ആർത്തവ രക്തത്തിൽ അയ്യപ്പനെ ചിത്രീകരിച്ച കുട്ടി സഖാക്കൾക്ക് എട്ടിന്റെ പണി; വിവാദമായപ്പോൾ എബിവിപിയുടെ തലയിലിട്ട് തടിതപ്പാനുള്ള ശ്രമവും പാളി; തൃശ്ശൂർ കേരള വർമ്മ കോളേജിലെ ഫ്ളക്സ് വിവാദത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ ഉത്തരവിട്ട് കോടതി; നടപടി ചിത്രം ഹൈന്ദവ വികാരത്തിനെതിരെന്ന് കാണിച്ച് ബിജെപി നേതാവ് നൽകിയ പരാതിയിൽ
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: കേരള വർമ്മ കോളേജിലെ വിവാദ ഫ്ളക്സ് ബോർഡ് എബിവിപിയുടെ തലയിലാക്കി രക്ഷപ്പെടാനുള്ള എസ്എഫ്ഐ ശ്രമം പാളി. ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ച് ബോർഡ് വച്ചെന്ന പരാതിയിൽ തൃശ്ശൂർ കേരള വർമ്മ കോളേജിലെ എസ്എഫ്ഐ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ കോടതി ഉത്തരവിട്ടു. തൃശ്ശൂർ സിജെഎം കോടതിയാണ് കേസെടുക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അനീഷ് കുമാറാണ് ഹിന്ദുദേവതകളെ അപമാനിച്ചെന്ന പരാതിയുമായി കോടതിയെ സമീപിച്ചത്.
എസ്എഫ്ഐ നേതാക്കൾക്കെതിരെ ഡിജിപി, സിറ്റി പൊലീസ് കമ്മീഷണർ, തൃശ്ശൂർ വെസ്റ്റ് സിഐ എന്നിവർക്കെല്ലാം പരാതി നൽകിയിട്ടും കേസ് എടുത്തില്ലെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് കോടതിയുടെ ഇടപെടൽ. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ഹസൻ മുബാറക്, കോളേജ് യൂണിറ്റ് സെക്രട്ടറി സൗരവ് രാജ്, പ്രസിഡന്റ് ആർ നന്ദന, യൂണിയൻ ചെയർമാൻ വി എസ് കൃഷ്ണ എന്നിവർക്കെതിരെയാണ് കേസ് എടുക്കുക.
തൃശ്ശൂർ കേരളവർമ്മ കോളേജിന് മുൻപിൽ ശബരിമല സ്ത്രീ പ്രവേശനത്തിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് സ്ഥാപിക്കപ്പെട്ട പോസ്റ്ററിന്റെ പേരിൽ പരാതിയുമായി ബിജെപി. രക്തം ഒലിച്ചിറങ്ങുന്ന കാലുകൾക്കിടയിൽ രക്തത്തിൽ കുളിച്ച അയ്യപ്പന്റെ ചിത്രമാണ് പോസ്റ്ററിൽ നൽകിയിരിക്കുന്നത്. എസ്എഫ്ഐയുടെ പേരിൽ സ്ഥാപിക്കപ്പെട്ട ഈ പോസ്റ്റർ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും, ഈ വിഷയത്തിൽ സുപ്രീംകോടതിയിൽ നിലവിലുള്ള കേസിൽ അന്തിമവിധി വരാത്ത സാഹചര്യത്തിൽ സ്ഥാപിക്കപ്പെട്ട പോസ്റ്റർ വിദ്യാർത്ഥികൾക്കിടയിൽ കലാപം സൃഷ്ടിക്കൻ സ്ഥാപിക്കപ്പെട്ടതെന്നും ഉന്നയിച്ചുകൊണ്ടാണ് ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. കെ. കെ. അനീഷ് കുമാർ പരാതി നൽകിയിരിക്കുന്നത്.
'പിറവി, അതൊരു യാഥാർത്ഥ്യമാണ്. ഒരു പെണ്ണുടലിനുമാത്രം കഴിയുന്നത്. അയ്യനും അച്ഛനും ഞാനും നീയും പിറന്നു വീണത് ഒരേ വഴിയിലൂടെ, എവിടെ ആർത്തവം അശുദ്ധിയാകുന്നുവോ, എവിടെ സ്ത്രീകൾ ഭ്രഷ്ടരാക്കപ്പെടുന്നുവോ, അവിടെ നീ നിന്റെ പിറവിയെ നിരോധിക്കുന്നു. സമയമായി, ഉന്മൂലനം ചെയ്യേണ്ട കപട വിശ്വാസങ്ങൾക്കുനേരെ മുഖം തിരിക്കാൻ... ശബരിമല സ്ത്രീ പ്രവേശനത്തിന് ഐക്വദാർഢ്യം' എന്നാണ് പോസ്റ്ററിൽ ചിത്രത്തിനൊപ്പം എഴുതിയിരിക്കുന്നത്.എസ്എഫ്ഐ പ്രവർത്തകർ അദ്ധ്യാപകരുടെ മൗനാനുവാദത്തോടെയാണ് ഈ പോസ്റ്റർ സ്ഥാപിച്ചതെന്നാണ് ബിജെപി ജില്ല സെക്രട്ടറി പരാതിയിൽ ആരോപിച്ചിരുന്നു.
കാലുകൾക്കിടയിൽ തലകീഴായി ശബരിമല ധർമ്മ ശാസ്താവ്. യുവതിയുടെ കാലുകളാണെന്ന് വ്യക്തമാക്കുന്ന തരത്തിൽ നഖത്തിൽ ക്യൂട്ടക്സുമുണ്ട്. ആർത്തവത്തെ ചിത്രീകരിക്കാൻ കാലുകളിൽ ചോരപ്പാടുകൾ. ഇതിനൊപ്പമാണ് ശബരിമലയിലേക്ക് സ്ത്രീകൾക്ക് ഭൃഷ്ടു കൽപ്പിക്കുന്ന എന്ന തരത്തിലെ വിവാദ ഫ്ളക്സ്. ഒറ്റ നോട്ടത്തിൽ തന്നെ അയ്യപ്പ വിശ്വാസികളെ പ്രകോപിപ്പിക്കുന്നതാണ് ഈ ഫ്ളക്സ്. ഇതിലെ രാഷ്ട്രീയം സംഘപരിവാർ ചർച്ചയാക്കിയതോടെ കുറച്ചു മാസം ചർച്ചകളിൽ നിന്ന് മാറിയ ശബരിമല സ്ത്രീ പ്രവേശനം വീണ്ടും വാർത്തകളിൽ എത്തുകയായിരുന്നു്. വിവാദങ്ങൾ ഇനിയുണ്ടാക്കരുതെന്ന സിപിഎം സംസ്ഥാന സമിതിയിലെ ചർച്ചകളെ അംഗീകരിക്കാത്തതാണ് ഈ ഫ്ളക്സ്. ഇതിന് പിന്നാലെ പണി പാളി എന്ന് മനസ്സിലാക്കിയ എസ്എഫ്ഐ നേതൃത്വം സംഗതി എബിവിപിയുടെ തലയിലിട്ട് തടിതപ്പാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
വീണ്ടും എസ് എഫ് ഐയുടെ ഹിന്ദു നിന്ദ.. കേരളവർമ്മ കോളേജിന്റെ ക്യാമ്പസിലാണ് ശബരിമല അയ്യപ്പന്റെ വികൃതമായ രൂപത്തോടു കൂടിയ ഫ്ളെക്സ് വെച്ചിരിക്കുന്നത്.... ജനം തീരുമാനിക്കുക ഇവറ്റകളെ എന്ത് ചെയ്യണമെന്ന്...-എന്ന ഫ്ളക്സുമായി സുരജ് ഇലന്തൂരാണ് ഈ വിഷയം ചർച്ചയാക്കിയത്. തുടർന്ന് കെ സുരേന്ദ്രനും വിഷയം ചർച്ചയാക്കുന്ന തരത്തിൽ പോസ്റ്റിട്ടു. സെക്രട്ടറിയുടെ മക്കളെപ്പോലെ പാർട്ടിയുടെ മക്കളും ഇങ്ങനെ തല തിരിഞ്ഞു പോയാൽ പിന്നെ കുലം മുടിയാൻ അധികസമയം വേണോ? യഥാരാജാ തഥാ പ്രജാ...-ഇതാണ് സുരേന്ദ്രന്റെ കുറിപ്പ്. വലിയ ചർച്ചകളാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഈ യുവജനസംഘടനയിൽ ഇതുപോലെയുള്ള തോന്ന്യവാസങ്ങൾ ചോദ്യംചെയ്യാൻ ആരുമില്ലേ. അതോ എല്ലാവരും സപ്പോർട്ടാണോ? എന്ന ചോദ്യമാണ് പരിവാർ സംഘടനകൾ ഉയർത്തുന്നത്. ബീഫ് ഫെസ്റ്റും മറ്റും നടത്തി നവോത്ഥാനം ചർച്ചായാക്കി കേരളവർമ്മാ കോളേജ് അങ്ങനെ വീണ്ടും ചർച്ചകളിലെത്തുകയാണ്.
സ്ത്രീ പ്രവേശനത്തിന് എസ് എഫ് ഐ ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നുവെന്നതാണ് ഫ്ളക്സ് വിശദീകരിക്കുന്നത്. പിറവി അതൊരു യാഥാർത്ഥ്യമാണ്. ഒരു പെണ്ണിന് മാത്രം കഴിയുന്നത്. അയ്യനും അച്ഛനും ഞാനും നീയും പിറന്ന് വീണത് ഒരേ വഴിയിലൂടെ... എവിടെ ആർത്തവം അശുദ്ധിയാകുന്നുവോ... എവിടെ സ്ത്രീകൾ ഭ്രഷ്ടയാക്കുന്നുവോ.. അവിടെ നീ നിന്റെ പിറവിയെ നിഷേധിക്കുന്നു. സമയമായി ഉന്മൂലനം ചെയ്യേണ്ട കപട വിശ്വാസങ്ങൾക്ക് നേരെ മുഖം തിരിക്കുവിൻ... ശബരിമല സ്ത്രീ പ്രവേശനം ഐക്യദാർഡ്യ സമരം.. എസ് എഫ് ഐ-ഇതാണ് പരിവാറുകാർ വിവാദമാക്കുന്ന ഒരു ഫ്ളക്സ്. അതായത് ശബരിമലയിൽ എസ് എഫ് ഐ സമരം നടത്തുമെന്ന് പറയാതെ പറയുകയാണ് ഈ ഫ്ളക്സ്. സ്ത്രീ സ്വാതന്ത്ര്യമെന്ന നവോത്ഥാന മുദ്രാവാക്യമാണ് ഇതിൽ നിറയുന്നത്. ഏത് സാഹചര്യത്തിലാണ് ഇപ്പോൾ ഈ ഫ്ളക്സ് എത്തിയതെന്നും വ്യക്തമല്ല. എന്തായാലും ഇപ്പോൾ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ കോടതി നിർദ്ദേശിച്ചതോടെ വിഷയത്തിൽ കൂടുതൽ പ്രതിരോധത്തിലാവുകയാണ് കുട്ടി സഖാക്കൾ
Stories you may Like
- 'ഗവർണറാരാ രാജാവോ, ആരിഫ് ഖാനെ തെമ്മാടി, ഇറങ്ങിവാടാ തെമ്മാടി'
- 'ആർത്തവ അവധി സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകും': സ്മൃതി ഇറാനി
- നിഖിൽ തോമസിനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി എസ്എഫ്ഐ
- കേരളവർമ്മ കോളേജിൽ എസ് എഫ് ഐയെ തുരത്തിയത് അഡ്വ. മാത്യു കുഴൽനാടന്റെ പോരാട്ടവീര്യം
- എസ്എഫ്ഐയെ പരിഹസിച്ചും മുഖ്യമന്ത്രിയെ വിമർശിച്ചും ഗവർണർ
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍