എസ്എൻഡിപി അധികാര വടംവലിയിൽ വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; എസ്എൻഡിപി മാവേലിക്കര യൂണിയൻ പിരിച്ചുവിട്ടത് കോടതി റദ്ദാക്കി; സുഭാഷ് വാസുവിന് പ്രസിഡന്റായി തുടരാമെന്ന് ഉത്തരവ്; ഭരണസമിതിയുടെ കാലാവധി ഇനിയും ഒന്നര വർഷം ഉള്ളതിനാൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം നിലനിൽക്കില്ലെന്ന് കോടതി; ശാശ്വതീകനന്ദയുടെ മരണം അടക്കം ആയുധങ്ങൾ രാകിമിനുക്കി വെള്ളാപ്പള്ളി പൂട്ടാൻ തുനിഞ്ഞിറങ്ങിയ സുഭാഷ് വാസുവിന് മിഷൻ 90 ഡേയ്സിന്റെ തുടക്കത്തിൽ തന്നെ മേൽകൈ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: എസ്എൻഡിപിയിലെ അധികാര വടംവലിയിൽ വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി. മാവേലിക്കര യൂണിയൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ നീക്കിയ നടപടിയിലാണ് വെള്ളാപ്പള്ളിക്ക് തിരിച്ചടിയായത്. സുഭാഷ് വാസുവിനെ നീക്കിയ നടപടി കൊല്ലം കോടതിയാണ് റദ്ദാക്കിയത്. വാസുവിന് പ്രസിഡന്റ് സ്ഥാനത്ത് തുടരാമെന്നും കോടതി വ്യക്തമാക്കി. യൂണിയൻ പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് സുഭാഷ് വാസു നൽകിയ ഹർജിയിലാണ് കോടതി നടപടി. സുഭാഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലാവധി പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലാവധി ഇനിയും ഒന്നര വർഷം ഉള്ളതിനാൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം നിലനിൽക്കില്ലെന്ന് കോടതി.
കഴിഞ്ഞ ഡിസംബർ 26നാണ് സുഭാഷ് വാസുവിനെ നേതൃത്വത്തിലുള്ള ഭരണ സമിതിയെ പുറത്താക്കി യൂണിയൻ ഭരണം അഡ്മിനിസ്ട്രേറ്റർക്ക് വെള്ളാപ്പള്ളി നടേശൻ കൈമാറിയത്. 28 ന് അഡ്മിനിസ്ട്രേറ്റർ ചുമതല ഏറ്റെടുക്കുകയും ചെയ്തിരുന്നു. കോടതി ഉത്തരവ് അനുസരിച്ച് സുഭാഷ് വാസുവിന്റെ നേതൃത്വത്തിൽ ഉള്ള ഭരണസമിതിക്ക് തുടരാം. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് എസ്എൻഡിപി മാവേലിക്കര യൂണിറ്റ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും സുഭാഷിനെ മാറ്റി അഡ്മിനിസ്ട്രേഷൻ ഭരണം നടപ്പാക്കിയത്. പന്തളം എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളിയെ അഡ്മിനിസ്ട്രേറ്റർ ആയി നിയമിക്കുകയായിരുന്നു. ഇതിന് പിന്നീലെ വെള്ളാപ്പള്ളിക്ക് എതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്നും പുറത്താക്കിയിരുന്നു.
തൊണ്ണൂറു ദിവസത്തിനുള്ളിൽ വെള്ളാപ്പള്ളി നടേശനെയും മകനെയും ജയിലിലാക്കുമെന്നാണ് സ്പൈസസ് ബോർഡ് ചെയർമാൻ സുഭാഷ് വാസു മുഴക്കുന്ന ഭീഷണി. ഈ വെല്ലുവിൡും വിജയമായാണ് ഇപ്പോഴത്തെ കോടതിവിധിയെ കാണുന്നത്. പഴയ വിശ്വസ്തന്റെ ഈ ഭീഷണി തള്ളിക്കളയാൻ കഴിയുന്ന രീതിയിലുള്ള അവസ്ഥയിലല്ല എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളിയും. എസ് എൻ ഡി പിയിൽ നിന്ന് വെള്ളാപ്പള്ളിയെ അപ്രസക്തമാക്കാൻ മിഷൻ 90 ഡേയേസ് എന്ന പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് നേരത്തെ സുഭാഷ് വാസു വെളിപ്പെടുത്തിയിരുന്നു.
ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹതകൾ പുറത്തു കൊണ്ടു വരുന്ന തെളിവുകൾ ഫെബ്രുവരി ആറാം തീയതി തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ പുറത്തുവിടുമെന്നും ആലപ്പുഴയിൽ മാധ്യമങ്ങളെ കണ്ട സുഭാഷ് വാസു പറഞ്ഞിരുന്നു. മുൻഡിജിപി ടിപി സെൻകുമാർ താൻ നയിക്കുന്ന ബിഡിജെഎസിൽ ചേരുമെന്നും. വരാനിരിക്കുന്ന കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ താൻ നയിക്കുന്ന ബിഡിജെഎസിലെ സ്ഥാനാർത്ഥി എൻഡിഎ മുന്നണിയുടെ ഭാഗമായി മത്സരിക്കുമെന്നും സുഭാഷ് വാസു പറഞ്ഞു. വെള്ളാപ്പള്ളി ജയിലിൽ പോകണമെന്നാഗ്രഹിക്കുന്ന ആദ്യത്തെ വ്യക്തി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും വെള്ളാപ്പള്ളി കുടുംബത്തിന്റെ തട്ടിപ്പുകൾ മറച്ചു വയ്ക്കാനാണ് ബിഡിജെഎസിനെ ഉപയോഗിക്കുന്നതെന്നും സുഭാഷ് വാസു ആരോപിക്കുകയുണ്ടായി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ തോൽപിക്കാൻ വെള്ളാപ്പള്ളിയും തുഷാറും ചേർന്ന സമാന്തര പ്രവർത്തനം നടത്തി. ബിഡിജെഎസിനേയും എസ്എൻഡിപിയേയും മുൻനിർത്തി രാഷ്ട്രീയ കുതിരക്കച്ചവടമാണ് ഇരുവരും നടത്തിയത്. തുഷാർ വെള്ളാപ്പള്ളിയെ എൻഡിഎ കൺവീനർ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു കൊണ്ട് ബിജെപി കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകും. കുട്ടനാട് സീറ്റിൽ മത്സരിക്കാൻ അവകാശം ഉന്നയിച്ചു കൊണ്ട് എൻഡിഎയെ സമീപാനുമാണ് സുഭാഷ് വാസു ഒരുങ്ങുന്നത്.
തുഷാറിന്റെ വിശ്വസ്തനായ ഒരാളുടെ അടുപ്പക്കാരിയായിരുന്നു ഈ പെൺകുട്ടിയുടെ വിവരം അടക്കം പുറത്തുവിട്ടുകൊണ്ടാണ് സുഭാഷ് വാസു നേരത്തെ രംഗത്തുവന്നിരുന്നത്. ഈ പെൺകുട്ടിയുടെ മരണത്തിനു പിന്നിലുള്ള യഥാർത്ഥ കാരണം വെളിച്ചത്ത് വരണം എന്നാണ് സുഭാഷ് വാസു അടക്കമുള്ള വെള്ളാപ്പള്ളി വിരുദ്ധർ ആഗ്രഹിക്കുന്നത്. എന്തുകൊണ്ട് ഈ കുട്ടിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു എന്ന കാര്യമാണ് പരസ്യമാക്കാൻ സുഭാഷ് വാസു പക്ഷം ആഗ്രഹിക്കുന്നത്. പെൺകുട്ടിയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തൽ വരും എന്നു തന്നെയാണ് ഇവർ നൽകുന്ന സൂചന. രണ്ടര പതിറ്റാണ്ട് മുമ്പുള്ള ആത്മഹത്യയാണ് സുഭാഷ് വാസു ചർച്ചയാക്കാൻ ഉദ്ദേശിക്കുന്നത്.
ഒരു കാലത്ത് വിശ്വസ്തനായ സുഭാഷ് വാസുവിന്റെ നീക്കങ്ങളെക്കുറിച്ച് വെള്ളാപ്പള്ളി പക്ഷത്തും ആശങ്കകളുണ്ട്. എന്തൊക്കെ കാര്യങ്ങളിലാണ് സുഭാഷ് വാസു ഊന്നുക എന്ന കാര്യം വെള്ളാപ്പള്ളിക്കും അടുപ്പക്കാർക്കും അറിയുകയുമില്ല. എസ്എൻട്രസ്റ്റുമായി ബന്ധപ്പെട്ട് ആയിരത്തിലധികം കോടിയുടെ അഴിമതികളാണ് വെള്ളാപ്പള്ളി കുടുംബത്തിന്നെതിരെ ആരോപിക്കപ്പെടുന്നത്. ഈ ഘട്ടത്തിൽ തന്നെയാണ് വെള്ളാപ്പള്ളി കുടുംബത്തിനുള്ള അടുത്ത അടിയായി സുഭാഷ് വാസു ചങ്ങനാശ്ശേരിയിലുള്ള പെൺകുട്ടിയുടെ ദുരൂഹമരണം ഉയർത്തിക്കൊണ്ട് വരുന്നത്.
ചങ്ങനാശേരിയിലെ പെൺകുട്ടിയുടെ മരണത്തിലും കൂടുതൽ വെളിപ്പെടുത്തൽ വരും. ഇതാണ് സുഭാഷ് വാസു വെളിവാക്കുന്ന വസ്തുതകൾ. സുഭാഷ് വാസുവിന്റെ ആരോപണം കാരണമാണ് രണ്ടു പതിറ്റാണ്ട് മുൻപ് നടന്ന പെൺകുട്ടിയുടെ ദുരൂഹമരണം വിവാദമാകുന്നതും. ഈ പെൺകുട്ടിയുടെ മരണത്തിനു പിന്നിലെന്ത് എന്ന കാര്യത്തിൽ ഇനി വെളിപ്പെടുത്തൽ വരുമെന്നാണ് സുഭാഷ് വാസു നൽകുന്ന സൂചന. ഇതോടെയാണ് പെൺകുട്ടിയുടെ ദുരൂഹ ആത്മഹത്യ വീണ്ടും വെളിച്ചത്ത് വരുന്നത്. കാമുകന്റെ ചതിക്കുഴിയിൽ വീണ പെൺകുട്ടിക്ക് അയാളുടെ സുഹൃത്തിന് മുന്നിലും ജീവിതം ഹോമിക്കേണ്ടി വന്നു. ഇതോടെയാണ് ആത്മഹത്യയിൽ യുവതി അഭയം തേടിയത്.
മരണത്തിനു പിന്നിലെന്ത് എന്ന കാര്യം ചൂണ്ടിക്കാട്ടി പെൺകുട്ടി ആത്മഹത്യാകുറിപ്പ് എഴുതിയിരുന്നു. കുറ്റക്കാരുടെ നേർക്ക് അന്വേഷണം വരുന്ന വേളയിൽ ശക്തമായ ഇടപെടൽ വന്നു. അതോടെ മരണവുമായി ബന്ധപ്പെട്ടുയർന്ന വിവാദം തേഞ്ഞുമാഞ്ഞുപോയി. മരണവും ഓർമ്മകളിലേക്ക് നീങ്ങി. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സുഭാഷ് വാസുവും തമ്മിൽ ഇടഞ്ഞതോടെയാണ് എസ്എൻഡിപിയുമായി ബന്ധപ്പെട്ടു നടന്ന ദുരൂഹമായ പല കാര്യങ്ങളും വീണ്ടും വെള്ളിവെളിച്ചത്തിലേക്ക് വന്നത്. സുഭാഷ് വാസുവിന്റെ വരവോടെയാണ് ശാശ്വതീകാനന്ദയുടെ മരണവും ഇപ്പോൾ വിവാദത്തിലേക്ക് നീങ്ങുന്നത്.
വെള്ളാപ്പള്ളി കുടുംബത്തിനു നേർക്കുള്ള അടുത്ത അടിയായാണ് ചങ്ങനാശ്ശേരിയിലെ പെൺകുട്ടിയുടെ മരണം സുഭാഷ് വാസു തന്നെ ഉയർത്തിക്കൊണ്ട് വരുന്നത്. ദുരൂഹമായ പലതും ഈ മരണത്തിനു പിന്നിലുണ്ട് എന്നാണ് അറിയാൻ കഴിയുന്ന വസ്തുത. ശാശ്വതീകാനന്ദയുടെ മരണത്തിൽ ആരോപണ പ്രത്യാരോപണങ്ങൾ ഉയർന്നു നിൽക്കുമ്പോൾ തന്നെയാണ് പെൺകുട്ടിയുടെ മരണവും തിരശീലയ്ക്ക് മുന്നിലേക്ക് ഇപ്പോൾ എത്തിക്കപ്പെടുന്നത്. ശാശ്വതീകാനന്ദയെ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ടവർ കൊന്നു പെരിയാറിൽ തള്ളി എന്നാണ് വ്യവസായി ബിജു രമേശ് മറുനാടൻ മലയാളിയോട് വെളിപ്പെടുത്തിയത്. ശാശ്വതീകാനന്ദയുടെ മരണം വീണ്ടും വിവാദമായ വേളയിൽ തന്നെയാണ് ചങ്ങനാശ്ശേരിയിലെ പെൺകുട്ടിയുടെ മരണവും വെളിച്ചത്തേക്ക് വരുന്നത്.
ശാശ്വതീകാനന്ദയുടെത് മുങ്ങിമരണമാണ് എന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ വന്നതോടെ ആറിത്തണുത്ത രീതിയിൽ നിന്നിരുന്ന ഈ മരണം വീണ്ടും വിവാദമായത് വെള്ളാപ്പള്ളിയിൽ നിന്ന് സുഭാഷ് വാസു അകന്നതോടെയാണ്. ശാശ്വതീകാനന്ദയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണ് എന്ന രീതിയിലുള്ള വെളിപ്പെടുത്തൽ തന്നെയാണ് ഒരു കാലത്ത് വെള്ളാപ്പള്ളിയുടെ എല്ലാമെല്ലാമായിരുന്ന ഈ വിശ്വസ്തൻ നടത്തിയത്. ഇതോടെയാണ് മരണം ആത്മഹത്യയല്ല കൊലപാതകമാണ് എന്ന് ആദ്യമേ ആരോപിക്കുകയും അന്വേഷണം ആവശ്യപ്പെട്ടു രംഗത്ത് നിലനിൽക്കുകയും ചെയ്ത ബിജു രമേശ് അടക്കമുള്ള ശാശ്വതീകാനന്ദയുടെ അടുപ്പക്കാർ വീണ്ടും രംഗത്ത് വന്നത്.
ശാശ്വതീകാനന്ദയുടെ മരണം വീണ്ടും പുകഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് വെള്ളാപ്പള്ളിക്കുള്ള അടുത്ത അടിയായി ചങ്ങനാശ്ശേരിയിലുള്ള പെൺകുട്ടിയുടെ മരണം വീണ്ടും സുഭാഷ് വാസു ഉയർത്തിക്കൊണ്ട് വന്നത്. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് സുഭാഷ് വാസു അണിയറയിൽ ഇരുന്നു നടത്തിക്കൊണ്ടിരിക്കുന്നത്. തുഷാറിനെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങളാണ് സുഭാഷ് വാസു ലക്ഷ്യമിടുന്നതെന്നു സൂചനകളുണ്ട്. തുഷാറിനെ പ്രതിരോധത്തിലാക്കി അതുവഴി താത്ക്കാലത്തേക്ക് വെള്ളാപ്പള്ളിയെ നിശബ്ദനാക്കുകയാണ് സുഭാഷ് വാസുവിന്റെ ലക്ഷ്യമെന്നു സൂചനകളുണ്ട്.
തുഷാറിന്റെ വിശ്വസ്തനായ ഒരാളുടെ അടുപ്പക്കാരിയായിരുന്നു ഈ പെൺകുട്ടി എന്നാണ് ലഭിക്കുന്ന വിവരം. ഈ പെൺകുട്ടിയുടെ മരണത്തിനു പിന്നിലുള്ള യഥാർത്ഥ കാരണം വെളിച്ചത്ത് വരണം എന്നാണ് സുഭാഷ് വാസു അടക്കമുള്ള വെള്ളാപ്പള്ളി വിരുദ്ധർ ആഗ്രഹിക്കുന്നത്. എന്തുകൊണ്ട് ഈ കുട്ടിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു എന്ന കാര്യമാണ് പരസ്യമാക്കാൻ സുഭാഷ് വാസു പക്ഷം ആഗ്രഹിക്കുന്നത്. പെൺകുട്ടിയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തൽ വരും എന്നു തന്നെയാണ് ഇവർ നൽകുന്ന സൂചന. ഒരു കാലത്ത് വിശ്വസ്തനായ സുഭാഷ് വാസുവിന്റെ നീക്കങ്ങളെക്കുറിച്ച് വെള്ളാപ്പള്ളി പക്ഷത്തും ആശങ്കകളുണ്ട്. എന്തൊക്കെ കാര്യങ്ങളിലാണ് സുഭാഷ് വാസു ഊന്നുക എന്ന കാര്യം വെള്ളാപ്പള്ളിക്കും അടുപ്പക്കാർക്കും അറിയുകയുമില്ല. എസ്എൻട്രസ്റ്റുമായി ബന്ധപ്പെട്ട് ആയിരത്തിലധികം കോടിയുടെ അഴിമതികളാണ് വെള്ളാപ്പള്ളി കുടുംബത്തിന്നെതിരെ ആരോപിക്കപ്പെടുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്