കോവിഡ് വ്യാപനത്തിന്റെ നിരക്ക് വലിയ തോതിൽ ആയതോടെ കോഴിക്കോടും കാസർകോടും നിരോധനാജ്ഞ; സംസ്ഥാനം സമ്പൂർണ ലോക്ക് ഡൗണിലേക്ക് നീങ്ങണോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനം; 59,295 പേർ നിരീക്ഷണത്തിൽ കഴിയുന്നതിനാൽ രോഗബാധിതരുടെ എണ്ണം വീണ്ടും ഉയരുമെന്ന നിഗമനത്തിൽ അടുത്ത ഘട്ടത്തിലെ തയ്യാറെടുപ്പിലേക്ക് ആരോഗ്യ വകുപ്പ്; 'കേരളത്തിൽ ഇപ്പോൾ പ്രയോഗിക്കുന്നത് പ്ലാൻ എ, അടിയന്തര സാഹചര്യം നേരിടാൻ പ്ലാൻ ബിയും സിയും' റെഡിയെന്ന് മന്ത്രി കെ കെ ഷൈലജ; കടകളിൽ തിരക്ക് കൂടിയാൽ പൊലീസ് എത്തും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോവിഡ് 19 കേസുകളുടെ കാര്യത്തിൽ രാജ്യത്ത് രണ്ടമാണ് കേരളം. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും അധികം കോവിഡ് 19 ബാധിതർ കേരളത്തിലാണുള്ളത്. കഴിഞ്ഞ ആഴ്‌ച്ചത്തെ കോവിഡ് കേസുകളുടെ കണക്കുമായി തട്ടിച്ചു നോക്കുമ്പോൾ അതിവേഗം കുതിക്കുകാണ് ഇപ്പോഴത്തെ അവസ്ഥ. ഇന്നലെ മാത്രം 15 കോവിഡ് രോഗബാധ റിപ്പോർട്ടു ചെയ്തതോടെ കേരളം അടിയന്തര സാഹചര്യങ്ങളിലേക്കാണ് നീങ്ങുന്നത്. ഇന്നലെ കോഴിക്കോട് ജില്ലയിലും കോവിഡ് സ്ഥിരീകരിച്ചു. ഗൾഫിൽ നിന്നും എത്തിയവരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അതുകൊണ്ട് തന്നെ കൂടുതൽ കേസുകൾ ഉണ്ടാകുമെന്നാണ് സ്ഥാാനം പ്രതിക്ഷിക്കുന്നത്. ഇതോടെ കേന്ദ്രനിർദേശത്തെ തുടർന്ന് ലോക്ക് ഡൗണിലേക്ക് കേരളം നീങ്ങുകയാണ്.
ഇന്നലെ രോഗബാധ സ്ഥിരീകരിച്ചവരിൽ ഇവരിൽ 2 പേർ എറണാകുളം ജില്ലക്കാരും 2 പേർ മലപ്പുറം ജില്ലക്കാരും 2 പേർ കോഴിക്കോട് ജില്ലക്കാരും 4 പേർ കണ്ണൂർ ജില്ലക്കാരും 5 പേർ കാസർകോട് ജില്ലക്കാരുമാണ്. ഇതോടെ കേരളത്തിൽ 67 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതിൽ 3 പേർ ആദ്യഘട്ടത്തിൽ രോഗമുക്തി നേടിയിരുന്നു.
കാസർകോട്, കോഴിക്കോട് ജില്ലകളിൽ കലക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലവിൽ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 184 ലോക രാജ്യങ്ങളിൽ കോവിഡ് പടർന്നു പിടിച്ച സാഹചര്യത്തിലും കേരളത്തിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 59,295 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 58,981 പേർ വീടുകളിലും 314 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9776 പേരെ ഇന്ന് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. രോഗലക്ഷണങ്ങൾ ഉള്ള 4035 വ്യക്തികളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 2744 പരിശോധനാ ഫലം നെഗറ്റീവ് ആണ്.
കൂടുതൽ പേരിലേക്ക് രോഗം പടരാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കെ.കെ.ശൈലജ അഭ്യർത്ഥിച്ചു. കാസർകോട് ജില്ല പൂർണമായും അടച്ചു. അവശ്യസർവീസുകളായ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവ തുറക്കാം. ഹോട്ടലുകളും റസ്റ്ററന്റുകളിലും കൂട്ടം കൂടിയിരിക്കാൻ അനുവദിക്കില്ല. സംസ്ഥാന അതിർത്തിയും അടച്ചു. യാത്രാ വാഹനങ്ങൾക്കു പുറത്തേക്കു പോകാനോ അകത്തേക്കു വരാനോ ആകില്ല. ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണമില്ല. ജില്ലാ അതിർത്തികൾ കടന്നു സ്വകാര്യ വാഹനങ്ങൾക്കു പോകാം.
സമ്പൂർണ ലോക്ക് ഡൗണിലേക്ക് നീങ്ങുമോ? ഇന്നറിയാം..
പതിനൊന്ന് ജില്ലകളിൽ കൊറോണ (കോവിഡ്-19) സ്ഥിരീകരിച്ചതോടെ കേരളം കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്. രോഗം സ്ഥിരീകരിച്ച ജില്ലകൾ അവശ്യസേവനങ്ങൾ ഉറപ്പാക്കി അടച്ചിടണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. ഈ നിയന്ത്രണം കാസർകോട് ജില്ലയിൽ ഏറക്കുറെ നടപ്പാക്കി. ഇനിയുള്ള നിയന്ത്രണം സംസ്ഥാനത്താകെ മാറുംവിധത്തിലാകും. ഇന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ഉന്നതതല യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
കാസർകോട് ജില്ലയിൽ പൊതുഗതാഗതം പൂർണമായി നിരോധിച്ചു. അഞ്ചുപേരിലധികം ഒന്നിച്ചുചേരുന്നത് തടയണമെന്ന് പൊലീസിനു നിർദ്ദേശം നൽകി. എല്ലാ പൊതു-സ്വകാര്യ പരിപാടികൾക്കും നിരോധനമുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തൃശ്ശൂർ, തിരുവനന്തപുരം എന്നിങ്ങനെ പത്ത് ജില്ലകൾ അടച്ചിടണമെന്നാണു കേന്ദ്ര നിർദ്ദേശം.
144 പ്രയോഗിക്കാൻ കളക്ടർമാർക്ക് അനുമതി
രോഗവ്യാപനം തടയാൻ 1897-ലെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടിയെടുക്കാൻ സർക്കാർ നിർദ്ദേശം നൽകി. മതപരവും സാംസ്‌കാരികവുമായ ഉത്സവങ്ങൾ, ടൂർണമെന്റുകൾ, ഗ്രൂപ്പ് മത്സരങ്ങൾ എന്നിവയും പാർക്ക്, ബീച്ചുകൾ, തിയേറ്ററുകൾ, മാളുകൾ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നതും നിയന്ത്രിക്കാനുള്ള നടപടിക്കും നിർദ്ദേശം നൽകി. പകർച്ചവ്യാധി വ്യാപനം തടയാൻ അവശ്യഘട്ടങ്ങളിൽ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ സെക്ഷൻ 144 പ്രയോഗിക്കാം.
കടകളിൽ തിരക്ക് കൂടിയാൽ പൊലീസ് വരും
പാർക്കുകൾ, ബീച്ചുകൾ, മാളുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ആളുകൾ ഒത്തുകൂടുന്നതു തടയാൻ പൊലീസ് പട്രോളിങ് ശക്തമാക്കും. ഉത്സവങ്ങളിൽ ജനക്കൂട്ടം രൂപപ്പെടുന്നതു തടയും. ഹൃദ്രോഗമുള്ളവർ, രക്താർബുദം ബാധിച്ചവർ, ആരുടെയും സഹായമില്ലാതെ വീട്ടിൽ കഴിയുന്നവർ തുടങ്ങിയവരെ ആവശ്യമെങ്കിൽ ഐസലേഷൻ കേന്ദ്രങ്ങളിലേക്കു മാറ്റാൻ നടപടി സ്വീകരിക്കും. അവശ്യവസ്തുക്കൾ വാങ്ങിക്കൂട്ടുന്നതിനായി തിരക്ക് ഉണ്ടായാൽ കടയുടമകൾ പൊലീസിനെ അറിയിക്കണം.
ലോക്ക് ഡൗണിനെ പിന്തുണച്ച് ചെന്നിത്തലയും
കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ കേരളം പൂർണമായി ഷട്ട്ഡൗണിലേക്കു പോകുന്ന കാര്യത്തെപ്പറ്റി ഗൗരവമായി ആലോചിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തു കോവിഡ് രൂക്ഷമായ ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങി പല സംസ്ഥാനങ്ങളും ഷട്ട്ഡൗണിലേക്കു പോകുകയാണ്. ഐഎംഐയും ആരോഗ്യ രംഗത്തെ വിദഗ്ധരും പറയുന്നതു പൂർണമായ ഷട്ട്ഡൗൺ അനിവാര്യമാണെന്നാണ്. അതു വേണ്ടിവരികയാണെങ്കിൽ ഒഴിവാക്കേണ്ടതില്ലെന്നാണ് അഭിപ്രായം. 12 നിർദേശങ്ങൾ അടങ്ങുന്ന കത്ത് മുഖ്യമന്ത്രിക്കു നൽകി.
നിർദേശങ്ങൾ ചുവടെ:
1. പല സംസ്ഥാനങ്ങളിലും കംപ്ലീറ്റ് ഷട്ട്ഡൗണിലേക്കു പോകുന്ന സാഹചര്യത്തിൽ കേരളവും ഷട്ട്ഡൗൺ ചെയ്യണമോ എന്ന കാര്യം ഗൗരവമായി ആലോചിക്കണം
2. ബസുകളും ട്രെയിനുകളും നിർത്തിയ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്ക് ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ താമസ സൗകര്യം ഒരുക്കുക.
3. ആശുപത്രികളിൽ കഴിയുന്ന മറ്റു രോഗികൾക്കു പരിചരണം ലഭിക്കുന്നില്ലെന്ന പരാതി ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധ ഉണ്ടാകണം.
4. ഓഫിസുകളിൽ വരാൻ കഴിയാത്ത ജീവനക്കാർക്കു വീട്ടിൽ ഇരുന്നു ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുക
5. അവശ്യസാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്കു ക്ഷാമമുണ്ടാക്കാത്ത നടപടികൾ സ്വീകരിക്കുക.
6. സാനിറ്റൈസറുകൾ, മാസ്‌കുകൾ, എന്നിവ കിട്ടുന്നില്ലെന്ന പരാതി പരിഹരിക്കണം.
7. അന്തർ സംസ്ഥാന ട്രാൻസ്പോർട്ട്, മറ്റു ഗതാഗത മാർഗങ്ങൾ എന്നിവ നിർത്തി വയ്ക്കണം.
8. ജില്ലകൾ അടച്ചിടുന്നെങ്കിൽ അതിനുമുൻപായി എല്ലാ ഒരുക്കങ്ങളും സൗകര്യങ്ങളും ഉറപ്പു വരുത്തണം. ആവശ്യവസ്തുക്കളുടെ ദൗർലഭ്യം ഉണ്ടാകാതിരിക്കാൻ നടപടി വേണം.
9. ഐസിഎംആറിന്റെ ഗൈഡ് ലൈൻ പ്രകാരമുള്ള കാറ്റഗറി 'എ' രോഗിയെ ടെസ്റ്റ് ചെയ്യാനുള്ള നടപടികൾ അടിയന്തരമായി നടത്തണം. നിരന്തരമായി ഞാനിത് ആവശ്യപ്പെടുന്നതാണ്. ഇതു ക്വാറന്റീനിൽ ഉള്ള രോഗികൾക്ക് ആവശ്യമുണ്ട്.
10. ദിവസവേതന തൊഴിലാളികൾ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്കു ഭക്ഷണ സൗകര്യങ്ങൾ ഏർപ്പെടുത്തുക.
11. ബവ്‌റിജസ് കോർപറേഷനുകളുടെ ഔട്ട് ലെറ്റുകൾ, ബാറുകൾ എന്നിവ ഇനിയെങ്കിലും അടയ്ക്കാനുള്ള നിർദ്ദേശം നൽകുക.
12. മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക പാക്കേജ് ഉടനടി നടപ്പാക്കുക. ഇതേവരെ നടപടികൾ ആരംഭിച്ചിട്ടില്ല.
ഇപ്പോൾ പ്രയോഗിക്കുന്നത് പ്ലാൻ എ, അടിയന്തര സാഹചര്യം നേരിടാൻ പ്ലാൻ ബിയും സിയും റെഡി
കോവിഡ് 19 കേരളത്തിൽ അതിവേഗം വ്യാപിക്കുമ്പോഴും അത് സമൂഹ വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്നാണ് കേരളത്തിന്റെ നിഗമനം. കാസർകോടിന്റെ കാര്യത്തിൽ മാത്രമാണ് ഒരു ആശങ്കയുള്ളത്. ഈ സാഹചര്യത്തിൽ കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങൾ ആരോഗ്യ വകുപ്പ് നടത്തിയതായി മന്ത്രി കെ.കെ.ഷൈലജ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തിയപ്പോൾ തന്നെ ആരോഗ്യ വകുപ്പ് പ്ലാൻ എ, പ്ലാൻ ബി, പ്ലാൻ സി എന്നിങ്ങനെയുള്ള പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപീകരിച്ച 18 കമ്മിറ്റികളിൽ ഇൻഫ്രാസ്ട്രെക്ചർ കമ്മിറ്റിയും പ്രൈവറ്റ് ഹോസ്പിറ്റൽ കോ- ഓഡിനേഷൻ കമ്മിറ്റിയും ഇതിനുവേണ്ടി മാത്രം ഉണ്ടാക്കിയ കമ്മിറ്റികളാണ്.
പോസിറ്റീവ് കേസുകളുള്ളവർക്കു പുറമേ വീട്ടിൽ നിരീക്ഷണത്തിലുള്ളവർക്കു രോഗലക്ഷണങ്ങളോ മറ്റ് അസുഖങ്ങളോ ഉണ്ടെങ്കിലോ ഐസലേഷൻ മുറികളിൽ മാത്രമേ ചികിത്സിക്കാൻ കഴിയുകയുള്ളൂ. ഇതു മുന്നിൽകണ്ടുള്ള ഒരുക്കങ്ങളാണ് വകുപ്പ് നടത്തിയത്. ഓരോ പ്ലാനിനും അനുസരിച്ച് ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർ, മരുന്നുകൾ, സുരക്ഷ ഉപകരണങ്ങൾ, വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വലിയ തോതിൽ വർധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
പ്ലാൻ എ
ജനുവരി 30ന് ചൈനയിലെ വുഹാനിൽനിന്നു വന്ന വിദ്യാർത്ഥിയിലൂടെ സംസ്ഥാനത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തന്നെ പ്ലാൻ എയും പ്ലാൻ ബിയും തയാറാക്കുകയും പ്ലാൻ എ നടപ്പിലാക്കുകയും ചെയ്തു. 50 സർക്കാർ ആശുപത്രികളും രണ്ട് സ്വകാര്യ ആശുപത്രികളും ഉൾപ്പടെ 52 സ്ഥാപനങ്ങൾ ഉൾപ്പെടുത്തിയാണ് പ്ലാൻ എ നടപ്പാക്കിയത്. 974 ഐസലേഷൻ കിടക്കകൾ സജ്ജമാക്കുകയും 242 ഐസലേഷൻ കിടക്കകൾ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ കണ്ടെത്തുകയും ചെയ്തു. ഇത് ഉദ്ദേശിച്ച ഫലം കാണുകയും സ്ഥിരീകരിച്ച മൂന്നു പേരും രോഗമുക്തി നേടുകയും മറ്റുള്ളവരിലേക്കു രോഗം പടരാതിരിക്കുകയും ഒന്നാംഘട്ടം വിജയിക്കുകയും ചെയ്തു.
പ്ലാൻ ബി
വുഹാനിൽ നിന്നും ആദ്യ കേസ് വന്നപ്പോൾ പ്ലാൻ എയോട് അനുബന്ധമായാണ് പ്ലാൻ ബിയും തയാറാക്കിയത്. 71 സർക്കാർ ആശുപത്രികളും 55 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 126 സ്ഥാപനങ്ങൾ ഉൾപ്പെടുത്തിയാണു പ്ലാൻ ബി ആവിഷ്‌കരിച്ചത്. 1408 ഐസലേഷൻ കിടക്കകൾ സജ്ജമാക്കുകയും 17 ഐസലേഷൻ കിടക്കകൾ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ കണ്ടെത്തുകയും ചെയ്തു. ഇപ്പോൾ പ്ലാൻ എയാണു നടപ്പിലാക്കി വരുന്നത്. പ്ലാൻ എയിൽ ആയിരത്തോളം ഐസലേഷൻ കിടക്കകളുള്ളതിനാലും അത്രത്തോളം രോഗികളില്ലാത്തതിനാലും പ്ലാൻ ബിയിലേക്കു കടക്കേണ്ട സാഹചര്യം വന്നിട്ടില്ല.
പ്ലാൻ സി
ഫെബ്രുവരി 29ന് ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ടയിലെ മൂന്നംഗ കുടുംബത്തിനും അവരുമായി സമ്പർക്കം പുലർത്തിയ അടുത്ത രണ്ട് ബന്ധുക്കൾക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പ്ലാൻ സി തയാറാക്കിയത്. ജനങ്ങൾ ജാഗ്രത പുലർത്തി സാമൂഹ്യ അകലം പാലിച്ചു സമ്പർക്കത്തിലേർപ്പെട്ടവർ കൃത്യമായി നിരീക്ഷണത്തിൽ കഴിഞ്ഞാൽ പ്ലാൻ ബിയിൽ തന്നെ നമുക്കു പിടിച്ച് നിൽക്കാനാകും. അതല്ല വലിയ തോതിൽ സമൂഹ വ്യാപനമുണ്ടായി കൂടുതൽ കേസുകൾ ഒന്നിച്ചു വന്നാൽ പ്ലാൻ സിയിലേക്ക് കടക്കും. സർക്കാർ സ്വകാര്യ ആശുപത്രികളുടെ പൂർണ സഹകരണത്തോടെയാണ് നടപ്പാക്കുക.
ഇതിനായി പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം സ്ഥലം കണ്ടെത്തി. അവിടെയെല്ലാം അത്യാവശ്യമില്ലാത്ത വിഭാഗങ്ങൾ ഒഴിപ്പിച്ചു രോഗികളുടെ എണ്ണം പരമാവധി കുറച്ചു സൗകര്യമൊരുക്കും. 81 സർക്കാർ ആശുപത്രികളും 41 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 122 ആശുപത്രികളിലായി 3028 ഐസലേഷൻ കിടക്കകളാണു കണ്ടെത്തിയിരിക്കുന്നത്. ഇതുകൂടാതെ പ്ലാൻ ബിയിലും സിയിലുമായി 218 ഐസിയു കിടക്കകളും സജ്ജമാക്കി. ആവശ്യമെങ്കിൽ പ്ലാൻ സിയിൽ കൂടുതൽ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തും.
കൊറോണ കെയർ സെന്റർ
വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന താമസ സൗകര്യം ഇല്ലാത്തവരെ പാർപ്പിക്കാനായി മുഖ്യമന്ത്രിയുടെ നിർദേശാനുസരണം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ 147 കൊറോണ കെയർ സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. ഇവരിലൂടെ മറ്റാർക്കും രോഗപ്പകർച്ച ഉണ്ടാകാതിരിക്കാനാണു സുരക്ഷിതമായി പാർപ്പിക്കുന്നത്. ഇപ്പോൾ കുറച്ച് പേർ മാത്രമാണ് ഈ കെയർ സെന്ററുകളിലുള്ളത്. എന്നാൽ കൊറോണ വൈറസിന്റെ സമൂഹ വ്യാപനമുണ്ടായാൽ ഐസലേഷൻ സൗകര്യത്തിനായാണ് പ്ലാൻ സിയുടെ ഭാഗമായി ഇത്രയേറെ കൊറോണ കെയർ സെന്ററുകൾ സജ്ജമാക്കിയിട്ടുള്ളത്.
21,866 പേരെ ഒരേസമയം ഈ കെയർ സെന്ററുകളിൽ പാർപ്പിക്കാനാകും. സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങളും ആശുപത്രികളും സഹായവുമായി വന്നിട്ടുണ്ട്. ഇനിയും കൂടുതൽ സ്ഥാപനങ്ങൾ കെയർ സെന്ററുകളാക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സർക്കാർ ഇത്രയേറെ മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും ജനങ്ങൾ എല്ലാവരും ഒരേ മനസോടെ ജാഗ്രത പാലിച്ചാൽ മാത്രമേ കൊറോണ വൈറസിനെ ശക്തമായി പ്രതിരോധിക്കാനാകൂ.
എല്ലാവരും സാമൂഹിക അകലം പാലിക്കണം. രോഗബാധിത പ്രദേശങ്ങളിൽ നിന്നും വന്നവർ നിർബന്ധമായും വീട്ടിൽ നിരീക്ഷണത്തിൽ കഴിയേണ്ടതാണ്. ഒരു കാരണവശാലും വീടുവിട്ടു പുറത്തിറങ്ങുകയോ മറ്റുള്ളവരോട് ഇടപഴകുകയോ ചെയ്യരുത്. അതു മറ്റുള്ളവരിലേക്കു രോഗം പകരുകയും സമൂഹത്തിലേക്കു വളരെപ്പെട്ടെന്നു പടരുകയും ചെയ്യും. അതിനാൽ തന്നെ എല്ലാവരും ജാഗ്രതയോടെയിരിക്കണം. അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ.കെ.ഷൈലജ വ്യക്തമാക്കി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍