രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 19,000 ത്തോട് അടുത്തു; മരണസംഖ്യ 603 ആയി ഉയർന്നു; കേസുകളുടെ ഇരട്ടിപ്പ് നിരക്ക് കുറഞ്ഞത് ഏകആശ്വാസം; ആശങ്കയേറുന്നത് മഹാരാഷ്ട്രയിൽ; ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 552 പേർക്ക്; മുംബൈയിൽ ക്വാറന്റൈൻ സെന്ററിൽ തീപിടുത്തം; പ്രതിരോധ നടപടികൾക്കായി ഡൽഹി-നോയിഡ അതിർത്തി അടച്ചു.; രാജ്യമൊട്ടാകെ ടെലി സർവേ നടത്താൻ കേന്ദ്രസർക്കാർ; മൊബൈലുകളിലേക്ക് കോൾ എത്തുക 1921 എന്ന നമ്പറിൽ നിന്ന്
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പോസിറ്റീവ് കേസുകൾ 18,985 ആയി ഉയർന്നു. മരണ സംഖ്യ 603 ആയും കൂടി. ചൊവ്വാഴ്ച മാത്രം 1,336 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 15,122 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3271പേർ രോഗമുക്തി നേടി. പോസിറ്റീവ് കേസുകളുടെ ഇരട്ടിപ്പിന്റെ നിരക്ക് 3.4 ദിവസം എന്നത് 7.5 ദിവസമായി കുറഞ്ഞതാണ് ആശ്വാസകരമായി കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്.
552 പേർക്കു കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് ചൊവ്വാഴ്ച കണക്കുകളിൽ മുന്നിൽനിൽക്കുന്നത്. 5218 പേർക്ക് സംസ്ഥാനത്ത് കോവിഡ് ബാധിച്ചു. ചൊവ്വാഴ്ച 19 പേർ കൂടി മരിച്ചതോടെ മഹാരാഷ്ട്രയിലെ ആകെ കോവിഡ് മരണം 251 ആയി ഉയർന്നു.
ഗുജറാത്തിലും മഹാരാഷ്ട്രയ്ക്കു സമാനമായ അവസ്ഥയാണ്. 239 പേർക്ക് ഗുജറാത്തിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെ ഇവിടുത്തെ ആകെ രോഗബാധിതരുടെ എണ്ണം 2178 ആയി ഉയർന്നു. 90 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ചൊവ്വാഴ്ച മാത്രം 19 പേർ കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങി. ഉത്തർപ്രദേശാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ സെഞ്ചുറി പിന്നിട്ട മറ്റൊരു സംസ്ഥാനം. 110 പേർക്ക് ഇവിടെ രോഗബാധ ഉറപ്പിച്ചു. 1294 പേർക്കാണ് സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചിരിക്കുന്നത്.
ഡൽഹി (75), രാജസ്ഥാൻ (83), തമിഴ്നാട് 76), മധ്യപ്രദേശ് (67), തെലങ്കാന (56), ആന്ധ്രാപ്രദേശ് (35), കേരളം (19), കർണാടക (10), പശ്ചിമ ബംഗാൾ (53), ജമ്മു കശ്മീർ (12), ഹരിയാന (4), പഞ്ചാബ് (6), ബിഹാർ (13), ഒഡീഷ (5), ഛണ്ഡിഗഡ് (1), മേഘാലയ (1) എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ ചൊവ്വാഴ്ച കോവിഡ് ബാധിച്ചവരുടെ എണ്ണം.പ്രതിരോധ നടപടികളുടെ ഭാഗമായി ഡൽഹി-നോയിഡ അതിർത്തി അടച്ചു.
മുംബൈയിൽ ക്വാറന്റൈൻ സെന്ററിൽ തീപിടുത്തം
തെക്കൻ മുംബൈയിൽ കൊറോണ വൈറസ് രോഗികൾക്കായി ക്വാറന്റൈൻ സെന്ററായി ഉപയോഗിച്ചിരുന്ന ഹോട്ടലിൽ തീപിടിത്തം. തിങ്കളാഴ്ച വൈകുന്നേരം നാഗ്പഡയിലെ റിപ്പൺ ഹോട്ടലിലായിരുന്നു സംഭവം. 25 രോഗികളും ഇവരെ പരിചരിക്കുന്ന രണ്ടു പേരെയും രക്ഷപെടുത്തി. ഹോട്ടലിലെ കൂളിം സിസ്റ്റം പ്രവർത്തിച്ചതിനാലാണ് വൻദുരന്തം ഒഴിവായത്
കേന്ദ്രസർക്കാർ ടെലി സർവേ നടത്തും
കോവിഡിനെ കുറിച്ച് ടെലി സർവേ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പൗരന്മാരുടെ മൊബൈലുകളിലേക്ക് വിളിച്ചാണ് സർവേ. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് സർവേ നടപ്പാക്കുന്നത്. 1921 എന്ന നമ്പറിൽ നിന്നായിരിക്കും കോവിഡ് വിശേഷങ്ങൾ തിരക്കി കോൾ എത്തുക.
രണ്ടുദിവസത്തേക്ക് റാപ്പിഡ് ടെസ്റ്റുകൾ അരുത്
രണ്ടുദിവസത്തേക്ക് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കരുതെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. ടെസ്റ്റിന്റെ കാര്യക്ഷമതയെ കുറിച്ച് പരാതികൾ ഉയർന്നതോടെയാണ് ഐസിഎംആറിന്റെ നിർദ്ദേശം വന്നത്. കിറ്റുകൾ ഐസിഎംആർ വിദഗ്ദ്ധർ വിശദമായി പരിശോധിക്കും. അതിന് ശേഷമാകും പരിശോധനകൾ തുടരണമോയെന്ന് തീരുമാനിക്കുക. കോവിഡ 19 വൈറസ് വ്യാപന സാധ്യത തിരിച്ചറിയുന്നതിനാണ് റാപ്പിഡ് ടെസ്റ്റ് ഉപയോഗിക്കുന്നത്. റാപ്പിഡ് ടെസ്റ്റ് നിർത്തിവച്ചുവെന്ന് രാജസ്ഥാൻ ആരോഗ്യമന്ത്രി രഘു ശർമ അറിയിച്ചു. ടെസ്റ്റിന് കാര്യക്ഷമത കുറവായതിനെ തുടർന്നാണ് ഈ തീരുമാനം. പരിശോധനഫലങ്ങൾ 90 ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 5.4 ശതമാനമാണ് ലഭിച്ചത്. അതുകൊണ്ടാണ് റാപ്പിഡ് ടെസ്റ്റ് താത്ക്കാലികമായി നിർത്തി വച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ടെസ്റ്റ് ഇനി തുടരണോ എന്ന കാര്യത്തിൽ ഐസിഎംആറിന്റെ മാർഗനിദേശം തേടുമെന്നും അദേഹം വ്യക്തമാക്കി. റാപ്പിഡ് ടെസ്റ്റ് എന്നത് കോവിഡ് പരിഹരിക്കാനുള്ള അവസാന മാർഗമല്ല, ഇതിനായി പിസിആർ ടെസ്റ്റ് നിർബന്ധമാണെന്നും രഘു ശർമ പറഞ്ഞു.
ചൈനീസ് നിർമ്മിത റാപ്പിഡ് കിറ്റുകൾ ഉപയോഗിച്ചുള്ള കൊറോണ പരിശോധനയാണ് രാജസ്ഥാൻ സർക്കാർ നിർത്തിവച്ചത്.റാപ്പിഡ് ടെസ്റ്റുകളിലെ പരിശോധനാ ഫലം 90 ശതമാനവും ശരിയാവുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. റാപ്പിഡ് ടെസ്റ്റിൽ പോസ്റ്റിവ് ആവുന്നവരെ വീണ്ടും ലാബ് പരിശോധനയ്ക്കു വിധേയമാക്കുക ആണ് പതിവ്. നെഗറ്റിവ് ആവുന്നവരെ നിരീക്ഷണത്തിൽ വയ്ക്കുകയും ചെയ്യും. എന്നാൽ ചൈനീസ് കിറ്റുകളിൽ 5.4 ശതമാനം ഫലം മാത്രമാണ് ശരിയായത്. ചൈനയിൽ നിന്നു വരുത്തിയ കിറ്റുകൾ എന്തു ചെയ്യണമെന്ന് അറിയില്ല. ഇക്കാര്യത്തിൽ ഐസിഎംആറിന് എഴുതിയിട്ടുണ്ട്. ലാബ് ടെസ്റ്റിൽ പോസിറ്റിവ് ആയി കണ്ടവരുടെ പോലും ഫലം റാപ്പിഡ് ടെസ്റ്റിൽ നെഗറ്റിവ് കാണിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു.
ആരോഗ്യ വിദഗ്ധരുടെ ശുപാർശ കണക്കിലെടുത്താണ് റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ഉപയോഗം നിർത്തിവച്ചത്. ഐസിഎംആറിന്റെ നിർദ്ദേശം അനുസരിച്ച് തുടർ നടപടി സ്വീകരിക്കും. അനുമതി ലഭിച്ചാൽ കിറ്റുകൾ തിരിച്ചയയ്ക്കുമെന്ന് അധികൃതർ പറഞ്ഞു.കൊവിഡ് 19 പരിശോധനയ്ക്ക് എത്തിച്ച റാപിഡ് പരിശോധനാ കിറ്റുകൾക്ക് നിലവാരമില്ലെന്ന് ആദ്യം പരാതിപ്പെട്ടത് പശ്ചിമ ബംഗാളായിരുന്നു. ഇതിനു പിന്നാലെയാണ് പരാതിയുമായി രാജസ്ഥാൻ സർക്കാരും രംഗത്തെത്തിയത്.വെള്ളിയാഴ്ചയാണ് ചൈനയിൽ നിന്ന് കേന്ദ്രസർക്കാർ ആറര ലക്ഷം കൊവിഡ് 19 പരിശോധനാ കിറ്റുകൾ എത്തിച്ചത്. വളരെ നേരത്തെ തന്നെ ഓർഡർ നൽകിയതാണെങ്കിലും ആഗോള തലത്തിൽ ഉയർന്ന ഡിമാൻഡ് മൂലം ചൈനീസ് കമ്പനികൾ ഏറെ വൈകിയാണ് ഇന്ത്യയ്ക്ക് കിറ്റുകൾ കൈമാറിയത്. അഞ്ചര ലക്ഷം ധ്രുതപരിശോധനാ കിറ്റുകളും ഒരു ലക്ഷം പിസിആർ പരിശോധനാ കിറ്റുകളുമാണ് എത്തിയത്. ഈ കിറ്റുകളാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തത്. ഇതിൽ 10000 കിറ്റുകളാണ് രാജസ്ഥാനു ലഭിച്ചത്. ഇതിനു പുറമെ ചൈനയിൽ നിന്ന് രാജസ്ഥാൻ സർക്കാർ സ്വന്തം നിലയ്ക്കും ഒരു ലക്ഷം കിറ്റുകൾ വാങ്ങിയിരുന്നു. അതേസമയം രോഗ നിർണയത്തിനല്ല റാപ്പിഡ്ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കുന്നതെന്ന് ഐസിഎംആർ നേരത്തെ വ്യക്തമാക്കിയിരുന്നു.
മെയ് 3 ന് ശേഷം എന്ത്?
മെയ് മൂന്നിന് ശേഷം ലോക് ഡൗൺ പടിപടിയായി നീക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നതെങ്കിലും കോവിഡിന്റെ രണ്ടാംതരംഗം മെയ് അവസാനമോ ജൂൺ ആദ്യമോ വന്നേക്കുമെന്നാണ് കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നത്. അതുകൊണ്ട് തന്നെ ഹോട്ട് സ്പോട്ടുകൾ കണക്കാക്കി മേഖലകളാക്കി തിരിച്ചുവേണം ഇളവുകൾ നൽകാനെന്നാണ് ആലോചന. ഇത് പോസിറ്റീവ് കേസുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. സെപ്റ്റംബർ വരെയെങ്കിലും നിയന്ത്രണങ്ങൾ തുടരേണ്ടി വരും.
ഹോട്ട്സ്പോട്ടുകളിൽ ലോക്ക്ഡൗൺ മെയ് പതിനഞ്ച് വരെ തുടർന്നേക്കുമെന്നാണ് കേന്ദ്രസർക്കാർ അനൗദ്യോഗികമായി നൽകുന്ന സൂചന. രോഗ വ്യാപനം തടയാനായ മേഖലകളിൽ മെയ് മൂന്നിന് ശേഷം ബസ് സർവ്വീസ് അനുവദിക്കുന്ന കാര്യം പരിഗണിക്കും.രോഗബാധ കൂടുതൽ കാണുന്ന ഡൽഹി, മുംബൈ ഉൾപ്പടെയുള്ള മെട്രോ നഗരങ്ങളിലും മറ്റ് മേഖലകളിലും നിയന്ത്രണങ്ങൾ മെയ് പതിനഞ്ചു വരെയെങ്കിലും തുടർന്നേക്കും. മറ്റു മേഖലകളിൽ ഘട്ടംഘട്ടമായി സേവനങ്ങൾ ഉറപ്പാക്കും.ട്രെയിൻ, വിമാന സർവീസുകൾ മെയ് 3-ന് ശേഷം തുടങ്ങില്ലെന്ന് തന്നെയാണ് പുറത്തുവരുന്ന വിവരം. ട്രെയിനുകളും വിമാനസർവീസുകളും മെയ് 15-ന് ശേഷം വീണ്ടും തുടങ്ങാനുള്ള ശുപാർശയാണ് മന്ത്രിമാരുടെ സമിതിക്ക് മുന്നിലുള്ളത്. സ്കൂളുകളും കോളേജുകളും തുറക്കുന്നത് ജൂൺ ഒന്നിന് ശേഷമേ ആലോചിക്കൂ.
ജില്ലകൾക്കുള്ളിലും നഗരങ്ങൾക്കുള്ളിലും ബസ് സർവീസുകൾ മെയ് 3-ന് ശേഷം അനുവദിക്കാൻ സാധ്യതയുണ്ട്. മാസ്കുകൾ നിർബന്ധമാക്കും. ലോക്ക് ഡൗണിന് ശേഷവും രോഗബാധ അവസാനിക്കുന്നത് വരെയും, ഇനി തിരികെ വരില്ലെന്ന് ഉറപ്പാക്കുന്നത് വരെയും മാസ്കുകൾ നിർബന്ധമാക്കാനാണ് തീരുമാനം.വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും ചടങ്ങുകൾക്കുമുള്ള നിയന്ത്രണം തത്ക്കാലം പിൻവലിക്കില്ല. കൂടുതൽ വ്യവസായശാലകളും കടകളും തുറക്കാൻ മെയ് 3-ന് ശേഷം അനുമതി നല്കും എന്നാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്