ക്ക് 62 ബില്യൺ ഡോളർ നഷ്ടം; 90 ശതമാനം കമ്പനികളുടെ ആഭ്യന്തര ഉത്പ്പാദനത്തൽ ഇടിവ്; ലോക ബിസിനസ് ഹബ്ബായ ചൈന തളർച്ചയിലേക്കെത്തുമ്പോൾ; ആഗോള സമ്പദ് വ്യവസ്ഥ മറ്റൊരു മാന്ദ്യത്തെ അഭിമുഖീകിരിക്കുന്നു; കൊറോണ ആഗോള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുമ്പോൾ

കൊറോണ വൈറസ് ചൈനീസ് സമ്പദ് വ്യവസ്ഥയുടെ നടുവൊടിച്ചു; വൈറസ് ബാധമൂലം ചൈനയ്ക്ക് 62 ബില്യൺ ഡോളർ നഷ്ടം; 90 ശതമാനം കമ്പനികളുടെ ആഭ്യന്തര ഉത്പ്പാദനത്തൽ ഇടിവ്; ലോക ബിസിനസ് ഹബ്ബായ ചൈന തളർച്ചയിലേക്കെത്തുമ്പോൾ; ആഗോള സമ്പദ് വ്യവസ്ഥ മറ്റൊരു മാന്ദ്യത്തെ അഭിമുഖീകിരിക്കുന്നു; കൊറോണ ആഗോള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുമ്പോൾ

വി മുബഷീർ

ബെയ്ജിങ്: വൈറസ് ആക്രമണത്തിന്റെ ഭീതിയിലാണ് ഇപ്പോൾ ലോകം. ലോകം ഇപ്പോൾ അഭിമുഖീകരിക്കുന്ന ഈ പ്രതിസന്ധിക്ക് എന്നാണ് പരിഹാരം കണ്ടെത്താൻ സാധിക്കുക. ആശങ്കകൾ കൊണ്ട് കുഴഞ്ഞുമറിയുകയാണ് ലോകം. കൊറോണ വൈറസ് മൂലം ഏറ്റവും വലിയ നഷ്ടം ഉണ്ടാക്കിയിട്ടുള്ളത് ചൈനയ്ക്കാണ്. ചൈനയുടെ സമ്പദ് വ്യവസ്ഥയെ നട്ടെല്ലൊടിച്ചു കൊറോണ വൈറസ്. കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 361 കടന്നുവെന്നാണ് റിപ്പോർട്ട്. കൊറോണ വൈറസ് ബാധ മൂലം ചൈനയുടെ ആഭ്യന്തര കയറ്റുമതിയിൽ സംഭാവന ചെയ്ത സംഭാവന ചെയ്ത 90 ശതമാനം കമ്പനികളും ഇപ്പോൾ തകർച്ചയിലേക്ക് വഴുതി വീണുവെന്നാണ് റിപ്പോർട്ട്.

മാത്രമല്ല കൊറോണ വൈറസിന്റെ ആഘാതം മൂലം ചൈനീസ് സമ്പദ് വ്യവസ്ഥയ്ത്ത് 62 ബില്യൺ ഡോളറിന്റെ നഷ്ടം വരുത്തിവെച്ചിട്ടുണ്ട്. മാത്രമല്ല ആഗോള സമ്പദ് വ്യവസ്ഥയും കൂടുതൽ പ്രതിസന്ധിയിലേക്ക് വഴുതി വീണു. ചൈനയിലെ വ്യവസായിക ഉത്പ്പാദനത്തിൽ കൊറോണ വൈറസ് ബാധ മൂലം അഞ്ച് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയേക്കുമെന്നാണ് വിലിയിരുത്തൽ. ഇത് മൂലം ചൈനീസ് കറൻസിയായ യുവാൻ 1.5 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. മാത്രമല്ല ചൈനയുടെ ഉപഭോഗ നിക്ഷേപ മേഖലയെല്ലാം കൊറോണ വൈറസിന്റെ ആഘാതത്തിൽ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവീണു.

അതേസമയം ലോകത്തിന്റെ പ്രധാനപ്പെട്ട ബിസിനസ് ഹബ്ബും, ഉത്പ്പാദന കേന്ദ്രവുമാണ് ചൈനയെന്ന് പറയാതിരിക്കാൻ നിർവാഹമില്ല. ചൈനയിൽ ശക്തമായ യാത്ര വിലക്കുകളാണ് കൊറോണ വൈറസിന്റെ ആഘാതത്തിൽ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസ് ആഗോള ഉപഭോഗത്തെയും, ഉത്പ്പാദന വളർച്ചയെയുമെല്ലാം പിന്നോട്ടടിപ്പിക്കുമെന്നാണ് വിദഗ്ദ്ധർ ഒന്നടങ്കം ഇപ്പോൾ അഭിപ്രായപ്പെട്ടിട്ടുള്ളത്. രാഷ്ട്രീയ സംഘർഷങ്ങളേക്കാൾ വലിയ ഭീതിയാണ് മനുഷ്യന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന കൊറോണ വൈറസ് മൂലം ഇപ്പോൾ ലോക ജനതയെ ഒന്നാകെ ഭീതിയിലാഴ്‌ത്തിയിരിക്കുന്നത്. കൊറോണ വൈറസ് മൂലം ലോക സമ്പദ് വ്യവസ്ഥ തളർച്ചയിലേക്ക് നീങ്ങാനുള്ള എല്ലാ സാധ്യതകളും ഇപ്പോൾ രൂപപ്പെട്ടുവരുന്നുണ്ട്.

ടൂറിസം, വ്യവസായം, ഭക്ഷ്യ വസ്തുക്കളുടെ കയറ്റുമതി, ബിസിനസ് ഇടപാടുകൾ, വ്യവസായിക ഉത്പ്പാദനം എന്നീ മേഖലകളെല്ലാം ഇപ്പോൾ തളർച്ചയിലേക്ക് നീങ്ങിയെന്നാണ് വിലയിരുത്തൽ. മാത്രമല്ല എണ്ണ വ്യാപാരം പോലും തളർച്ചയിലകപ്പെട്ടു. എണ്ണയിതര വിപണിയെ മാത്രം ആശ്രയിക്കുന്ന ഗൾഫ് രാജ്യങ്ങൾ ഇത് മൂലം വലിയ പ്രതിസന്ധിയാകും അഭിമുഖീകരിക്കേണ്ടി വരിക. മാത്രമല്ല ഇന്ത്യയിൽ നിന്നുള്ള ഒരു ബില്യൺ വരുന്ന കയറ്റുമതി വ്യാപാരത്തെയും, കേരളത്തിൽ നിന്നുള്ള ചെമ്മീൻ, മത്സ്യം എ്ന്നീ കയറ്റുമതി വ്യാപാരത്തെയും കൊറോണ വൈറസ് ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. 2003 ൽ സാർസ് വൈറസ് പൊട്ടിപ്പുറപ്പെട്ടത് മൂലം ചൈനയ്ക്ക് 20 ബില്യൺ ഡോളറിന്റെ നഷ്ടം വന്നിട്ടുണ്ടെന്നാണ് ഏഷ്യൻ ഡിവലപ്‌മെന്റ് ബാങ്ക് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

ഇതേ ആഘാതം കൊറോണ വൈറസിലും ഉണ്ടായിട്ടുണ്ടെന്നാണ് ലോക സാമ്പത്തിക വിദഗ്ധരും ആഗോള സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാൽ കൊറോണ വൈറസ് ബാധ ഏറ്റവുമധികം മുറിവുണ്ടാക്കിയിട്ടുള്ളത് വ്യോമയാന മേഖലയെയും, ടൂറിസം മേഖലയെയുമാണെന്നാണ് വിലയിരുത്തൽ. എന്നാൽ ആഘാതം കൂടുതൽ കാലം നിലനിൽക്കില്ലെങ്കിലും ഇപ്പോഴുണ്ടായിട്ടുള്ള പരിക്കുകളും, ബിസിനസ് മേഖലകളിലുണ്ടായ നഷ്ടങ്ങളും നികത്തുക അത്ര എളുപ്പമല്ലെന്നാണ് വിലയിരുത്തൽ.

കൊറോണ വൈറസ് ആഘാത്തത്തിൽ കമ്പനികൾ

വുഹാൻ നഗരത്തിന് ഒരു പ്രത്യേകതയുണ്ട്. ആ പ്രത്യകേത തന്നെയാണ് ലോക കമ്പനികളും ഇപ്പോൾ ഭീതിയോടെ ഉറ്റുനോക്കുന്നത്. എന്താണന്നല്ലേ, വമ്പൻ കമ്പനികളുടെ ഉത്പ്പാദന കേന്ദ്രങ്ങൾ സ്ഥാപിച്ചിരിക്കുന്ന ചെംഗ്ഡു, ഷാങ്ഹായ് തുടങ്ങിയ നഗരങ്ങളിൽ നിന്ന് 500 കി.മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. അതായതുകൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരത്തിനോട് ചേർന്നാണ് ആപ്പിൾ അടക്കമുള്ള കമ്പനികൾ ഉത്പ്പാദനം കേന്ദ്രം സ്ഥാപിച്ചിരിക്കുന്നതെന്നർത്ഥം.

ഇവരുടെയെല്ലാം ഉത്പ്പാദനം നടക്കുന്നത് ചൈനയിൽ നിന്നാണ് നടക്കുന്നത്. കൊറോണ വൈറസിന്റെ ആഘാതത്തിൽ ഈ കമ്പനികളെല്ലാം ഇപ്പോൾ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ആപ്പിളിന്റെ 10000 ത്തിൽ പ്പരം തൊഴിലാളികളും ചൈനയിലുണ്ട്. ചില്ലറി വിൽപ്പന കേന്ദങ്ങളടക്കം ആപ്പിളിന് ചൈനയിലുണ്ട്.

ഇങ്ങനെ നീറുന്ന പ്രശ്‌നങ്ങളോടെയാണ് ലോക ബിസിനസ് കമ്പനികളും ടെക് കമ്പനികളും ഇപ്പോൾ കടന്നുപോകുന്നത്. ആപ്പിളിന്റെ പ്രധാന ഉത്പ്പന്നങ്ങളടക്കം ഐപ്പാട് അടക്കം ചൈനയിലാണ് നിർമ്മിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP