സ്പെയിനിനേയും ഇറ്റലിയേയും പിന്നിലാക്കാൻ ബ്രിട്ടന്റെ മരണക്കുതിപ്പ്; ഇന്നലെ മാത്രം യു കെ യിൽ മരിച്ചത് 684 പേർ; വരും ദിവസങ്ങളിൽ പ്രതിദിന മരണം 1000 കടന്നേക്കും; ചൈനയേയും ഇറാനേയും മറികടന്നു ബ്രിട്ടൻ 3605 മരണങ്ങളുമായി ഇറ്റലിക്കും സ്പെയിനിനും അമേരിക്കക്കും ഫ്രാൻസിനും പിന്നിൽ അഞ്ചാമതെത്തി; പ്രതീക്ഷ നഷ്ടപ്പെട്ടു സൂര്യനസ്തമിക്കാത്ത സാമ്രാജ്യം
മറുനാടൻ ഡെസ്ക്
ലണ്ടൻ: കഴിഞ്ഞ ഒരാഴ്ച്ചയായി തുടരുന്ന ബ്രിട്ടനിലെ കോവിഡ് 19 മരണങ്ങളുടെ പ്രതിദിന മരണസംഖ്യയിലെ വർദ്ധനവ് ഇന്നലെ 684 ൽ എത്തി. ഇതോടെ ബ്രിട്ടനിൽ കൊറോണബാധ്യിൽ മരിക്കുന്നവരുടെ മൊത്തം എണ്ണം 3605 ആയി. മരണസംഖ്യയിൽ ചൈനയേയും ഇറാനേയും പിന്തള്ളി ബ്രിട്ടൻ അഞ്ചാം സ്ഥാനത്തെത്തിയതോടെ, കിഴക്കിന്റെ ദുഃഖമായി ചൈനയിൽ അവതരിച്ച ഈ മാരണത്തെ പാശ്ചാത്യനാടുകൾ ഏറ്റെടുത്തിരിക്കുന്നു എന്ന സ്ഥിതിയാണ്. ലോകത്തിലെ കൊറോണാ മരണങ്ങളിൽ ആദ്യ അഞ്ചു സ്ഥാനങ്ങളിലും പാശ്ചാത്യ രാജ്യങ്ങൾ തന്നെ.
ഈ വാരാന്ത്യമെത്തിനിൽക്കുമ്പോൾ, യു കെ യിലെ കൊറോണ മരണങ്ങൾ വിശകലനം ചെയ്യുന്നവർക്ക് ആശങ്കപ്പെടാൻ ഏറെയുണ്ട്. കഴിഞ്ഞ ഒരാഴ്ച്ച കൊണ്ട് മരണസംഖ്യ അഞ്ചിരട്ടിയായി എന്നതാണ് അതിൽ പ്രധാനപ്പെട്ട കാര്യം. ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ അപര്യാപ്തതയും രോഗവ്യാപനത്തിന്റെ വേഗതയും കണക്കിലെടുത്താൽ വരുന്ന ആഴ്ച്ചകളിൽ സാഹചര്യം ഇനിയും കൂടുതൽ ദയനീയമായേക്കും. ഈസ്റ്റർ അടുത്തു വരുന്നതോടെ പ്രതിദിന മരണസംഖ്യ 1000 കടക്കുവാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വൈകി മാത്രം നടപ്പിലാക്കിയ സോഷ്യൽ ഡിസ്റ്റൻസിങ് പോലുള്ള നടപടികൾ ഫലം കാണുവാൻ ഇനിയും ഒന്നു രണ്ടാഴ്ച്ചകൾ വേണ്ടിവന്നേക്കും എന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. എന്നാലും അത്തരം നടപടികൾ ഫലം ചെയ്യുമെന്നും, രോഗബാധിതരുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുമെന്നും അവർ ഉറപ്പിച്ചു പറയുന്നുണ്ട്. പക്ഷെ ഇതിന് ജനങ്ങൾ കൂടി സഹകരിക്കണം എന്നാണ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞത്. ഇളംവെയിൽ തെളിയുന്ന ഈ വാരന്ത്യത്തിൽ ലോക്ക്ഡൗൺ വ്യവസ്ഥകൾ ലംഘിച്ച് ആരും പുറത്തിറങ്ങരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഈസ്റ്റർ ആഘോഷങ്ങൾക്കായി നിയന്ത്രണങ്ങളിൽ അയവ് വരുത്തുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം ഒന്നുരണ്ടാഴ്ച്ച ജീവൻ രക്ഷാ ഉപകരണങ്ങളുടെ അലഭ്യത ഉൾപ്പടെ പല കാരണങ്ങളാൽ ചക്രശ്വാസം വലിച്ചുകൊണ്ടിരുന്ന എൻ എച്ച് എസ്സും സ്ഥിതിഗതികൾ ഭേദമാക്കി സാഹചര്യത്തിനനുസരിച്ച് ഉയർന്നു വരാൻ തുടങ്ങിയിട്ടുണ്ട്. രാജ്യത്താകമാനമായി ഇപ്പോൾ 2000 അധിക ഇന്റൻസീവ് കെയർ കിടക്കകൾ തയ്യാറാക്കിയിട്ടുണ്ടെന്നും ആവശ്യമുള്ള രോഗികൾക്ക് വെന്റിലേറ്ററുകൾ ലഭ്യമണെന്നും എൻ എച്ച് എസ് വക്താവ് പറഞ്ഞു. കൊറോണ പരിശോധന കാര്യത്തിൽ മാത്രമാണ് ഇപ്പോഴും കാര്യമായ പുരോഗതി ഉണ്ടാകാത്തത്. പ്രതിദിനം 1,00,000 പരിശോധനകളെങ്കിലും നടത്തണമെന്ന് പറയുമ്പോഴും, ഉള്ള സൗകര്യങ്ങൾ കൊണ്ട് ഏകദേശം 10,000 പരിശോധനകൾ മാത്രമേ നടത്തുവാനാവുന്നുള്ളു. അതുപോലെ രോഗബാധയ്ക്ക് ചികിത്സക്ക് വിധേയനായ ആൾ പൂർണ്ണമായും രോഗവിമുക്തനായോ എന്ന് പരിശോധിക്കുവാനുള്ള സംവിധാനവും കുറ്റമറ്റതല്ല.
ഇതേ സമയം പല സ്വകാര്യ ഗവേഷണ കേന്ദ്രങ്ങളിലേയും ശാസ്ത്രജ്ഞർ പറയുന്നത്, ഇത്തരം പരിശോധനകൾ നടത്തുവാനും ഫലം വിലയിരുത്തുവാനും തങ്ങൾ തയ്യാറാണെന്നും ഇക്കാര്യം സർക്കാരിനെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല എന്നുമാണ്. ഇപ്പോഴാണ് ഇക്കാര്യത്തിൽ എന്തെങ്കിലും കാര്യക്ഷമമായ നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ആന്റിജൻ ആന്റിബോഡി പരിശോധന കിറ്റുകൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവ നിർമ്മിച്ചു തരുവാൻ കഴിവുള്ളവർ സർക്കാരുമായി ബന്ധപ്പെടണമെന്ന ആവശ്യം ഇപ്പോഴാണ് സർക്കാർ വിവിധ സ്വകാര്യ സ്ഥാപനങ്ങളെ അറിയിച്ചിരിക്കുന്നത്.
സ്വയം ഐസൊലേഷനിൽ പോയ ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ളവരെ പരിശോധിക്കാൻ ഉതകുമെന്നതിനാൽ ആന്റിജൻ പരിശോധനക്കണ് ആരോഗ്യ വകുപ്പ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ഇത് രോഗമുണ്ടോ എന്ന് കണ്ടുപിടിക്കുവാനും രോഗമില്ലാത്തവരെ കർമ്മരംഗത്തേക്ക് മടക്കി കൊണ്ടുവരുവാനും സഹായിക്കും. ഇതുവരെ ഏകദേശം 150 ഓളം വ്യത്യസ്ത ആന്റിബോഡി പരിശോധന കിറ്റുകൾ പരീക്ഷിച്ചു നോക്കി എന്നാണറിയുന്നത്. എന്നാൽ അവയെല്ലാം പരാജയപ്പെടുകയായിരുന്നു. അതിൽ ഒരെണ്ണം ഒരുസമയം 75% വരെ തെറ്റായ ഫലമാണ് കാണിച്ചതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇതുവരെ 1,73,784 പേരെ പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ കാണിക്കുന്നത്. ഇന്നലെ മാത്രം 7.651 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. തൊട്ട് മുൻപത്തെ ദിവസം 11,764 പേരേയും. അതുപോലെ തന്നെ ഓരോദിവസവും മരണമടയുന്നവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇന്നലെ മരിച്ചവർ 24 വയസ്സിനും 100 വയസ്സിനും ഇടയിലുള്ളവരായിരുന്നു. അവരിൽ 34 പേർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നതുമില്ല.
ഇതിനിടയിൽ വർദ്ധിച്ചുവരുന്ന മരണസംഖ്യ, അത് രേഖപ്പെടുത്തുന്ന രീതി മാറ്റുവാൻ നിർബന്ധിതമാക്കി. മരിക്കുന്ന ഓരോ രോഗിയേയും ചികിത്സിച്ച ആശുപത്രിയുടെ പേര് ഇനി മുതൽ രേഖകളിൽ ഉണ്ടാകില്ല. അതിനുപകരം ഓരോ മേഖല തിരിച്ച് അവിടങ്ങളിലെ മൊത്തം മരണസംഖ്യ രേഖപ്പെടുത്താനാണ് തീരുമാനം. മരണസംഖ്യ ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ, ഇത് രേഖപ്പെടുത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ മൂലമാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
ഇന്നലെ മരിച്ചവരിൽ 161 രോഗികൾ ലണ്ടനിൽ നിന്നുള്ളവരാണ്. 150 പേർ മിഡ്ലാൻഡ്സിൽ നിന്നും, 88 പേർ നോർത്ത് വെസ്റ്റ് മേഖലയിൽ നിന്നും 66 പേർ ഈസ്റ്റ് ലണ്ടനിൽ നിന്നും ഉള്ളവരാണ് നോർത്ത് ഈസ്റ്റ് യോർക്ക്ഷയർ 62, സൗത്ത് ഈസ്റ്റ് 41, സൗത്ത് വെസ്റ്റ് 36 എന്നിങ്ങനെയാണ് മറ്റുള്ളിടങ്ങളിലെ മരണനിരക്കുകൾ. സ്കോട്ട്ലാന്റിൽ ഇന്നലെ 46 പേരും വെയിൽസിൽ 24 പേരും നോർത്തേൺ അയർലൻഡിൽ 12 പേരും മരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍