കാഞ്ഞങ്ങാട് ദുർഗാ സ്കൂളിൽ പത്ത് എഫിൽ പരീക്ഷ എഴുതിയവർക്ക് രോഗ ലക്ഷണങ്ങൾ ഇല്ലാത്തത് പ്രതീക്ഷ; ഇൻവിജിലേറ്ററേയും ഐസുലേഷനിലേക്ക് മാറ്റും; കൊറോണ സ്ഥിരീകരിച്ച പത്താംക്ലാസുകാരിക്ക് വൈറസ് കിട്ടിയത് ദുബായിൽ നിന്ന് പറന്നിറങ്ങിയ അച്ഛനിൽ നിന്ന്; കോവിഡ് 19 പിടികൂടിയ പതിനഞ്ചുകാരിയുടെ ആരോഗ്യം തൃപ്തികരമെന്ന് ഡോക്ടർമാർ; എസ് എസ് എൽ സി പരീക്ഷ മാറ്റിവയ്ക്കാത്തതിന്റെ ദുരന്തമെന്ന തിരിച്ചറിവിൽ സമൂഹവും; ഇനി പരീക്ഷകൾ കോവിഡ് കേരളം വിട്ട ശേഷം മാത്രം
മറുനാടൻ മലയാളി ബ്യൂറോ
കാഞ്ഞങ്ങാട്: കകൊറോണ സ്ഥിരീകരിച്ച കാഞ്ഞങ്ങാട്ടെ എയ്ഡഡ് സ്കൂളിൽ പഠിക്കുന്ന പത്താംക്ലാസ് വിദ്യാർത്ഥിനിയുടെ നില തൃപ്തികരം. പിതാവിൽനിന്നാണ് രോഗം പകർന്നത്. കുട്ടിക്കു രോഗം സ്ഥിരീകരിച്ച വിവരംകിട്ടിയ ഉടൻ പരീക്ഷാഹാളിലെ 20 വിദ്യാർത്ഥികളെയും നിരീക്ഷണത്തിലാക്കി. ഇവരിൽ ആർക്കും ഇതുവരെ രോഗ ലക്ഷണം കണ്ടെത്തിയിട്ടില്ല. അതിനിടെ പരീക്ഷ മാറ്റി വയ്ക്കണമെന്ന നിർദ്ദേശം സർക്കാർ അവഗണിച്ചതാണ് ഒന്നുമറിയാത്ത 20 കുട്ടികൾക്ക് വിനയായതെന്ന അഭിപ്രായവും സജീവമാണ്. സ്കൂളുകൾക്കും കോളേജുകൾക്കും പരീക്ഷകൾക്കും കേന്ദ്ര സർക്കാർ അവധി നൽകിയിട്ടും ഒരു ദിവസം കൂടി എസ് എസ് എൽ സി പരീക്ഷ കേരളത്തിൽ നടന്നു.
കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പത്ത് എഫ് ഡിവിഷനിലാണ് കുട്ടി പഠിക്കുന്നത്. എന്നാൽ പരീക്ഷ എഴുതിയത് പത്ത് എ ക്ലാസിലാണ്. ഈ ക്ലാസിൽ പരീക്ഷ എഴുതിയ എല്ലാ കുട്ടികളും സഹപാഠികളും നിരക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ആ പരീക്ഷയിൽ ക്ലാസ്സിലിരുന്ന ഇൻവിജിലേറ്ററും നിരീക്ഷണത്തിൽ പോകേണ്ടിവരും. പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകൾ പൂർത്തിയായിട്ടില്ല. ഇനി കോവിഡ് പൂർണ്ണമായും പോയ ശേഷം മാത്രമേ ബാക്കി പരീക്ഷകൾ നടക്കൂ. സ്കൂളും കോളേജും തുറക്കുന്നതു പോലും വൈറസിന്റെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാകുമെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സൂചന. കേരളത്തിൽ നിന്ന് ഭീതി അകലാൻ ഇനിയും ദിവസങ്ങൾ വേണ്ടി വരുമെന്നാണ് വിലയിരുത്തൽ.
പിതാവിനെ കാസർകോട് ജനറൽ ആശുപത്രിയിലും കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാളുടെ അമ്മയെയും ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഭാര്യയെയും 19, 13, ആറ് വയസ്സുള്ള മറ്റു മൂന്നുമക്കളെയും ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ വീട്ടിലെ കുട്ടിയാണ് പരീക്ഷ എഴുതാൻ സ്കൂളിലേക്ക് പോയത്. ഇതാണ് കാഞ്ഞങ്ങാടിനെ ഭീതിയിലാക്കുന്നത്. സുരക്ഷാ മുൻകരുതലൊന്നും ഇല്ലാതെയാണ് കുട്ടി പരീക്ഷയ്ക്ക് എത്തിയതെന്നും സൂചനയുണ്ട. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ആരും തയ്യാറല്ല. വിവാദങ്ങൾ അല്ല രോഗ അതിജീവനമാണ് മുഖ്യമെന്ന് കാസർകോട് ജില്ലാ ഭരണകൂടം പറയുന്നു.
ആലാമിപ്പള്ളി സ്വദേശിയായ കോവിഡ് സ്ഥിരീകരിച്ച ആളുടെ മകൾക്കാണ് രോഗം. ആദ്യഘട്ടത്തിൽ കോവിഡ് ബാധിച്ച് ചൈനയിൽനിന്നെത്തിയ വിദ്യാർത്ഥിയെ പരിപൂർണമായി സുഖപ്പെടുത്തി വീട്ടിലെത്തിച്ച ഖ്യാതിയുള്ള ജില്ലയിലെ ആരോഗ്യവിഭാഗം നിലവിലുള്ള അതിഗുരുതര സ്ഥിതിയും മറികടക്കുമെന്ന ആത്മവിശ്വാസത്തിലാണ്. സമൂഹവ്യാപനത്തിന് വഴിയൊരുക്കാതെ പ്രതിരോധത്തിനായി മികച്ച പ്രവർത്തനമാണ് ജില്ലാ ഭരണസംവിധാനം നടത്തുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ആദ്യഘട്ടത്തിൽ വലിയ പ്രയാസമുണ്ടാക്കിയിരുന്നു. ജില്ലക്ക് പുറത്തുനിന്നെത്തിയ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ കൂടി നേതൃത്വത്തിൽ പൊലീസ് ശക്തമായ നടപടികൾ സ്വീകരിച്ചതോടെ ഇവരും വീട്ടിനകത്ത് കഴിയാൻ തയ്യാറായി. അവശ്യസാധനങ്ങൾ വാങ്ങാനുള്ള പകൽ 11 മുതൽ വൈകിട്ട് അഞ്ചുവരെയുള്ള സമയത്തല്ലാതെ ആരെയും റോഡിൽ കാണാനില്ല. കർഫ്യൂവിന് സമാനമായ അവസ്ഥ.
ജില്ലയിൽ വെള്ളിയാഴ്ചവരെ കോവിഡ് ബാധിച്ചത് 83 പേർക്കാണ്. ഭൂരിഭാഗം പേരും ദുബായിൽനിന്നെത്തിയവരാണ്. സമ്പർക്കത്തിൽ രോഗം ബാധിച്ചത് വെള്ളിയാഴച വരെ 15 പേർക്ക് മാത്രം. ഇതിൽ 13 പേർ ദുബായിൽനിന്നെത്തിയ കളനാടുള്ള രോഗിയുടെ ബന്ധുക്കളാണ്. ഇയാളിൽനിന്ന് ഭാര്യക്ക് പകർന്ന വൈറസ് ഭാര്യയുടെ ബന്ധുകൾക്കും ലഭിച്ചു. ഇതിൽ കുട്ടികളുമുണ്ട്. ഇയാൾക്കൊപ്പം മംഗളൂരു വിമാനത്താവളത്തിൽനിന്ന് കാറിൽ കൂടെയുണ്ടായിരുന്ന ബന്ധുവിനും രോഗം ബാധിച്ചു. ദുബായ് നായിഫിൽനിന്നെത്തിയവർക്കാണ് കൂടുതലായും രോഗം ബാധിച്ചത്. ശനിയാഴ്ച വരെ 6511 പേരാണ് നിരീക്ഷണത്തിലുള്ളത്. 127 പേർ ആശുപത്രിയിലും 6384 പേർ വീട്ടിലുമാണ്.
അതിനിടെ എൻഡോസൾഫാൻ ദുരിതബാധിതർക്കായി ഒരുക്കിയ സത്യസായി ഗ്രാമത്തിലെ 36 വീടുകൾ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഐസലേഷൻ വീടാക്കി മാറ്റും. കലക്ടർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സത്യസായി ഓർഫനേജ് ട്രസ്റ്റ് എന്മകജെ പഞ്ചായത്തിലെ കാനയിൽ ഒരുക്കി വീടുകൾ ഐസലേഷനായി വിട്ടു കൊടുക്കുന്നത്. ഇതിനായി ഈ വീടുകളിൽ എല്ലാ സൗകര്യവും ഒരുക്കും. സംസ്ഥാന സർക്കാരും സത്യസായി ഓർഫനേജ് ട്രസ്റ്റും ചേർന്നാണ് എൻഡോസൾഫാൻ ദുരിത ബാധിതർക്കായി സായിപ്രസാദം എന്ന പേരിൽ ഭവന പദ്ധതി നടപ്പിലാക്കിയത്. രണ്ടാം ഘട്ടമാണ് എന്മകജെ കാനയിൽ പൂർത്തിയായത്. 36 വീടുകളിലുടെയും പണി പൂർത്തിയായി മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കാനിരിക്കെയാണ് വീടുകൾ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിട്ടു കൊടുക്കുന്നതെന്ന് ട്രസ്റ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ കെ.എൻ.ആനന്ദ് കുമാർ പറഞ്ഞു.
അതിനിടെ കാസർകോട് ജില്ലയിലെ രോഗബാധിതരുടെ പട്ടിക പുറത്തായത് വിവാദമായി. ജില്ല മെഡിക്കൽ ഓഫിസർ പൊലീസിന് നൽകിയ പട്ടികയാണ് പുറത്തായത്. രോഗബാധിതരുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന പട്ടിക പുറത്തായത് വിവാദമായിരിക്കുകയാണ്. പട്ടിക പുറത്തുവിട്ടത് ആരോഗ്യവകുപ്പ് അല്ലെന്നും സ്പെഷൽ ബ്രാഞ്ചിന് നൽകിയ പട്ടികയാണ് പുറത്തായതെന്നും ഡി.എം.ഒ രാംദാസ് പറഞ്ഞു. പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവയടങ്ങിയ പട്ടികയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭവത്തിൽ ഡി.എം.ഒ പൊലീസിന് പരാതി നൽകി.
ചിലരുടെ പേരുവിവരങ്ങൾ ഒഴിവാക്കിയാണ് പട്ടിക പുറത്തുവിട്ടതെന്നും ഇത് ദുരുദ്ദേശപരമാണെന്നും ആരോപണമുണ്ട്. പട്ടിക പുറത്തുവിട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍