പ്രവാസികൾ വരില്ലെന്ന് കരുതി സ്വാഗതം ഓതാൻ മുമ്പിൽ നിന്നു; ഇതര സംസ്ഥാനത്തുള്ളവരെ കുറിച്ച് ആലോചിച്ച് പോലുമില്ല; ഒടുവിൽ വാതിൽ തുറന്നപ്പോൾ ഒഴുകിയെത്തിയത് ആയിരങ്ങൾ; ചെക്ക് പോസ്റ്റുകൾ നിറഞ്ഞപ്പോൾ നിവർത്തിയില്ലാതെ തുറന്നു കൊടുത്തു; ക്വാറന്റൈൻ ഒരുക്കാൻ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ എല്ലാവർക്കും ഇളവുകൾ; കോവിഡിനെ പ്രതിരോധിച്ച് കൈയടി നേടിയ പിണറായി സർക്കാർ അമ്പേ തോറ്റോടുമ്പോൾ കേരളം വീണ്ടും വൈറസ് യുദ്ധഭൂമിയായി മാറിയേക്കും
മറുനാടൻ മലയാളി ബ്യൂറോ
വാളയാർ: ഇന്നലെ രോഗം സ്ഥിരീകരിച്ച ഏഴ് പേരിൽ മൂന്നുപേർ വിദേശത്തുനിന്നെത്തിയവർ. തൃശ്ശൂർ, മലപ്പുറം ജില്ലകളിൽനിന്നുള്ളവരാണ് ഇവർ. വയനാട്ടിൽ കോവിഡ് സ്ഥിരീകരിച്ച ഒരാൾ തമിഴ്നാട് കോയമ്പേട്ടിൽനിന്ന് എത്തിയ ആളാണ്. തൃശ്ശൂർ ജില്ലയിൽ രണ്ടുപേരും മലപ്പുറം ജില്ലയിൽ ഒരാളുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട പ്രവാസികൾ. ഏഴാം തീയതി അബുദാബിയിൽനിന്ന് വന്നരാണ് ഇവർ. ആതയാത് കോവിഡിന്റെ മൂന്നാം ഘട്ടം കേരളത്തിൽ തുടങ്ങിയിരിക്കുന്നു. പിടിച്ചു നിർത്തിയ വൈറസ് മടങ്ങി എത്തുന്നവരിലൂടെ വീണ്ടും കേരളത്തിലേക്ക് വരികയാണ്. വിമാനത്തിൽ ഇറങ്ങിയവരെ കണ്ടെത്താനും ക്വാറന്റൈൻ ചെയ്യാനും സംവിധാനമുണ്ട്. അതുകൊണ്ട് തന്നെ സമൂഹത്തിൽ അവരിലൂടെ വൈറസ് എത്താനുള്ള സാധ്യത കുറവാണ്. എന്നാൽ തമിഴ്നാടും കർണ്ണാടകയും കടന്ന് റോഡ് മാർഗ്ഗം എത്തുന്ന ഇതരസംസ്ഥാനങ്ങളിലെ മലയാളികൾ വലിയൊരു ഭീഷണിയാണ്.
വയനാട് ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച മൂന്നുപേരിൽ ഒരാൾ തമിഴ്നാട്ടിലെ കോയമ്പേട് മാർക്കറ്റിൽനിന്ന് തിരിച്ചെത്തിയ ആളാണ്. വ്യാഴാഴ്ചയാണ് ഇയാൾ കേരളത്തിൽ എത്തിയത്. മറ്റു രണ്ടുപേർ കഴിഞ്ഞ ആഴ്ച കോയമ്പേട് മാർക്കറ്റിൽനിന്ന് തിരിച്ചെത്തിയ ട്രക്ക് ഡ്രൈവറുമായി പരോക്ഷ സമ്പർക്കമുണ്ടായവരാണ്. ഒന്ന് ട്രക്ക് ഡ്രൈവറുടെ സഹയാത്രികന്റെ മകന്റെ സുഹൃത്താണ് രോഗബാധ സ്ഥിരീകരിക്കപ്പെട്ട ഒരാൾ. ലോറി ഡ്രൈവർ ലോഡ് ഇറക്കിയ ശേഷം ബിൽ അടച്ച കാഷ് കൗണ്ടറിലെ കാഷ്യറുടെ ഭാര്യയാണ് കോവിഡ് സ്ഥിരീകരിച്ച മറ്റൊരാൾ. ലോറിയിലെ സഹയാത്രികന്റെ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ, സഹയാത്രികന്റെ മകന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. അതുപോലെ, കാഷ്യറുടെ ഫലവും നെഗറ്റീവ് ആയിരുന്നു. അതായത് തമിഴ്നാട്ടിൽ നിന്നെത്തുന്നവർ രോഗ വാഹകരാകുമ്പോൾ അത് പടരാനുള്ള സാധ്യതയും ഏറെയാണ്. ഈ ആശങ്കയ്ക്കിടെയാണ് ഇതരസംസ്ഥാന മലയാളികളുടെ ഒഴുക്ക് തുടരുന്നത്. സർക്കാരിന് നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഇതുണ്ടാക്കുന്നത്.
പ്രവാസികളെ ഗൾഫിൽ നിന്നും മറ്റും മടക്കി കൊണ്ടു വരാൻ മുന്നിൽ നിന്നത് കേരളമാണ്. എല്ലാവരേയും കൊണ്ടു വരണമെന്ന് പോലും സർമ്മർദ്ദം ചെലുത്തി. ഇതിന് കേന്ദ്ര സർക്കാർ തയ്യാറാവില്ലെന്ന ആശയക്കുഴപ്പവും സൃഷ്ടിക്കാൻ ശ്രമിച്ചു. എന്നാൽ ഓപ്പറേഷൻ വന്ദേ ഭാരത് മിഷൻ എത്തി. അങ്ങനെ പ്രവാസികളുടെ വരവ് തുടങ്ങി. വിമാനത്താവളത്തിൽ സൗകര്യങ്ങൾ ഒരുക്കേണ്ടിയും വന്നു. എന്നാൽ ഇതരസംസ്ഥാനത്തുള്ളവരെ കുറിച്ച് കാര്യമായ ആലോചന കേരളം നടത്തിയില്ല. ഇതോടെ ക്വാറന്റൈൻ സംവിധാനങ്ങൾ പോലും മതിയായി ഒരുക്കാൻ കഴിയുന്നില്ല. കോയമ്പേട് മാർക്കറ്റെന്ന റെഡ് സോണിൽ നിന്ന് വരുന്നവർക്ക് പോലും കേരളത്തിൽ സർക്കാർ ക്വാറന്റൈൻ ഇല്ല. എല്ലാവരേയും വീട്ടിലേക്ക് പറഞ്ഞു വിടും. ഇത് രോഗ വ്യാപനത്തിന്റെ സാധ്യത കൂട്ടും. അങ്ങനെ കോവിഡിനെ രണ്ടാം ഘട്ടത്തിൽ നല്ല രീതിയിൽ പ്രതിരോധിച്ച കേരളം വലിയ പ്രതിസന്ധിയിലേക്ക് കടക്കുകയാണ്.
മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തുന്നവരുടെ തിരക്ക് അതിർത്തി ചെക്പോസ്റ്റുകളിൽ ഫലപ്രദമായി നിയന്ത്രിക്കാനാകാത്തത് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തുമോയെന്ന് ആശങ്ക സജീവമാണ്. കുട്ടികളും രോഗികളും പ്രായമായവരുമായി നൂറുകണക്കിനാളുകൾ ചെക്പോസ്റ്റുകളിൽ എത്തുന്നു. പരിശോധനകൾ പോലുമില്ലാതെയാണു മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആളുകൾ കൂട്ടമായി വരുന്നത്. അതിർത്തി കടന്നാൽ എങ്ങോട്ടുപോകുന്നുവെന്ന് കണക്കുമില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ 3 ഘട്ടമായി കൊണ്ടുവരാനായിരുന്നു സർക്കാർ പദ്ധതി. ഗർഭിണികൾ, രോഗികൾ, വിദ്യാർത്ഥികൾ, 75നു മേൽ പ്രായമുള്ളവർ, സന്ദർശനത്തിനു പോയവർ, അടുത്ത ബന്ധുക്കൾ മരിച്ചതിനാലോ മരണാസന്നരായതിനാലോ എത്തുന്നവർ എന്നിങ്ങനെയായിരുന്നു മുൻഗണന. ഇതിൽ തന്നെ സ്വന്തം വാഹനത്തിൽ വരുന്നവർക്കു മുൻഗണന നൽകി. നോർക്കയിലൂടെ റജിസ്ട്രേഷൻ നടത്തി 59,000 പാസ് വിതരണം ചെയ്തു. ഇതിൽ 22,000 പേർ നാട്ടിലെത്തി. യാത്ര തിരിക്കുന്ന സ്ഥലത്തുനിന്നും എത്തേണ്ട സ്ഥലത്തുനിന്നും പാസ്, വാഹനത്തിനും ഡ്രൈവർക്കും പാസ് ഉൾപ്പെടെ വ്യവസ്ഥകളും വച്ചു. കൃത്യം കണക്കുള്ളതിനാൽ ഇവരുടെ ക്വാറന്റീനും നിരീക്ഷണവും സാധ്യവുമാണ്.
എന്നാൽ പാസില്ലാതെ വരുന്നവരുടെ കാര്യത്തിൽ ഈ മുൻകരുതലുകളൊന്നും നടപ്പാക്കാൻ കഴിയുന്നില്ല. ഇങ്ങനെ വരുന്ന 60 % ആളുകളും ചെന്നൈ, മുംബൈ തുടങ്ങിയ റെഡ് സോണുകളിൽ നിന്നാണ്. ഇത് വലിയ പ്രതിസന്ധിയായി മാറും. സംസ്ഥാനത്ത് ഇന്നലെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ച 135 പേരിൽ കൂടുതൽ പേരും മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരാണെന്നാണ് സൂചന. അതിനിടെ ക്വാറന്റൈൻ മാർഗ്ഗ നിർദ്ദേശവും മാറ്റുകയാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവർ നിർബന്ധമായും സർക്കാർ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിൽ കഴിയണമെന്നില്ലെന്നും 14 ദിവസത്തെ വീട്ടിലെ ക്വാറന്റൈൻ കർശനമായി നടപ്പാക്കിയാൽ മതിയെന്നും സർക്കാർ ഉത്തരവിറക്കി. എന്നാൽ, വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന നിബന്ധന പാലിക്കാൻ കഴിയാത്തവർക്ക് സർക്കാർ ഏർപ്പെടുത്തുന്ന നിരീക്ഷണകേന്ദ്രങ്ങളിലോ സ്വന്തം ചെലവിൽ ഹോട്ടലുകളിലോ കഴിയാം.
പരിമിതമായ സൗകര്യങ്ങളുള്ള നിരീക്ഷണകേന്ദ്രങ്ങൾ രോഗവ്യാപനത്തിന് വഴിവച്ചേക്കാമെന്നും അതിനാൽ ആദ്യ രണ്ടുഘട്ടങ്ങളിൽ നടപ്പാക്കിയ ഹോം ക്വാറന്റൈൻ സംവിധാനം നടപ്പാക്കുന്നതാണ് ഉചിതമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധകമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഇക്കാര്യം പരിശോധിച്ചാണ് മാർഗനിർദ്ദേശങ്ങൾ പുതുക്കി ഉത്തരവിറക്കിയത്. മറ്റു സംസ്ഥാനത്തുനിന്നു മടങ്ങിവരുന്ന എല്ലാവരെയും വൈദ്യപരിശോധനയ്ക്കു വിധേയമാക്കും. രോഗലക്ഷണമുള്ളവരെ തുടർപരിശോധനകൾക്കും ചികിത്സയ്ക്കുമായി കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കും. പരിശോധനാഫലം നെഗറ്റീവ് ആകുന്നവരെയും പരിശോധനാ സമയത്ത് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെയും 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ അയക്കും. ഇവർ പിന്നീട് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ അവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി തുടർ നടപടി സ്വീകരിക്കും.
ഹോം ക്വാറന്റൈനിൽ നടപ്പാക്കേണ്ട മാർഗനിർദ്ദേശങ്ങൾ
* വീടുകളിൽ പ്രത്യേകമായി ഒരു മുറിയും അനുബന്ധമായി ശൗചാലയവും ഉള്ളവരെമാത്രമേ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കൂ. ഈ സൗകര്യങ്ങൾ ലഭ്യമാണോയെന്ന് ആരോഗ്യ, തദ്ദേശ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരുസംഘം ഉറപ്പുവരുത്തും.
* നിരീക്ഷണത്തിലുള്ള വ്യക്തി വീട്ടിലെ മുതിർന്നവർ, മറ്റ് രോഗബാധയുള്ള വ്യക്തികൾ എന്നിവരുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ പാടില്ല.
* ഹോം ക്വാറന്റൈൻ ചട്ടങ്ങൾ അനുസരിക്കാമെന്ന വ്യക്തിയുടെ സമ്മതപത്രം ആവശ്യമാണ്. ആരോഗ്യ, തദ്ദേശ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം ഇവരെ നിരീക്ഷണത്തിൽ വെക്കേണ്ടതാണ്.
* മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തവരെ നിരീക്ഷണകേന്ദ്രങ്ങളിലേക്കു മാറ്റും.
നിലവിലെ പരിശോധനാ നടപടി തുടരേണ്ടതിങ്ങനെ
* യാത്രാചരിത്രമുള്ളവരിൽ കോവിഡ് രോഗലക്ഷണമുള്ളവർക്ക് പരിശോധന നടത്തണം. നിരീക്ഷണത്തിന്റെ ഏഴാംദിവസം പി.സി.ആർ. പരിശോധന നടത്തണമെന്നില്ല.
* പി.സി.ആർ. പരിശോധനവഴി രോഗം സ്ഥിരീകരിക്കുന്നർക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ പരിശോധന നടത്തുന്നതിനുപകരം രോഗം സ്ഥിരീകരിച്ച് ഏഴാംദിവസം മുതലാണ് തുടർപരിശോധന നടത്തുക.
* നിലവിൽ രോഗം ബാധിക്കാൻ സാധ്യതയുള്ളവരിൽ റാൻഡം സാംപ്ളിങ് മുഖേന പരിശോധന നടത്തുന്നുണ്ട്. ഇതിനുപുറമേ കേരളത്തിൽ മടങ്ങിയെത്തിയിട്ടുള്ള യാത്രാചരിത്രമുള്ള രോഗലക്ഷണമില്ലാത്ത വ്യക്തികളിൽനിന്നും റാൻഡം സാംപ്ളിങ് മുഖേന പരിശോധന നടത്തും. ഐ.സി.എം.ആറിൽനിന്ന് ആന്റിബോഡി ടെസ്റ്റ് കിറ്റ് ലഭ്യമാകുന്നതുവരെ ഇതുതുടരും.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കൊറോണ ധവാനിലെ കല്യാണപ്പാട്ട്; വിഡിയോ ഗാനം പുറത്ത്
- ഇന്ത്യൻ ദമ്പതികളുടെ മകൻ ബ്രിട്ടനിൽ ചർച്ചാ വിഷയമാകുമ്പോൾ
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- സൂര്യ പ്രതലത്തിൽ വീണ്ടും അതിഭയങ്കര സ്ഫോടനം
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്