ഒരു ദിവസം രോഗികൾ ആവുന്നവരുടെ എണ്ണം 5000ത്തിലേക്ക്; മരണ സംഖ്യയും കുതിച്ചുയരുന്നു; ആദ്യം മടിച്ചു നിന്ന കൊറോണ പാക്കിസ്ഥാനിൽ ആഞ്ഞടിക്കാൻ തുടങ്ങിയതോടെ കൈകാലിട്ടടിച്ച് പാക് ജനത; ഇന്ത്യയിലെ രോഗികളുടെ എണ്ണ കണക്കുമായി ആഘോഷിച്ചിരുന്ന പാക് മാധ്യമങ്ങൾക്ക് ആശങ്ക
മറുനാടൻ മലയാളി ബ്യൂറോ
ഇസ്ലാമബാദ്: ആദ്യം മടിച്ചു നിന്ന കൊറോണ പാക്കിസ്ഥാനിൽ ആഞ്ഞടിക്കാൻ തുടങ്ങിയതോടെ രാജ്യം കടുത്ത ആശങ്കയിൽ. ലോക്ഡൗൺ നിയന്ത്രണങ്ങൾ നീക്കാൻ സർക്കാർ ഒരുങ്ങുമ്പോൾ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതാണ് സർക്കാരിനെയും ആരോഗ്യമേഖലയേയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഒരു ദിവസം രോഗികൾ ആവുന്നവരുടെ എണ്ണം 5000ത്തിലേക്ക് ഉയരുകയും ഒപ്പം മരണ സംഖ്യ കുതിച്ചുയരുകരയും ചെയ്യുന്ന സാഹചര്യമാണ് നിലവിൽ പാക്കിസ്ഥാനിലുള്ളത്. ഇതിനിടയിൽ സർക്കാരിന്റെയും ജനങ്ങളുടെയും മനോഭാവവും ആരോഗ്യ പ്രവർത്തകരെയും ആശങ്കയിലാക്കുന്നു.
കൊറോണ രാജ്യത്ത് പിടിമുറുക്കുമ്പോഴും വേണ്ടത്ര മുൻകരുതലുകളോ സജ്ജീകരണങ്ങളോ ഇതുവരെ ആരോഗ്യ മേഖലയിൽ നടപ്പിലാക്കിയിട്ടുമില്ല. മിക്കയിടങ്ങളിലും മെച്ചപ്പെട്ട ആരോഗ്യസംവിധാനത്തിന്റെ അഭാവമാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. ഗുരുതരമായ അവസ്ഥ വരാനിരിക്കുന്നതേയുള്ളുവെന്നാണു ഡോക്ടർമാരുടെ അഭിപ്രായം. വേണ്ടത്ര വെന്റിലേറ്ററുകളോ ഐസിയു സംവിധാനങ്ങളോ പോലുമില്ലാത്തവയാണ് പാക്കിസ്ഥാനിലെ ആശുപത്രികൾ. ഗുരുതരമായ കോവിഡ് രോഗം ബാധിച്ചവർക്ക് ഈ സംവിധാനങ്ങളെല്ലാം വേണമെന്നിരിക്കെ ഇതിന്റെ അഭാവം പാക്കിസ്ഥാനിലെ ആരോഗ്യ പ്രവർത്തകരെ വലയ്ക്കുന്നു.
വെള്ളിയാഴ്ച പാക്കിസ്ഥാനിൽ 3,985 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച 4688 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 90,000ത്തിലേക്ക് അടുക്കുകയാണെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു. ബുധനാഴ്ച 4065 കേസുകളാണു പുതുതായി റിപ്പോർട്ട് ചെയ്തത്. ഇന്ന് 68 പേർ മരിച്ചതോടെ 1838 പേരാണ് ഇതുവരെ മരിച്ചത്. 30,128 പേർക്കു രോഗം ഭേദമായി. സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് - 33,000. പഞ്ചാബ് പ്രവിശ്യയിൽ 31,000 കേസുകളും റിപ്പോർട്ട് ചെയ്തു.
രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇതിനിടയിലാണ് പുതുതായി റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കുതിച്ചുയർന്നത്. പുതിയ കേസുകൾ വർധിക്കുന്നതും മരണസംഖ്യ ഉയരുന്നതും ആശങ്കാജനകമാണെന്നു ഡോക്ടർമാർ അഭിപ്രായപ്പെട്ടു. അതേസമയം രോഗികളാണെന്ന് അറിഞ്ഞിട്ടും ആശുപത്രിയിലേക്ക് വരാനോ വേണ്ട ചികിത്സ ലഭ്യമാക്കാനോ കൂട്ടാക്കാത്ത മനോഭാവമാണ് ജനങ്ങൾക്കുള്ളത്. ജനങ്ങൾക്കിടയിൽ പല തരത്തിൽ തെറ്റിദ്ധാരണകൾ പരക്കുന്നതാണ് തിരിച്ചടിയാകുന്നത്. പല തെറ്റായ വാർത്തകളും വിശ്വസിച്ച് രോഗികൾ ആശുപത്രികളിൽ ചികിത്സ തേടാതെ വീടുകളിൽ തുടരുകയാണ്. രോഗം ഗുരുതരമാകുന്ന സാഹചര്യത്തിലാണ് ആശുപത്രിയിലെത്തുന്നത്. തുടർന്നു മരണം സംഭവിക്കുകയും ചെയ്യുമെന്നു ക്വറ്റയിലെ പ്രമുഖ ഡോക്ടർ പറഞ്ഞു. പലപ്പോഴും ചികിത്സിക്കാനുള്ള അവസരം പോലും ലഭിക്കുന്നില്ലെന്ന് ഡോക്ടർ പറഞ്ഞു.
ഇപ്പോൾ തന്നെ പ്രധാനപ്പെട്ട ആശുപത്രികളിൽ ഐസിയു നിറഞ്ഞ അവസ്ഥയിലാണ്. 15 ദശലക്ഷം ആളുകളുള്ള കറാച്ചിയിൽ വളരെ കുറച്ച് ഐസിയു കിടക്കകൾ മാത്രമാണ് ഒഴിവുള്ളത്. ലാഹോറിൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കു വെന്റിലേറ്റർ നൽകാൻ കഴിയാത്ത അവസ്ഥയാണെന്നു ഡോക്ടർമാർ പറയുന്നു. പെഷവാർ, ക്വറ്റ എന്നിവിടങ്ങളിലും സമാനസാഹചര്യമാണ്. ഏറ്റവും ഗുരുതരമായി ബാധിച്ച ചൈനീസ് അതിർത്തിയോടു ചേർന്നു കിടക്കുന്ന ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ 800 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇവിടെ പഴയ രണ്ടു വെന്റിലേറ്റർ മാത്രമേ ഉള്ളുവെന്നു റിപ്പോർട്ടുണ്ട്. ഇതുവരെ സർക്കാരിൽനിന്നു മെഡിക്കൽ ഉപകരണങ്ങളോ മറ്റു സഹായങ്ങളോ ലഭിച്ചിട്ടില്ല. സർക്കാരിനു ലഭിക്കുന്ന ഫണ്ട് ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ഉപയോഗിക്കുന്നില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഡോ. അജ്മദ് അയൂബ് മിർസ പറഞ്ഞു.
അതേസമയം ആശുപത്രികളിലെത്തുന്നവർ മുഴുവൻ കോവിഡ് രോഗികളാണെന്നു തെറ്റായി പ്രഖ്യാപിക്കാൻ ഡോക്ടർമാർക്ക് ലോകാരോഗ്യ സംഘടന പണം നൽകുന്നുണ്ടെന്ന വ്യാജപ്രചാരണവും പാക്കിസ്ഥാനിൽ ശക്തമാണ്. ഡോക്ടർമാരെ ആക്രമിക്കുന്ന പ്രവണതയും കൂടി വരുന്നതോടെ രോഗികളെ ചികിത്സിക്കാൻ തന്നെ പേടിയായ അഅവസ്ഥയിലാണ് ഡോക്ടർമാർ. അടുത്തിടെ ഒരു സുഹൃത്തിൽനിന്നുണ്ടായ അനുഭവം കറാച്ചിയിലെ ഡോക്ടർ പങ്കുവച്ചു. 'ഒരു സുഹൃത്ത് ഫോണിൽ വിളിച്ച് മകന് നല്ല പനിയും ചുമയുമുണ്ടെന്നു പറഞ്ഞു. എന്നാൽ ആശുപത്രിയിലെത്തിക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടർമാർ എല്ലാവർക്കും കോവിഡ് ആണെന്നു പറയുകയാണ്. ഓരോ കേസിനും 500 രൂപ വച്ചാണു ഡോക്ടർമാർക്കു ലഭിക്കുന്നതെന്നും സുഹൃത്ത് പറഞ്ഞു'- ഡോക്ടർ വ്യക്തമാക്കി.
ഇത്തരം വാർത്തകളുടെ പേരിൽ പെഷവാറിലും ലാഹോറിലും രോഗികളുടെ ബന്ധുക്കൾ ആശുപത്രികൾ ആക്രമിക്കുകയും ചെയ്തിരുന്നു. കോവിഡ് ബാധിച്ചു മരിച്ചയാളിന്റെ മൃതദേഹം ഉടനടി വിട്ടുകൊടുത്തില്ലെന്ന് ആരോപിച്ചാണ് കറാച്ചിയിൽ ജിന്ന പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കൽ സെന്റർ അടിച്ചു തകർത്തത്. കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിലാണു സംസ്കരിക്കുന്നതെന്നും ഡോക്ടർമാർ പറഞ്ഞു.
ആശുപത്രിയെത്തിയ രോഗിക്കു വെന്റിലേറ്റർ ലഭ്യമല്ലെന്നു പറഞ്ഞതിനു ബന്ധുക്കൾ മറ്റൊരു ആശുപത്രി ആക്രമിച്ചു. യാതൊരു സുരക്ഷാ വസ്ത്രങ്ങളും ധരിക്കാൻ അനുവദിക്കാതെ ബലം പ്രയോഗിച്ച് ഡോക്ടറെ കൊണ്ട് സിപിആർ ചികിത്സ നൽകി. ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ചു വരെ ചിന്തിച്ചെന്ന് ഡോ. ഖാലിദ് പറഞ്ഞു. നൂറുകണക്കിനു ഡോക്ടർമാർക്കു കോവിഡ് ബാധിച്ചിരുന്നു. 30 ആരോഗ്യപ്രവർത്തകർ മരിക്കുകയും ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍