ഉമ്മൻ ചാണ്ടിക്കും മന്ത്രി രവീന്ദ്രനാഥിനും കോവിഡ് രോഗ സാധ്യതയില്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ; ഇടുക്കിയിലെ കോൺഗ്രസ് നേതാവിനെ കണ്ട് മൂന്നാഴ്ച പിന്നിട്ടിട്ടും മുൻ മുഖ്യമന്ത്രിക്ക് രോഗ ലക്ഷണമില്ലാത്തത് വൈറസ് പടരാത്തതിന്റെ സൂചന; വിദ്യാഭ്യാസ മന്ത്രിക്കും ധൈര്യമായി പുറത്തിറങ്ങാം; ഉസ്മാന് രോഗം പിടിപെട്ടത് മൂന്നാറിൽ നിന്നെന്ന് സംശയം; യാത്രാ വഴികളിൽ വ്യക്തത വരുത്താൻ ഇനി മൊബൈൽ ടവർ പരിശോധന; നിയമസഭയും രാജ്ഭവനും സന്ദർശിച്ച നേതാവിന്റെ ആരോഗ്യ നില തൃപ്തികരം
മറുനാടൻ മലയാളി ബ്യൂറോ
തൊടുപുഴ: കോവിഡ്19 സ്ഥിരീകരിച്ച കോൺഗ്രസ് നേതാവ് എ.പി. ഉസ്മാന് കോവിഡ് പടർന്നത് എവിടെ നിന്നെന്ന് അറിയാത്തത് ദുരൂഹമാകുന്നു. ഇടുക്കി ജില്ലയ്ക്കു പുറത്തു നിന്നാണു ഉസ്മാനു രോഗം ബാധിച്ചതെന്ന സംശയം ഉയർന്നിരുന്നു. എന്നാൽ ഈ നേതാവ് മൂന്നാർ സന്ദർശിച്ചിരുന്നു. അന്ന് രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ മൂന്നാറിൽ ഉണ്ടായിരുന്നു. ഇയാളുടെ സാന്നിധ്യത്തിൽ നിന്നാകാം കോൺഗ്രസ് നേതാവിന് രോഗം എത്തിയതെന്നാണ് കണക്കുകൂട്ടൽ.
പെരുമ്പാവൂരിൽ ഉസ്മാൻ ഈ മാസം ഏഴിന് താമസിച്ചിരുന്നു എന്നു കണ്ടെത്തിയതായും ഇടുക്കി കലക്ടർ എച്ച്. ദിനേശൻ പറഞ്ഞു. യാത്രകളെപ്പറ്റി പൂർണമായി ഓർമയില്ലെന്നാണ് ഉസ്മാൻ പറയുന്നത്. അതുകൊണ്ട് തന്നെ മൊബൈൽ ഫോൺ സഞ്ചരിച്ച ടവർ ലൊക്കേഷൻ പരിശോധിച്ച് കോവിഡ് ബാധിതരുമായി ബന്ധപ്പെടാനുള്ള സാധ്യത പൊലീസ് പരിശോധിക്കും. പെരുമ്പാവൂരിൽ വച്ച് കോവിഡ് ബാധിതരെ ഇയാൾ കണ്ടോ എന്നും പരിശോധിക്കും.
അതിനിടെ ഉസ്മാനുമായി അടുത്തിടപെട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കോവിഡ് ഉണ്ടാകില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിരീക്ഷണം. ഉസ്മാനെ ഉമ്മൻ ചാണ്ടി കണ്ടിട്ട് 14 ദിവസത്തിൽ ഏറെയായി. അതുകൊണ്ട് തന്നെ ക്വാറന്റൈൻ കാലാവധി കഴിഞ്ഞു. ഉമ്മൻ ചാണ്ടിക്ക് ആരോഗ്യ പ്രശ്നങ്ങളുമില്ല. അതിനാൽ കോവിഡ് ഭീതി ഉമ്മൻ ചാണ്ടിക്കില്ലെന്നാണ് വിലയിരുത്തൽ. നേരത്തെ ഉമ്മൻ ചാണ്ടി സ്വയം നിരീക്ഷണത്തിലേക്ക് മാറിയിരുന്നു. മന്ത്രി സി രവീന്ദ്രനാഥിനെ കാണാനും ഇരുവരും എത്തി. സി രവീന്ദ്രനാഥിനും കോവിഡ് ഭീഷണിയില്ല. കാരണം ക്വാറന്റൈൻ കാലാവധി കഴിഞ്ഞിട്ടും പനി പോലും വരാത്തതു കൊണ്ടാണ് ഇത്.
ആയിരത്തിലധികം പേരുമായി ഇടപെഴുകിയതു കൊണ്ട് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ തന്റെ പേരു മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തണം എന്ന് ഉസ്മാൻ ഇടുക്കി കലക്ടറോട് ഇന്നലെ അഭ്യർത്ഥിച്ചു. ഇടുക്കി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഡിസിസി മുൻ ജനറൽ സെക്രട്ടറിയുമാണ് ഉസ്മാൻ. ഐഎൻടിയുസിയുടെ വിവിധ യൂണിയനുകളുടെ ഭാരവാഹിയുമാണ്. ഇടുക്കി ജില്ലയിൽ ഇദ്ദേഹം അടുത്തിടപഴകിയ 260 പേരോടു ക്വാറന്റീനിൽ പോകാനും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ജില്ലയിലെ ജനപ്രതിനിധികളും മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഉൾപ്പെടെയുള്ളവർ ക്വാറന്റീനിലാണ്. ഫെബ്രുവരി 29 മുതൽ രോഗം സ്ഥിരീകരിച്ച ഈ മാസം 26 വരെയുള്ള ദിവസങ്ങളിൽ എ.പി. ഉസ്മാൻ നടത്തിയ യാത്രകൾ ഉൾപ്പെടുത്തി ജില്ലാ ഭരണകൂടം ഇന്നലെ തയാറാക്കിയ സഞ്ചാരപഥവും പുറത്തുവിട്ടു.
മൂന്നാറിലെത്തിയ ബ്രിട്ടിഷ് പൗരൻ ഉൾപ്പെടെ 3 പേർക്കാണു നിലവിൽ ഇടുക്കി ജില്ലയിൽ കോവിഡ്19 സ്ഥിരീകരിച്ചത്. കോൺഗ്രസ് നേതാവും തൊടുപുഴ കുമാരമംഗലം സ്വദേശിയും തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസലേഷൻ വാർഡിലാണ്. ഇരുവരുടെയും നില മെച്ചപ്പെട്ടതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ബ്രിട്ടിഷ് പൗരൻ കൊച്ചിയിൽ ആശുപത്രിയിലാണ്. മറയൂർ മേഖലയിൽ ഉസ്മാൻ പങ്കെടുത്ത സത്യഗ്രഹത്തിൽ നൂറിലധികം പേരാണു പങ്കെടുത്തത്. ഇവരിൽ 40 പേർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
'എന്റെ അടുത്തു വന്നവർ മുൻകരുതൽ എടുക്കണം'
''ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞാണ് എനിക്ക് കോവിഡ് രോഗമുണ്ടെന്ന് അറിയുന്നത്. പൊതുപ്രവർത്തകനെന്ന നിലയിൽ ഒട്ടേറെ ആളുകളുമായി ഇടപഴകുകയും യാത്രകൾ ചെയ്യുകയും ചെയ്യേണ്ടതായും വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ എനിക്കു വലിയ വേദനയും ദുഃഖവുമുണ്ട്. ഫെബ്രുവരി 29 മുതൽ ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവർ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടാനും മുൻകരുതലെടുക്കാനും തയാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.തിരുവനന്തപുരവുമായും എനിക്ക് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്.
ഇതിനിടയിൽ എനിക്ക് ഓർമയിലില്ലാത്ത പല ആളുകളുമുണ്ട്. പലരും പല കാര്യങ്ങൾക്കും എന്നെ സമീപിച്ചിട്ടുണ്ട്. പൊതുപ്രവർത്തകനെന്ന നിലയിൽ എന്നെ സ്നേഹിക്കുന്ന സാധാരണക്കാരായ ആളുകളും ഇതിലുൾപ്പെടുന്നു. എല്ലാവരും മുൻകരുതൽ സ്വീകരിക്കണം.''ഉസ്മാൻ അഭ്യർത്ഥിച്ചു.
ഉസ്മാന്റെ യാത്രാ വഴി ഇങ്ങനെ
തിരുവനന്തപുരത്ത് ഫെബ്രുവരി 29ന് തിരുവനന്തപുരം ഹോട്ടൽ ഹൈലാൻഡിൽ താമസിച്ച അദ്ദേഹം രാവിലെ 11ന് സെക്രട്ടേറിയറ്റ് ധർണയിൽ പങ്കെടുത്തു. തുടർന്നു രണ്ടിന് കെഎസ്ആർടിസി ബസിൽ കാട്ടാക്കടയിലേക്കും നാലിന് കാട്ടാക്കടയിൽ നിന്ന് അമ്പൂരിയിലേക്കും ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചു. തിരികെ ഹോട്ടൽ ഹൈലാൻഡിൽ എത്തിയ ശേഷം രാത്രി 10.30 ന് കെഎസ്ആർടിസി ബസിൽ ഇടുക്കിയിലേക്കു മടങ്ങി, മാർച്ച് 14ന് വീണ്ടും തിരുവനന്തപുരത്തെത്തി രാജ്ഭവൻ സന്ദർശിച്ചു.
ഇദ്ദേഹം മാർച്ച് 11ന് വീണ്ടും തിരുവനന്തപുരത്ത് എത്തി എംഎൽഎ ഹോസ്റ്റലിൽ താമസിച്ചു. ഇടുക്കി ജില്ലയിൽ മാർച്ച് 2ന് 1.30ന് അടിമാലി മന്നാങ്കണ്ടത്ത് ഏകാധ്യാപക സമരത്തിൽ പങ്കെടുത്തു. തുടർന്ന് അടിമാലിയിലെ മനോരമ സബ് ബ്യൂറോയിൽ എത്തി. ഇടുക്കി ജില്ലയിൽ ഇദ്ദേഹം താമസിച്ചതും പോയതുമായ സ്ഥലങ്ങൾ: ചെറുതോണിയിലെ വീട്, ചെറുതോണി കോൺഗ്രസ് ഓഫിസ്, കട്ടപ്പന പള്ളി, കട്ടപ്പന നഗരസഭ (യോഗത്തിൽ പങ്കെടുത്തു), ചെറുതോണി പൊലീസ് സ്റ്റേഷനു മുന്നിൽ (ധർണയിൽ പങ്കെടുത്തു), തൊടുപുഴ പൊതുമരാമത്ത് റെസ്റ്റ് ഹൗസ്, ഇന്ദിരാഭവൻ, ചെറുതോണി ജുമാ മസ്ജിദ്, ചെറുതോണി ജെകെ ലാബ്, മറയൂർ ബസ് സ്റ്റാൻഡിനു സമീപം, മറയൂർ മസ്ജിദ്, ചെറുവാടി കുടി, മൂന്നാർ ഐഎൻടിയുസി ഓഫിസ്, മൂന്നാർ ടാറ്റാ ആശുപത്രി, കീരിത്തോട്, ഇടുക്കി കഞ്ഞിക്കുഴി, തൊടുപുഴ അശോക കവലയിലെ ഹോട്ടൽ, ഇടുക്കി ജില്ലാ ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി.
മാർച്ച് 7ന് ചെറുതോണിയിൽ നിന്നു പെരുമ്പാവൂരിലേക്ക് സ്വകാര്യ ബസിൽ യാത്ര. പെരുമ്പാവൂരിൽ നിന്നു അട്ടപ്പാടിയിലേക്ക് കാറിൽ. കാക്കോപ്പടി ഗ്രാൻഡ് റസിഡൻസിയിൽ താമസിച്ചു. രാത്രി 12 ന് അട്ടപ്പാടിയിൽ അത്താഴം. മാർച്ച് 8ന് കാക്കോപ്പടി ഗ്രാൻഡ് റസിഡൻസിയിൽ താമസം. പുലർച്ചെ ഒന്നിന് ഷോളയാറിൽ ഏകാധ്യാപക സമരത്തിൽ പങ്കെടുത്തു. ഷോളയാർ ജംക്ഷനിലെ ഹോട്ടലിൽ ഉച്ചയൂണ്, പെരുമ്പാവൂരിലേക്കു മടക്കം. എംസി റോഡിലെ മെയിൻ സിഗ്നൽ ജംക്ഷനു സമീപത്തെ ഹോട്ടലിൽ അത്താഴം.
കാറിൽ യാത്ര. സുഹൃത്തിന്റെ വീട്ടിൽ തങ്ങി. മാർച്ച് 9 ന് രാവിലെ 5.00 ആലുവ എംഎച്ച് കവല മസ്ജിദിൽ. 9.30 ന് ആലുവയിൽ നിന്നു തൊടുപുഴയിലേക്ക് കെഎസ്ആർടിസി ബസിൽ സഞ്ചരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍